Connect with us

Kerala

ലൈസന്‍സ് പോലുമില്ല, വാടക വാഹനങ്ങള്‍ സുലഭം; നടപടി സ്വീകരിക്കാനും പരിമിതി

Published

on

Share our post

വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ ലംഘിച്ച്, കാറുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് അനധികൃത വാടക വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നു. ക്വട്ടേഷന്‍ സംഘങ്ങളും ലഹരി-സ്വര്‍ണക്കടത്ത് സംഘങ്ങളും ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള വാഹനങ്ങളാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. എന്നാല്‍, നിലവിലുള്ള നിയമപ്രകാരം ഇത്തരം വാഹനങ്ങള്‍ പിടികൂടിയാലും ഉടമകള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതില്‍ പരിമിതികളുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

50 വാഹനങ്ങളും അഞ്ച് ജില്ലകളില്‍ ഓഫീസുമുള്ള അംഗീകൃതസ്ഥാപനങ്ങള്‍ക്ക് മാത്രമേ വാഹനങ്ങള്‍ വാടകകയ്ക്ക് നല്‍കാന്‍ അനുമതിയുള്ളൂ. ഇന്ന് സംസ്ഥാനത്ത് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന ഭൂരിഭാഗം സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് പോലുമില്ലെന്നതാണ് യാഥാര്‍ഥ്യം.2019-നുശേഷം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ കറുപ്പ് പശ്ചാത്തലത്തില്‍ മഞ്ഞനിറം കൊണ്ട് എഴുതിയതുമാകണം.

എന്നാല്‍, 2019-നുമുമ്പ് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ എന്നുമുതല്‍ ഇത്തരം നമ്പര്‍ പ്ലേറ്റുകളിലേക്ക് മാറണമെന്നത് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ കാലതാമസമടക്കം മുതലെടുത്താണ് സ്വകാര്യവ്യക്തികള്‍ തങ്ങളുടെ കൈവശമുള്ള ഏകവാഹനം ഉള്‍പ്പെടെ വാടകയ്ക്ക് നല്‍കി പണം കൈപ്പറ്റുന്നത്. കേസുമായി ബന്ധപ്പെട്ട് വാഹന ഉടമകളിലേക്ക് അന്വേഷണം നീളുമ്പോഴാണ് വാഹനം വാടകയ്ക്ക് നല്‍കിയതാണെന്ന് അന്വേഷണംസംഘം അറിയുക.

ഈ വാഹനം, കേസില്‍ അറസ്റ്റിലായതോ വാഹനം വാടകയ്‌ക്കെടുത്തതോ ആയ വ്യക്തിക്ക് നിശ്ചിതദിവസം മുമ്പ് വിറ്റതാണെന്ന വ്യാജ വാഹനവില്‍പ്പന ഉടമ്പടി തയ്യാറാക്കി വാഹന ഉടമ തടിയൂരുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതോടെ അന്വേഷണം വഴിമുട്ടും. വര്‍ഷത്തില്‍ വലിയ തുക ഇന്‍ഷുറും ടാക്‌സും അടച്ച് നിരത്തിലിറങ്ങുന്ന ടാക്‌സി വാഹനങ്ങള്‍ക്ക് ഇത്തരം വാഹനങ്ങളും സ്ഥാപനങ്ങളും വരുത്തിവെക്കുന്ന നഷ്ടം ചെറുതല്ല. ടാക്‌സി വാഹനങ്ങള്‍ക്ക് ലഭിക്കേണ്ട ഓട്ടമാണ് അനധികൃത വാടക വാഹനങ്ങള്‍ കൊണ്ടുപോകുന്നതെന്ന് കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!