ചാലയിൽ മാലിന്യം തള്ളാൻ സർക്കാർ ഭൂമി

ചാല : ചാല ബൈപ്പാസ് കവലയിലെ സർക്കാർ ഭൂമിയിൽ വൻതോതിൽ മാലിന്യം തള്ളുന്നു. ദേശീയപാതാ നിർമാണവുമായി ബന്ധപ്പെട്ടുള്ള മാലിന്യമായിരുന്നു ആദ്യം തള്ളിയത്.
എന്നാൽ, പിന്നീട് നാട്ടിലെ മുഴുവൻ മാലിന്യവും തള്ളാനുള്ള കേന്ദ്രമായിമാറി. മണ്ണിൽ ലയിക്കാത്ത പ്ലാസ്റ്റിക് മാലിന്യമാണ് നിറയെ. കൂടാതെ, സിമന്റ് ചാക്ക്, കല്യാണവീടുകളിലെ ഭക്ഷണാവശിഷ്ടങ്ങൾ എന്നിവയും തള്ളാൻ തുടങ്ങി.
സ്വകാര്യ സ്ഥാപനങ്ങളിൽനിന്നും വീടുകളിൽനിന്നും മാലിന്യമെടുക്കാൻ ചില ഏജന്റുമാരുണ്ട്. ഇവർ ഉടമകളിൽനിന്ന് പണം വാങ്ങി മാലിന്യം ലോറിയിൽ കൊണ്ടുവന്ന് തള്ളുന്നു. ‘റ
വലിയ വികസന പ്രവർത്തനങ്ങൾ ഇവിടെ തുടങ്ങാൻ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. പെട്രോൾപമ്പ്, വിശ്രമകേന്ദ്രം, കെട്ടിടസമുച്ചയം തുടങ്ങിയവയാണ് ഇവിടെ നിർമിക്കുന്നത്.