Connect with us

Kerala

ആര്‍.സി.ബുക്കും ഡ്രൈവിങ്ങ് ലൈസന്‍സും നിറയുന്നു; ആര്‍.ടി.ഓഫീസിലെ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍

Published

on

Share our post

പുതിയതും പഴയതുമായ ആര്‍.സി ബുക്കുകള്‍, സാധാരണ ഡ്രൈവിങ് ലൈസന്‍സുകള്‍… വാഹനമോടിക്കുന്ന ഓരോരുത്തരും ഏറെ പ്രാധാന്യത്തോടെ സൂക്ഷിക്കുന്ന ഈ രേഖകളുടെ ഒരു കൂന കാണാം എറണാകുളം ആര്‍.ടി.ഓഫിസിലെത്തിയാല്‍. ഇതില്‍ 2020ല്‍ രജിസ്ട്രേഷന്‍ നടത്തിയ വാഹനങ്ങളുടെ വരെ ആര്‍.സി. ബുക്കുകളുണ്ട്. കൂട്ടത്തില്‍ സ്മാര്‍ട്ട് കാര്‍ഡ് ലൈസന്‍സിന് മുന്‍പ് അപേക്ഷിച്ചവരുടെ ഡ്രൈവിങ് ലൈസന്‍സ് കാണാം.

ഓഫിസില്‍ നിന്ന് തപാല്‍ മുഖേന ഉപഭോക്താക്കള്‍ക്ക് അയച്ചതും അവകാശികളെ കണ്ടെത്താന്‍ കഴിയാതെ തപാല്‍വകുപ്പ് മടക്കിയതുമായ രണ്ടായിരത്തോളം ആര്‍.സി.ബുക്കും 500 ഓളം ഡ്രൈവിങ് ലൈസന്‍സുമാണ് ആര്‍.ടി. ഓഫീസിനകത്തെ മൂലയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികളിലായി സൂക്ഷിച്ചിരിക്കുന്നത്.

സ്ഥലപരിമിതി കാരണം ഇവ സൂക്ഷിക്കാനിടമില്ലാതെ വലയുകയാണ് ആര്‍.ടി. ഓഫീസ് ജീവനക്കാര്‍. രജിസ്ട്രേഡ് തപാലുകളാണ് മടങ്ങിയെത്തിയിട്ടുള്ളത്. വിലാസം കണ്ടെത്താന്‍ കഴിയാത്തതാണ് തപാല്‍ വകുപ്പ് മടക്കാന്‍ കാരണം. ചില വീടുകളില്‍ ആള്‍ താമസമില്ലെന്നും പോസ്റ്റോഫീസ് ജീവനക്കാര്‍ പറയുന്നു. ഇവ സൂക്ഷിക്കേണ്ട ചുമതല ഇപ്പോള്‍ മോട്ടോര്‍ വാഹനവകുപ്പിനാണ്.

മടങ്ങിവരുന്ന ആര്‍.സി. ബുക്കുകളും ഡ്രൈവിങ്ങ് ലൈസന്‍സും കൊണ്ട് നിറഞ്ഞ കാര്‍ഡ്‌ബോര്‍ഡ് ബോക്‌സ്
പുതിയ വാഹനങ്ങളുടേതടക്കം ആര്‍.സി.രേഖകള്‍ ഇക്കൂട്ടത്തിലുണ്ട്. ഉടമസ്ഥാവകാശം മാറാന്‍ നല്‍കിയവയും വാഹനവായ്പ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ നല്‍കിയതും ഈ പെട്ടികളില്‍ ഉടമയെ കാത്ത് കിടപ്പാണ്.

അപേക്ഷകള്‍ക്കൊപ്പം നല്‍കുന്ന തിരിച്ചറിയല്‍ രേഖകളിലെ പിശകുകളാണ് തപാല്‍ തിരിച്ച് മടങ്ങാന്‍ കാരണമാകുന്നത്. തിരിച്ചറിയല്‍ രേഖകളിലെ അഡ്രസ്സിലേക്കാണ് വാഹനങ്ങളുടെ രജിസ്ട്രേഷന്‍ മാറ്റുന്നത്. ഇതില്‍ തെറ്റുള്ളതിനാലാണ് തപാല്‍ മടങ്ങാന്‍ കാരണമാകുന്നതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.

