Connect with us

Kannur

17 ദിവസം, ആറ് മരണം റോഡുകൾ കുരുതിക്കളം; ഈ മാസം ജില്ലയിൽ വാഹനാപകടത്തിൽ മരിച്ചതിൽ മൂന്ന് കുട്ടികളും

Published

on

Share our post

കണ്ണൂർ: ഒരിടവേളയ്ക്കു ശേഷം ജില്ലയുടെ റോഡുകൾ വീണ്ടും കുരുതിക്കളമാകുന്നു. ജില്ലയിൽ ഈ മാസം ഇന്നലെ വരെയുണ്ടായ വാഹനാപകടങ്ങളിൽ മരിച്ചത് ആറ് പേരാണ്. ഇതിൽ 3 പേർ കുട്ടികളാണ്. ഒട്ടേറെ പേർക്കു ഗുരുതരമായി പരുക്കേറ്റു.

ഇന്നലെ പാനൂർ പുത്തൂർ ക്ലബ്ബിനു സമീപം ടിപ്പർ ലോറിയിടിച്ച് 6 വയസ്സുകാരൻ മരിച്ചു. പിതാവിനു ഗുരുതരമായി പരുക്കേറ്റു. തളിപ്പറമ്പിൽ സീബ്രാ ലൈനിൽ ബൈക്ക് ഇടിച്ച യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കക്കറയിൽ സ്വകാര്യ ബസ് തട്ടി വയോധിക മരിച്ചതും ചാലക്കുന്നിൽ ബൈക്ക് മറിഞ്ഞു വയനാട് സ്വദേശി മരിച്ചതും ഞായറാഴ്ചയാണ്.

ശ്രീകണ്ഠപുരത്തു പ്ലസ് വൺ വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചതു ബുധനാഴ്ച. തോട്ടടയിൽ ബസും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകത്തിൽ യുവാവ് മരിച്ചതും മട്ടന്നൂർ കുമ്മാനത്തു കെ.എസ്ആർ.ടി.സി ബസ് ഇടിച്ചു വിദ്യാർഥി മരിച്ചതും ചൊവ്വാഴ്ച.

അന്നു തന്നെ കൈതേരിയിൽ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ് വീട്ടുമതിൽ ഇടിച്ചു തകർത്തുണ്ടായ അപകടത്തിൽ 6 പേർക്കു പരുക്കേറ്റു. കഴിഞ്ഞമാസം 27ന് ഇരിട്ടി പേരാവൂർ റോഡിൽ കാറിടിച്ച വഴിയാത്രക്കാരൻ ഈമാസം 12നു ആശുപത്രിയിൽ മരിച്ചു.

മാത്തിലിൽ ബൈക്ക് അപകടത്തിൽ യുവാവിനു പരുക്കേറ്റിരുന്നു. പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവിനു ഗുരുതരമായി പരുക്കേറ്റത് ഈ മാസം ഏഴിനാണ്. 9ന് ചാലോട് ടൗണിൽ കാറും വാനും കൂട്ടിയിടിച്ചു.

മാടത്തിൽ ബെൻഹില്ലിനു സമീപം പച്ചക്കറി ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർക്കും സഹായിക്കും പരുക്കേറ്റിരുന്നു. പേരാവൂർ മേഖലയിൽ 3 അപകടങ്ങളിലായി ഗുരുതരമായി പരുക്കേറ്റ് 3 പേർ ചികിത്സയിലാണ്. സീബ്രാലൈനിൽ ബൈക്ക് പെൺകുട്ടിയെ ഇടിച്ച് തെറിപ്പിച്ചു

തളിപ്പറമ്പ്: ദേശീയപാതയിലെ സീബ്രാലൈനിൽ അതിവേഗത്തിലെത്തിയ ബൈക്കിടിച്ച് യുവതിക്കു പരുക്കേറ്റു. നരിക്കോട് സ്വദേശി അനന്യയെ (22) പരിക്കുളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.25ന് തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് മുൻപിൽ കണ്ണൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപത്തെ സീബ്രാലൈനിലൂടെ റോഡ് കുറുകെ കടക്കുന്നതിനിടയിൽ

