Connect with us

Kannur

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം; പ്രതിസന്ധി പ്രധാനമന്ത്രിക്കു മുന്നിലെത്തുന്നു

Published

on

Share our post

കണ്ണൂർ: ചിറകുയർത്തി പറക്കാൻ കൊതിക്കുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രതിസന്ധി പരിഹാരത്തിന് പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും സമീപിക്കാൻ ജില്ലയിലെ എം.പിമാരും വിവിധ സംഘടന പ്രതിനിധികളും.

വിദേശ വിമാനക്കമ്പനികൾക്ക് പ്രവർത്തിക്കാനുള്ള ‘പോയന്റ് ഓഫ് കാൾ’ പദവി നൽകുന്നതിന് ആവശ്യമായ ഇടപെടലിനായി ആദ്യഘട്ടമെന്ന നിലയിൽ കെ. സുധാകരൻ എം.പി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും കത്ത് അയച്ചു. ഇക്കാര്യം നേരത്തെ കേന്ദ്ര വ്യോമയാന മന്ത്രിയുമായി പലതവണ ചർച്ച നടത്തുകയും ലോക്സഭയിൽ ഉന്നയിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഉദ്ദേശിച്ച ഫലം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് നേരിട്ട് പ്രധാനമന്ത്രിയുടെ മുന്നിലേക്ക് പ്രശ്ന പരിഹാരത്തിനായി സമീപിക്കുന്നത്. തുടർന്ന് ഇരുവരെയും നേരിട്ട് കണ്ട് വേഗത്തിൽ പരിഹാരം കാണാൻ ആവശ്യപ്പെടുമെന്നും കെ. സുധാകരൻ എം.പി ‘മാധ്യമ’ത്തോട് പ്രതികരിച്ചു.

വിമാനത്താവളവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കണമെന്ന് നേരത്തെ കേന്ദ്ര വ്യോമയാന മന്ത്രി ആഭ്യന്തര വിമാന കമ്പനികൾക്ക് കത്തെഴുതിയെങ്കിലും വിമാന ലഭ്യതയും മറ്റും കാരണം പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ആഭ്യന്തര വിമാന കമ്പനികളുടെ പ്രവർത്തനം നിലച്ചതും അന്താരാഷ്ട്ര വിമാന കമ്പനികളുടെ സർവിസ് ഇല്ലാത്തതും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗോ ഫസ്റ്റിന്റെ 240 സർവിസുകൾ നിർത്തലാക്കിയതും കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ച വലിയതോതിൽ തടസ്സപ്പെട്ടിരിക്കുകയാണ്. കൂടാതെ പോയന്റ് കാൾ പദവി ലഭിച്ചാൽ സർവിസ് നടത്താൻ വിദേശ വിമാനകമ്പനികൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

ഖത്തർ -കുവൈത്ത് എയർവേസ്, എമിറേറ്റ്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര എയർലൈനുകളാണ് കണ്ണൂരിൽ നിന്നു പ്രവർത്തിക്കാനുള്ള സന്നദ്ധത അറിയിച്ചത്. ആഭ്യന്തര വിമാന കമ്പനികളെ ശക്തിപ്പെടുത്താനാണ് പോയന്റ് ഓഫ് കാൾ പദവി കേന്ദ്രം നൽകാത്തതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇതിനായി പ്രധാന ഇന്ത്യൻ എയർലൈനുകൾ കൂടുതൽ വിമാനങ്ങൾ വാങ്ങുകയും ചെയ്യുന്നുണ്ട്.

എന്നാൽ ഇത് പ്രവർത്തനസജ്ജമാകുന്നതു വരെ താൽക്കാലിമാകയെങ്കിലും വിദേശ വിമാനക്കമ്പനികൾക്ക് കണ്ണൂരിൽ നിന്നു സർവിസ് നടത്താനുള്ള അനുമതി നൽകണമെന്നും ജില്ലയിലെ വിവിധ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വിഷയം പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും സമീപത്ത് എത്തിയാൽ വേഗത്തിൽ അനുകൂലമായ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉത്തരമലബാറിലെ യാത്രക്കാർ.

