Connect with us

Kannur

ഇവിടെയുണ്ട് ഉമ്മൻചാണ്ടിയുടെ കൈയ്യക്ഷരം

Published

on

Share our post

കണ്ണൂർ: ഉമ്മൻ ചാണ്ടി എന്നും ആൾക്കൂട്ടത്തിന് നടുവിലായിരുന്നു. അതേ സമയം ആർ.കെ. ബാലകൃഷ്ണൻ ഉമ്മൻചാണ്ടിക്ക് മുന്നിലെത്തേണ്ട ഫയൽക്കൂമ്പാരത്തിന് നടുവിലും. ഉമ്മൻ ചാണ്ടിയുടെ ഹൃദയ വികാരമായിരുന്നു ആർ.കെ.യുടെ കൈയക്ഷരത്തിൽ ഫയലുകളായി ജനങ്ങൾക്ക് സഹായമായി എത്തിയിരുന്നത്.

കണ്ണൂർ മട്ടന്നൂർ സ്വദേശിയായ ആർ.കെ. ബാലകൃഷ്ണൻ ഉമ്മൻചാണ്ടിയുടെ സന്തത സഹചാരിയായതിന് പിന്നിലൊരു കഥയുണ്ട്. എം.എൽ.എ ആയിരുന്ന ഉമ്മൻ ചാണ്ടിക്ക് ഒരു ദിവസം കോൺഗ്രസ് നേതാവ് കെ.പി.നൂറുദ്ദീന്റെ കത്ത് കിട്ടുന്നു. അച്ചടിച്ചതു പോലുള്ള കൈയക്ഷരം കണ്ട് അതിശയപ്പെട്ട ഉമ്മൻ ചാണ്ടി മനോഹരമായ കൈയക്ഷരത്തിന്റെ ഉടമയെ നൂറുദ്ദീനെ വിളിച്ച് അപ്പോൾ തന്നെ അന്വേഷിച്ചു.

കണ്ണൂരിലെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ആർ.കെ. ബാലകൃഷ്ണനെ തേടി ഉമ്മൻചാണ്ടിയുടെ വിളിയെത്താൻ പിന്നെ ഒട്ടും താമസമുണ്ടായില്ല. അന്നു മുതൽ തന്റെ ഉമ്മൻചാണ്ടി ആർ.കെ.യെ ചേർത്തു നിർത്തി. ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സെക്രട്ടറി, മുഖ്യമന്ത്രിയായിരുന്നപ്പോൾ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എന്നിങ്ങനെ ചുമതലകൾ വഹിച്ച് ആർ.കെ. ബാലകൃഷ്ണൻ മനസാക്ഷി സൂക്ഷിപ്പുകാരനായി.

ബാലകൃഷ്ണന്റെ ഫോണിൽ നിന്നാണ് ഉമ്മൻചാണ്ടി ആളുകളെ വിളിക്കുന്നത്. സോളാർ വിവാദസമയത്ത് ആർ.കെ.യുടെ ഫോണും പരിശോധിക്കപ്പെട്ടിരുന്നു. എന്നാൽ ആരോപണം സാധൂകരിക്കുന്ന ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഏത്ര തിരക്കുണ്ടായാലും എല്ലാ ദിവസവും ആർ.കെ.യും ഉമ്മൻചാണ്ടിയും പരസ്പരം കാണും. പുലർച്ചെ അഞ്ചിന് ആർ.കെ. ഉമ്മൻചാണ്ടിക്ക് മുന്നിലെത്തും.

അടച്ചിട്ടമുറിയിൽ അഞ്ചുമിനുട്ട് മാത്രം സംഭാഷണം. മുഴുവൻ സമയവും ജനങ്ങൾക്കിടയിൽ കഴിയുന്ന ഉമ്മൻചാണ്ടി ഓരോ ദിവസത്തെയും പ്രവർത്തനം ആസൂത്രണം ചെയ്യാൻ ലഭിക്കുന്ന ആകെ സമയമാണിത്. പൊതുവേദികളിലൊന്നും ആർ.കെയെ ഉമ്മൻചാണ്ടിക്കൊപ്പം കാണാറില്ല.