കണ്ണൂർ ഭാഗത്ത് നിന്നെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. ബൈക്ക് ഓടിച്ച തളിപ്പറമ്പ് മദ്രസയ്ക്ക് സമീപം നിർജസിന്റെ (20) പേരിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ബൈക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കണ്ണീരിലാഴ്ത്തി ഹാദി ഹംദാന്റെ മരണം

പാനൂർ : പിതാവിന്റെ കൂടെ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ആറു വയസ്സുകാരൻ ഹാദി ഹംദാന്റെ അപകട മരണം നാടിനെ കണ്ണീരിലാഴ്ത്തി. വീടിനു ഒരു കിലോ മീറ്റർ അകലെയാണ് അപകടത്തിൽ പെട്ടത്. സൂപ്പർ മാർക്കറ്റിൽ പോയതായിരുന്നു. സ്കൂട്ടറിനു മുൻപിൽ പോകുകയായിരുന്ന ജല്ലി കയറ്റിയ ടിപ്പർ ലോറി പുത്തൂർ ക്ലബ്ബിനു സമീപം ഇടതു ഭാഗം തിരിയുമ്പോൾ സ്കൂട്ടർ പിന്നിലിടിച്ചായിരുന്നു അപകടം. കുട്ടി സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചതായാണ് സൂചന.

സാരമായ പരുക്കുകളോടെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച പിതാവ് പാറാട് തച്ചോളിൽ അൻവർ അലിയെ ഉടൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഖത്തറിലായിരുന്ന അൻവർ അലി അടുത്താണ് നാട്ടിൽ വന്നത്. ബന്ധുക്കളെ കെ.പി.മോഹനൻ എംഎൽഎ സന്ദർശിച്ചു.റോഡരികിലും രക്ഷയില്ല

കണ്ണൂർ: ഭാഗ്യം, മുകളിലെ ചിത്രത്തിൽ കാണുന്ന കമ്പി സോമശേഖരന്റെ ശരീരത്തിൽ കുത്തിക്കയറിയില്ല. എന്നാൽ ഇതിൽ തട്ടിവീണ് മുഖത്തും കാലുകളിലും പരുക്കേറ്റു. ഇന്നലെ 12.30ഓടെ ദേശീയപാതയിൽ മേലെചൊവ്വയിലാണ് സംഭവം. സമീപത്ത് വ്യാപാര സ്ഥാപനം നടത്തുകയാണു കുടുക്കിമൊട്ട സ്വദേശി സോമശേഖരൻ. മേൽപാലത്തിന് വേണ്ടി ഈ പരിസരത്തുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയിരുന്നു.എന്നാൽ അതിന്റെയും പഴയ റോഡിന്റെയും അവശിഷ്ടങ്ങൾ ഉയർന്ന് നിൽക്കുന്നത് അപകടഭീഷണിയാകുകയാണ്. ജംക്‌ഷനിൽ വാഹനത്തിരക്ക് വർ‌ധിക്കുമ്പോൾ മട്ടന്നൂർ, എയർപോർട്ട് റോഡിൽ പോകുന്ന ബസുകളും ആംബുലൻസും കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയ വശത്തേക്ക് ഇറങ്ങിയാണ് പോവുക. അവിടെയാണു കെട്ടിടാവശിഷ്ടങ്ങളും മറ്റുമുള്ളത്.

