Kannur
റെയിൽവേയ്ക്ക് ലഭിച്ചത് 290 കോടി രൂപ എന്നിട്ടും പരിഗണനയില്ല
കണ്ണൂർ: കഴിഞ്ഞ സാമ്പത്തികവർഷം കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്റ്റേഷനുകൾ റെയിൽവേയ്ക്ക് നൽകിയത് 290 കോടിയോളം രൂപ.
എന്നിട്ടും തീവണ്ടി യാത്രാസൗകര്യങ്ങളുടെ കാര്യത്തിൽ കടുത്ത അവഗണനയാണ്. ഹാൾട്ട് സ്റ്റേഷൻ മുതൽ കണ്ണൂർ, കാസർകോട് എന്നിവ ഉൾപ്പെടെ 25 സ്റ്റേഷനുകളിലെ യാത്രാവരുമാനമാണിത്. ഒരുവർഷം ശരാശരി 2.80 കോടി യാത്രക്കാർ ഇരുജില്ലകളിൽനിന്നുമായി തീവണ്ടിയെ ആശ്രയിക്കുന്നു. കണ്ണൂരിൽനിന്ന് മാത്രം ഒരുവർഷം ശരാശരി 60 ലക്ഷം പേർ സഞ്ചരിക്കുന്നു.
യാത്രാക്കൂലിയായി വർഷാവർഷം തുക വർധിക്കുമ്പോൾ പാളത്തിൽ വികസനം കാണാനില്ല. ചെറുദൂര മെമുവണ്ടികളുടെ കുറവ്, എക്സ്പ്രസ് വണ്ടികളിൽ ജനറൽ കോച്ച് കുറയ്ക്കുന്നത് ഉൾപ്പെടെ ഉത്തരമലബാറിലെ യാത്രക്കാരെ കഷ്ടപ്പെടുത്തുകയാണ്. പാലക്കാട് ഡിവിഷനിൽ നേത്രാവതി ഉൾപ്പെടെ ഒരു തീവണ്ടിയിലും പകൽ സ്ലീപ്പർടിക്കറ്റ് നൽകുന്നില്ല. തിരുവനന്തപുരം ഡിവിഷനിൽ നടപ്പാക്കുന്നുമുണ്ട്.
തീവണ്ടിയിൽ ‘വഴി’അടയ്ക്കുന്നു
ജനറൽ കോച്ചിലെ യാത്രക്കാർ റിസർവ് കോച്ചുകളിൽ കയറുന്നത് തടയാൻ തീവണ്ടിയിൽ ‘വഴി’ അടയ്ക്കാനും നടപടി തുടങ്ങി. നേത്രാവതി ഉൾപ്പെടെ എൽ.എച്ച്.ബി. കോച്ചുകളുള്ള വണ്ടികളിലാണ് കോച്ചുകൾക്കിടയിലുള്ള (വെസ്റ്റിബ്യൂൾ വഴി) വാതിൽ ലോക്ക് ചെയ്യുന്നത്. എ.സി., സ്ലീപ്പർ കോച്ചുകളിലെ യാത്രക്കാർക്ക് പരാതിയുണ്ടെന്നാണ് റെയിൽവേ പറയുന്നത്.
മെമുവിനെ തിരിച്ചുവിളിക്കൂ…
ഉത്തരമലബാറുകാർക്കുവേണ്ടി ഓടിയ കണ്ണൂർ-മംഗളൂരു-കണ്ണൂർ മെമു റേക്ക് ഇപ്പോഴില്ല. നാലുമാസത്തോളം പാലക്കാട് മെമു ഷെഡിൽ ഉണ്ടായിരുന്ന റേക്ക് ഇപ്പോൾ കൊല്ലം ഡിപ്പോയിലാണ് ഓടുന്നത്. മെമുവിനെ തിരിച്ചുവിളിച്ച് കോഴിക്കോട്-മംഗളൂരു 221 കിലോമീറ്റർ ദൂരം ഓടിക്കണം. കോഴിക്കോട്ടുനിന്ന് ആറിനുശേഷം പുറപ്പെടുന്നരീതിയിൽ ഹ്രസ്വദൂര സർവീസാണ് ആവശ്യം.വിഷയം ബോർഡിനെ അറിയിക്കും
എക്സിക്യൂട്ടീവ് എക്സ്പ്രസ് ഉൾപ്പെടെ കാസർകോട്ടേക്ക് നീട്ടാൻ നിരന്തരം റെയിൽവേ ബോർഡിന് കത്തയച്ചിരുന്നു. പാർലമെന്റിലും ആവശ്യമുന്നയിച്ചു. ഇക്കാര്യം ബോർഡിന് മുന്നിൽ വീണ്ടുമെത്തിക്കും. റെയിൽവേ മന്ത്രിക്കും ജനറൽ മാനേജർക്കും കത്തയക്കും.
രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.
ആസ്പത്രിയാത്ര ദുരിതം
കോഴിക്കോട് മെഡിക്കൽ കോളേജ്, മലബാർ കാൻസർ സെന്റർ എന്നിവിടങ്ങളിലുൾപ്പെടെ പോകേണ്ട യാത്രക്കാരാണ് ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. ജനറൽ കോച്ച് കുറച്ചതും രാത്രി വണ്ടികളില്ലാത്തതും തിരിച്ചടിയാണ്. കണ്ണൂരിൽ അവസാന സ്റ്റോപ്പുള്ള ചില വണ്ടികൾ കാസർകോട്ടേക്ക് നീട്ടണം. റെയിൽവേ ബോർഡിനെ അറിയിക്കും.