എന്നാൽ ഉമ്മൻചാണ്ടി രാജിക്കത്ത് സമർപ്പിക്കാനായി ഗവർണറെ കാണാൻ ചെന്ന രണ്ടു വട്ടവും ആർ.കെ. കൂടെയുണ്ടായിരുന്നു ആരോഗ്യ പ്രശ്നങ്ങൾ മൂലം മട്ടന്നൂരിൽ കഴിയുന്ന അദ്ദേഹത്തിന് ചികിത്സയിൽ കഴിയുന്ന ഘട്ടത്തിൽ ഉമ്മൻചാണ്ടിയെ സന്ദർശിക്കാൻ സാധിച്ചില്ലെന്നതിന്റെ ദു:ഖം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.

ശബ്ദം നഷ്ടപ്പെട്ടപ്പോഴും വീഡിയോ കോളിലൂടെ ഉമ്മൻചാണ്ടി വിളിച്ച് ആംഗ്യഭാഷയിൽ ആശയവിനിമയം നടത്തിയിരുന്നെന്നും ആർ.കെ. പറഞ്ഞു.ഏറ്റവുമൊടുവിൽ നിയമന വിഷയവുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദമായപ്പോൾ പ്രതിപക്ഷത്തിന്റെ വായ അടപ്പിക്കാനായി മന്ത്രി എം.ബി രാജേഷ് യു.ഡി.എഫ് ഭരണകാലത്ത് യു.ഡി.എഫ് എം.എൽ.എമാരും ഡി.സി.സി പ്രസിഡന്റുമാരും അയച്ച ശുപാർശകത്തുകൾ നിയമസഭയിൽ എത്തിച്ചപ്പോഴാണ് ആർ.കെ എന്ന പേര് കേരളം അറിയുന്നത്.” ആർ.കെ ചേട്ടാ, . ഡിയർ ആർ.കെ, മസ്റ്റ് കെയർ… എന്നു തുടങ്ങുന്ന കത്തുകളായിരുന്നു അവയിൽ ഭൂരിപക്ഷവും.


Share our post

Breaking News

തളിപ്പറമ്പിൽ ഇന്ന് ഉച്ചകഴിഞ്ഞ് ഗതാഗത നിയന്ത്രണം

Published

on

Share our post

തളിപ്പറമ്പ്: സി.പി.എം ജില്ലാ സമ്മേളന ഭാഗമായുള്ള പൊതു സമ്മേളനം നടക്കുന്നതിനാൽ ഇന്ന് ഉച്ചക്ക് രണ്ട് മുതൽ തളിപ്പറമ്പ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.കണ്ണൂരിൽ നിന്ന്‌ പയ്യന്നൂരിലേക്ക് ബസ് ഒഴികെയുള്ള വാഹനങ്ങൾ വളപട്ടണം പഴയങ്ങാടി കെ എസ് ടി പി വഴി പോകണം. കണ്ണൂരിൽ നിന്ന്‌ ചുടല ഭാഗത്തേക്കുള്ള വാഹനങ്ങൾ ധർമശാല വെള്ളിക്കീൽ പട്ടുവം വഴിയോ ഏഴാം മൈൽ പറപ്പൂൽ പട്ടുവം വഴിയോ പോകണം.കണ്ണൂരിൽ നിന്ന്‌ ആലക്കോട്, ശ്രീകണ്ഠപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ ധർമശാല കോൾമെട്ട ബാവുപ്പറമ്പ് കുറുമാത്തൂർ വഴിയോ തൃച്ചംബരം ഭ്രാന്തൻ കുന്ന് സർസയ്യിദ് ടാഗോർ വഴിയോ പോകണം.

പയ്യന്നൂർ പിലാത്തറ ഭാഗങ്ങളിൽ നിന്ന്‌ കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ പഴയങ്ങാടി വളപട്ടണം കെ എസ് ടി പി റോഡ് വഴി പോകണം.പിലാത്തറ ചുടല ഭാഗങ്ങളിൽ നിന്ന്‌ ശ്രീകണ്ഠപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ ചുടല കുറ്റ്യേരി കാഞ്ഞിരങ്ങാട് കരിമ്പം വഴി പോകണം.ആലക്കോട് നിന്ന്‌ കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ടാഗോർ അള്ളാംകുളം സർസയ്യിദ് തൃച്ചംബരം വഴി പോകണം.ആലക്കോട്, ശ്രീകണ്ഠപുരം ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ മന്നയിൽ യാത്രക്കാരെ ഇറക്കി തിരികെ സർവീസ് മന്നയിൽ നിന്ന് തന്നെ തുടങ്ങണം.