സീബ്രാലൈനിലും രക്ഷയില്ല

തളിപ്പറമ്പ്: ദേശീയപാതയിലെ സീബ്രലൈനുകളിൽ കൂടി റോഡ് മുറിച്ച് കടക്കാൻ ഭാഗ്യം കൂടി വേണമെന്ന അവസ്ഥയാണ്. അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ കാൽനട യാത്രക്കാർക്ക് പേടി സ്വപ്നമാകുന്നു. ഇന്നലെ പെൺകുട്ടിയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ച സീബ്രാലൈനിൽ 8 വർഷം മുൻ പട്ടുവം സ്വദേശി മുസ്തഫ വാഹനമിടിച്ച് മരിച്ചിരുന്നു. വേറെയും അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. അടുത്തകാലത്തു മാഞ്ഞുപോയ സീബ്രാലൈൻ മാധ്യമ വാർത്തകളെ തുടർന്നാണ് പുതുക്കി വരച്ചത്.

യാത്രക്കാരെ സീബ്രാലൈനിൽ കണ്ടാലും പലരും വാഹനങ്ങൾ നിർത്താനോ വേഗം കുറയ്ക്കാനോ തയാറാകാറില്ല. റോഡ് മുറിച്ച് കടക്കുന്നവരോട് വാഹനങ്ങളിൽ വരുന്നവർ തട്ടിക്കയറാറുമുണ്ട്. പരിയാരം ഗവ. മെഡിക്കൽ കോളജ് ജംക്‌ഷനിൽ ദേശീയപാതയിലെ സീബ്രാലൈനിലും അപകടങ്ങൾ പതിവാണ്. 5 വർഷം മുൻപ് ഇവിടെ ലോറി തട്ടി ഒരാൾ മരിച്ചിരുന്നു.

കണ്ണൂർ കാൽടെക്സ്, താണ, പള്ളിക്കുളം, തളാപ്പ്, പള്ളിക്കുന്ന്, പുതിയതെരു, മേലെ ചൊവ്വ എന്നിവിടങ്ങളിലെല്ലാം സീബ്രാ ലൈൻ മാഞ്ഞിട്ട് നാളേറെയായി. 6 വരിപ്പാത നിർമാണത്തിന്റെ ഭാഗമായി ദേശീയപാതയുടെ ചുമതല ഇപ്പോൾ ദേശീയപാത അതോറിറ്റിക്കാണെന്നും അവരാണു സീബ്രാ ലൈൻ പുതുക്കി വരക്കേണ്ടതെന്നും മരാമത്ത് വകുപ്പിലെ ദേശീയപാത വിഭാഗം പറയുന്നു. കാൽടെക്സ് ട്രാഫിക് സർക്കിളിൽ സീബ്രാ ലൈൻ ഉണ്ടായിരുന്നിടത്താണ് ഇപ്പോൾ സ്റ്റോപ്പ് സിഗ്നൽ സമയത്ത് വാഹനങ്ങൾ നിർത്തുന്നത്.

കാൽടെക്സിൽ കാൽനടക്കാർക്ക് സിഗ്നൽ ലൈറ്റില്ല

കണ്ണൂർ: തിരക്കേറിയ കാൽടെക്സ് ജംക്‌ഷനിൽ സിഗ്നൽ ലൈറ്റുകളുണ്ടെങ്കിലും കാൽനട യാത്രക്കാർക്കു മുന്നറിയിപ്പു നൽകുന്ന സിഗ്നൽ ഇല്ല. വാഹനങ്ങൾക്കുള്ള സിഗ്നൽ, സീബ്രാലൈൻ ലക്ഷ്യമാക്കിയെത്തുന്ന കാൽനടക്കാർക്കു കാണാൻ കഴിയില്ല. വാഹനങ്ങൾക്കുള്ള സിഗ്നൽ പച്ചയാകുമ്പോൾ, അതറിയാതെ കാൽനടക്കാർ സീബ്രാലൈനിലൂടെ നടക്കാൻ ഇതിടയാക്കുന്നുണ്ട്. ഈ സമയം വാഹനങ്ങൾ നിർത്തേണ്ടി വരുന്നതു ഗതാഗതക്കുരുക്കിനിടയാക്കുകയും ചെയ്യുന്നുണ്ട്.


