Connect with us

India

അഞ്ച് ശതമാനം പലിശക്ക് ഈടില്ലാതെ ലഭിക്കുന്ന പി.എം. വിശ്വകർമ്മ വായ്‌പ ആവശ്യമുണ്ടോ? ചെയ്യേണ്ടത് ഇത്രമാത്രം

Published

on

Share our post

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിച്ച 13,000 കോടിയുടെ പ്രധാനമന്ത്രി വിശ്വകർമ്മ പദ്ധതി ഇന്നു മുതൽ. 18 പരമ്പരാഗത വ്യവസായങ്ങളിലെ 30ലക്ഷം കരകൗശലത്തൊഴിലാളികൾക്ക് അഞ്ച്ശതമാനം പലിശയ്‌ക്ക് ഈടില്ലാതെ വായ്പ നൽകുന്നതാണ് പദ്ധതി. ആദ്യഘട്ടം ഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പരമ്പരാഗത ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നിലവാരം മെച്ചപ്പെടുത്തി ആഗോള വിപണിയിൽ സ്ഥാനമുറപ്പിക്കലാണ് ലക്ഷ്യം.

പദ്ധതി ഇങ്ങനെ:

*  2028 വരെ അഞ്ച് വർഷത്തേക്ക് 13,000 കോടി രൂപ വകയിരുത്തി.

*  ഗുണഭോക്താക്കൾ ബയോമെട്രിക്അടിസ്ഥാനമാക്കിയുള്ള പിഎം വിശ്വകർമ്മ പോർട്ടൽ ഉപയോഗിച്ച് പൊതു     സേവന കേന്ദ്രങ്ങൾ വഴി സൗജന്യമായി രജിസ്റ്റർ ചെയ്യണം.

* 5% പലിശയ്‌ക്ക് ആദ്യ ഗഡു ഒരു ലക്ഷവും രണ്ടാം ഗഡു 2 ലക്ഷവും വായ്‌പ.

* തൊഴിലാളികൾക്ക് പിഎംവിശ്വകർമ്മസർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവ നൽകും.

* അടിസ്ഥാനപരവും നൂതനവുമായ പരിശീലനം ഉൾപ്പെടുന്ന നൈപുണ്യ നവീകരണം.

* ഉപകരണങ്ങൾ വാങ്ങാൻ 15,000 രൂപ ഇൻസെന്റീവ്. ഡിജിറ്റൽ ഇടപാടുകൾപ്രോത്സാഹിപ്പിക്കും.

* നിർമ്മിക്കുന്നഉത്പന്ന ങ്ങൾക്ക് സർക്കാരിന്റെ വിപണി പിന്തുണ.

   ലക്ഷ്യം

കൈകളുംഉപകരണങ്ങളുംഉപയോഗിച്ച്പ്രവർത്തിക്കുന്ന പരമ്പരാഗത വിശ്വകർമ്മതൊഴിലുകളുടെ ഗുരു-ശിഷ്യ പാരമ്പര്യം അഥവാകുടുംബാധിഷ്ഠിതപരിശീലനംശക്തിപ്പെടുത്തൽ.കരകൗശല വിദഗ്ദ്ധരും ശിൽപ്പികളും നിർമ്മിക്കുന്നഉത്പന്നങ്ങളുടെയുംസേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തൽ.അവയ്‌ക്ക് ആഭ്യന്തര,​ ആഗോള വിപണി ഉറപ്പാക്കൽ.

  ആനുകൂല്യംലഭിക്കു ന്ന18പരമ്പരാഗതകരകൗശല മേഖലകൾ

*  ആശാരിപ്പണി,
*  വള്ളം നിർമ്മാണം,
*  കവച നിർമ്മാണം,
*  കൊല്ലപ്പണി,
*  ചുറ്റികയുംഉപകര ണങ്ങളുംനിർമ്മിക്കുന്നവർ,
* താഴ് നിർമ്മാണം,
* സ്വർണപ്പണി,
* മൺപാത്ര നിർമ്മാണം,

* ശില്പികൾ/കല്ല് കൊത്തുന്നവർ,
* ചെരുപ്പുകുത്തി,
* കൽപ്പണിക്കാർ,കൊട്ട/പായ/ചൂൽ നിർമ്മാണം/കയർ പിരിക്കൽ,
* പാവ – കളിപ്പാട്ട നിർമ്മാണം (പരമ്പരാഗതം),
* ബാർബർ,
* ഹാരം/പൂമാല കെട്ടൽ,

* അലക്കുതൊഴിൽ,
* തയ്യൽപ്പണി,
* മീൻവല നിർമ്മാണം.


