Kannur
പുകഞ്ഞുതീരുന്ന ബീഡി വ്യവസായം
പയ്യന്നൂർ: കണ്ണൂരിന്റെ ഗ്രാമങ്ങളുടെ സമ്പദ് വ്യവസ്ഥയെ ഏറെ സ്വാധീനിച്ച സംരംഭമാണ് ബീഡിയുടേത്. നിരവധി തൊഴിൽശാലകളുമായി ഗ്രാമജീവിതത്തിന്റെ അവിഭാജ്യ ഘടകമായി ബീഡി വ്യവസായം മാറിയിരുന്നു. ആദ്യം സ്വകാര്യ സ്ഥാപനങ്ങളായിരുന്നുവെങ്കിൽ ദിനേശിന്റെ വരവോടെ ബീഡി മേഖല അവഗണിക്കാനാവാത്ത തൊഴിലിടമായി പരിണമിച്ചിരുന്നു.
സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിൽ ചൂഷണത്തിൽനിന്നാണ് 1969 ഫെബ്രുവരി 15ന് തൊഴിലാളികളുടെ സ്വന്തം സ്ഥാപനമായ ദിനേശ് രൂപം കൊണ്ടത്. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലായി 42000 പേർക്ക് നേരിട്ടും രണ്ടു ലക്ഷം പേർക്ക് പരോക്ഷമായും തഴിൽ നൽകിയ സ്ഥാപനം ഇന്ത്യയിലെ ഏറ്റവും വലിയ സഹകരണ സംഘമായി ചരിത്രമെഴുതി. നാടിനെ ഇടതുപക്ഷത്തോടൊപ്പം ചേർത്തുനിർത്തുന്നതിനും ദിനേശ് വഹിച്ച പങ്ക് ചെറുതല്ല.
കണ്ണൂരിൽ ആദ്യം ഉണ്ടായത് ഗണേശ് ബീഡിയായിരുന്നു. തുടർന്ന് മംഗലാപുരം ആസ്ഥാനമായുള്ള ഭാരത് ബീഡി, കണ്ണൂരിലെ സാധു ബീഡി എന്നിവയും സജീവമായി. കണ്ണൂരും പരിസരങ്ങളിലും സാധു ബീഡി സജീവമായപ്പോൾ കണ്ണൂരിന്റെ വടക്കും കാസർകോട് ജില്ലയിലുമാണ് ഭാരത് ബീഡി പന്തലിച്ചത്. പോയ കാലം ഇങ്ങനെയാണെങ്കിലും ബീഡി വ്യവസായത്തിന് ഇന്ന് പഴയ പ്രതാപമില്ല.
ബീഡിയെ പുകച്ചുചാടിച്ച ന്യൂജൻ കാലം
യുവാക്കളിൽ ബീഡി വലി കുറഞ്ഞത് വ്യവസായത്തെ ഏറെ ബാധിച്ചു. പുതുതലമുറ പൂർണമായും ബീഡിയെ മാറ്റി നിർത്തി. തൊഴിൽ കുറയാൻ ഇത് കാരണമായി. തൊഴിൽ സുരക്ഷയില്ലാത്തതിനാൽ തൊഴിലാളികൾ മേഖലയിലേക്ക് കടന്നുവരുന്നില്ല. ഉള്ളവർക്കു തന്നെ തൊഴിലില്ല. വൈവിധ്യവത്കരണത്തിലൂടെയാണ് ദിനേശ് ഒരു വിധം പിടിച്ചു നിൽക്കുന്നത്. സ്വകാര്യ ബീഡിക്കമ്പനികൾ പലതും പേരിൽ മാത്രമായി ഒതുങ്ങി.
കേരളത്തിൽ ബീഡി വ്യവസായ വിറ്റുവരവിൽ വൻ ഇടിവാണ് റിപ്പോർട്ട് ചെയ്യുന്നത്. ഒരു വർഷം 13 കോടിയോളം രൂപയുടെ കുറവുണ്ടായതായി തൊഴിൽമന്ത്രി കഴിഞ്ഞ മാർച്ചിൽ നിയമസഭയിൽ പറയുകയുണ്ടായി. 2020-21 വര്‍ഷം 61.88 കോടി രൂപ വാര്‍ഷിക വിറ്റുവരവ് ഉണ്ടായിരുന്ന ബീഡി വ്യവസായം 2021-22 വര്‍ഷം 48.22 കോടിയായി കുറഞ്ഞതായും മന്ത്രി പറയുന്നു.