Share our post

Kannur

ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം നഷ്ടമായി

Published

on

Share our post

കണ്ണൂർ: സർക്കാറും വിവിധ സംഘടനകളും ബോധവത്കരണം തുടരുന്നതിനിടെ ജില്ലയിൽ ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം രൂപയോളം നഷ്ടമായി. ഇടവേളകളില്ലാതെ ഓൺലൈൻ തട്ടിപ്പ് തുടരുമ്പോൾ പറ്റിക്കപ്പെടാൻ തയാറായി കൂടുതൽ പേർ മുന്നോട്ടുവരുന്ന കാഴ്ചയാണ്.

ഏഴ് പരാതികളിൽ സൈബർ പൊലീസ് കേസെടുത്തു. കണ്ണൂർ, വളപട്ടണം, ചൊക്ലി, ചക്കരക്കല്ല് സ്വദേശികൾക്കാണ് പണം നഷ്ടമായത്. ഓൺലൈൻ മുഖേന ട്രേഡിങിനായി പണം കൈമാറിയ കണ്ണൂർ ടൗൺ സ്വദേശിക്ക് ഒമ്പത് ലക്ഷം രൂപ നഷ്ടപ്പെട്ടു. ടെലഗ്രാം വഴി ട്രേഡിങ് ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ ലഭിക്കാതായതോടെ പരാതിപ്പെടുകയായിരുന്നു.ചൊക്ലി സ്വദേശിനിക്ക് 2.38 ലക്ഷമാണ് നഷ്ടമായത്. വാട്സ് ആപ്പിൽ സന്ദേശം കണ്ട് ഷോപിഫൈ എന്ന ആപ്ലിക്കേഷൻ വഴി പണം നിക്ഷേപിക്കുകയായിരുന്നു. ലാഭം ലഭിക്കുന്നതിനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കി വഞ്ചിക്കപ്പെടുകയായിരുന്നു. ചക്കരക്കൽ സ്വദേശിക്ക് 68,199 രൂപയാണ് നഷ്ടമായത്. പരാതിക്കാരന്റെ അറിവോ സമ്മതമോ ഇല്ലാതെ പരാതിക്കാരന്റെ ക്രെഡിറ്റ് കാർഡിൽനിന്നും പണം നഷ്ടപ്പെടുകയായിരുന്നു.ചക്കരക്കൽ സ്വദേശിനിക്ക് 19,740 രൂപ നഷ്ടമായി. വാട്സ് ആപ് വഴി പാർട്ട് ടൈം ജോലി ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയ ശേഷം പറ്റിക്കുകയായിരുന്നു. മറ്റൊരു കേസിൽ കണ്ണൂർ ടൗൺ സ്വദേശിക്ക് 9001രൂപ നഷ്ടമായി. പരാതിക്കാരിയെ എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഓഫിസിൽ നിന്നെന്ന വ്യാജേന വിളിക്കുകയും ഡി-ആക്ടിവേറ്റ് ചെയ്യാനെന്ന ഡെബിറ്റ് കാർഡിന്റെ വിവരങ്ങളും ഒ.ടി.പിയും കരസ്ഥമാക്കി പണം തട്ടിയെടുക്കുകയായിരുന്നു.ഒ.എൽ.എക്സിൽ പരസ്യം കണ്ട് മൊബൈൽ ഫോൺ വാങ്ങുന്നതിനായി വാട്സ് ആപ് വഴി ചാറ്റ് ചെയ്ത് അഡ്വാൻസ് ആയി പണം നല്‍കിയ കണ്ണൂർ സ്വദേശിക്ക് 26000 രൂപയും നഷ്ടപ്പെട്ടു. സുഹൃത്തെന്ന വ്യാജേന ഫേസ്ബുക്ക് വഴി ബന്ധപ്പെട്ട് വളപട്ടണം സ്വദേശിയുടെ 25,000 രൂപ തട്ടി.സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളുകൾ സൈബർ കുറ്റകൃത്യങ്ങളെ പറ്റി നിരന്തരം ജാഗ്രത പുലർത്തണമെന്ന് സൈബർ പൊലീസ് അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ അറിയിക്കാം. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.


