Kannur
ഇവിടെയുണ്ട് ഉമ്മൻചാണ്ടിയുടെ കൈയ്യക്ഷരം

കണ്ണൂർ: ഉമ്മൻ ചാണ്ടി എന്നും ആൾക്കൂട്ടത്തിന് നടുവിലായിരുന്നു. അതേ സമയം ആർ.കെ. ബാലകൃഷ്ണൻ ഉമ്മൻചാണ്ടിക്ക് മുന്നിലെത്തേണ്ട ഫയൽക്കൂമ്പാരത്തിന് നടുവിലും. ഉമ്മൻ ചാണ്ടിയുടെ ഹൃദയ വികാരമായിരുന്നു ആർ.കെ.യുടെ കൈയക്ഷരത്തിൽ ഫയലുകളായി ജനങ്ങൾക്ക് സഹായമായി എത്തിയിരുന്നത്.
കണ്ണൂർ മട്ടന്നൂർ സ്വദേശിയായ ആർ.കെ. ബാലകൃഷ്ണൻ ഉമ്മൻചാണ്ടിയുടെ സന്തത സഹചാരിയായതിന് പിന്നിലൊരു കഥയുണ്ട്. എം.എൽ.എ ആയിരുന്ന ഉമ്മൻ ചാണ്ടിക്ക് ഒരു ദിവസം കോൺഗ്രസ് നേതാവ് കെ.പി.നൂറുദ്ദീന്റെ കത്ത് കിട്ടുന്നു. അച്ചടിച്ചതു പോലുള്ള കൈയക്ഷരം കണ്ട് അതിശയപ്പെട്ട ഉമ്മൻ ചാണ്ടി മനോഹരമായ കൈയക്ഷരത്തിന്റെ ഉടമയെ നൂറുദ്ദീനെ വിളിച്ച് അപ്പോൾ തന്നെ അന്വേഷിച്ചു.
കണ്ണൂരിലെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ആർ.കെ. ബാലകൃഷ്ണനെ തേടി ഉമ്മൻചാണ്ടിയുടെ വിളിയെത്താൻ പിന്നെ ഒട്ടും താമസമുണ്ടായില്ല. അന്നു മുതൽ തന്റെ ഉമ്മൻചാണ്ടി ആർ.കെ.യെ ചേർത്തു നിർത്തി. ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സെക്രട്ടറി, മുഖ്യമന്ത്രിയായിരുന്നപ്പോൾ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എന്നിങ്ങനെ ചുമതലകൾ വഹിച്ച് ആർ.കെ. ബാലകൃഷ്ണൻ മനസാക്ഷി സൂക്ഷിപ്പുകാരനായി.
ബാലകൃഷ്ണന്റെ ഫോണിൽ നിന്നാണ് ഉമ്മൻചാണ്ടി ആളുകളെ വിളിക്കുന്നത്. സോളാർ വിവാദസമയത്ത് ആർ.കെ.യുടെ ഫോണും പരിശോധിക്കപ്പെട്ടിരുന്നു. എന്നാൽ ആരോപണം സാധൂകരിക്കുന്ന ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഏത്ര തിരക്കുണ്ടായാലും എല്ലാ ദിവസവും ആർ.കെ.യും ഉമ്മൻചാണ്ടിയും പരസ്പരം കാണും. പുലർച്ചെ അഞ്ചിന് ആർ.കെ. ഉമ്മൻചാണ്ടിക്ക് മുന്നിലെത്തും.
അടച്ചിട്ടമുറിയിൽ അഞ്ചുമിനുട്ട് മാത്രം സംഭാഷണം. മുഴുവൻ സമയവും ജനങ്ങൾക്കിടയിൽ കഴിയുന്ന ഉമ്മൻചാണ്ടി ഓരോ ദിവസത്തെയും പ്രവർത്തനം ആസൂത്രണം ചെയ്യാൻ ലഭിക്കുന്ന ആകെ സമയമാണിത്. പൊതുവേദികളിലൊന്നും ആർ.കെയെ ഉമ്മൻചാണ്ടിക്കൊപ്പം കാണാറില്ല.
എന്നാൽ ഉമ്മൻചാണ്ടി രാജിക്കത്ത് സമർപ്പിക്കാനായി ഗവർണറെ കാണാൻ ചെന്ന രണ്ടു വട്ടവും ആർ.കെ. കൂടെയുണ്ടായിരുന്നു ആരോഗ്യ പ്രശ്നങ്ങൾ മൂലം മട്ടന്നൂരിൽ കഴിയുന്ന അദ്ദേഹത്തിന് ചികിത്സയിൽ കഴിയുന്ന ഘട്ടത്തിൽ ഉമ്മൻചാണ്ടിയെ സന്ദർശിക്കാൻ സാധിച്ചില്ലെന്നതിന്റെ ദു:ഖം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.