‘കേരളത്തിൽ നിന്നുള്ള പ്രവാസികളിൽ 30 ശതമാനം ഉത്തര മലബാർ മേഖലയിൽ നിന്നാണ്. വിമാനയാത്രക്കാരുടെ യാത്രാക്ലേശം ഉൾക്കൊണ്ട് വിദേശ വിമാന കമ്പനികൾക്ക് കണ്ണൂർ വിമാനത്താവളത്തിൽ നിന്നു പ്രവർത്തിക്കാനുള്ള ‘പോയന്റ് ഓഫ് കാൾ’ പദവി അനുവദിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണം.’-കെ. സുധാകരൻ എം.പി

‘അടുത്തകാലത്ത് തന്നെ കണ്ണൂർ വിമാനത്താവളം സൗത്ത് ഇന്ത്യയിലെ മികച്ച വിമാനത്താവളമായി മാറുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ തന്നെ ആദ്യമായി ചരക്ക് സർവിസ് ആഗസ്റ്റ് 17ന് ഷാർജയിലേക്ക് പുറപ്പെടും. ഭാവിയിൽ കൂടുതൽ ചരക്കുകൾ യൂറോപ്യൻ രാജ്യങ്ങളിലേക്കടക്കം കണ്ണൂരിൽ നിന്നു കയറ്റുമതിയും അവിടെ നിന്ന് കേരളത്തിലേക്ക് ഇറക്കുമതിയും ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.’- ടി.കെ. രമേശ്കുമാർ (പ്രസിഡന്റ്, നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ്)

‘ഇന്ത്യൻ വിമാനക്കമ്പനികൾ സുസജ്ജമാകുന്നതു വരെയെങ്കിലും കണ്ണൂർ വിമാനത്താവളത്തിന് താൽക്കാലികമായി ‘പോയന്റ് ഓഫ് കാൾ’ പദവി നൽകണം. കോവിഡ് പ്രതിസന്ധിക്കു ശേഷമുള്ള തൊട്ടടുത്ത രണ്ടുമാസം കണ്ണൂരിൽ നിന്നു യാത്ര ചെയ്തവരുടെ എണ്ണം കൂടുതലായിരുന്നു.

ഇതു കണ്ണൂരിൽ നിന്നു കൂടുതൽ ആളുകൾ യാത്ര ചെയ്യാൻ താൽപര്യപ്പെടുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. കരിപ്പൂരിൽ ഹജ്ജ് യാത്രക്ക് ആദ്യമായി വിദേശ വിമാനക്കമ്പനിക്ക് താൽക്കാലിക അനുമതി നൽകിയതുപോലെ കണ്ണൂരിലും നൽകിയാൽ ഏറെ പ്രയോജനപ്പെടും.’- ടി.പി. സുധീഷ് (ജനറൽ മാനേജർ ദേറ ട്രാവൽസ്, ദുബൈ)

‘പ്രവാസികൾ ഏറെ പ്രയാസത്തിലൂടെയാണ് നിലവിൽ കടന്നുപോകുന്നത്. ഒരു മാസത്തെ സാലറി പൂർണമായും ഉപയോഗിച്ചാണ് പ്രവാസികൾ വിമാനടിക്കറ്റെടുക്കുന്നത്. മുൻകൂട്ടി പറയാതെ ഗോ ഫസ്റ്റ് സർവിസ് നിർത്തിയതോടെ നൂറുകണക്കിന് യാത്രക്കാർക്ക് പണം നഷ്ടമായിരിക്കുകയാണ്. കൂടാതെ കേരളത്തിൽ വ്യോമയാന കാര്യങ്ങൾക്കായി സംസ്ഥാന തലത്തിൽ വകുപ്പ് സ്ഥാപിക്കണം.’- ടി.പി. അബ്ബാസ് ഹാജി (ഗ്ലോബൽ കെ.എം.സി.സി പ്രസിഡന്റ്)