Share our post
Continue Reading

Kannur

കണ്ണൂർ ജില്ലയിൽ പടക്കം, സ്ഫോടക വസ്തു, ഡ്രോൺ നിരോധനം പിൻവലിച്ചു

Published

on

Share our post

കണ്ണൂർ: ജില്ലയിൽ പടക്കങ്ങളും സ്ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ഡ്രോൺ ഉപയോഗിക്കുന്നതും നിരോധിച്ച് മെയ് 11ന് പുറപ്പെടുവിച്ച ഉത്തരവ് രാജ്യാതിർത്തിയിലെ വെടിനിർത്തലിന്റെയും സമാധാന അന്തരീക്ഷത്തിന്റെയും പശ്ചാത്തലത്തിൽ അടിയന്തിര പ്രാബല്യത്തോടെ പിൻവലിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു. ഭാരതീയ് ന്യായ സംഹിത സെക്ഷൻ 163 പ്രകാരമാണ് ജില്ലാ കലക്ടർ മെയ് 11 മുതൽ 17 വരെ നിരോധന ഉത്തരവിട്ടിരുന്നത്.


Share our post
Continue Reading

Kannur

പൊലീസ്‌ മൈതാനിക്ക് ഇനി സിന്തറ്റിക്‌ ട്രാക്കിന്റെ പ്രൗഢി

Published

on

Share our post

കണ്ണൂർ: കേരളത്തിന്റെ മികച്ച അത്‌ലറ്റുകൾ റെക്കോഡ്‌ ദൂരവും വേഗവും കുറിച്ച കണ്ണൂർ പൊലീസ്‌ മൈതാനത്തെ ട്രാക്കിന്‌ പുതിയ മുഖം. ഇന്ത്യയുടെ കായിക ചരിത്രത്തിലിടം നേടിയ, ഒട്ടേറെ കുതിപ്പുകൾക്ക്‌ സാക്ഷിയായ പൊലീസ്‌ മൈതാനം സിന്തറ്റിക്‌ ട്രാക്കിന്റെ പ്രൗഢിയിൽ മുന്നോട്ട്‌ കുതിക്കും. 7.57 കോടി രൂപ ചെലവഴിച്ചാണ്‌ പൊലീസ്‌ മൈതാനിയിൽ സിന്തറ്റിക്‌ ട്രാക്കും ഫുട്‌ബോൾ കോർട്ടും സജ്ജമാക്കിയത്‌. നാനൂറുമീറ്ററിൽ എട്ട്‌ ലൈനിലാണ്‌ സിന്തറ്റിക്‌ ട്രാക്ക്‌. അത്‌ലറ്റിക്‌ ഫെഡറേഷൻ അംഗീകരിച്ച നിലവാരത്തിലുള്ള ട്രാക്ക്‌ മുഴുവനായും പിയുആർ ടെക്‌നോളജിയിലാണ്‌ നിർമിച്ചത്‌. മഴവെള്ളം വാർന്നുപോകുന്നതിന്‌ ശാസ്‌ത്രീയ ഡ്രെയിനേജ്‌ സംവിധാനവും ജംപിങ് പിറ്റുകളും പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്‌.

