Connect with us

Kannur

കാൽനൂറ്റാണ്ട് കടന്ന് : യാത്രയുടെ കൊങ്കൺ വിപ്ലവം

Published

on

Share our post

മഹാരാഷ്ട്ര മുംബൈ. സി.എസ്.ടി രത്‌നഗിരി

ജനുവരി 26-ന് സാവന്തവാടിയിൽനിന്നുള്ള എക്സ്പ്രസ് തീവണ്ടി പെർണം തുരങ്കം പിന്നിട്ട് വിനോദസഞ്ചാരികളുടെ പറുദീസയായ ഗോവയിലെ മഡ്ഗാവ് സ്റ്റേഷനിൽ എത്തിയപ്പോൾ ഇന്ത്യൻ റെയിൽവേ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയൊരു സ്വപ്‌നം ചൂളംവിളിച്ചുണർത്തുകയായിരുന്നു. അറ്റംകാണാത്ത തുരങ്കങ്ങൾ പിന്നിട്ട് ആകാശംമുട്ടെ ഉയർന്നുനിൽക്കുന്ന പാലങ്ങൾ താണ്ടി കൊങ്കണിലൂടെ തീവണ്ടികൾ ചൂളംവിളിച്ചോടിത്തുടങ്ങിയിട്ട് രണ്ടര പതിറ്റാണ്ട് പിന്നിടുകയാണ്.

മലയാളിയുടെ സ്വന്തം

വടക്കേ ഇന്ത്യയിലേക്കുള്ള മലയാളികളുടെ യാത്രയിൽ കിലോമീറ്ററുകളും മണിക്കൂറുകളും വെട്ടിക്കുറച്ച തീവണ്ടിപ്പാത തുടക്കംമുതലേ മലയാളിയുടെ സ്വന്തമായിരുന്നെന്നതാണ് മറ്റൊരു സവിശേഷത. മലകളും പുഴകളും താണ്ടിയുള്ള പാതയ്ക്ക് ചുക്കാൻപിടിച്ചത് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മെട്രോമാൻ ഇ.ശ്രീധരനാണ്.

രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലും സാമ്പത്തികതലസ്ഥാനമായ മുംബൈയിലുമുൾപ്പെടെയുള്ള മഹാനഗരങ്ങളിൽ ജീവിതവും സ്വപ്‌നവും പച്ചപിടിപ്പിച്ച മലയാളികളുടെ കൂടി ചിരകാല മോഹമായിരുന്നു കൊങ്കൺപാത.

ലക്ഷ്യത്തിലേക്കുള്ള വഴികൾ

-ൽ രൂപവത്കരിച്ച കൊങ്കൺ റെയിൽവേ കോർപ്പറേഷൻ അഞ്ചു വർഷത്തിനകം കൊങ്കൺ റെയിൽവേ യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിട്ടത്. പക്ഷേ, പ്രതീക്ഷിക്കാതെ വന്ന തടസ്സങ്ങൾ ലക്ഷ്യത്തിലേക്കുള്ള നീളം കൂട്ടിക്കൊണ്ടിരുന്നു. ഗോവയിലെ സമരങ്ങളും പെർണം പോലുള്ള തുരങ്കങ്ങളിലെ അത്യാഹിതങ്ങളുമായിരുന്നു കാരണങ്ങൾ.

കാസർകോട് മുതൽ മഹാരാഷ്ട്രയുടെ തെക്കുപടിഞ്ഞാറൻ ജില്ലകൾ വരെ നീളുന്ന ഭൂപ്രദേശത്തെ പ്രധാന ഭാഷ കൊങ്കിണിയാണ്. അതാണ് ആ നാടിനെ കൊങ്കൺമേഖലയെന്ന്‌ വിളിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യൻ റെയിൽവേ ഏറ്റെടുത്ത ഏറ്റവും വലിയ പദ്ധതിയാണ് കൊങ്കൺ റെയിൽവേ.

ബ്രിട്ടീഷ് ഭരണകാലത്ത് 1894-ൽ ഈ ആശയമുയർന്നിരുന്നു. എന്നാൽ, വലിയ നദികളിലും കൂറ്റൻ കുന്നുകളിലും ഉടക്കി അത് ഫയലിലുറങ്ങി. ജോർജ് ഫെർണാണ്ടസ് റെയിൽവേ മന്ത്രിയായപ്പോഴാണ് പാത മംഗളൂരു വരെ നീട്ടാനുള്ള ദൃഢമായ തീരുമാനം ഉണ്ടായത്.

ചെറിയൊരു കൾവർട്ട് പണിയാൻ പോലും വർഷങ്ങളെടുക്കുന്ന നാട്ടിൽ ഏറെ വെല്ലുവിളികളുള്ള ഭൂപ്രദേശത്തുകൂടി കൊങ്കൺ റെയിൽപ്പാതയുടെ പൂർത്തീകരണം വിസ്മയമായിരുന്നു. രത്നഗിരിയിലെ ആറരര കിലോമീറ്റർ തുരങ്കം അന്ന് രാജ്യത്തെ ഏറ്റവും വലുതുമായിരുന്നു.

കൊങ്കൺപാത ഒറ്റ ലൈനായതും നിലവിലുള്ള സ്റ്റേഷനുകൾ തമ്മിലുള്ള അകലം 16 മുതൽ 18 കിലോമീറ്റർ വരെയാണെന്നതും പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന ആശങ്ക പണ്ടേ ഉയർന്നിരുന്നു. തുരങ്കങ്ങളോട് ചേർന്ന് ഫ്ളാഗ് സ്റ്റേഷനുകൾ സ്ഥപിച്ചാണ് പ്രശ്നം ഒരു പരിധിവരെ പരിഹരിച്ചത്.

