Kannur
പടന്നപ്പാലം മലിനജല ശുദ്ധീകരണ പ്ലാന്റ് അടുത്ത മാസത്തോടെ

കണ്ണൂര്‍: അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 23 കോടി രൂപ ചെലവില്‍ കോർപറേഷന് നിർമിക്കുന്ന പടന്നപ്പാലത്തെ മലിനജല ശുദ്ധീകരണ പ്ലാന്റ് സെപ്റ്റംബറില്‍ ഉദ്ഘാടനം ചെയ്യും. പ്ലാന്റിന്റെ പ്രവൃത്തി 95 ശതമാനത്തിലധികം പൂര്‍ത്തിയായി.
മലിനജല ശുദ്ധീകരണ പ്ലാന്റ്, ചേലോറ മാലിന്യ സംസ്കരണ കേന്ദ്രം, കോർപറേഷന് ഓഫിസ് കെട്ടിട നിർമാണം എന്നിവ മന്ത്രി എം.ബി. രാജേഷ് സന്ദര്‍ശിച്ചു. പ്ലാന്റിന്റെ പ്രവൃത്തി 95 ശതമാനത്തിലധികം പൂര്‍ത്തിയാക്കിയതില്‍ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി.
ഒരു ദലശലക്ഷം ലിറ്റര്‍ മലിനജലം പ്രതിദിനം സംസ്കരിക്കാന്‍ കഴിയുന്ന പ്ലാന്റിന്റെ നിർമാണ പ്രവൃത്തികള്‍ ഏറക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. അവസാനവട്ട ജോലികള്‍ മാത്രമാണ് ബാക്കിയുള്ളത്. സമൂഹത്തിലുള്ള തെറ്റിദ്ധാരണകളെ തിരുത്തുന്നതിന് ഇത്തരം പ്ലാന്റുകളുടെ പ്രവര്‍ത്തനം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതിന്റെ പരിസരം മനോഹരമായ പൂന്തോട്ടമായി പരിപാലിച്ച് ജനങ്ങളെ ആകര്‍ഷിക്കുന്ന സംവിധാനമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. പ്ലാന്റ് സ്ഥാപിക്കുന്നത് രൂക്ഷമായ ദുർഗന്ധം ഉണ്ടാകുമെന്ന് പ്രചാരണം അസ്ഥാനത്താണ്. പ്ലാന്റ് പ്രവർത്തനം തുടങ്ങുന്നതോടെ ഏറ്റവും നൂതനമായ ആർ.എം.ബി.ആർ ടെക്നോളജിയോടെ മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്ന കേരളത്തിലെ ആദ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനമായി കണ്ണൂർ കോർപ്പറേഷൻ മാറും.
കോര്‍പറേഷനിലെ താളിക്കാവ്, കാനത്തൂര്‍ ഡിവിഷനുകളിലെ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമുള്ള മലിനജലം പൈപ്പുകള്‍ വഴി ശേഖരിച്ച് പമ്പ് ചെയ്താണ് പ്ലാന്റില്‍ എത്തിക്കുന്നത്. ഇവിടെ എട്ട് ഘട്ടങ്ങളായാണ് മലിനജലം അത്യാധുനിക സാങ്കേതിക വിദ്യയില്‍ സംസ്കരിക്കുന്നത്. ഈ ജലം ജലസേചനം, കെട്ടിടനിര്‍മാണം പോലുള്ളവക്ക് ഉപയോഗിക്കാന്‍ കഴിയും.
ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലെ ലെഗസി വേസ്റ്റും നീക്കം ചെയ്യുന്ന പ്രവൃത്തിയുടെ പുരോഗതിയും പ്ലാസ്റ്റിക് സംസ്കരണ പ്രവര്‍ത്തനങ്ങളും മന്ത്രി വിലയിരുത്തി. വിന്‍ഡ്രോ കമ്പോസ്റ്റിങ് സംവിധാനവും തുമ്പൂര്‍മൊഴി മോഡലും കൂടുതല്‍ വ്യാപിപ്പിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
ലെഗസി വേസ്റ്റ് നീക്കം ചെയ്യുന്ന പ്രവൃത്തി 60 ശതമാനം പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മഴക്കാലം കഴിഞ്ഞാല്‍ ഉടന്‍ പ്രവൃത്തി പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
മന്ത്രിയോടൊപ്പം മേയര്‍ ടി.ഒ. മോഹനന്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്, നഗരകാര്യ ഡയറക്ടര്‍ അലക്സ് വര്‍ഗ്ഗീസ്, ഡെപ്യൂട്ടി മേയര്‍ കെ. ഷബീന, എം.വി. ജയരാജന്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ പി. ഷമീമ, എം.പി. രാജേഷ്, പി. ഇന്ദിര, സിയാദ് തങ്ങള്‍, സുരേഷ് ബാബു എളയാവൂര്, ജില്ല ജോയന്റ് ഡയറക്ടര്‍ ടി.ജെ. അരുണ്‍, കൗണ്‍സിലര്‍മാരായ കെ. പ്രദീപന്, കെ.പി. അബ്ദുൽ റസാഖ്, അഷ്റഫ് ചിറ്റുള്ളി, ശ്രീജ ആരംഭന്‍, പി.പി. ബീബി, എ. ഉമൈബ, പി. കൗലത്ത്, വി.കെ. ശ്രീലത തുടങ്ങിയവര്‍ സംബന്ധിച്ചു.
Kannur
കണ്ണൂരിൽ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