Share our post
Continue Reading

Kannur

കൊതിയൂറും വിഭവങ്ങളുമായി പയ്യാമ്പലത്ത് കുടുംബശ്രീ ഭക്ഷ്യ മേള

Published

on

Share our post

കണ്ണൂർ : കുടുംബശ്രീ ജില്ലാ മിഷനും നബാർഡും സംയുക്തമായി പയ്യാമ്പലം ബീച്ചിൽ സംഘടിപ്പിക്കുന്ന കഫേ കുടുംബശ്രീ ഭക്ഷ്യ മേള രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മേയർ മുസ്‌ലിഹ് മഠത്തിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ അഡ്വ പി ഇന്ദിര വിശിഷ്ടാതിഥിയായി.അട്ടപ്പാടിയിലെ വനസുന്ദരി ചിക്കൻ, മുളയരി പായസം, ഊരുകാപ്പി, പഞ്ചാരപ്പാറ്റ, സീർ പത്തൽ, മന്തി, കിളിപോയി സർബത്ത്, മുഹബ്ബത്ത് സർബത്ത്, മുള സർബത്ത്, ടെണ്ടർ കോക്കനട്ട് പുഡിങ്, റാഫെലോ പുഡിങ്, ഉത്തരേന്ത്യൻ വിഭവങ്ങളായ സേവ് പുരി, ദഹി പുരി, പാനി പുരി, നാടൻ വിഭവങ്ങളായ കപ്പ, മീൻ കറി തുടങ്ങി വിവിധ വിഭവങ്ങളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്.

കണ്ണൂർ കോർപറേഷൻ മില്ലെനിയം സ്റ്റാൾ, അട്ടപ്പാടി വനസുന്ദരി സ്റ്റാൾ, കണ്ണപുരം സി.ഡി.എസ്, സൂര്യോദയം, കണ്ണൂർ കോർപറേഷൻ ഖാന പീന, ദുആ ബേക്ക്സ്ചാല, പയ്യാമ്പലം മോളീസ്, എടക്കാട് സാന്ത്വനം, തളിപ്പറമ്പ ഷെഫീസ് ഫുഡ്‌,കഞ്ഞിരോട് സി.ഡി.എസ് സ്റ്റാൾ, സൂപ്പർ ടേസ്റ്റ് തളിപ്പറമ്പ്,കല്ലൂസ് പയ്യന്നൂർ,സിറ്റി കാറ്ററിംഗ് മലപ്പുറം,ഡബ്ല്യു.എൽ ഹോംമേയ്ഡ് കഫെ തലശ്ശേരി എന്നീ കുടുംബശ്രീ സംരഭകരുടെ ഫുഡ് കോർട്ടുകളാണ് മേളയിലുള്ളത്.ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന, യുവ കേരളം, സാഗർ മാല പദ്ധതി എന്നിവയുടെ ഭാഗമായി ജില്ലക്കകത്തും പുറത്തുമുള്ള പരിശീലന സ്ഥാപനങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി “എസ്പിരിറ്റ് ജീൻ 25 ” അലുമിനി മീറ്റും സംഘടിപ്പിച്ചു. മികച്ച ജോലിയിൽ തുടരുന്ന പൂർവ്വ വിദ്യാർത്ഥികളെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. സിനിമാറ്റിക് ഡാൻസ്, വായ്ത്താരി, നാട്ടറിവ് കലാവേദി അവതരിപ്പിച്ച നാട്ടറിവ് പാട്ടുകൾ എന്നിവയും അരങ്ങേറി.

എട്ട് ദിവസം നീണ്ട് നിൽക്കുന്ന ഫെബ്രുവരി ഒമ്പതിന് അവസാനിക്കും. മേളയുടെ ഭാഗമായി കുടുംബശ്രീ അയൽക്കൂട്ടങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. പയ്യാമ്പലത്ത് നടന്ന ചടങ്ങിൽകണ്ണൂർ കോർപറേഷൻ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സയ്യിദ് സിയാദ് തങ്ങൾ, കൗൺസിലർമാരായ പി.യു ജയസൂര്യ, കെ.പി അനിത, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം വി ജയൻ, അസി. കോ ഓർഡിനേറ്റർ കെ വിജിത്ത്, ചിറക്കൽ പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ കെ പി സാജിത, കോർപറേഷൻ സിഡിഎസ് ചെയർപേഴ്സൺ ജ്യോതി ലക്ഷ്മി എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Kannur