Share our post

Kannur

എവിടെ കവ്വായിക്കായലിന്‍റെ രാംസർ സൈറ്റ് പദവി

Published

on

Share our post

പയ്യന്നൂർ: ഇന്ന് ലോക തണ്ണീർത്തട ദിനം. 1971ൽ ഇറാനിലെ രാംസറിൽ നടന്ന ലോക പരിസ്ഥിതി സമ്മേളനമാണ് ഫെബ്രുവരി രണ്ട് ലോക തണ്ണീർത്തട ദിനമായി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര സൗഹൃദത്തിന്റെ അടയാളമായ ദേശാടന പക്ഷികൾ വിരുന്നെത്തുന്ന നീർത്തടങ്ങളെ രാംസർ സൈറ്റ് പദവി നൽകി സംരക്ഷിക്കാൻ സമ്മേളനം നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളുടെ ജല ഭക്ഷ്യ സുരക്ഷയെ സ്വാധീനിക്കുന്ന കവ്വായിക്കായലിനെ രാംസർ സൈറ്റ് പദവിയിലേക്ക് ഉയർത്താൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഒന്നര പതിറ്റാണ്ടു മുമ്പാരംഭിച്ച പദ്ധതി ഇപ്പോഴും ചുവപ്പു നാടയിൽ. മാധ്യമം വാർത്തയെ തുടർന്നാണ് നഗരസഭ ഇടപെട്ട് പ്രാരംഭ നടപടികൾ തുടങ്ങിയത്.വിവിധ സർക്കാർ ഏജൻസികൾ നടത്തിയ നീക്കമാണ് പ്രാരംഭ സർവേയിലും സെമിനാറിലുമൊതുങ്ങിയത്. ഇപ്പോൾ കായൽ കാണാൻ നിരവധി വിനോദ സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും കായൽ സുരക്ഷ കടലാസിൽ മാത്രമൊതുങ്ങുകയാണ്.

മലനിരകളുടെ കാറ്റേറ്റ്, പച്ചത്തുരുത്തുകൾ കണ്ട് ഓളപ്പരപ്പിലൂടൊരു യാത്ര നടത്താൻ ഏറ്റവും പറ്റിയ ജലസമൃദ്ധിയാണ് കവ്വായി ക്കായൽ. എന്നാൽ വൃഷ്ടിപ്രദേശത്തെ ചെങ്കൽ, മണ്ണ് ഖനനവും മറ്റും കായലിനെ നശിപ്പിക്കുകയാണ്. ലോകസഞ്ചാര ഭൂപടത്തിലിടം പിടിച്ച കവ്വായിക്കായൽ നൽകുന്ന കാഴ്ചയുടെ ഉത്സവം അന്താരാഷ്ട്ര മാഗസിനുകൾ ഉൾപ്പെടെ അംഗീകരിച്ചതാണ്. ലോൺലി പ്ലാനറ്റ് മാസികയുടെ അഭിപ്രായപ്രകാരം കേരളത്തിൽ കാണേണ്ട അഞ്ചിടങ്ങളിൽ ഒന്നും ലോകത്തിലെ 20 സ്ഥലങ്ങളിൽ ഒന്നുമായി കവ്വായിക്കായൽ ഇടം കണ്ടു. കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതോടെ സിംഗപ്പൂർ എയർലൈൻസിന്റെ ട്രാവൽ മാഗസിനിലും കവ്വായിയുടെ പേര് അടയാളപ്പെട്ടു.കായലും കടലും മലകളും തുരുത്തുകളുമൊക്കെ ചേർന്ന കവ്വായിക്കായൽ ഉത്തര കേരളത്തിലെ ഏറ്റവും വലിയ ജല സംഭരണിയാണ്. വടക്ക് നീലേശ്വരം മുതൽ തെക്ക് ചെമ്പല്ലിക്കുണ്ട് വരെ നീണ്ടു കിടക്കുന്ന കായലിന്റെ ജല ജൈവിക സമ്പന്നത ഏറെ പ്രസിദ്ധമാണ്. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള കുഞ്ഞിമംഗലത്തെ നീർത്തടങ്ങളും ചെമ്പല്ലിക്കുണ്ട്, കുണിയൻ തുടങ്ങിയ പക്ഷിസങ്കേതങ്ങളും ശ്രദ്ധേയമാണ്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം യാഥാർഥ്യമായതോടെ കായലിനെ അറിയാനും ആസ്വദിക്കാനുമായി നിരവധി വിനോദസഞ്ചാരികളാണ് അടുത്തകാലത്തായി ഇവിടെയെത്തുന്നത്.