പരിയാരം: പാണപ്പുഴയില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര്‍ പുഹാനെ (46) ആണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസില്‍ ഏല്പിച്ചത്.
Kannur
ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം നഷ്ടമായി

കണ്ണൂർ: സർക്കാറും വിവിധ സംഘടനകളും ബോധവത്കരണം തുടരുന്നതിനിടെ ജില്ലയിൽ ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം രൂപയോളം നഷ്ടമായി. ഇടവേളകളില്ലാതെ ഓൺലൈൻ തട്ടിപ്പ് തുടരുമ്പോൾ പറ്റിക്കപ്പെടാൻ തയാറായി കൂടുതൽ പേർ മുന്നോട്ടുവരുന്ന കാഴ്ചയാണ്.
ഏഴ് പരാതികളിൽ സൈബർ പൊലീസ് കേസെടുത്തു. കണ്ണൂർ, വളപട്ടണം, ചൊക്ലി, ചക്കരക്കല്ല് സ്വദേശികൾക്കാണ് പണം നഷ്ടമായത്. ഓൺലൈൻ മുഖേന ട്രേഡിങിനായി പണം കൈമാറിയ കണ്ണൂർ ടൗൺ സ്വദേശിക്ക് ഒമ്പത് ലക്ഷം രൂപ നഷ്ടപ്പെട്ടു. ടെലഗ്രാം വഴി ട്രേഡിങ് ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്കിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ ലഭിക്കാതായതോടെ പരാതിപ്പെടുകയായിരുന്നു.ചൊക്ലി സ്വദേശിനിക്ക് 2.38 ലക്ഷമാണ് നഷ്ടമായത്. വാട്സ് ആപ്പിൽ സന്ദേശം കണ്ട് ഷോപിഫൈ എന്ന ആപ്ലിക്കേഷൻ വഴി പണം നിക്ഷേപിക്കുകയായിരുന്നു. ലാഭം ലഭിക്കുന്നതിനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്കി വഞ്ചിക്കപ്പെടുകയായിരുന്നു. ചക്കരക്കൽ സ്വദേശിക്ക് 68,199 രൂപയാണ് നഷ്ടമായത്. പരാതിക്കാരന്റെ അറിവോ സമ്മതമോ ഇല്ലാതെ പരാതിക്കാരന്റെ ക്രെഡിറ്റ് കാർഡിൽനിന്നും പണം നഷ്ടപ്പെടുകയായിരുന്നു.ചക്കരക്കൽ സ്വദേശിനിക്ക് 19,740 രൂപ നഷ്ടമായി. വാട്സ് ആപ് വഴി പാർട്ട് ടൈം ജോലി ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്കിയ ശേഷം പറ്റിക്കുകയായിരുന്നു. മറ്റൊരു കേസിൽ കണ്ണൂർ ടൗൺ സ്വദേശിക്ക് 9001രൂപ നഷ്ടമായി. പരാതിക്കാരിയെ എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഓഫിസിൽ നിന്നെന്ന വ്യാജേന വിളിക്കുകയും ഡി-ആക്ടിവേറ്റ് ചെയ്യാനെന്ന ഡെബിറ്റ് കാർഡിന്റെ വിവരങ്ങളും ഒ.ടി.പിയും കരസ്ഥമാക്കി പണം തട്ടിയെടുക്കുകയായിരുന്നു.ഒ.എൽ.എക്സിൽ പരസ്യം കണ്ട് മൊബൈൽ ഫോൺ വാങ്ങുന്നതിനായി വാട്സ് ആപ് വഴി ചാറ്റ് ചെയ്ത് അഡ്വാൻസ് ആയി പണം നല്കിയ കണ്ണൂർ സ്വദേശിക്ക് 26000 രൂപയും നഷ്ടപ്പെട്ടു. സുഹൃത്തെന്ന വ്യാജേന ഫേസ്ബുക്ക് വഴി ബന്ധപ്പെട്ട് വളപട്ടണം സ്വദേശിയുടെ 25,000 രൂപ തട്ടി.സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളുകൾ സൈബർ കുറ്റകൃത്യങ്ങളെ പറ്റി നിരന്തരം ജാഗ്രത പുലർത്തണമെന്ന് സൈബർ പൊലീസ് അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ അറിയിക്കാം. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.
Kannur
കണ്ണൂർ ജില്ലയിൽ പടക്കം, സ്ഫോടക വസ്തു, ഡ്രോൺ നിരോധനം പിൻവലിച്ചു

കണ്ണൂർ: ജില്ലയിൽ പടക്കങ്ങളും സ്ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ഡ്രോൺ ഉപയോഗിക്കുന്നതും നിരോധിച്ച് മെയ് 11ന് പുറപ്പെടുവിച്ച ഉത്തരവ് രാജ്യാതിർത്തിയിലെ വെടിനിർത്തലിന്റെയും സമാധാന അന്തരീക്ഷത്തിന്റെയും പശ്ചാത്തലത്തിൽ അടിയന്തിര പ്രാബല്യത്തോടെ പിൻവലിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു. ഭാരതീയ് ന്യായ സംഹിത സെക്ഷൻ 163 പ്രകാരമാണ് ജില്ലാ കലക്ടർ മെയ് 11 മുതൽ 17 വരെ നിരോധന ഉത്തരവിട്ടിരുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്