Kerala
ഡോക്ടർമാരുടെ കുറിപ്പടി പരിശോധിക്കും, പ്രിസ്‌ക്രിപ്ഷൻ ഓഡിറ്റ് കമ്മിറ്റി രൂപീകരിക്കും; വിശദമായ മാർഗ്ഗ നിർദേശം ഉടൻ

തിരുവനന്തപുരം : ഡോക്ടർമാരുടെ മരുന്ന് കുറിപ്പടി നിരീക്ഷിക്കാൻ സർക്കാർ ആശുപത്രികളിൽ പ്രിസ്‌ക്രിപ്ഷൻ (കുറിപ്പടി) ഓഡിറ്റ് കമ്മിറ്റി രൂപീകരിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവും വിശദമായ മാർഗനിർദേശവും ഉടൻ പുറപ്പെടുവിക്കും. ആന്റി മൈക്രോബിയൽ റസിസ്റ്റൻസിനെ ഇല്ലാതാക്കി രോഗപ്രതിരോധം ഉറപ്പാക്കാനാണ് ഇത്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗംമൂലം രോഗാണുക്കളിൽ ഉണ്ടാകുന്ന പ്രതിരോധശേഷിയാണ് ആന്റിമൈക്രോബിയൽ റസിസ്റ്റൻസ്. രോഗികൾ ജനറിക് മരുന്നുകൾ കൂടുതലായി ഉപയോഗിക്കുന്നുവെന്ന് ഇതിലൂടെ ഉറപ്പാക്കും.
മരുന്ന് കുറിപ്പടി പരിശോധിക്കാൻ സ്ഥാപനമേധാവി ചെയർമാനായ സമിതിക്കാണ് രൂപം നൽകുക. നിലവിൽ സർക്കാർ ആശുപത്രികളിൽ മാത്രമാണ് സമിതി. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കാൻ നേരത്തേ ഉത്തരവിറക്കിയിരുന്നു. കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക്കുകളെ നശിപ്പിക്കുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങൾ കണ്ടെത്തുന്നതിനും നിർദേശമുണ്ട്. ആശുപത്രിയിൽ ഇല്ലാത്ത മരുന്നുകൾ അനാവശ്യമായി കുറിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഫാർമസിയിലും ഇക്കാര്യം ശ്രദ്ധിക്കണം. പല രോഗാണുവിലും ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് കൂടുന്നതായി കേരള ആന്റിമൈക്രോബിയൽ റസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്‌ഷൻ പ്ലാൻ (കാർസാപ്) റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.
സമൂഹമാധ്യമ ഇടപെടലിന് ചട്ടം
ഡോക്ടർമാരുടെ സമൂഹമാധ്യമ ഇടപെടലിന് പുതിയ പെരുമാറ്റച്ചട്ടം. രോഗിയുടെ ചിത്രമോ ചികിത്സ സംബന്ധിച്ച വിവരങ്ങളോ രേഖകളോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിനടക്കം നിയന്ത്രണം കൊണ്ടുവരികയാണ് ദേശീയ മെഡിക്കൽ കമീഷൻ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ചട്ടം. എന്നാൽ, സമൂഹമാധ്യമ ഇടപെടലിന് കടിഞ്ഞാണിടാനുള്ള നീക്കമാണിതെന്ന് ആക്ഷേപമുയരുന്നുണ്ട്. കോവിഡ് വ്യാപനകാലത്തടക്കം രാജ്യത്താകെ സമൂഹമാധ്യമങ്ങളിലൂടെയുള്ള ഡോക്ടർമാരുടെ സേവനം ഏറെ ഗുണം ചെയ്തതാണ്. രോഗത്തെ സംബന്ധിച്ച വ്യാജ വാർത്തകളെ തൽക്ഷണം പൊളിക്കാനും യാഥാർഥ്യങ്ങൾ സമൂഹത്തിനുമുന്നിൽ തുറന്നുകാട്ടാനും ഇതിലൂടെ കഴിഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ചികിത്സ ആവശ്യപ്പെടുന്നവർക്ക് മരുന്ന് പ്രിസ്‌ക്രൈബ് ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് നിർദേശം. വർഷത്തിൽ ഒരിക്കൽ ഡോക്ടർമാർ പ്രൊഫഷണൽ ഡെവലപ്‌മെന്റ് പ്രോഗ്രാമിൽ പങ്കെടുക്കണം. അഞ്ചുവർഷത്തിൽ കുറഞ്ഞത് 30 മണിക്കൂറെങ്കിലും ഇത്തരം ക്ലാസുകളിൽ പങ്കാളിയാകണം. കൺസൾട്ടേഷൻ ഫീസ് എത്രയെന്ന് പരിശോധനയ്ക്കുമുമ്പ് രോഗിയെ അറിയിക്കേണ്ടതും ഡോക്ടറുടെ ഉത്തരവാദിത്തമാണ്. ഫീസ് നൽകാൻ രോഗിയോ കുടുംബമോ തയ്യാറാകാതിരുന്നാൽ ചികിത്സ നിഷേധിക്കാനുള്ള അധികാരവുമുണ്ടാകും. സർക്കാർ ഡോക്ടർമാർക്കും അത്യാഹിത വിഭാഗത്തിലുള്ളവർക്കും ഇത് ബാധകമല്ല.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
Kerala
ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.
മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്. ബാലകൃഷ്ണന്, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന് ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന് വെള്ളരിക്കുണ്ട് പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്