ഉത്തര മലബാറിന്റെ ആലപ്പുഴയെന്ന് വിശേഷിക്കപ്പെടുന്ന കവ്വായിക്കായലിലേക്ക് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്നു കിലോമീറ്റർ മാത്രം ദൂരമേയുള്ളൂ. അറബിക്കടലിനു സമാന്തരമായി 21 കിലോ മീറ്റർ നീണ്ടു കിടക്കുന്ന ജലാശയമാണ് ലോക തണ്ണീർത്തട പദവിയായ രാംസർ സൈറ്റ് പട്ടികയിലിടം പിടിക്കാനുള്ള പ്രാഥമിക നടപടികളിൽ മാത്രമായി ഒതുങ്ങിയത്. കേരളത്തിൽ മലിനപ്പെടാത്ത ജലസമൃദ്ധി കൂടിയാണ് വടക്കൻ കേരളത്തിന്റെ ജലസമൃദ്ധിയായ ഈ കായൽ പ്രകൃതി സൗന്ദര്യത്തിനുമപ്പുറം ജലവിഭവങ്ങളുടെ സമൃദ്ധിയും, ദേശാടനക്കിളികളുടെ സന്ദർശനവും കായലിന് അന്താരാഷ്ട്ര പദവി ലഭിക്കുന്നതിനുള്ള പ്ലസ് പോയന്റുകളാണ്.പയ്യന്നൂരിന്റെയും ഉത്തരകേരളത്തിന്റെയും ചരിത്രവും കായലിന്റെ ജൈവസമ്പന്നതയും അറിഞ്ഞ് പച്ചോളങ്ങളിൽ തെന്നിയൊഴുകാൻ സഞ്ചാരികളെ മാടി വിളിക്കുന്ന കവ്വായിക്കായലിനെ വിനോദ സഞ്ചാര പദ്ധതിയിൽ മാത്രം തളച്ചിടാതെ പാരിസ്ഥിതിക പ്രാധാന്യം കൂടി നിലനിർത്തണമെന്ന ആവശ്യം ശക്തമാവുകയാണ്.


Share our post
Continue Reading

Kannur

കണ്ണൂർ റെയിൽവേ നടപ്പാലം പുനർനിർമിക്കണമെന്ന് ജില്ല വികസന സമിതി യോഗം

Published

on

Share our post

കണ്ണൂർ: പഴയ ബസ് സ്റ്റാൻഡിൽ നിന്ന് മുനീശ്വരൻ കോവിൽ ജങ്ഷൻ വരെ, കണ്ണൂരിന്റെ കിഴക്ക് ഭാഗത്തേയും പടിഞ്ഞാറ് ഭാഗത്തേയും ബന്ധിപ്പിക്കുന്ന റെയിൽവേ നടപ്പാലം പുനർനിർമിച്ച് ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന് ജില്ല വികസന സമിതി യോഗം റെയിൽവേയോട് ആവശ്യപ്പെട്ടു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് യോഗത്തിൽ ഇത് സംബന്ധിച്ച പ്രമേയമവതരിപ്പിച്ചത്. വർഷങ്ങളായി റെയിൽവേ പാളം മുറിച്ചുകടക്കാൻ കാൽനടക്കായി ഉപയോഗിക്കുന്ന നടപ്പാലം കാലപ്പഴക്കം മൂലം അടച്ചിട്ടിരിക്കുകയാണ്. ഇത് യാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വിഷയം സതേൺ റെയിൽവേ ഡിവിഷനൽ മാനേജരുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ജില്ല കലക്ടർ അറിയിച്ചു.സിവിൽ സ്‌റ്റേഷനിൽ ശൗചാലയ സമുച്ചയം സ്ഥാപിക്കുന്നതിന് കണ്ണൂർ എം.എൽ.എയുടെ പ്രാദേശിക വികസന നിധിയിൽനിന്ന് 30 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. പദ്ധതിക്കായി 4.50 ലക്ഷം രൂപ വകയിരുത്തി എസ്റ്റിമേറ്റ് തയാറാക്കുന്നതായി കോർപറേഷനും അറിയിച്ചു.

