Connect with us

Kerala

ഷോറൂമുകാരനെ കാർ കാണിച്ചു പറ്റിച്ച് പണം തട്ടിയെടുത്തയാൾ അറസ്റ്റിൽ

Published

on

Share our post

കല്പറ്റ: ഒ.എൽ.എക്സിൽ മറ്റൊരാളുടെ കാർ കാണിച്ച് യൂസ്ഡ് കാർ ഷോറൂമുകാരനിൽ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയകേസിൽ യുവാവിനെ കല്പറ്റ സൈബർ ക്രൈം പോലീസ് വിജയവാഡയിൽവെച്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാവിലുംപാറ സൽമാനുൽ ഫാരിസിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്.

തിനപുരം സ്വദേശിയുടെ പരാതിയിലാണ് നടപടി. കാവുമന്ദം സ്വദേശി ഒ.എൽ.എക്സിൽ വിൽപ്പനക്കിട്ട കാറാണ് സൽമാനുൽ ഫാരിസ് സ്വന്തം കാറാണെന്ന് പറഞ്ഞ് കബളിപ്പിച്ചത്. കാർ നേരിട്ടുകാണിച്ച് ഒന്നരലക്ഷം രൂപ വാങ്ങിക്കുകയും ചെയ്തു.

ഇതേ സമയം തന്നെ കാറിന്റെ യഥാർഥ ഉടമയോട് സൽമാനുൽ ഫാരിസ് രണ്ടര ലക്ഷത്തിന് കച്ചവടവുമുറപ്പിച്ചു. ഇയാളുടെ ‘അളിയന്റെ’ കാറാണെന്ന് പറഞ്ഞാണ് യൂസ്ഡ് കാർ ഷോറും ഉടമയെ സമീപിച്ചത്. രണ്ടര ലക്ഷത്തോളം വിലവരുന്ന കാർ ഒന്നര ലക്ഷത്തിന് കച്ചവടവുമുറപ്പിച്ചു. വില കുറവായതുകൊണ്ടും കാർ നേരിട്ട് കാണിച്ച് വിശ്വാസ്യത നേടിയതുകൊണ്ടും അയാൾക്ക് മുഴുവൻ തുകയും കൊടുത്തു.

കാർ കിട്ടാതെവന്ന് യഥാർഥ ഉടമയെ സമീപിച്ചപ്പോഴാണ് സൽമാനുൽ ഫാരിസ് തട്ടിപ്പുനടത്തിയതാണെന്നും കാറിന്റെയും ഉടമയും അയാളും തമ്മിൽ പരിചയം പോലുമില്ലെന്നും മനസ്സിലായത്. ഉടമയോട് നേരിട്ടുസംസാരിച്ചാൽ വിലയുടെ കാര്യത്തിൽ പ്രശ്നമുണ്ടാവും എല്ലാം താൻ കൈകാര്യം ചെയ്തുകൊള്ളാമെന്ന് സൽമാൻ നേരത്തേ പറഞ്ഞിരുന്നു. അതുകൊണ്ട് യഥാർഥ ഉടമയുമായി സംസാരിക്കാഞ്ഞതാണ് വഞ്ചിക്കപ്പെടാൻ കാരണം.

സൽമാൻ നേരത്തേയും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 12 സ്റ്റേഷനുകളിലായി കേസുണ്ട്. കല്പറ്റ പോലീസ് നേരത്തേയും ഇയാളെ അറസ്റ്റു ചെയ്തിരുന്നു. ഒ.എൽ.എക്‌സിൽ ആളുകൾ വിൽപ്പനക്കിടുന്ന കാറിന്റെ വിശദാംശങ്ങളെടുത്ത് അതിന് സമീപത്തുള്ള ഏതെങ്കിലും യൂസ്ഡ് കാർ ഷോറൂമുകാരനെ കബളിപ്പിക്കലാണ് ഇയാളുടെ സ്ഥിരം പരിപാടിയെന്നും പോലീസ് പറഞ്ഞു.

വിജയവാഡയിൽവെച്ച് ആന്ധ്രാപോലീസാണ് ആദ്യം ഇയാളെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽ നിന്ന് ഇയാൾ ചാടിപ്പോയെങ്കിലും ഉടൻതന്നെ പിടികൂടി. തുടർന്ന് കല്പറ്റയിൽ നിന്ന് സൈബർ ക്രൈംപോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷജു ജോസഫ്, സിവിൽ പോലീസ് ഓഫീസർ ജിസൺ ജോർജ് എന്നിവരെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കൊണ്ടുവരുകയായിരുന്നു.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!