ശബ്ദം നഷ്ടപ്പെട്ടപ്പോഴും വീഡിയോ കോളിലൂടെ ഉമ്മൻചാണ്ടി വിളിച്ച് ആംഗ്യഭാഷയിൽ ആശയവിനിമയം നടത്തിയിരുന്നെന്നും ആർ.കെ. പറഞ്ഞു.ഏറ്റവുമൊടുവിൽ നിയമന വിഷയവുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദമായപ്പോൾ പ്രതിപക്ഷത്തിന്റെ വായ അടപ്പിക്കാനായി മന്ത്രി എം.ബി രാജേഷ് യു.ഡി.എഫ് ഭരണകാലത്ത് യു.ഡി.എഫ് എം.എൽ.എമാരും ഡി.സി.സി പ്രസിഡന്റുമാരും അയച്ച ശുപാർശകത്തുകൾ നിയമസഭയിൽ എത്തിച്ചപ്പോഴാണ് ആർ.കെ എന്ന പേര് കേരളം അറിയുന്നത്.” ആർ.കെ ചേട്ടാ, . ഡിയർ ആർ.കെ, മസ്റ്റ് കെയർ… എന്നു തുടങ്ങുന്ന കത്തുകളായിരുന്നു അവയിൽ ഭൂരിപക്ഷവും.
Kannur
കൊട്ടിയൂർ വൈശാഖോത്സവം : വിളക്കുതിരിസംഘം മഠത്തിൽ പ്രവേശിച്ചു

കൂത്തുപറമ്പ് : കൊട്ടിയൂർ വൈശാഖോത്സവത്തിനുള്ള വിളക്ക് തിരികൾ നിർമിക്കുന്നതിനായി വിളക്കുതിരി സംഘം മഠത്തിൽ പ്രവേശിച്ചു.രേവതി നാളിൽ ക്ഷേത്ര ഊരാളന്മാരുടെ സാന്നിധ്യത്തിൽ പുറക്കളം തിരൂർകുന്ന് മഹാഗണപതി ക്ഷേത്രത്തിന്റെ മഠത്തിലാണ് എട്ടംഗസംഘം പ്രവേശിച്ചത്.മണിയൻ ചെട്ടിയാൻ സ്ഥാനികൻ കറുത്ത പ്രേമരാജൻ,കതിരൻ ഭാസ്‌ക്കരൻ,തൊണ്ടൻ രാഘവൻ,ചിങ്ങൻ പ്രകാശൻ,കറുത്ത പ്രദീപൻ,കറുത്ത പ്രേമരാജൻ,കതിരൻ രജീഷ്,ലിജിൻ വട്ടോളി,നാദോരൻ ചന്ദ്രൻ എന്നിവരാണ് സംഘത്തിലുള്ളത്.
ഒരാഴ്ച്ചക്കാലം നീണ്ടു നിൽക്കുന്ന വ്രതത്തിനിടയിൽ ചർക്കയിൽ നിന്നും നൂൽനൂറ്റിയാണ് കിള്ളി ശീലയും ഉത്തരീയവും മറ്റും നെയ്തെടുക്കുന്നത്.ഭക്ഷണം സ്വയം പാചകം ചെയ്ത് കഴിച്ചാണ് സംഘം ഉത്പന്നങ്ങൾ നിർമ്മിക്കുക.ഉത്സവത്തിന് ആവശ്യമായ ഉത്പന്നങ്ങൾ നിർമിച്ചെടുക്കുന്ന സംഘം 31-ന് രാത്രി പൂയം നാളിലാണ് പുറക്കളം ഗണപതി ക്ഷേത്രത്തിൽ നിന്നും കാൽനടയായി കൊട്ടിയൂരിലേക്ക് യാത്രപുറപ്പെടും.
രണ്ടു ദിവസത്തെ യാത്രക്കു ശേഷം ഇക്കരെ കൊട്ടിയൂരിൽ എത്തിച്ചേരുന്ന സംഘത്തിൽ നിന്നും ക്ഷേത്ര ഊരാളമാരും മറ്റും വിളക്കുതിരികൾ ഏറ്റെടുക്കുന്നതോടെ മാത്രമെ മണിയൻ ചെട്ടിയാന്റെ ദൗത്യം പൂർത്തിയാവുകയുള്ളു.
പൂരം നാളിൽ അക്കരെ കൊട്ടിയൂരിൽ ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തിൽ അടിയന്തിര യോഗം ചേർന്ന് എണ്ണി തിട്ടപ്പെടുത്തിയാണ് സാധനങ്ങൾ ഏറ്റെടുക്കുക.ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വൈശാഖോത്സവക്കാലത്ത് വിളക്ക് തെളിയിക്കാനും മറ്റും ഉപയോഗിക്കുന്നത് പുറക്കളം വിളക്കുതിരി സംഘത്തിന്റെ നേതൃത്വത്തിൽ എത്തിക്കുന്ന ഉത്പന്നങ്ങളാണ്.
Breaking News
കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ.
Breaking News
കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്