അപേക്ഷയില്‍ കൃത്യമായ മേല്‍വിലാസം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തിരിച്ചറിയല്‍ രേഖകളിലെ വിലാസത്തിലേക്കാണ് മോട്ടോര്‍ വാഹനവകുപ്പ് ആര്‍.സി. ബുക്കും ഡ്രൈവിങ് ലൈസന്‍സും മാറ്റുന്നത്. മേല്‍വിലാസത്തിലെ തെറ്റുകള്‍ കാരണം ആര്‍.സി.യും ലൈസന്‍സും ലഭിക്കാത്തവര്‍ക്ക് എറണാകുളം ആര്‍.ടി. ഓഫീസില്‍ (കളക്ടറേറ്റ് രണ്ടാം നില) നേരിട്ടെത്തി ഇതു വാങ്ങാം, തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണമെന്നു മാത്രം.

ഉടമ സ്ഥലത്തില്ലെങ്കില്‍ ബന്ധുക്കള്‍ക്കോ അംഗീകാരപ്പെടുത്തിയവര്‍ക്കോ രേഖകള്‍ കൈപ്പറ്റാം. ഉടമ നല്‍കുന്ന അനുമതി പത്രം, രണ്ടുപേരുടെയും തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒറിജിനലും ഒരു കോപ്പിയും എന്നിവ ഹാജരാക്കണമെന്ന് അധികൃതര്‍ പറഞ്ഞു.

സ്മാര്‍ട്ട് ലൈസന്‍സ് മടങ്ങിയോ? എങ്കില്‍ വിട്ടോ, തേവരയിലേക്ക്…

വിലാസത്തിലെ പിശകുകാരണമോ മറ്റോ നിങ്ങളുടെ സ്മാര്‍ട്ട് ലൈസന്‍സ് പോസ്റ്റ് ഓഫിസില്‍ നിന്ന് മടങ്ങിയതായി വിവരം ലഭിച്ചോ? എങ്കില്‍, ആര്‍.ടി ഓഫിസുകളില്‍ ചെന്നാല്‍ നേരിട്ടു കൈപ്പറ്റാമെന്ന് കരുതേണ്ടട്ടോ. സീരിയല്‍ നമ്പര്‍, യു.വി. എംബ്ലം, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യൂ.ആര്‍. കോഡ് എന്നിങ്ങനെ ഏഴ് സുരക്ഷ ഫീച്ചറുകളുള്ള സ്മാര്‍ട്ട് കാര്‍ഡ് ലൈസന്‍സിന് ആര്‍.ടി. ഓഫീസുകളില്‍ വന്നിട്ട് കാര്യമില്ല.

സംസ്ഥാനത്തേക്കുള്ള സ്മാര്‍ട്ട് ലൈസന്‍സ് വിതരണം എറണാകുളം തേവരയിലെ കേന്ദ്രീകൃത ലൈസന്‍സ് പ്രിന്റിങ് യൂണിറ്റില്‍ വെച്ചാണ്. പുതിയ സ്മാര്‍ട്ട് കാര്‍ഡ് ലൈസന്‍സ് തപാല്‍ വഴി വിതരണം ചെയ്യാനാകാതെ മടങ്ങിയാല്‍ ഏതു ജില്ലക്കാരനായാലും തേവരയിലെ ഈ കേന്ദ്രത്തിലെത്തി കൈപ്പറ്റേണ്ടി വരും. 14 ജില്ലകളിലെയും മുഴുവന്‍ സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സുകളും തയ്യാറാക്കുന്നത് ഇവിടെയാണ്.

നേരത്തെ വിലാസം തെറ്റി തപാല്‍ വകുപ്പ് ലൈസന്‍സ് മടക്കിയാല്‍ അപേക്ഷകന് അതാത് ആര്‍.ടി. ഓഫീസുകളിലെത്തി കൈപ്പറ്റാമായിരുന്നു. വിലാസം തെറ്റുകയോ വീട് അടഞ്ഞു കിടക്കുകയോ ചെയ്താല്‍ പോസ്റ്റ്മാനു ബന്ധപ്പെടാനാണ് ഫോണ്‍ നമ്പര്‍ ചേര്‍ക്കുന്നത്.

