കായികാധ്യാപക തസ്തികകളിൽ ഇനി കരാർനിയമനം മാത്രം; 15,000 രൂപ വേതനം

എടപ്പാൾ: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒഴിവുള്ള കായികാധ്യാപക തസ്തികകളിൽ ഇനി കരാർനിയമനം മാത്രം. പ്രതിമാസം പരമാവധി 15,000 രൂപ വേതനം നൽകി അധ്യാപകരെ നിയമിച്ചാൽ മതിയെന്നാണ് ഉത്തരവ്. ഇതിൽ പ്രതിഷേധം ശക്തമാവുകയാണ്.
ബി.പി.എഡ്, എം.പി.എഡ്. തത്തുല്യ യോഗ്യതയുള്ളവരെയാണ് ഇത്തരത്തിൽ നിയമിക്കേണ്ടത്. കേരള സ്പോർട്‌സ് കൗൺസിൽ ശുപാർശയുടെകൂടി അടിസ്ഥാനത്തിലാണ് ഇവരുടെ യോഗ്യതയും വേതനവും തദ്ദേശസ്വയംഭരണ വകുപ്പ് നിശ്ചയിച്ച് ഉത്തരവിറക്കിയിട്ടുള്ളത്. വനിതകളെ ജൂഡോ, കരാട്ടെ, യോഗ എന്നിവ പരിശീലിപ്പിക്കാനും ഇതേ മാനദണ്ഡം തന്നെയാണ് പാലിക്കേണ്ടത്.
കൂലിത്തൊഴിലാക്കുന്നതിൽ പ്രതിഷേധം
ശാസ്ത്രീയമായും കാലോചിതമായും തസ്തികാനിർണയ മാനദണ്ഡങ്ങൾ പരിഷ്കരിക്കാതെ കേവലം കൂലിത്തൊഴിലായി കായികാധ്യാപക തസ്തികയെ മാറ്റാനുള്ള നീക്കമാണിതെന്ന് കായികാധ്യാപക സംഘടനകൾ ആരോപിച്ചു.