2019-20 സംസ്ഥാന ബജറ്റിൽ ഫണ്ട് അനുവദിച്ച നടാൽ പാലത്തിന്റെ നിർമാണ സ്ഥലത്ത് കണ്ടൽ ചെടികൾ ഉള്ളതിനാൽ വനം വകുപ്പിന്റെ അനുമതിക്കായി 83,689 രൂപ പൊതുമരാമത്ത് വകുപ്പ് മുഖേന അടക്കേണ്ട സാഹചര്യത്തിൽ, മുൻകൂർ കൈവശാവകാശം നൽകുന്ന കാര്യം പരിഗണിക്കാൻ വനം വകുപ്പിന് മന്ത്രി നിർദേശം നൽകി.അപകടാവസ്ഥയിലുള്ള മാഹി പാലത്തിന് പകരമായി പാലം നിർമിക്കുന്നതിന് 10 ലക്ഷത്തിന്റെ ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റിന് ഭരണാനുമതി ജനുവരി 14നും സാങ്കേതികാനുമതി 30നും ലഭിച്ചതായും അടുത്തായാഴ്ച ഇതിന്റെ ടെൻഡർ നടപടി തുടങ്ങുമെന്നും പൊതുമരാമത്ത് (ദേശീയപാത) വകുപ്പ് അറിയിച്ചു. ദേശീയപാതയുടെ കീഴിലുള്ള പുതിയതെരു റോഡിലെ കുഴികളുടെ അറ്റകുറ്റപണി നടന്നു വരുന്നതായും രണ്ടുദിവസത്തിനകം തീർക്കുമെന്നും കരാറുകാരായ വിശ്വസമുദ്ര അറിയിച്ചു.ആറളം ആദിവാസി പുനരധിവാസ മേഖലയിൽ ഭൂമി അനുവദിച്ച് സ്ഥിരതാമസമല്ലാത്തവരുടെ ഭൂമി ഏറ്റെടുത്ത് പുതിയ കുടുംബങ്ങൾക്ക് നൽകുന്നതിനായി 137 പേർക്ക് ഒരാഴ്ചക്കകം നറുക്കെടുപ്പ് നടത്തി പട്ടയം തയാറാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പ്രൊജക്ട് ഓഫിസർ അറിയിച്ചു.

വെള്ളം കയറുന്നതിന് പരിഹാരം കാണുംപെട്ടിപ്പാലം, പുന്നോൽ, മാക്കൂട്ടം മേഖലകളിൽ കള്ളക്കടൽ പ്രതിഭാസം മൂലം വെള്ളം കയറുന്ന പ്രശ്‌നത്തിന്റെ പരിഹാരത്തിനായി നാഷനൽ ഡിസാസ്റ്റർ മിറ്റിഗേഷൻ ഫണ്ടിൽ ഉൾപ്പെടുത്തിയ പ്രൊപോസൽ കെ.എസ്.ഡി.എം.എ വഴിയും ഹോട്ട് സ്‌പോട്ട് ഏരിയയിൽ ഉൾപ്പെടുന്ന പ്രവൃത്തി എഡിബി ഫണ്ടിങ്ങിന് വേണ്ടിയും സമർപ്പിച്ചിട്ടുണ്ട്. എ.ഡി.ബി ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് എ.ഡി.ബി മിഷൻ എക്കോളജിക്കൽ ടീം മേധാവി ജനുവരി ഏഴിന് പെട്ടിപ്പാലം, പുന്നോൽ, മാക്കൂട്ടം എന്നീ ഹോട്ട് സ്‌പോട്ട് മേഖലകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

എ.ഡി.ബി ഫണ്ടിങ്ങിനുള്ള ഒന്നാം ഘട്ട പട്ടികയിൽ തലശ്ശേരി ഉൾപ്പെട്ടിട്ടുണ്ട്. മാർച്ചോടെ ഡിസൈനാവും. തലായി ഫിഷറീസ് ഹാർബറിന്റെ തെക്ക് വശം മാക്കൂട്ടം പുന്നോൽ ഭാഗത്തായി നിലവിൽ നാല് ഗ്രോയിനുകൾ നിർമിച്ചതായും, നിലവിലുള്ളവയുടെ നീളം വർധിപ്പിക്കുന്നതിനും, പുതിയ നിർമാണത്തിനുമായുള്ള പ്രൊപോസലുകൾ വാർഷിക പദ്ധതിയിൽ സമർപ്പിച്ചതായും ഹാർബർ എൻജിനീയറിങ് എക്‌സിക്യൂട്ടിവ് എൻജിനീയർ റിപ്പോർട്ട് ചെയ്തു. ഫണ്ട് ലഭ്യമാകുന്ന മുറക്ക് പ്രവൃത്തി തുടങ്ങും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനകത്ത് പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ കത്തിക്കുന്നതായി പരിസരവാസികളുടെ പരാതിയുള്ളതായി മട്ടന്നൂർ നഗരസഭ അധ്യക്ഷൻ എൻ. ഷാജിത്ത് അറിയിച്ചു. സ്ഥല പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡിന് കലക്ടർ നിർദേശം നൽകി.