ഇതുകൂടി തെറ്റിയാല്‍ ലൈസന്‍സ് തേവര കേന്ദ്രത്തിലേക്ക് മടക്കും. പുതിയ ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ വിലാസവും ഫോണ്‍ നമ്പറും കൃത്യമാണെന്ന് ഉറപ്പാക്കിയ ശേഷമേ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാവൂയെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു.


Share our post

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയ്ക്ക് പുറമെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. കൂടാതെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത ഉണ്ട്. കന്യാകുമാരി തീരത്ത് ബുധനാഴ്ച വൈകുന്നേരം 5:30 വരെ ഒരു മീറ്റർ മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

ആദിവാസി പുനരധിവാസ പദ്ധതി; മേപ്പാടിയിൽ 123 വീടുകളുടെ താക്കോൽദാനം ഇന്ന്

Published

on

Share our post

മേപ്പാടി: ആദിവാസി പുനരധിവാസപദ്ധതിയുടെ ഭാഗമായി മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ ഏഴാഞ്ചിറ പരൂർക്കുന്നിൽ നിർമിച്ച 123 വീടുകളുടെ താക്കോൽദാനം ചൊവ്വാഴ്ച ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ജില്ലാതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറും.മേപ്പാടി, മുട്ടിൽ, അമ്പലവയൽ ഗ്രാമപ്പഞ്ചായത്തുകളിലെ ഭൂരഹിതരായ ആദിവാസികളെയാണ് പരൂർക്കുന്നിൽ പുനരധിവസിപ്പിക്കുന്നത്. 10 സെന്റ് ഭൂമിയിൽ 480 സ്ക്വയർ ഫീറ്റ് വീടാണ് നിർമിച്ചിരിക്കുന്നത്. രണ്ട് കിടപ്പുമുറിയും ഹാളും അടുക്കളയും ശൗചാലയവും വരാന്തയുമടങ്ങുന്നതാണ് വീട്. 10 ലക്ഷം രൂപ ചെലവിൽ എല്ലാ വീടുകളിലും വാട്ടർ ടാങ്കും നിർമിച്ചിട്ടുണ്ട്. കാരാപ്പുഴ പദ്ധതി പ്രദേശത്തോടുചേർന്നുകിടക്കുന്ന ഭൂമിയിൽ നിർമിക്കുന്ന 165 വീടുകളിൽ 123 വീടുകളുടെ പണിയാണ് പൂർത്തിയായത്. ഇതിൽ 14 വീടുകൾ ഒന്നരമാസം മുൻപ്‌ പൂർത്തിയാക്കി. ബാക്കി വീടുകളുടെ നിർമാണം ഒന്നര വർഷം മുമ്പുതന്നെ പൂർത്തിയാക്കിയിരുന്നു. നിലവിൽ 54 കുടുംബങ്ങൾ പൂർത്തിയായ വീടുകളിൽ താമസിക്കുന്നുണ്ട്. ശേഷിക്കുന്ന വീടുകളിൽ കുടുംബങ്ങൾ താമസിക്കാത്തത് ഇവിടേക്ക് യാത്രായോഗ്യമായ വഴിയോ കുടിവെള്ളമോ ലഭിക്കാത്തത് കാരണമായിരുന്നു.

