Connect with us

MATTANNOOR

മട്ടന്നൂർ നഗരസഭയിൽ മൂന്നിടത്ത് വെൽനെസ് സെന്ററുകൾ ആരംഭിക്കും

Published

on

Share our post

മട്ടന്നൂർ: നഗരസഭയിൽ മൂന്നിടങ്ങളിൽ വെൽനെസ് സെന്ററുകൾ ആരംഭിക്കുന്നു. ധനകാര്യ കമ്മിഷന്റെ അവാർഡ് തുക ഉപയോഗിച്ചാണ് കല്ലൂർ, ഉരുവച്ചാൽ, വെമ്പടി എന്നിവിടങ്ങളിൽ വെൽനെസ് സെന്ററുകൾ നിർമിച്ചത്. ആദ്യത്തെ അർബൻ ഹെൽത്ത് വെൽനെസ് സെന്ററിന്റെ ഉദ്ഘാടനം കല്ലൂരിൽ നാളെ ഉച്ചയ്ക്ക് 3ന് കെ.കെ.ശൈലജ എം.എൽ.എ നിർവഹിക്കും.

ആരോഗ്യ കേന്ദ്രത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒ.പി ചികിത്സയും മരുന്നുകളും സൗജന്യമായിരിക്കും. ഉച്ചയ്ക്ക് ഒന്നു മുതൽ വൈകിട്ട് 7 വരെയാണ് പരിശോധന സമയം.

ഡോക്ടർ ഉൾപ്പെടെ 5 ജീവനക്കാരുടെ സേവനം ആരോഗ്യ കേന്ദ്രങ്ങളിലുണ്ടാകും. ഇ-സഞ്ജീവനി ടെലിമെഡിസിൻ കൺസൽറ്റേഷൻ സേവനവും ലഭ്യമാക്കും.ഓരോ ആരോഗ്യ കേന്ദ്രത്തിനും 75 ലക്ഷം രൂപ വീതമാണ് ധനകാര്യ കമ്മിഷൻ ഗ്രാന്റ് അനുവദിച്ചത്. നഗരസഭാ ആരോഗ്യ സ്ഥിരം സമിതിയാണ് പദ്ധതിയുടെ മേൽനോട്ടവും നിർവഹണവും നടത്തുക. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേന മരുന്നുകളും ഉപകരണങ്ങളും ലഭ്യമാക്കുന്നു.

നാഷനൽ ഹെൽത്ത് മിഷന്റെ മാർഗ രേഖ അനുസരിച്ചാണ് ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനവും ജീവനക്കാരെ നിയോഗിക്കലും മറ്റും നടത്തുക. ഉരുവച്ചാൽ, വെമ്പടി ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഈ മാസം തന്നെ നടത്തുമെന്ന് നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത്, സംഘാടക സമിതി ചെയർമാൻ സി.വി.ശശീന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷരായ വി.കെ.സുഗതൻ, കെ.മജീദ്, പി.ശ്രീനാഥ്, പി.അനിത, പി.പ്രസീന, കൗൺസിലർ പി.രാഘവൻ എന്നിവർ അറിയിച്ചു.

ലഭിക്കുന്ന സേവനങ്ങൾ

∙ ദേശീയ ആരോഗ്യ സമിതിയുടെ നേതൃത്വത്തിൽ സാംക്രമിക രോഗങ്ങൾക്കെതിരെ പ്രതിരോധം

∙ചെറിയ അസുഖങ്ങൾക്ക് ഒപി ചികിത്സ

∙ജീവിത ശൈലീ രോഗ നിയന്ത്രണവും കാൻസർ നിയന്ത്രണവും

∙ബാല്യ, കൗമാര ആരോഗ്യ പരിപാലനം

∙ചെറിയ പരുക്കുകൾ, മൃഗങ്ങളുടെ കടി, വിഷബാധ എന്നിവയ്ക്ക് ചികിത്സ

∙കൂടുതൽ ചികിത്സയ്ക്കുള്ള റഫറൽ മാനേജ്മെന്റ് സുഗമമാക്കൽ

∙ടി.ഡി വാക്സിനേഷൻ

∙ആരോഗ്യ രംഗത്തെ അടിയന്തിര സാഹചര്യം കൈകാര്യം ചെയ്യാനുള്ള അവബോധം നൽകൽ


Share our post

MATTANNOOR

അരക്കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി മട്ടന്നൂർ എക്സൈസിന്റെ പിടിയിൽ

Published

on

Share our post

മട്ടന്നൂർ: കരേറ്റയിൽ നിന്ന് 420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി മുഹമ്മദ്‌ ആലം അൻസാരി (29) മട്ടന്നൂർ എക്സൈസിന്റെ പിടിയിലായി. അസി. എക്സൈസ് ഇൻസ്‌പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിൽ സി. അഭിലാഷ്, പി. കെ.
സജേഷ്, എ. കെ, ധനുസ് പൊന്നമ്പേത്ത്, അർജുൻ നാരായണൻ, ജി.ദൃശ്യ, പി. പി. വിജിത എന്നിവരാണ് പ്രതിയെ പിടികൂടിയത്.


