Kannur
ഹാപ്പി ഡ്രിഗ്സ് പദ്ധതി കടലാസിൽ ; കുട്ടികൾ ജങ്ക് ഫുഡുകൾക്കു പിറകെ

കണ്ണൂർ: പോഷക സമ്പുഷ്ടമായ പാനീയങ്ങൾ നിർമ്മിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നതിന് സർവശിക്ഷ കേരളം ആവിഷ്കരിച്ച ഹാപ്പി ഡ്രിഗ്സ് പദ്ധതിയോട് മുഖം തിരിച്ച് അധികൃതർ. കുട്ടികളെ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പരിചയപ്പെടുത്തുക, ജങ്ക് ഫുഡ്, കൃത്രിമ പാനീയങ്ങൾ എന്നിവയോടുള്ള അമിതാസക്തി കുറയ്ക്കുക, പ്രാദേശികമായി ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് പോഷക സമ്പുഷ്ടമായ ബദൽ പാനീയങ്ങൾ നിർമ്മിക്കാൻ പഠിപ്പിക്കുക എന്നിവയായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.
എന്നാൽ നിലവിൽ ജില്ലയിലെ സ്കൂളുകളിലൊന്നും പദ്ധതി പേരിനു പോലും നടപ്പിലാക്കുന്നില്ല.പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ സ്‌കൂളുകളിലും കഴിഞ്ഞ ജനുവരി 25ന് ഏകദിന ശില്പശാല നടത്തിയതല്ലാതെ പിന്നീട് പദ്ധതി തുടർന്ന് കൊണ്ടുപോയിട്ടില്ല. ലഭിച്ച ഫണ്ട് തീർക്കേണ്ടതിനാൽ പല സ്കൂളുകളിലും ശില്പശാല തന്നെ നടത്തിയത് പേരിന് മാത്രമാണെന്നാണ് ആക്ഷേപം. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയത്.
പ്രകൃതിയുടെ രുചിയറിയുന്നതിനൊപ്പം അവയുടെ ഔഷധമൂല്യവും പദ്ധതിയിലൂടെ കുട്ടികളിലെത്തിക്കുകയായിരുന്നു ലക്ഷ്യം. നിലവിൽ കുട്ടികൾക്ക് എന്താണ് പദ്ധതിയെന്ന് പോലും അറിയാത്ത സ്ഥിതിയാണ്. 51 ഇനം പാനീയങ്ങളാണ് പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നത്. എന്നാൽ വെറും ഒരു ദിവസത്തെ ക്ലാസു കൊണ്ട് മാത്രം കുട്ടികൾക്ക് ഇത്തരം പ്രകൃതിദത്ത പാനിയങ്ങളുടെ പ്രധാന്യമെന്തെന്ന് തിരിച്ചറിയാൻ സാധിക്കില്ല.
51 പാനീയങ്ങൾവിവിധ രുചിയിലും മണത്തിലും നിറത്തിലുമുള്ള 51 പാനീയങ്ങളാണ് പരിചയപ്പെടുത്താൻ തീരുമാനിച്ചത്. ഇളനീർ, ചതുരപ്പുളി, പൈനാപ്പിൾ, ഈന്തപ്പഴം, ഇഞ്ചി, തണ്ണിമത്തൻ, ബീറ്റ്‌റൂട്ട്, ക്യാരറ്റ്, ശർക്കര, പ്ലംസ്, നന്നാറി, ആപ്പിൾ, പപ്പായ, കപ്പ, സപ്പോട്ട, മുളക്, കിവി, മാങ്ങ, പൊതീന, ബട്ടർഫ്രൂട്ട്, ചുക്ക്, മല്ലിയില, മാതളം, കറിവേപ്പില, ഓറഞ്ച്, ലൂബിക്ക, മുസമ്പി, തക്കാളി, ഉണക്ക മുന്തിരി, നെല്ലിക്ക, പിസ്ത, ചാമ്പക്ക തുടങ്ങിയവയുടെ പാനീയങ്ങളാണ് കുട്ടികൾക്ക് പരിചയപ്പെടുത്തുന്നത്.