പകുതിവിലക്ക് ഇരുചക്ര വാഹനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പരാതിയുമായി നിരവധി പേർ

Published

on

Share our post

കണ്ണൂർ: പകുതി വിലയ്ക്ക് ഇരുചക്ര വാഹനവും ഗൃഹോപകരണങ്ങളും നൽകാമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ചെന്ന പരാതിയുമായി നിരവധി സ്ത്രീകൾ രംഗത്ത്.കുറ്റ്യാട്ടൂർ, മയ്യിൽ, കൊളച്ചേരി പ്രദേശങ്ങൾ ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം സ്ത്രീകൾ തട്ടിപ്പിൽ കുടുങ്ങിയിട്ട് ഉണ്ടെന്നും വരും ദിവസങ്ങളിൽ പരാതികളുടെ എണ്ണം വർധിക്കുമെന്നും പോലീസ് കരുതുന്നു.തട്ടിപ്പിന് ചുക്കാൻ പിടിച്ചെന്ന് കരുതുന്നവരിൽ ഒരാളെ കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.തൊടുപുഴ കുടയത്തൂർ കോളപ്ര ചൂരകുളങ്ങര വീട്ടിൽ അനന്തു കൃഷ്ണൻ (26) ആണ് പിടിയിലായത്. സീഡ് സൊസൈറ്റിയുടെ പ്രമോട്ടർമാർ എന്ന പേരിലാണ് തട്ടിപ്പുകാർ അപേക്ഷകരെ സമീപിച്ചത്.അപേക്ഷയോടൊപ്പം പാതിവില നൽകിയാൽ മൂന്ന് മാസത്തിനകം വാഹനം ലഭ്യമാക്കും എന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച് ഒട്ടേറെപ്പേർ 50,000 മുതൽ 60,000 രൂപ വരെ നിക്ഷേപിച്ചു.അനന്തുകൃഷ്ണന്റെ പേരിലുള്ള സ്വകാര്യ കമ്പനികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് ആയിരുന്നു പണം എത്തിയിരുന്നത്.

എന്നാൽ, കാലാവധി കഴിഞ്ഞിട്ടും വാഹനം ലഭിക്കാതെ വന്നതോടെയാണ് സ്ത്രീകൾ പോലീസ് സ്റ്റേഷനിൽ എത്തിയത്.ജില്ലയിൽ 2024 ജനുവരിയിലാണ് സൊസൈറ്റി പ്രവർത്തനം തുടങ്ങിയത്. ഇരിക്കൂർ, എടക്കാട്, കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ കേന്ദ്രീകരിച്ചാണ് പ്രവർത്തനം.സ്ത്രീ ശാക്തീകരണത്തിനായി സാമൂഹിക സംരംഭകത്വ വികസന പദ്ധതി പ്രകാരമാണ് പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകുന്നതെന്നാണ് തട്ടിപ്പുകാർ നടത്തുന്ന പ്രചാരണം.വൻകിട കമ്പനികളുടെ സാമൂഹിക പ്രതിബദ്ധത (സി എസ് ആർ) ഫണ്ട് ഉപയോഗിച്ചാണ് വാഹനത്തിനുള്ള ബാക്കി തുക കണ്ടെത്തുന്നതെന്നാണ് പ്രചരിപ്പിച്ചത്.അന്വേഷണത്തിൽ ഒരു വൻകിട കമ്പനിയും പദ്ധതിക്ക് സി എസ് ആർ ഫണ്ട് നൽകിയതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ആളുകൾ അപേക്ഷയുടെ കൂടെ അടക്കുന്ന തുകയുടെ ഒരംശം കൊണ്ട് കുറച്ച് പേർക്ക് വാഹനങ്ങൾ നൽകി അത് പരസ്യപ്പെടുത്തി ആയിരുന്നു കൂടുതൽ പേരെ കുടുക്കിയത്.തയ്യൽ യന്ത്രം, ജല സംഭരണി, ജൈവ വളം പോലുള്ള ചെറിയ സാധനങ്ങൾ വിതരണം ചെയ്താണ് ആദ്യം വിശ്വാസം ആർജിച്ചത്.


Share our post
Continue Reading

Trending

error: Content is protected !!