Share our post
Continue Reading

Breaking News

കൂടാളിയിൽ വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

Published

on

Share our post

മട്ടന്നൂർ: ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. ഭർത്താവ് അറസ്റ്റിൽ. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടിൽ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി. അച്യുതനെ മട്ടന്നൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് എം. അനിലിന്‍റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നുരാവിലെ അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.


Share our post
Continue Reading

MATTANNOOR

ഫ്ലയിങ് ട്രെയ്നിങ് ഹബ് ആകാൻ കണ്ണൂർ വിമാനത്താവളം

Published

on

Share our post

മട്ടന്നൂർ : പൈലറ്റ് പരിശീലനത്തിനായി തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ രാജീവ് ഗാന്ധി ഫ്ലയിങ് അക്കാദമി പരിശീലന ടീമിലെ ആദ്യബാച്ച് തിരിച്ചുപോയി. ഫ്ലയിങ് ട്രെയ്നിങ് ഹബ് ആകാൻ കണ്ണൂർ വിമാനത്താവളം ഒരുങ്ങുന്നതിന്റെ ഭാഗമായി ഫെബ്രുവരി ഒന്നാം തീയതിയാണ് ആർഎജിഎഎടിയും കിയാലും തമ്മിൽ ഒരു ധാരണാപത്രം ഒപ്പു വച്ചത്. തൊട്ടു പിന്നാലെ പൈലറ്റ് പരിശീലനത്തിനായി രാജീവ് ഗാന്ധി ഫ്ലയിങ് അക്കാദമിയുടെ 2 വിമാനവും കണ്ണൂരിൽ എത്തിച്ചു. കരാറിന്റെ ഭാഗമായി ആർ.എ.ജി.എ.എ.ടിയുടെ നേതൃത്വത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ ഫ്ലയിങ് ട്രെയ്നിങ് അക്കാദമി സ്ഥാപിക്കുകയും വിദ്യാർഥികൾക്ക് ഇവിടെ നിന്ന് പരിശീലനം നൽകുകയും ചെയ്യും. ആദ്യ ഘട്ടത്തിൽ പരിശീലനത്തിനായി ഇവിടെ എത്തി തിരിച്ചു പോകും എന്നായിരുന്നു ധാരണ. തിരുവനന്തപുരം വിമാനത്താവളത്തിൽ റൺവേ നവീകരണം നടക്കുന്നതിന്റെ ഭാഗമായാണ് പൈലറ്റ് പരിശീലനം കണ്ണൂരിലേക്ക് മാറ്റിയത്.

ആദ്യഘട്ടത്തിൽ 12 വിദ്യാർഥികളും പരിശീലകരുമാണ് കണ്ണൂരിൽ പരിശീലനത്തിനായി എത്തിയിരുന്നത്. അക്കാദമിയുടെ എൻജിനീയറിങ് സംവിധാനം തിരുവനന്തപുരത്ത് മാത്രമായിരുന്നു ഉള്ളത്. അതിനാൽ നിശ്ചിത പരിശീലന വിമാനം നിശ്ചിത സമയം പറത്തിയ ശേഷം തിരുവനന്തപുരത്ത് പോയി പരിശോധന പൂർത്തിയാക്കിയാണ് കണ്ണൂരിൽ എത്തിയിരുന്നത്. വിമാനത്താവളത്തിന്റെ തുടക്കം മുതൽ ആർ.എ.ജി.എ.എ.ടിയുടെ ഓഫ് ക്യാംപസ് കണ്ണൂരിൽ തുടങ്ങുമെന്ന് അറിയിച്ചിരുന്നു. നിലവിൽ ഫ്ലയിങ് മാത്രമാണ് കണ്ണൂരിൽ നടത്തിയത്. വൈകാതെ തിയറി ക്ലാസുകളും കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ചും ആരംഭിക്കും. എൻജിനീയറിങ് സപ്പോർട്ടും കണ്ണൂരിൽ ആരംഭിക്കും.


Share our post
Continue Reading

Trending

error: Content is protected !!