നല്ല വരുമാനവും

കൊങ്കൺപാതയിലൂടെയുള്ള തീവണ്ടി സർവീസിന്റെ വിജയം റെയിൽവേയുടെ വരുമാനത്തിലും പ്രതിഫലിക്കുന്നുണ്ട്. 2016-17-ൽ 1060.77 കോടി രൂപയായിരുന്നു കൊങ്കൺ റെയിൽവേയുടെ വരുമാനം. 2021-22-ൽ ഇത് 1145.98 കോടി രൂപയായി ഉയർന്നു. ചരക്കുഗതാഗതവും കൂടുതൽ സുഗമമായി. ചരക്കുലോറികൾ തീവണ്ടിയിൽ കയറ്റിക്കൊണ്ടുവരുന്ന റോ-റോ സർവീസ് തുടങ്ങാനായതും നേട്ടമാണ്.

പാത വരുമ്പോൾ

കേരളത്തിലേക്കും തിരിച്ചുമുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക്, യാത്രാ-ചരക്ക് തീവണ്ടികളുടെ സമയലാഭം തുടങ്ങിയവയാണ് കൊങ്കൺ പാതയ്ക്കൊപ്പം നമ്മൾ കണ്ട സ്വപ്നം. എന്നാൽ, അത് എത്രത്തോളം യാഥാർഥ്യമായെന്ന് തിരിഞ്ഞുനോക്കാനുള്ള സമയമാണിത്. ആ സുവർണപാതയെ എങ്ങനെ കൂടുതൽ ആകർഷകവും ജനകീയവുമാക്കാമെന്നും ചിന്തിക്കേണ്ട സമയം.


Share our post

Kannur

ചോക്ലറ്റ് കേടായതിന്റെ പേരിൽ അക്രമം; നാലു പേർക്കെതിരെ കേസ്

Published

on

Share our post

കണ്ണൂർ: ചോക്ലറ്റ് കേടായതിന്റെ പേരിൽ കടയിൽ നാശനഷ്ടം വരുത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത നാലുപേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ശ്രീപുരത്തെ അജ്ഫാൻ ഡേറ്റ്സ് ആന്‍ഡ് നട്സ് ഷോപ്പിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം.സ്ഥാപനത്തിലെത്തി ചോക്ലറ്റ് വാങ്ങി മടങ്ങിയ രണ്ടുപേർ സാധനം കേടായെന്ന് പറഞ്ഞ് തിരിച്ചെത്തി സാധനങ്ങൾ നിലത്തെറിഞ്ഞ് നശിപ്പിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.ജീവനക്കാരുടെ കൈയിൽനിന്നും അക്രമദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി വിഡിയോ ഡിലീറ്റ് ചെയ്തതായും കടയിൽ 6500 രൂപയുടെ നഷ്ടമുണ്ടായതായും പരാതിയിൽ പറയുന്നു.


Share our post
Continue Reading

Kannur

കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Published

on

Share our post

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി ഷുഹൈൽ, മലപ്പുറം സ്വദേശികളായ മുബ്സീർ, രാജേഷ് എന്നിവരാണ് പിടിയിലായത്. 48 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. തളിപ്പറമ്പ് എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് യുവാക്കൾ. ലഹരിയുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷിച്ചുവരികയാണ്.


Share our post
Continue Reading

Kannur

സി.പി.എമ്മിന്‍റെ അഭിമാനം, രാജ്യത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കണ്ണൂർ ജില്ലയിൽ ഇനി മൂന്ന് നാൾ സമ്മേളന ചൂട്

Published

on

Share our post

കണ്ണൂർ: രാജ്യത്ത് തന്നെ സി.പി.എമ്മിന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള, പാർട്ടിയുടെ കരുത്തുറ്റ കോട്ടയെന്നറിയപ്പെടുന്ന കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്‍റെ കൊടിയുയർന്നു. ഇനി 3 നാൾ കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്‍റെ ചൂടായിരിക്കും. തളിപ്പറമ്പിലാണ് സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നത്. സ്വന്തം ജില്ലയിലെ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മൂന്ന് ദിവസവും പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.

30 വർഷങ്ങൾക്ക് ശേഷം തളിപ്പറമ്പിൽ നടക്കുന്ന സി പി എം ജില്ലാ സമ്മേളനത്തിന് ഉണ്ടപ്പറമ്പ് മൈതാനത്താണ് ചെമ്പതാക ഉയർന്നത്. കരിവെള്ളൂർ രക്തസാക്ഷി നഗറിൽ നിന്ന് പി കരുണാകരൻ ഉദ്ഘാടനം ചെയ്ത് പി ജയരാജൻ ജാഥാ ലീഡറായി തളിപ്പറമ്പിൽ എത്തിച്ച പതാക ഉണ്ടപ്പറമ്പ് മൈതാനത്തെ പൊതു സമ്മേളന നഗരിയിൽ സംഘാടക സമിതി ചെയർമാൻ ടി കെ ഗോവിന്ദനാണ് ഉയർത്തിയത്. കടലിരമ്പം പോലെ മുദ്രാവാക്യം വിളിച്ച സഖാക്കൾ ഇനി 3 നാൾ ഗൗരവമേറിയ വിഷയങ്ങളിൽ ചർച്ച നടത്തും. കെ കെ എൻ പരിയാരം സ്മാരക ഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാകും മൂന്നാം തിയതി വൈകിട്ട് ഉണ്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുക.


Share our post
Continue Reading

Trending

error: Content is protected !!