ഡോ. വി. ശിവദാസൻ എം.പി.
റെയിൽവേ ഇടപെടണം
ഉത്തരമലബാറിലേക്ക് രാത്രി തീവണ്ടിയില്ലാത്തതിനാൽ ഏറെ വിഷമിക്കുന്നത് സ്ത്രീയാത്രക്കാരാണ്. ജനറൽ കോച്ചിലെ തിരക്കും ലേഡീസ് കോച്ചില്ലാത്തതും തിരിച്ചടിയാകുന്നു. ഇത് റെയിൽവേ അടിയന്തരമായി പരിഹരിക്കണം.
ബേബി ബാലകൃഷ്ണൻ,പ്രസിഡന്റ്, കാസർകോട് ജില്ലാ പഞ്ചായത്ത്.
കണ്ണൂർ, കാസർകോട് 25 സ്റ്റേഷനുകൾ
ഒരു വർഷം വരുമാനം: 290 കോടി (ശരാശരി)
യാത്രക്കാർ: 2.80 കോടിവണ്ടി നിർത്തിയിടാൻ
മഞ്ചേശ്വരം, കാഞ്ഞങ്ങാട്, ചെറുവത്തൂർ: മൂന്ന് പ്ലാറ്റ്‌ഫോം, നാല് പാളങ്ങൾ.
കാസർകോട്, പയ്യന്നൂർ: മൂന്ന് പ്ലാറ്റ്‌ഫോം, മൂ ന്ന് പാളങ്ങൾ.
Kannur
സി.പി.എമ്മിന്‍റെ അഭിമാനം, രാജ്യത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കണ്ണൂർ ജില്ലയിൽ ഇനി മൂന്ന് നാൾ സമ്മേളന ചൂട്
കണ്ണൂർ: രാജ്യത്ത് തന്നെ സി.പി.എമ്മിന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള, പാർട്ടിയുടെ കരുത്തുറ്റ കോട്ടയെന്നറിയപ്പെടുന്ന കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്‍റെ കൊടിയുയർന്നു. ഇനി 3 നാൾ കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്‍റെ ചൂടായിരിക്കും. തളിപ്പറമ്പിലാണ് സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നത്. സ്വന്തം ജില്ലയിലെ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മൂന്ന് ദിവസവും പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.
30 വർഷങ്ങൾക്ക് ശേഷം തളിപ്പറമ്പിൽ നടക്കുന്ന സി പി എം ജില്ലാ സമ്മേളനത്തിന് ഉണ്ടപ്പറമ്പ് മൈതാനത്താണ് ചെമ്പതാക ഉയർന്നത്. കരിവെള്ളൂർ രക്തസാക്ഷി നഗറിൽ നിന്ന് പി കരുണാകരൻ ഉദ്ഘാടനം ചെയ്ത് പി ജയരാജൻ ജാഥാ ലീഡറായി തളിപ്പറമ്പിൽ എത്തിച്ച പതാക ഉണ്ടപ്പറമ്പ് മൈതാനത്തെ പൊതു സമ്മേളന നഗരിയിൽ സംഘാടക സമിതി ചെയർമാൻ ടി കെ ഗോവിന്ദനാണ് ഉയർത്തിയത്. കടലിരമ്പം പോലെ മുദ്രാവാക്യം വിളിച്ച സഖാക്കൾ ഇനി 3 നാൾ ഗൗരവമേറിയ വിഷയങ്ങളിൽ ചർച്ച നടത്തും. കെ കെ എൻ പരിയാരം സ്മാരക ഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാകും മൂന്നാം തിയതി വൈകിട്ട് ഉണ്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുക.
Kannur
തൊഴിലധിഷ്ഠിത പരിശീലനം: അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചില്‍ കുറഞ്ഞ നിരക്കില്‍ എൻ.എസ്.ഡി.സി അംഗീകൃത കോഴ്സുകളായ പൈത്തണ്‍ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിലേക്ക് ഓണ്‍ലൈൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.ഒരു ബാച്ചില്‍ 25 പേർക്കാണ് പ്രവേശനം. പ്ലസ്ടു, ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തണ്‍ പ്രോഗ്രാമിങ്ങിലേക്കും ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15, വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9496015002, 9496015051. വെബ്സൈറ്റ്: www.reach.org.in.
Kannur
ഡി.ടി.പി.സിയിൽ ട്രെയിനി നിയമനം
ഡി.ടി.പി.സിയുടെ കീഴിലുള്ള വിവിധ കേന്ദ്രങ്ങളിലേക്ക് ട്രെയിനികളെ നിയമിക്കുന്നു. പ്ലസ് ടൂ/ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്ത പരിചയം/ പോസ്റ്റർ ഡിസൈനിങ്/ ടൂറിസം യോഗ്യത/ ഫ്രണ്ട് ഓഫീസ് മാനേജ്‌മെൻറ്/മാർക്കെറ്റിങ്/ ടൂറിസവുമായി ബന്ധപെട്ടള്ള ജോലി പരിചയം തുടങ്ങിയവ ഉള്ളവർക്ക് മുൻഗണന. ബയോഡാറ്റ സഹിതമുള്ള അപേക്ഷ info@dtpckannur.com എന്ന ഇ മെയിലിലേക്ക് ഫെബ്രുവരി അഞ്ചിന് വൈകീട്ട് അഞ്ചിനകം അയക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്‌റ്റൈപ്പെന്റ് ലഭിക്കും. ഫോൺ: 0497-2706336 .
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു