Connect with us

Kerala

അപൂർവ രോഗങ്ങൾക്ക് ചികിത്സയൊരുക്കാൻ സർക്കാർ; പദ്ധതിക്ക് പൊതുജനങ്ങൾക്ക് പേര് നിർദേശിക്കാം

Published

on

Share our post

തിരുവനന്തപുരം : അപൂർവരോഗങ്ങളുടെ ചികിത്സയ്ക്കായി കേരള ​സർക്കാർ നടത്തിവരുന്ന പദ്ധതിക്കായി പൊതുജനങ്ങൾക്ക് പേര് നിർദേശിക്കാമെന്ന് ആരോഗ്യമാന്ത്രി വീണാ ജോർജ്. ഒരു വർഷമായി അപൂർവരോഗം ബാധിച്ച കുട്ടികൾക്കായി സർക്കാരും പൊതുജനങ്ങളും സഹകരിച്ച് ചികിത്സാ സഹായം നൽകുന്നുണ്ട്. ക്രൗഡ് ഫണ്ടിംഗിലുടെ ഉൾപ്പെടെ 42 കുട്ടികൾക്ക് കഴിഞ്ഞ വർഷം ചികിത്സ നൽകി.

ധനസഹായങ്ങൾ കൂടുതൽ കൃത്യതയോടെ നടപ്പാക്കുന്നതിനായാണ് സർക്കാർ പ്രത്യേക പദ്ധതി രൂപീകരിക്കുന്നത്. പൊതുജനങ്ങൾ നിർദേശിക്കുന്ന പേരിലാകും പ​ദ്ധതി അറിയപ്പെടുക. നിർദേശങ്ങൾ 919072306310 എന്ന നമ്പറിലേക്ക് എസ്.എം.എസ് ആയോ വാട്സ്ആപ് മുഖേനയോ അറിയിക്കാമെന്നും മന്ത്രി ഫേസ്ബുക് പോസ്റ്റിൽ അറിയിച്ചു.

പോസ്റ്റ് ചുവടെ

അപൂർവരോഗങ്ങൾ ആയി 400ഇൽ പരം രോഗങ്ങളാണ് നമ്മുടെ ഇടയിൽ ഉള്ളത്. പല രോഗങ്ങൾക്കും രോഗനിർണയം പോലും ഇന്നത്തെ സാഹചര്യങ്ങളിൽ അസാധ്യം എന്ന് തന്നെ പറയാം. പലതിനും മരുന്നുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ ഈ അപൂർവതകൾ ഒന്നും നമ്മെ തളർത്തുന്നില്ല. എസ്.എം.എ ചികിത്സയുടെ കാര്യത്തിൽ പൊതുജന പങ്കാളിത്തത്തോടെ 42 കുഞ്ഞുങ്ങൾക്ക് പുതുജീവൻ നൽകാൻ കഴിഞ്ഞ ഒരു വർഷം കൊണ്ട് നമുക്കായി. ക്രൗഡ് ഫണ്ടിംഗ് വഴി ഒരുപാട് സുമനസ്സുകളുടെ സഹായം നമ്മുടെ കുഞ്ഞുങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം വാർത്തകളിൽ വന്നത് പോലെ ഒരു പേരില്ലാ പദ്ധതിയിലൂടെയാണ് കഴിഞ്ഞ ഒരു വർഷമായി നമ്മൾ SMA എന്ന രോഗത്തിനുള്ള ചികിത്സാ സഹായം നൽകി വരുന്നത്.  

നമുക്ക് കൂടുതൽ ഊർജിതമായി അപൂർവരോഗങ്ങളുടെ രോഗനിർണയം, ചികിത്സാ, തെറാപ്പികൾ, സാന്ത്വനപരിചരണം എല്ലാം ഉറപ്പാക്കാം . രോഗങ്ങൾ അപൂർവം ആയിരിക്കാം, എന്നാൽ പരിചരണവും പിന്തുണയും ഒരിക്കലും അപൂർവമാക്കാതിരിക്കാൻ, ഒരു പദ്ധതി കേരള സർക്കാർ ആരംഭിക്കുന്നു. ഈ പദ്ധതിക്ക് അനുയോജ്യമായ ഒരു പേരു നിർദ്ദേശിക്കാൻ നിങ്ങളോട് അഭ്യർഥിക്കുന്നു. പൊതുജന നിർദ്ദേശങ്ങളിൽ നിന്ന് ഏറ്റവും അനുയോജ്യമായ ഒരു പേര് പദ്ധതിക്കായി തെരഞ്ഞെടുക്കാം. ഇതിലേക്കായി നിങ്ങളുടെയെല്ലാം പങ്കാളിത്തം സാദരം ക്ഷണിക്കുന്നു. നിങ്ങളുടെ നിർദ്ദേശങ്ങളും ഇതെപ്പറ്റിയുള്ള വിലയേറിയ അഭിപ്രായങ്ങളും 919072306310 എന്ന നമ്പറിലേക്ക് എസ്.എം.എസ് ആയോ വാട്സ്ആപ്പിലോ അയക്കുക. ഒറ്റക്കെട്ടായി നമുക്ക് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാം.