ഒരു ഭാഗത്ത്‌ പൊലീസ്‌ സേനയ്‌ക്കും മറ്റുമായി ഉപയോഗിക്കുന്നതിന്‌ ഹെലിപാഡുണ്ട്‌. ട്രാക്കിന്‌ നടുവിലാണ്‌ ബർമുഡ ഗ്രാസ്‌ വിരിച്ച ഫുട്‌ബോൾ ഗ്രൗണ്ട്‌. മുഴുവനായും ഫ്ലഡ്‌ലിറ്റ്‌ സൗകര്യത്തിലാണ്‌ ട്രാക്കും ഗ്രൗണ്ടും. 16 മീറ്റർ നീളമുള്ള എട്ടു പോളുകളിലായാണ്‌ ലൈറ്റുകൾ സ്ഥാപിച്ചത്‌. ട്രാക്കിനുപുറത്ത്‌ പവിലിയൻവരെയുള്ള ഭാഗം ഇന്റർലോക്ക്‌ ചെയ്യാൻ അരക്കോടി രൂപ അനുവദിച്ചിട്ടുണ്ട്‌.  നേരത്തേ പൊലീസ്‌ മൈതാനത്ത്‌ ഒരുക്കിയ ടർഫിന്‌ സമീപത്തായി 1.43 കോടി രൂപ ചെലവിൽ ഒരു ഇൻഡോർകോർട്ടും സജ്ജമാക്കിയിട്ടുണ്ട്‌. ഒരേ സമയം രണ്ട്‌ ബാഡ്‌മിന്റൺ മത്സരങ്ങൾ ഈ കോർട്ടിൽ നടത്താനാകും. കേരള പൊലീസ്‌ ഹൗസിങ് ആൻഡ്‌ കൺസ്‌ട്രക്‌ഷൻ കമ്പനിയാണ്‌ നിർമാണം പൂർത്തീകരിച്ചത്‌.

ജില്ലയിൽ അഞ്ച്‌ 
സിന്തറ്റിക്‌ ട്രാക്കുകൾ പൊലീസ്‌ മൈതാനത്തെ ട്രാക്കുകൂടി യാഥാർഥ്യമാകുന്നതോടെ ജില്ലയിൽ മികച്ച നിലവാരത്തിലുള്ള സിന്തറ്റിക്‌ ട്രാക്കുകൾ അഞ്ചെണ്ണമാകും. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ സിന്തറ്റിക്‌ ട്രാക്കുകളുള്ള ജില്ലയും കണ്ണൂരാകും. കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ്‌ ക്യാംപസ്‌, പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌, ധർമടം ഗവ. ബ്രണ്ണൻ കോളേജ്‌, തലശേരി മുനിസിപ്പൽ സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ്‌ സിന്തറ്റിക്‌ ട്രാക്കുകളുള്ളത്‌. അത്‌ലറ്റുകളുടെ 
കളരി അത്‌ലറ്റിക്‌സിൽ ചരിത്രംകുറിച്ച കേരളത്തിന്റെ മുൻതലമുറയുടെ പരിശീലനക്കളരിയായിരുന്നു കണ്ണൂർ പൊലീസ്‌ മൈതാനം. പി ടി ഉഷയും ബോബി അലോഷ്യസും കെ എം ഗ്രീഷ്‌മയും വി ഡി ഷിജിലയും ആർ സുകുമാരിയും ടിന്റു ലൂക്കയും സി ടി രാജിയുമടക്കമുള്ള കായിക കൗമാരം കണ്ണൂർ പൊലീസ്‌ മൈതാനിയിലെ ട്രാക്കിൽ പലതവണ മിന്നൽപ്പിണരുകൾ തീർത്തു. പരിശീലനത്തിനായും ജില്ലാ –- സംസ്ഥാന കായികമേളയ്‌ക്കായും കണ്ണൂർ പൊലീസ്‌ മൈതാനിയിലെ ട്രാക്കിൽ ഇറങ്ങാത്തവർ വിരളമാകും. കണ്ണൂർ സ്‌പോർട്‌സ്‌ ഡിവിഷനിലെ താരങ്ങളുടെ പരിശീലനകേന്ദ്രവും പൊലീസ്‌ മൈതാനമായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!