കരകയറ്റിയത് വൈവിധ്യവത്കരണം
ബീഡി വ്യവസായം ഗുരുതര പ്രതിസന്ധി നേരിട്ടപ്പോള്‍ ആരംഭിച്ച വൈവിധ്യവത്കരണ പദ്ധതികളിലൂടെ ബീഡിത്തൊഴിലാളികളെയും അവരുടെ ആശ്രിതരെയും പുനരധിവസിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നു. വ്യവസായം തകർച്ചയുടെ വക്കിലെത്തിയപ്പോഴാണ് വൈവിധ്യവത്കരണത്തിന് തുടക്കം കുറിച്ചത്. 1997 ൽ ഭക്ഷ്യ സംസ്കരണ യൂനിറ്റ് തുടങ്ങിയായിരുന്നു തുടക്കം. സഹകരണ സംഘമായതുകൊണ്ടുതന്നെ മികച്ച സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്.
ഭക്ഷ്യസംസ്കരണത്തിന് പുറമെ കുടനിര്‍മാണം, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഡാറ്റ സെന്റര്‍, ഐ.ടി, ബാങ്കിങ് സോഫ്റ്റ് വെയര്‍, ഓഡിറ്റോറിയം, ഹോട്ടൽ തുടങ്ങിയ യൂനിറ്റുകളിലായി ബീഡിത്തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി 800ല്‍ പരം പേര്‍ക്ക് പ്രത്യക്ഷമായും ആയിരക്കണക്കിന് പേര്‍ക്ക് പരോക്ഷമായും ജോലി നല്‍കുന്നതിന് സാധിച്ചിട്ടുണ്ട്.
പ്രതാപമസ്തമിച്ച തൊഴിലിടം
കേരള ദിനേശ് ബീഡി തൊഴിലാളി കേന്ദ്ര സഹകരണ സംഘത്തിലും 18 പ്രൈമറി സംഘങ്ങളിലുമായി 5000ത്തോളം തൊഴിലാളികള്‍ ഇപ്പോള്‍ ജോലി ചെയ്തുവരുന്നു. തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന മിനിമം കൂലിയും പി.എഫ്, ഗ്രാറ്റ്യുവിറ്റി ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും കൃത്യതയോടെ സംഘം നല്കി വരുന്നുണ്ട്. പ്രതിവര്‍ഷം 17.33 കോടിയോളം രൂപ സംഘം ജി.എസ്.ടി ഇനത്തില്‍ സര്‍ക്കാരിലേക്ക് അടച്ചുവരുന്നുണ്ട്.
കുറഞ്ഞ നിരക്കിലുള്ള ബീഡി ബ്രാന്‍ഡുകള്‍ ഇവിടത്തെ ചെറുകിട കമ്പോളങ്ങള്‍ കൈയടക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. വിലയിലെ അന്തരം കാരണം ദിനേശ് ബീഡി വില്പന ചെയ്യാന്‍ സാധിക്കാതെ സ്റ്റോക്ക് കൂടിവരികയും ആഴ്ചയില്‍ ഒരു ദിവസം തൊഴിലാളികളുടെ തൊഴില്‍ വെട്ടിച്ചുരുക്കേണ്ടി വരികയും ചെയ്തു.
പ്രതിസന്ധി മറികടക്കാൻ സർക്കാർ സഹായം
കേരള ദിനേശ് ബീഡി തൊഴിലാളി കേന്ദ്ര സഹകരണ സംഘം നിലവില്‍ നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി 2021-22 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ചു കോടി രൂപ പ്രവര്‍ത്തന ഗ്രാന്റായും 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഒറ്റത്തവണ സഹായമായി ഒരു കോടി രൂപയും സംഘത്തിന് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. വ്യാജ ദിനേശ് ബീഡിയുടെ വ്യാപനം തടയുന്നതിനായി വ്യവസായ വാണിജ്യ ഡയറക്ടറേറ്റിലെ വിജിലന്‍സ് വകുപ്പ് അന്വേഷണം നടത്തുന്നതിന് നടപടി സ്വീകരിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു.
നികുതി വെട്ടിച്ചുവരുന്ന ബീഡി വ്യാപകം
നികുതി വെട്ടിച്ചുകൊണ്ട് വരുന്ന ബീഡികള്‍ പലയിടങ്ങളിലും ദിനേശിന് ഭീഷണിയാവുന്നു. ഇത്തരം ബീഡികൾ പിടിച്ചെടുത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു.