Share our post

India

പുതിയ ഇടയനെ കാത്ത് കത്തോലിക്ക സഭ; കോൺക്ലേവിന് തുടക്കം

Published

on

Share our post

റോം: കത്തോലിക്ക സഭയുടെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചടങ്ങുകൾക്ക് തുടക്കം. സിസ്റ്റെയ്ൻ ചാപ്പലിനുള്ളിൽ നടക്കുന്ന കോൺക്ലേവിൽ വെച്ചാണ് വോട്ടിങ് നടക്കുന്നത്. ആദ്യ റൗണ്ട് വോട്ടെടുപ്പ് ഉടനെ ആരംഭിക്കും. 10.30 ഓടെ ഫലം പുറത്തുവിടുമെന്നാണ് റിപ്പോർട്ട്. വോട്ടവകാശമുള്ള 133 കർദിനാൾമാരാണ് വോട്ട് രേഖപ്പെടുത്തുന്നത്. 89 വോട്ടുകൾ ലഭിക്കുന്ന കർദിനാളായിരിക്കും അടുത്ത ഇടയനായി തിരഞ്ഞെടുക്കപ്പെടുക. പാപ്പയെ തിരഞ്ഞെടുത്താൽ ചിമ്മിനിയിൽനിന്ന് വെളുത്ത പുക ഉയരും. തിരഞ്ഞെടുപ്പിൽ തീരുമാനമായില്ലെങ്കിൽ ബാലറ്റുകൾ കത്തിക്കുമ്പോൾ അതിൽച്ചേർക്കുന്ന രാസവസ്തുക്കളുടെ പ്രവർത്തനഫലമായി കറുത്ത പുകയും തീരുമാനമായ തിരഞ്ഞെടുപ്പിനുശേഷം വെളുത്ത പുകയുമാകും ചിമ്മിനിയിൽക്കൂടെ പുറത്തുവരിക.

നിലവിലുള്ള കാനോൻ നിയമപ്രകാരം 80 വയസ്സിൽത്താഴെ പ്രായമുള്ള കർദിനാൾമാർക്കാണ് പാപ്പയെ തിരഞ്ഞെടുക്കാൻ വോട്ടവകാശമുള്ളത്‌. ബാലറ്റ് പേപ്പറുകളിൽ ഓരോ സമ്മതിദായകനും മാർപാപ്പയാവുന്നതിന് തങ്ങൾ തിരഞ്ഞെടുത്ത കർദിനാളിന്റെ പേര് എഴുതും. ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമാണ് വോട്ട് രേഖപ്പെടുത്തുന്നത്. ബുധനാഴ്ച ഒരു തവണയാണ് വോട്ട് രേഖപ്പെടുത്തുന്നത്. വ്യാഴാഴ്ച മുതൽ ദിവസേന നാല് തവണ വോട്ടെടുപ്പ് നടക്കും. അന്തരിച്ച ഫ്രാൻസിസ് പാപ്പയെ രണ്ടാം ദിവസം അവസാനവട്ട വോട്ടെടുപ്പിലാണ് തിരഞ്ഞെടുത്തത്.

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് തുടക്കംകുറിക്കുന്ന നടപടിക്രമങ്ങളിൽ കർദിനാൾ മാർ ജോർജ് കൂവക്കാടിനാണ് പ്രധാന ചുമതല. മൂന്ന് പ്രധാന ചുമതല വഹിക്കുന്ന ഒൻപത് കർദിനാൾമാരെ തിരഞ്ഞെടുത്തത് ഇദ്ദേഹമാണ്. വോട്ടുകൾ എണ്ണുന്ന മൂന്ന്‌ കർദിനാൾമാർ, രോഗംകാരണം സന്നിഹിതരാകാൻ കഴിയാത്തവരിൽനിന്ന്‌ ബാലറ്റ് ശേഖരിക്കുന്ന മൂന്ന്‌ കർദിനാൾമാർ, വോട്ടെണ്ണലിന്റെ കൃത്യത പരിശോധിക്കുന്ന മൂന്ന്‌ കർദിനാൾമാർ എന്നിവരെയാണ് മാർ ജോർജ് കൂവക്കാട് തിരഞ്ഞെടുക്കുക. കോൺക്ലേവ് നടക്കുന്ന വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിന്റെ വാതിലുകൾ തുറക്കുന്നതും അടയ്ക്കുന്നതും മാർ കൂവക്കാടിന്റെ മേൽനോട്ടത്തിലാകും


Share our post
Continue Reading

India

മോക്ക് ഡ്രില്ലില്‍ പങ്കുചേര്‍ന്ന് ജനം: ജില്ലയില്‍ ‘ഓപ്പറേഷന്‍ അഭ്യാസ്’ വിജയകരമായി നടത്തി

Published

on

Share our post

ആക്രമണങ്ങളില്‍ നിന്ന് സ്വയം രക്ഷയ്ക്കുള്ള മുന്നൊരുക്കം ലക്ഷ്യമിട്ട് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തിയ സിവില്‍ ഡിഫെന്‍സ് മോക്ക് ഡ്രില്‍, ‘ഓപ്പറേഷന്‍ അഭ്യാസ്’ ജില്ലയിലെ അഞ്ചിടങ്ങളില്‍ വിജയകരമായി സംഘടിപ്പിച്ചു.