1.04 കോടി രൂപ ചെലവിൽ ശുദ്ധജല വിതരണപദ്ധതി പൂർത്തിയാക്കിയിട്ടുണ്ട്. ഫിൽട്ടറിങ് സംവിധാനത്തിന്റെ പരിശോധനയ്ക്ക് ശേഷം 30-നുള്ളിൽത്തന്നെ എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമാണ ഘട്ടത്തിൽ സാധനങ്ങൾ കൊണ്ടുപോകുന്നതിനായി നിർമിച്ച റോഡാണ് പദ്ധതി പ്രദേശത്തേക്കുള്ള ഏക ഗതാഗതസംവിധാനം. റോഡ് കടന്നുപോകുന്ന ഭൂമി ഗുണഭോക്താക്കൾക്ക് അളന്നു കൊടുത്തതിൽപ്പെട്ടതിനാൽ ഇതുവരെ ഗതാഗതയോഗ്യമായ റോഡ് നിർമിക്കാൻ കഴിഞ്ഞിട്ടില്ല. റോഡ് യാഥാർഥ്യമാക്കുന്നതിനെക്കുറിച്ചുള്ള പഠനം നടത്താൻ ട്രൈബൽ വകുപ്പ് അഞ്ച് ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പിന് കൈമാറി. ഈ റിപ്പോർട്ട് കിട്ടിയ ശേഷം റോഡിനാവശ്യമായ ഫണ്ട് വകയിരുത്തുമെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു. ശുദ്ധജല വിതരണ പദ്ധതിയും റോഡ് നിർമാണവും പൂർത്തിയാകുന്നതോടെ കൂടുതൽ കുടുംബങ്ങൾ പുനരധിവാസ ഭൂമിയിലേക്ക് വരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. നേരത്തേ 60-ഓളം വീടുകളിൽ വൈദ്യുതികണക്‌ഷൻ ലഭിച്ചിരുന്നെങ്കിലും കുടിശ്ശികമൂലം ഭൂരിപക്ഷം വീടുകളിലും കണക്‌ഷൻ വിച്ഛേദിച്ചു. താമസക്കാരില്ലാത്ത വീടുകളിലാണ് വൈദ്യുതി കുടിശ്ശികയായത്. താമസക്കാരെത്തുന്നതോടെ എല്ലാവീടുകളിലും വൈദ്യുതി ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

ഒരു സിനിമ ഒരു സെക്കന്‍റിൽ ഡൗണ്‍ലോഡ് ചെയ്യാം, 10ജി പരീക്ഷിച്ച് ചൈന

Published

on

Share our post

മുംബൈ: ലോകം അഞ്ചാംതലമുറ ടെലികോം സാങ്കേതികവിദ്യയെ (5ജി)ക്കുറിച്ച് ചർച്ചചെയ്യുമ്പോൾ 10ജി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി ചൈന. പത്ത് ജിഗാബൈറ്റ് വരെയാണ് പുതിയ സാങ്കേതികവിദ്യയുടെ വേഗമെന്നാണ് റിപ്പോർട്ട്. ഒരു സിനിമ പൂർണമായി സെക്കൻഡുകൾകൊണ്ട് ഡൗൺലോഡ് ചെയ്യാനാകും.ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും 5ജി വ്യാപകമായി വരുന്നതേയുള്ളൂ. ഇതിനിടെയാണ് ചൈനയിലെ ഷിയോങ് ജില്ലയിൽ ചൈന 10ജി ബ്രോഡ്ബാൻഡ് നെറ്റ് വർക്ക് പരീക്ഷിക്കാൻ തുടങ്ങിയത്. ചൈനീസ് ടെലികോം കമ്പനിയായ വാവേയും ചൈന യൂണികോമും ചേർന്ന് 50 ജി-പിഒഎൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 10 ജി ഒരുക്കിയിട്ടുള്ളത്. സെക്കൻഡിൽ 10 ജിഗാബൈറ്റ് ആണ് വേഗം. ഫൈബർ ഒപ്ടിക് ടെക്നോളജിയിലെ പുതിയ അവതാരമാണ് 50 ജിഗാബൈറ്റ് പാസീവ് ഒപ്ടിക്കൽ നെറ്റ്‌വർക്ക് അഥവാ 50 ജി-പിഒഎൻ. സെക്കൻഡിൽ 50 ജിഗാബൈറ്റ് വരെ വേഗം ആർജിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണിത്. സിനിമ ഡൗൺലോഡിങ്ങിനെക്കാൾ െവർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, ക്ലൗഡ് ഗെയിമിങ്, സ്മാർട്ട് സിറ്റികൾ, ഡ്രൈവറില്ലാ കാറുകൾ എന്നിങ്ങനെ ഭാവിയെ ലക്ഷ്യമിട്ടുള്ള സൗകര്യങ്ങൾക്കായാണ് പുതിയ സാങ്കേതികവിദ്യ തയ്യാറാക്കിയിരിക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!