അകറ്റണം ജങ്ക് ഫുഡ്കുട്ടികൾക്ക് ജങ്ക് ഫുഡുകളോട് പ്രിയം ഏറി വരികയാണ്. ‘ജങ്ക്’ എന്ന വാക്കിന്റെ അർഥം തന്നെ ഉപയോഗശൂന്യമായി കളയുന്ന വസ്തു എന്നാണ്.
വളരെ ഉയർന്ന തോതിൽ കൊഴുപ്പടങ്ങിയതും എന്നാൽ കുറഞ്ഞ പോഷകാഹാര മൂല്യവുമുള്ള ഭക്ഷണപദാർത്ഥങ്ങളാണ് ‘ജങ്ക് ഫുഡ്’. കഴിക്കാനുള്ള എളുപ്പം, കൊണ്ടുപോകാനുള്ള സൗകര്യം, ചെറിയ വിലയ്ക്ക് കൂടുതൽ, മനോഹരമായ നിറം, ആകൃതി, രുചി എന്നിവയെല്ലാം ജങ്ക് ഫുഡിലേക്ക് കുട്ടികളെ ആകർഷിക്കുന്നു.കാത്തിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ
1.അപര്യാപ്തമായ വളർച്ചയും വികാസവും
2.വിഷാദം, മാനസിക ആഘാതം
3.പഠനത്തിൽ പിറകോട്ട്, ഓർമ്മ പ്രശ്‌നങ്ങൾ
4.ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ
5. പോഷണ വൈകല്യങ്ങൾ, അമിതവണ്ണം
Kannur
ജലബജറ്റ് തയ്യാറാക്കല്‍; കണ്ണൂര്‍ ജില്ല ലക്ഷ്യത്തിലേക്ക്

കണ്ണൂര്‍: ജല ലഭ്യതയും ഉപഭോഗവും ആവശ്യകതയും കണക്കാക്കി ഭാവി ഉപയോഗം ആസൂത്രണം ചെയ്യുന്ന ജലബജറ്റ് എന്ന ലക്ഷ്യ പൂര്‍ത്തീകരണത്തോടടുത്ത് കണ്ണൂര്‍ ജില്ല. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മെയ് 31 നകം ജലബജറ്റ് പൂര്‍ത്തിയാക്കും. ബജറ്റിനായി ഓരോ പ്രദേശത്തെയും പുഴകള്‍, തോടുകള്‍, കുളങ്ങള്‍, കിണറുകള്‍ തുടങ്ങിയ ജലസ്രോതസ്സുകളില്‍ നിന്ന് ലഭ്യമാകുന്ന ജലത്തിന്റെ കണക്കുകള്‍ ശേഖരിക്കും. വേനല്‍മഴയുടെ വിതരണം, തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍, വടക്കു കിഴക്കന്‍ മണ്‍സൂണ്‍, ഭൂപ്രകൃതിയിലെ വ്യതിയാനം, വന വിസ്തൃതി, ഭൂപ്രദേശത്തിന്റെ രീതി, മഴയുടെ നുഴഞ്ഞുകയറ്റം, ഭൂഗര്‍ഭ ജല റീച്ചാര്‍ജിങ്ങ്, പഞ്ചായത്തിലേക്ക് ഒഴുകുന്ന വെള്ളം, പഞ്ചായത്തിന് പുറത്ത് ലഭ്യമായ വെള്ളം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി കണക്കാക്കും. പിന്നീട് എത്രമാത്രം കാര്യക്ഷമമായി ഇവ സംഭരിച്ചു നിര്‍ത്താന്‍ കഴിയുമെന്നു പരിശോധിക്കും. ലഭ്യമായ ജലത്തിന്റെ അളവ് കുറവാണെങ്കില്‍ അതിനനുസരിച്ച് ലഭ്യത കൂട്ടാനും ഉപയോഗം ക്രമപ്പെടുത്താനുമുള്ള തുടര്‍ നടപടികളുമുണ്ടാകും. പ്രാഥമിക വിവരങ്ങള്‍ക്ക് പുറമെ കൃഷി, മൃഗസംരക്ഷണം, ഭൂഗര്‍ഭജലം, ജലസേചനം തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള ദ്വിതീയ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് ജലബജറ്റ് തയ്യാറാക്കുന്നത്. ഗാര്‍ഹികാവശ്യങ്ങള്‍, ജലസേചനം, ബിസിനസ്സ്, ടൂറിസം, വ്യാവസായിക ആവശ്യങ്ങള്‍, കൃഷിയുടെ വ്യാപ്തി, വ്യവസായങ്ങളുടെ സാന്നിധ്യം, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയ്ക്കായുള്ള ജലത്തിന്റെ മൊത്തം ആവശ്യം കണക്കാക്കുവാന്‍ ഇതിലൂടെ സാധിക്കും. കണ്ണൂര്‍ ജില്ലയിലെ 51 ഗ്രാമപഞ്ചായത്തുകളിലും ആന്തൂര്‍ നഗരസഭയിലും പേരാവൂര്‍, പാനൂര്‍, പയ്യന്നൂര്‍ ബ്ലോക്ക്പഞ്ചായത്തുകളും ഇതിനോടകംതന്നെ ജലബജറ്റ് പ്രകാശനം ചെയ്തിട്ടുണ്ട്.