വൈകിട്ട് നാലുമണിയോടെ നഗരസഭാ അപകട സൈറണ്‍ മുഴക്കിയതോടെ തലശ്ശേരി കണ്ണിച്ചിറ ഗാര്‍ഡന്‍സ് അപ്പാര്‍ട്ട്‌മെന്റിലെ ജാസ്മിന്‍ ബ്ലോക്കിലാണ് ഷെല്‍ ആക്രമണവും തുടര്‍ന്ന് തീപിടുത്തവുമുണ്ടായാല്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളുടെ മോക്ക്ഡ്രില്‍ നടന്നത്. പോലീസും, അഗ്നിശമന സേനയും, മെഡിക്കല്‍ ടീമുകളും സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തി. ബ്ലോക്കിലെ താമസക്കാരെ ഒഴിപ്പിച്ചു. അപകടത്തില്‍പ്പെട്ടവരെയും മരണപ്പെട്ടവരെയും അഗ്നിശമനാ സേനാംഗങ്ങളും സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും ചേര്‍ന്ന് ആംബുലന്‍സില്‍ തൊട്ടടുത്ത ആശുപത്രികളിലേക്ക് മാറ്റി. അപ്പാര്‍ട്ട്‌മെന്റിന് ചുറ്റുമുള്ളവര്‍ ആദ്യം പരിഭ്രാന്തരായെങ്കിലും ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ നടന്ന മോക്ഡ്രില്ലാണെന്ന് തിരിച്ചറിഞ്ഞതോടെ മോക്ക്ഡ്രില്ലിന്റെ ഭാഗമായ നടപടികളോട് സഹകരിച്ചു.

തലശ്ശേരി തഹസില്‍ദാര്‍ എം വിജേഷിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പോലീസ് സംഘത്തിന് എസ് ഐമാരായ പ്രശോഭ്, ധനേഷ്, എ എസ് ഐ അഖിലേഷ് , സി പി ഓ മാരായ അരുണ്‍, ഷിജിന്‍ എന്നിവര്‍ നേതൃത്വം നല്‍കി, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര് സിവി ദിനേശന്‍, ബി ജോയി, നിഖില്‍ എന്നിവരാണ് അഗ്നിരക്ഷാ സംഘത്തില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നത്. തളിപ്പറമ്പ് എല്‍.ഐ.സി കോംപ്ലക്സ്, പരിശോധന, രക്ഷപ്പെടുത്തല്‍ എന്നിവ സംബന്ധിച്ച് സെന്റ് തെരേസാസ് സ്‌കൂളിലും ആളുകളെ ഒഴിപ്പിക്കല്‍ ഇരിട്ടി താലൂക്ക് സിവില്‍ സ്റ്റേഷനിലും നടന്നു. മോക്ക് ഡ്രില്ലിന്റെ ഭാഗമായി താത്കാലിക ആശുപത്രി പയ്യന്നൂര്‍ റവന്യു ടവറില്‍ സജ്ജമാക്കി. ഓപ്പറേഷന്‍ അഭ്യാസിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും റസ്‌പോണ്‍സിബിള്‍ ഓഫീസറും ജില്ലാ കലക്ടറുമായ അരുണ്‍ കെ വിജയന്‍ മേല്‍നോട്ടം വഹിച്ചു.


Share our post
Continue Reading

India

എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി; ആറ് വിമാനത്താവളങ്ങളിൽ നിന്ന് വിമാന സർവീസില്ല

Published

on

Share our post

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ 9 വിമാനത്താവളങ്ങളിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി. ജമ്മു കശ്മീരിലെ ജമ്മു, ശ്രീനഗർ, ലേ എന്നിവിടങ്ങളിലെയും ഉത്തരേന്ത്യയിലെ ജോധ്പൂർ, അമൃത്‌സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിൽ നിന്നും പുറപ്പെടാനിരുന്നതും, ഈ വിമാനത്തവാളങ്ങളിലേക്ക് പോകാനിരുന്നതുമായ വിമാനങ്ങളാണ് റദ്ദാക്കിയത്. മെയ് 10 വരെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ നിർദ്ദേശ പ്രകാരം സർവീസുകൾ റദ്ദാക്കിയത്.

അതേസമയം ഈ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് സൗജന്യ റീഷെഡ്യൂൾ അല്ലെങ്കിൽ ടിക്കറ്റ് പണം തിരികെ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേകം ഹെൽപ് ലൈൻ നമ്പറുകളും നൽകിയിട്ടുണ്ട്. അതേസമയം ഓപറേഷൻ സിന്ദൂറിന് പിന്നാലെ വിമാന സർവീസുകൾ വഴിതിരിച്ചുവിട്ടതായി ഇത്തിഹാദ് എയർലൈൻസ് അധികൃതർ അറിയിച്ചു. ഇൻഡി​ഗോ, സ്പൈസ് ജെറ്റ് എയർലൈനുകളും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ദുബൈ, സിയാൽകോട്ട്, ലാഹോർ, ഇസ്ലാമാബാദ്, പെഷവാർ എന്നിവിടങ്ങളിലേക്ക് സർവീസുകൾ വഴിതിരിച്ചുവിട്ടു.


Share our post
Continue Reading

Trending

error: Content is protected !!