തലശ്ശേരി ജനറൽ ആശുപത്രിയുടെ വാട്ടർ ടാങ്ക്, കാഷ്വാലിറ്റി ബ്ലോക്ക്, ലിഫ്റ്റ് മുതലായവയുടെ നിർമാണത്തിന് അനുമതി ലഭ്യമാകുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നുള്ള ഷാഫി പറമ്പിൽ എം.പിയുടെ പ്രതിനിധി ആവശ്യപ്പെട്ടു.


Share our post
Continue Reading

Kannur

ആദിതാളം ട്രൈബൽ ജില്ലാ കലോത്സവം ശ്രദ്ധേയമായി

Published

on

Share our post

തദ്ദേശീയ മേഖലയിലെ കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിനും തനത് കലകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ആദിതാളം ട്രൈബൽ ജില്ലാ കലോത്സവം ശ്രദ്ധേയമായി. ശ്രീകണ്ഠാപുരം പൊടിക്കളം മേരിഗിരി ഹയർ സെക്കൻഡറി സ്‌കൂളിൽ അഡ്വ. സജീവ് ജോസഫ് എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്‌സൺ ഡോ. കെ.വി ഫിലോമിന ടീച്ചർ അധ്യക്ഷയായി.ജില്ലയിലെ 29 സി.ഡി.എസുകളിലെ ബാലസഭകളിൽ നിന്നായി മൂന്നൂറിലധികം കുട്ടികളാണ് മേളയിൽ പങ്കെടുത്തത്. നാടൻപാട്ട്, നാടോടി നൃത്തം, കോൽക്കളി, ലളിതഗാനം, കവിത പാരായണം, പ്രസംഗം, മിമിക്രി, മോണോ ആക്ട്, സിനിമാറ്റിക് ഡാൻസ്, ചിത്ര രചന പെൻസിൽ, ജലച്ചായം, കവിത രചന കഥ രചന, ക്ലേ മോഡലിങ്, കരകൗശല മത്സരം തുടങ്ങിയ മത്സരങ്ങളാണ് നഗരത്തിലെ അഞ്ച് വേദികളിലായി സംഘടിപ്പിച്ചത്.

കലാമത്സരങ്ങൾക്കൊപ്പം തനത് കലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കൊക്ക മാന്തിക്കളി, പുനംകുത്ത് പാട്ട്, മംഗലം കളി, സീതക്കളി, ഉപകരണ സംഗീതത്തിൽ തുടി, ചീനി എന്നിവയും അരങ്ങേറി.ശ്രീകണ്ഠപുരം നഗരസഭ വൈസ് ചെയർമാൻ കെ ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.പി ചന്ദ്രാംഗദൻ മാസ്റ്റർ, ജോസഫീന ടീച്ചർ, വി.പി നസീമ, ത്രേസ്യാമ്മ മാത്യു, കെ.സി ജോസഫ് കൊന്നക്കൽ, കൗൺസിലർമാരായ വിജിൽ മോഹൻ, കെ.വി ഗീത, ടി, ആർ നാരായണൻ, ബിജു പുതുശ്ശേരി, നഗരസഭ സെക്രട്ടറി ടി.വി നാരായണൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം വി ജയൻ, സി.ഡി.എസ് ചെയർപേഴ്‌സൺ എ ഓമന, മെമ്പർ സെക്രട്ടറി പി. പ്രേമരാജൻ, പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പൽ സ്‌കൂൾ ബ്രദർ. ഡോ. റെജി സ്‌കറിയ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!