Share our post

Kerala

കുപ്പിയുടെ കാര്യത്തില്‍ കടുപ്പിച്ച്‌ കേന്ദ്രം,ഏപ്രില്‍ ഒന്ന് മുതൽ പുനരുപയോഗിക്കാവുന്ന കുപ്പികള്‍ നിര്‍ബന്ധം

Published

on

Share our post

വരുന്ന ഏപ്രില്‍ ഒന്നാം തീയതി മുതല്‍ 30 ശതമാനം റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിർബന്ധമാക്കിയ കേന്ദ്രസർക്കാറിന്റെ ഉത്തരവിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങി വൻകിട പാനീയ കമ്പനികള്‍.കൊക്കക്കോള, പെപ്സി, എന്നിവ ഉള്‍പ്പെടെയുള്ള പാനീയ നിർമ്മാതാക്കളാണ് സർക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. റീസൈക്കിള്‍ ചെയ്ത ബോട്ടിലുകളുടെ ലഭ്യത സംബന്ധിച്ചുള്ള ആശങ്കകളാണ് കോടതി കയറാൻ കമ്പനികളെ പ്രേരിപ്പിച്ചത്. ഉല്‍പ്പന്നങ്ങള്‍ക്ക് ഉയർന്ന ഡിമാൻഡ് നില്‍ക്കുന്ന വേനല്‍ക്കാലത്ത് ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നത് വില്പനയെ ബാധിക്കും എന്ന ആശങ്കയാണ് കമമ്പകള്‍ക്കുള്ളത്.


Share our post
Continue Reading

Kerala

ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു ; വെള്ളിയാഴ്ച മുതൽ വേനൽ മഴ

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. കാസർകോട്, കണ്ണൂർ ജില്ലകളിൽ 38°സെലഷ്യസ് വരെയും മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, ജില്ലകളിൽ 37°സെലഷ്യസ് വരെയും താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 36°സെലഷ്യസ് വരെയാകാം. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് സാധാരണയെക്കാൾ 2 മുതൽ 3°സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാത, സൂര്യതാപ സാധ്യതകൾ കണക്കിലെടുത്ത് പൊതുജനം ജാഗ്രത പാലിക്കണം. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെ സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.

കൊടും ചൂടിൽ നിന്ന് ആശ്വാസമായി സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ വേനൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി വരുന്ന വെള്ളി, ശനി, ഞായർ (ഫെബ്രുവരു 28, മാര്‍ച്ച് 1, 2) ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ യെല്ലോ പ്രഖ്യാപിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റു ദിവസങ്ങളിൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. അതേസമയം, അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Breaking News

തിരുവനന്തപുരം കൂട്ടക്കൊല; ഓര്‍മ തെളിഞ്ഞപ്പോള്‍ മാതാവ് ഷെമി ആദ്യം തിരക്കിയത് മകന്‍ അഫ്‌സാനെ

Published

on

Share our post

തിരുവനന്തപുരം: കൂട്ടക്കൊലയില്‍ അഫാന്റെ ക്രൂര ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുന്ന മാതാവ് ഷെമി ഓര്‍മ തെളിഞ്ഞപ്പോള്‍ ആദ്യം തിരക്കിയത് മകന്‍ അഫ്‌സാനെ. അഫ്‌സാനെ കാണണമെന്നും തന്റെ അടുക്കലേക്ക് കൊണ്ടുവരണമെന്നും ഷെമി പറഞ്ഞു. എന്നാല്‍ മകന്‍ മരിച്ച വിവരം മാതാവിനെ അറിയിച്ചിട്ടില്ല.ഗുരുതര പരിക്കേറ്റ മാതാവ് ഷെമി വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ തലയില്‍ 13 തുന്നലുകളും രണ്ടു കണ്ണുകള്‍ക്കും താഴ്ഭാഗത്തായുള്ള എല്ലുകളും പൊട്ടിയിട്ടുണ്ട്. സംസാരിക്കാനും പ്രയാസമുണ്ടെങ്കിനും ഷമി അടുത്ത ബന്ധുവിനോട് സംസാരിച്ചിരുന്നു. കാര്യങ്ങളെക്കുറിച്ച് ഓര്‍ത്ത് കരഞ്ഞു. അതേ സമയം അഫാനെ പറ്റി ഒന്നും ചോദിച്ചില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

കൂട്ടക്കൊലയിലെ പ്രതി അഫാന്റെ മാതാവ് ഷെമിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. കട്ടിലില്‍ നിന്ന് വീണ് തല തറയില്‍ ഇടിച്ചെന്നാണ് ഷെമി മൊഴി നല്‍കിയത്. ഗുരുതരമായി പരിക്കേറ്റ ഷെമിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന വിശദീകരണംഅതേസമയം, ഞെട്ടല്‍ മാറതെ അഫാന്റെ സുഹൃത്തുകള്‍. സ്റ്റേഷനിലേക്ക് പോകുന്നതിനു തൊട്ടുമുമ്പ് സുഹൃത്തുക്കളിലൊരാള്‍ കണ്ടിരുന്നു. ഒരു കൂസലുമില്ലാതെ സൗഹൃദ സംഭാഷണം നടത്തിയിരുന്നു.”എനിക്ക് സ്റ്റേഷനിലേക്ക് ഒന്ന് പോകണം, ഒന്ന് ഒപ്പിടാനുണ്ട്’ എന്ന് പറഞ്ഞാണ് യാത്ര പറഞ്ഞ് നേരെ സ്റ്റേഷനിലേക്ക് പോയത്. എന്താണ് സംഭവിച്ചതെന്നറിയുന്നത് പിന്നീട് വാര്‍ത്തകളിലൂടെ. തൊട്ടുമുമ്പ് തന്നോട് സംസാരിച്ചയാള്‍ അഞ്ചുപേരെ കൊന്നിട്ടാണ് വന്നതെന്ന വിവരം ഉള്‍ക്കൊള്ളാന്‍ പോലും ഇനിയും സുഹൃത്തിനായിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!