Kannur
വേനൽ: തൊഴിൽ സമയ പുനക്രമീകരണം മെയ് 30 വരെ നീട്ടി

കണ്ണൂർ: വേനൽ ഏറി വരുന്ന സാഹചര്യത്തിൽ വെയിലത്ത് തൊഴിലെടുക്കുന്നവർക്കായുള്ള സമയ പുനക്രമീകരണം മെയ് 30 വരെ നീട്ടി. നേരത്തെ മെയ് 10 വരെയായിരുന്നു. സമയം പുനക്രമീരിച്ചത്. വേനലിൻ്റെ തീവ്രതയേറി വരുന്ന സഹചര്യത്തിലാണ് പുതിയ കാലപരിധി നിശ്ചയിച്ച് സംസ്ഥാന തൊഴിൽ വകുപ്പ് ഉത്തരവിറക്കിയത്.
Kannur
കണ്ണൂരിൽ യുവാവ് വാഹനമിടിച്ച് മരിച്ചു ; ഇടിച്ച വാഹനം നിർത്താതെ പോയി

പഴയങ്ങാടി: യുവാവിനെ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തി വാഹനമിടിച്ച് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇടിച്ച വാഹനം നിർത്താതെ പോയി. ഇരിണാവ് മടക്കരയിലെ പനയൻ ഹൗസിൽ നാരായണൻ- സരോജിനി ദമ്പതികളുടെ മകൻ കല്ലേൻ മണി (49) യെയാണ് രക്തത്തിൽ കുളിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ മാട്ടൂൽ മടക്കരയിലെ ബസ്റ്റോപ്പിന് സമീപത്താണ് മണിയുടെ മൃതദേഹം കാണപ്പെട്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോ പണവുമായിനാട്ടുകാരും രംഗത്ത് എത്തിയിരുന്നു. തുടർന്ന് സഹോദരൻ കെ. രാജീവൻ കണ്ണപുരം പോലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്ന് ഇൻസ്പെക്ടർ പി. ബാബുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൃതദേഹംഇൻക്വസ്റ്റ് നടത്തുകയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിൽ മണിയെ വാഹനം ഇടിച്ചതിന് ശേഷം ശരീരത്തിലൂടെ വാഹനം കയറി ഇറങ്ങിയതായചതവുകളും തുടയെല്ലുകൾ പൊട്ടിയ നിലയിലും ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ചതും തലയിലെ മുറിവിൽ നിന്നുണ്ടായ രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പരാതിയിൽ കേസെടുത്ത പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് വരികയാണ്. ഇടിച്ച വാഹനം കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. ഭാര്യ:മിനി( പാപ്പിനിശ്ശേരി തുരുത്തി).മക്കൾ: പൂജ ഗൗതമി, ഗൗതം ദേവ്സഹോദരങ്ങൾ: രാജീവൻ, സജീവൻ, ഷൈന.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്