അതിര്‍ത്തി ജില്ലകളായ ചെങ്കോട്ട, തിരുനെല്‍വേലി എന്നിവിടങ്ങളില്‍നിന്നും വ്യാപകമായി ബീഡി ഉൽപന്നങ്ങള് കേരളത്തിലേക്ക് നികുതി വെട്ടിച്ച് കടത്തുകയും വീടുകള്‍ കേന്ദ്രീകരിച്ച് സൂക്ഷിക്കുകയും ചെറിയ വാഹനങ്ങളില്‍ കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ വിതരണം ചെയ്തു വരുന്നതായും റെയ്ഡുകളില് കണ്ടെത്തിയിരുന്നു.
Kannur
ചോക്ലറ്റ് കേടായതിന്റെ പേരിൽ അക്രമം; നാലു പേർക്കെതിരെ കേസ്
കണ്ണൂർ: ചോക്ലറ്റ് കേടായതിന്റെ പേരിൽ കടയിൽ നാശനഷ്ടം വരുത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത നാലുപേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ശ്രീപുരത്തെ അജ്ഫാൻ ഡേറ്റ്സ് ആന്‍ഡ് നട്സ് ഷോപ്പിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം.സ്ഥാപനത്തിലെത്തി ചോക്ലറ്റ് വാങ്ങി മടങ്ങിയ രണ്ടുപേർ സാധനം കേടായെന്ന് പറഞ്ഞ് തിരിച്ചെത്തി സാധനങ്ങൾ നിലത്തെറിഞ്ഞ് നശിപ്പിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.ജീവനക്കാരുടെ കൈയിൽനിന്നും അക്രമദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി വിഡിയോ ഡിലീറ്റ് ചെയ്തതായും കടയിൽ 6500 രൂപയുടെ നഷ്ടമുണ്ടായതായും പരാതിയിൽ പറയുന്നു.
Kannur
കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി ഷുഹൈൽ, മലപ്പുറം സ്വദേശികളായ മുബ്സീർ, രാജേഷ് എന്നിവരാണ് പിടിയിലായത്. 48 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. തളിപ്പറമ്പ് എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് യുവാക്കൾ. ലഹരിയുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷിച്ചുവരികയാണ്.
Kannur
സി.പി.എമ്മിന്റെ അഭിമാനം, രാജ്യത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കണ്ണൂർ ജില്ലയിൽ ഇനി മൂന്ന് നാൾ സമ്മേളന ചൂട്
കണ്ണൂർ: രാജ്യത്ത് തന്നെ സി.പി.എമ്മിന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള, പാർട്ടിയുടെ കരുത്തുറ്റ കോട്ടയെന്നറിയപ്പെടുന്ന കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്റെ കൊടിയുയർന്നു. ഇനി 3 നാൾ കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്റെ ചൂടായിരിക്കും. തളിപ്പറമ്പിലാണ് സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നത്. സ്വന്തം ജില്ലയിലെ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മൂന്ന് ദിവസവും പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.
30 വർഷങ്ങൾക്ക് ശേഷം തളിപ്പറമ്പിൽ നടക്കുന്ന സി പി എം ജില്ലാ സമ്മേളനത്തിന് ഉണ്ടപ്പറമ്പ് മൈതാനത്താണ് ചെമ്പതാക ഉയർന്നത്. കരിവെള്ളൂർ രക്തസാക്ഷി നഗറിൽ നിന്ന് പി കരുണാകരൻ ഉദ്ഘാടനം ചെയ്ത് പി ജയരാജൻ ജാഥാ ലീഡറായി തളിപ്പറമ്പിൽ എത്തിച്ച പതാക ഉണ്ടപ്പറമ്പ് മൈതാനത്തെ പൊതു സമ്മേളന നഗരിയിൽ സംഘാടക സമിതി ചെയർമാൻ ടി കെ ഗോവിന്ദനാണ് ഉയർത്തിയത്. കടലിരമ്പം പോലെ മുദ്രാവാക്യം വിളിച്ച സഖാക്കൾ ഇനി 3 നാൾ ഗൗരവമേറിയ വിഷയങ്ങളിൽ ചർച്ച നടത്തും. കെ കെ എൻ പരിയാരം സ്മാരക ഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാകും മൂന്നാം തിയതി വൈകിട്ട് ഉണ്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു