Connect with us

Kannur

സ്വാതന്ത്ര്യസമരസേനാനികളുടെ ദുരിതജീവിതത്തിന്റെ കാഴ്ചയൊരുക്കി ജയിൽ പ്രദർശനം

Published

on

Share our post

കണ്ണൂർ : ബ്രട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യസമരസേനാനികൾ ജയിലിൽ അനുഭവിച്ച ദുരിതജീവിതത്തിന്റെ കാഴ്ചയൊരുക്കി കണ്ണൂർ സെൻട്രൽ ജയിൽ മ്യൂസിയ പ്രദർശനം. സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഉപയോഗിച്ച കണ്ണൂർ സെൻട്രൽ ജയിലിലെ സെല്ലുകൾ പ്രദർശനത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായുള്ള പ്രദർശനം വ്യാഴാഴ്ച സമാപിക്കും.

പകർച്ചവ്യാധിക്കാലത്ത് ക്വാറന്റീൻ സെല്ലുകളായി പ്രവർത്തിച്ചതാണിത്. നാട്ടിൽ പടർന്നുപിടിച്ച വസൂരിരോഗബാധിതരായ സ്വാതന്ത്ര്യസമരസേനാനികളെ തലശ്ശേരിയിൽ ജയിലിൽനിന്ന് കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ച് 40 ദിവസം ക്വാറന്റീനിൽ പാർപ്പിച്ച ശേഷമാണ് പ്രധാന ജയിലിലേക്ക് മാറ്റിയിരുന്നത്.

പ്രത്യേക ആകൃതിയിൽ പ്രത്യേക മിശ്രിതം ഉപയോഗിച്ച് കട്ടകൊണ്ട് നിർമിച്ച സെല്ലുകളിലാണ് സേനാനികളെ പാർപ്പിച്ചത്. താഴെയും മുകളിലുമായി 20 മുറികളുണ്ട്. തടവുകാർക്ക് കിടക്കാൻ ഒരടിപ്പൊക്കത്തിൽ കെട്ടിയ കട്ടകൊണ്ടുള്ള കട്ടിലുണ്ട്. പ്രാഥമികസൗകര്യത്തിന് സെല്ലിനകത്തുതന്നെ സംവിധാനമുണ്ട്. ഒരാളെ പാർപ്പിക്കാനുള്ള സെല്ലിൽ അഞ്ചുപേരെ പാർപ്പിക്കും.

രോഗം മൂർച്ഛിച്ചവരെ ബ്രട്ടീഷ് പട്ടാളം വെടിവെച്ച് കൊന്നിരുന്നതായി ജയിൽ രേഖകളിൽ പറയുന്നു. ചരിത്രപരമായ പ്രത്യേകതയുള്ള ക്വാറന്റീൻ സെല്ലുകളാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. നിരവധി ചരിത്രരേഖകളും സെൻട്രൽ ജയിലിൽ ഏറ്റവും ഒടുവിൽ തൂക്കിലേറ്റിയ റിപ്പർ ചന്ദ്രനെ തൂക്കാൻ ഉപയോഗിച്ച കയറും പ്രദർശനത്തിലുണ്ട്. വിദ്യാർഥികളടക്കം നിരവധി പേർ പ്രദർശനം കാണാനെത്തി.

നാലരപ്പതിറ്റാണ്ടിലും ഒളിമങ്ങാതെ പിണറായിയുടെ കത്ത്

 47 വർഷം മുൻപ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പരോൾ ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് എഴുതിയ കത്ത് ഒളിമങ്ങാതെ ജയിൽരേഖയിലുണ്ട്. കത്ത് എഴുതിയ പേപ്പറിന്റെ ഇരുവശങ്ങളിലും ചുളിവുകൾ വന്നെങ്കിലും എഴുതിയ അക്ഷരങ്ങൾക്ക് ഒരു പോറലുമില്ല. അമ്മയുടെ ചികിത്സയ്ക്ക് പോകാനാണ് പരോൾ അനുവദിക്കാൻ ആവശ്യപ്പെട്ടത്. ഈ കത്തും പ്രദർശനത്തിലുണ്ട്.

ആഭ്യന്തര സ്പെഷ്യൽ സെക്രട്ടറിക്ക് എഴുതിയ കത്തിന്റെ പൂർണ രൂപം:‘29.9.76-ന് ഞാൻ താങ്കൾക്ക് ഒരു അപേക്ഷ നൽകിയിരുന്നു. അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയും എന്റെ സാന്നിധ്യം ആവശ്യമാണെന്നതുകൊണ്ടും രണ്ടാഴ്ചക്കാലത്തെ പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ 29.9.76-ന് ഒരു പെറ്റീഷൻ ഞാൻ അയച്ചിരുന്നു. ഇതുവരെ ഒരു പ്രതികരണവും അതിൻമേൽ ഉണ്ടായില്ല. അനുകൂലമായ തീരുമാനം അടിയന്തരമായും ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുന്നു. അതിനായി അഭ്യർഥിക്കുന്നു.’

1976 നവംബർ ഒൻപത് എന്ന് രേഖപ്പെടുത്തിയ കത്തിൽ കണ്ണൂർ സെൻട്രൽ ജയിലിന്റെ മേൽവിലാസവും ഒപ്പും പതിച്ചിട്ടുണ്ട്.


Share our post

Kannur

പെരുമ്പ പുഴ 26 തവണ നീന്തിക്കടന്ന് നാല് പെണ്ണുങ്ങൾ

Published

on

Share our post

കണ്ണൂർ: ലോക വനിതാദിനത്തിന്റെ ഭാഗമായി പെരുമ്പ പുഴ 26 തവണ നീന്തിക്കടന്ന് നാല് വനിതകള്‍. ജല അപകട സാധ്യതകളില്‍നിന്ന് വനിതകള്‍ സ്വയരക്ഷക്കും പരരക്ഷക്കും പ്രാപ്തരാകണമെന്ന സന്ദേശവുമായാണ് നീന്തല്‍ പ്രകടനം. പെരളശ്ശേരിയിലെ വി.കെ. ഷൈജീന, ചക്കരക്കല്ലിലെ പി. ദില്‍ഷ, മുഴുപ്പിലങ്ങാട് സ്വദേശിനി വിന്‍ഷ ശരത്ത്, കടമ്പൂര്‍ സ്വദേശിനി അപര്‍ണ വിശ്വനാഥ് എന്നിവരാണ് ചാള്‍സണ്‍ സ്വിമ്മിങ് അക്കാദമി സംഘടിപ്പിച്ച വനിതാദിനസന്ദേശ നീന്തലില്‍ പങ്കെടുത്തത്.നീന്തല്‍ പരിശീലകന്‍ ഡോ. ചാള്‍സണ്‍ ഏഴിമലയുടെയും കേരള പൊലീസ് കോസ്റ്റല്‍ വാര്‍ഡൻ വില്യംസ് ചാള്‍സന്റെയും ശിക്ഷണത്തില്‍ ഒരു വര്‍ഷം മുമ്പാണ് നാലുപേരും നീന്തല്‍ പരിശീലനം നേടിയത്.

കഴിഞ്ഞ നവംമ്പറില്‍ നടന്ന ദീര്‍ഘദൂര നീന്തല്‍ യജ്ഞത്തിലും ഇവര്‍ പങ്കാളികളായിരുന്നു. വിന്നര്‍ലാൻഡ് ഇന്റര്‍നാഷനല്‍ സ്‌പോട്‌സ് അക്കാദമിയും ഭാരതീയ ലൈഫ് സേവിങ് സൊസൈറ്റിയും ചാള്‍സണ്‍ സ്വിമ്മിങ് അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച ലൈഫ് ഗാര്‍ഡ് കം സ്വിമ്മി ട്രെയിനര്‍ പരിശീലനവും ഇവര്‍ പൂര്‍ത്തീകരിച്ചു.കഴിഞ്ഞവര്‍ഷം കണ്ണൂര്‍ ഡി.ടി.പി.സി സംഘടിപ്പിച്ച ദേശീയ കയാക്കിങ് മത്സരത്തിലും ബേപ്പൂരില്‍ നടന്ന ദേശീയ കയാക്കിങ് മത്സരത്തിലും ഇവര്‍ വിജയികളായിരുന്നു. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ പരിശീലനം നേടി കയാക്കിങ് രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കണമെന്നാണ് നാലുപേരുടെയും ആഗ്രഹം. ഇതിനുള്ള പരിശീലനങ്ങള്‍ക്കിടയിലാണ് വനിതാദിന സന്ദേശ നീന്തലില്‍ ഇവര്‍ പങ്കെടുത്തത്.മാസ്റ്റേഴ്‌സ് അത്ലറ്റിക് അന്താരാഷ്ട്ര സ്വര്‍ണ മെഡല്‍ ജേതാവ് സരോജനി തോലാട്ട് നീന്തല്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഡി.വൈ.എഫ്‌.ഐ സംസ്ഥാന കമ്മിറ്റി അംഗം പി.പി. അനിഷയും പരിശീലകന്‍ ചാള്‍സണ്‍ ഏഴിമലയും ചേര്‍ന്ന് നീന്തിക്കയറിയ വനിതകളെ പൊന്നാടയണിയിച്ച് സ്വീകരിച്ചു.


Share our post
Continue Reading

Kannur

മാടായി കോളജിന് നാക് എ ഗ്രേഡ്; പരിസ്ഥിതി സൗഹാർദ പ്രവർത്തനങ്ങൾക്കും അംഗീകാരം

Published

on

Share our post

പഴയങ്ങാടി: ദേശീയ കോളജ് ഗുണ പരിശോധന കമ്മിറ്റി നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) പരിശോധനയിൽ മാടായി കോഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജിന് എ ഗ്രേഡ്.നാക് അക്രഡിറ്റേഷന്റെ രണ്ടാം തലത്തിലാണ് കോളജ് ഈ നേട്ടം കൈവരിക്കുന്നത്. മെച്ചപ്പെട്ട അക്കാദമിക നിലവാരത്തിനൊപ്പം നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള അധ്യാപന രീതി, ഗവേഷണ പ്രവർത്തനങ്ങളിലുണ്ടായ മുന്നേറ്റം, അത്യാധുനിക സെമിനാർ ഹാൾ ഉൾപ്പെടെയുള്ള സാങ്കേതിക സൗകര്യങ്ങൾ, കായിക ഇനങ്ങളിലെ ദേശീയ, സംസ്ഥാന തലങ്ങളിലെ മികച്ച അംഗീകാരങ്ങൾ, ക്യാംപസ് സൗഹൃദ ഇടങ്ങൾ എന്നിവ മൂല്യനിർണയത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 6 ബിരുദ കോഴ്സുകളും രണ്ട് ബിരുദാനന്തര ബിരുദ കോഴ്സുകളുമാണ് കോളജിലുള്ളത്.ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയിൽ സ്ഥിതി ചെയ്യുന്ന കോളജിന്റെ പാരിസ്ഥിതിക സൗഹാർദപരമായ പ്രവർത്തനങ്ങൾ, വിദ്യാർഥികളുടെ പാഠ്യപാഠ്യേതര മികവുകൾ എന്നിവയ്ക്ക് സംഘത്തിന്റെ പ്രത്യേക പരാമർശം ഉണ്ടായതായി കോളജ് ഭരണസമിതി പ്രസിഡന്റ് എം.കെ.രാഘവൻ എംപി, പ്രിൻസിപ്പൽ എം.വി.ജോണി, ഐക്യുഎസി കോഓർഡിനേറ്റർ ഡോ. കെ.രാജശ്രീ.എന്നിവർ അറിയിച്ചു.


Share our post
Continue Reading

Kannur

ലേഡി ഡ്രോൺ പൈലറ്റ് @ 61

Published

on

Share our post

ചക്കരക്കൽ:പരന്നുകിടക്കുന്ന കൃഷിത്തോട്ടങ്ങൾക്കുമേൽ വളപ്രയോഗത്തിനും ജൈവ കീടനാശിനി പ്രയോഗത്തിനും ഡ്രോൺ ഉപയോഗിക്കുന്നത് ഒരു സാധാരണ കാഴ്‌ചയാണിന്ന്‌. എന്നാൽ ഡ്രോൺ പറത്തുന്നത്‌ അറുപത്തിയൊന്നുകാരിയാകുമ്പോൾ അത്‌ അസാധാരണമാകും. തലമുണ്ട ജനശക്തി റോഡിലെ വത്സാലയത്തിൽ എം.സി ഗീതയാണ്‌ ഡ്രോൺ പൈലറ്റ് ലൈസൻസ് കരസ്ഥമാക്കിയ വനിത. മുണ്ടേരി സി.ഡി.എസിന് കീഴിൽ കുടുംബശ്രീ മുഖേനയാണ് മികച്ച നെൽ കർഷകയായ ഗീത ഡ്രോൺ പൈലറ്റ്‌ ലൈസൻസിനായി അപേക്ഷിച്ചത്. പ്രാഥമിക പരിശോധനകൾക്കുശേഷം എഫ്എ.സി.ടി പരിശീലനത്തിന് യോഗ്യത നേടി. തുടർന്ന് ചെന്നൈ ഗരുഡ എയർ സ്പേസിൽ രണ്ടാഴ്ചത്തെ പരിശീലനം പൂർത്തിയാക്കി ലൈസൻസ്‌ നേടി. ആഴ്ചകൾക്കുള്ളിൽത്തന്നെ കുടുംബശ്രീ മുഖേന 10 ലക്ഷം രൂപ വിലവരുന്ന ഡ്രോണും ലഭിച്ചു. കൃഷിഭവൻ മുഖേനയാണ് ഓർഡറുകൾ ലഭിക്കുന്നത്. ഒരേക്കർ നെൽപ്പാടത്ത് ജൈവ കീടനാശിനി തളിക്കാൻ 10 മിനിറ്റ്‌ മതി. 800 രൂപയാണ് ഫീസ്‌. മലയോര മേഖലയിൽനിന്നും ഓർഡറുകൾ ലഭിക്കുന്നു. പ്രോത്സാഹനവുമായി ഭർത്താവ് വത്സലനും മകൻ വിജിത്തും ഒപ്പമുണ്ട്‌.


Share our post
Continue Reading

Trending

error: Content is protected !!