Kannur
എം.എ പ്രവേശനച്ചട്ടങ്ങളിലെ മാറ്റം വരുത്തൽ: വിശദീകരണവുമായി കണ്ണൂർ സർവ്വകലാശാല
കണ്ണൂർ : ബികോം വിദ്യാർഥികൾക്കും എം.എ ഇംഗ്ലിഷ് കോഴ്‌സിന് പ്രവേശനം നൽകുന്ന വിധത്തിൽ പ്രവേശനച്ചട്ടങ്ങളിൽ മാറ്റം വരുത്തിയത് എസ്എഫ്ഐ നേതാവിനെ സഹായിക്കാനാണെന്ന സേവ് യൂണിവേസിറ്റി ക്യാംപെയ്ൻ കമ്മിറ്റിയുടെ ആരോപണത്തിൽ വിശദീകരണവുമായി കണ്ണൂർ സർവകലാശാല.
‘ബികോം പാസായ വിദ്യാർഥികൾക്ക് എം.എ ഇംഗ്ലിഷിനു മറ്റു സർവകലാശാലകളിൽ പ്രവേശനം നൽകുന്നുണ്ടെന്നും കണ്ണൂരിലും ഇത് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു വിസിക്കു ലഭിച്ച അപേക്ഷയാണു കരിക്കുലം പരിഷ്കരണത്തിനുളള അഡ്ഹോക് കമ്മിറ്റി അംഗീകരിച്ചത്.
ബികോം അടക്കമുള്ള ലാംഗ്വേജ് റെഡ്യൂസ്ഡ് പാറ്റേൺ (എൽആർപി) ബിരുദം പാസായവരെയെല്ലാം എം.എ ഇംഗ്ലിഷ് പ്രവേശനത്തിനു പരിഗണിക്കണമെന്ന് അഡ്ഹോക് കമ്മിറ്റി ശുപാർശ ചെയ്തു. ബികോം അടക്കം 16 കോഴ്സുകൾ എൽ.ആർ.പി കോഴ്സുകൾ പാസായവർക്ക് ഇനി എം.എ ഇംഗ്ലിഷിനു ചേരാനാകും. ഇൻഡക്സ് മാർക്കിന്റെ ഘടനയും തീരുമാനിച്ചിട്ടുണ്ട്.
നിലവിൽ ഇംഗ്ലിഷ് ഐച്ഛിക വിഷയമായി ബിരുദം പൂർത്തിയാക്കിയവർക്കുള്ള വെയിറ്റേജ് തുടരും. സർവകലാശാലാ പഠന വകുപ്പുകളിൽ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലും കോളജുകളിൽ ഇൻഡക്സ് മാർക്കിന്റെ അടിസ്ഥാനത്തിലുമാകും എം.എ ഇംഗ്ലിഷ് പ്രവേശനം.
വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ നടക്കുന്ന കാലത്ത് പരമ്പരാഗത രീതികൾക്കും വിശ്വാസങ്ങൾക്കും മാറ്റം വരേണ്ടതുണ്ട്. ബിരുദങ്ങളുടെ തുല്യത, പ്രവേശന മാനദണ്ഡം എന്നിവയിൽ മാറ്റം വരുത്താൻ പലരും വിമുഖരാണ്. എൽ.ആർ.പി കോഴ്‌സുകൾ പഠിച്ചവർക്ക് എം.എ ഇംഗ്ലിഷിനു പ്രവേശനം നിഷേധിക്കുന്ന സാഹചര്യം ഒഴിവാക്കുക മാത്രമാണു സർവകലാശാല ചെയ്തത്. അക്കാദമിക താൽപര്യം മാത്രമാണ് ഇക്കാര്യത്തിലുള്ളത്.’ സർവകലാശാല അറിയിച്ചു.
സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയുടെ പ്രധാന ആരോപണങ്ങൾക്കൊന്നും സർവകലാശാലയുടെ വിശദീകരണത്തിൽ മറുപടിയില്ല. കേരളത്തിൽ ഏതൊക്കെ സർവകലാശാലകളിൽ എൽ.ആർ.പി കോഴ്സുകൾ പാസായവർക്ക് എം.എ ഇംഗ്ലിഷിനു പ്രവേശനം നൽകിയിട്ടുണ്ടെന്നു വിശദീകരിച്ചിട്ടില്ല.
ബികോം ബിരുദധാരിയായ ഒരു അപേക്ഷകൻ ആവശ്യപ്പെട്ട കാര്യം അപ്പടി കരിക്കുലം കമ്മിറ്റി അംഗീകരിക്കുകയായിരുന്നുവെന്നു സർവകലാശാല സമ്മതിക്കുന്നു. ആരോപണങ്ങളുയർന്നാൽ, പറഞ്ഞു നിൽക്കാനാണ് എല്ലാ എൽ.ആർ.പി കോഴ്സുകൾക്കും ഇളവു നൽകിയതെന്നും വ്യക്തമാകുന്നു.
എല്ലാ എൽ.ആർ.പി ബിരുദ കോഴ്സുകളെയും പരിഗണിച്ച കരിക്കുലം കമ്മിറ്റി പക്ഷേ, കന്നഡയും ഹിന്ദിയും അടക്കമുള്ള മറ്റ് എം.എ കോഴ്സുകളെ എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്നും സർവകലാശാല വ്യക്തമാക്കിയിട്ടില്ല.
Kannur
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മുണ്ടേരി സ്വദേശി തളിപ്പറമ്പിൽ അറസ്റ്റില്‍
തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പുളിമ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന മുണ്ടേരി സ്വദേശി വണ്ണാറപുരയില്‍ വിനോദിനെ (36) ആണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Breaking News
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന്‍ തുടരും
കണ്ണൂർ: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന്‍ തുടരും. പാര്‍ട്ടി ജില്ലാ സമ്മേളനമാണ് ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നേരത്തേ ആരോഗ്യപ്രശ്നങ്ങൾ കാരണം ഒഴിവാക്കണമെന്ന് അദ്ദേഹം സംസ്ഥാനനേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് രണ്ടാം തവണയാണ് എം.വി ജയരാജൻ ജില്ലാ സെക്രട്ടറിയായെത്തുന്നത്.
50-അംഗ ജില്ലാ കമ്മിറ്റിയിൽ പതിനൊന്ന് പുതുമുഖങ്ങളുണ്ട്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, എം.വി നികേഷ് കുമാർ എന്നിവർ ജില്ലാ കമ്മിറ്റിയിലെത്തി. നികേഷ് കുമാർ നേരത്തേ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു. ഡി.വൈ.എഫ്.ഐ യുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, സെക്രട്ടറി സരിൻ ശശി, കെ.ജനാർദനൻ, സി.കെ രമേശൻ, എൻ അനിൽ കുമാർ, സി എം കൃഷ്ണൻ, പി ഗോവിന്ദൻ,വി കുഞ്ഞികൃഷ്ണൻ എന്നിവരും ജില്ലാ കമ്മിറ്റിയിലെത്തി.
2019- ലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജൻ ജില്ലാ സെക്രട്ടറിസ്ഥാനത്തേക്കെത്തിയത്. സെക്രട്ടറിയായിരുന്ന പി. ജയരാജൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ സ്ഥാനാർഥിയായപ്പോഴായിരുന്നു ഇത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പി. ജയരാജന് സ്ഥാനം തിരിച്ചുനൽകിയില്ല. പിന്നീട് നടന്ന ജില്ലാ സമ്മേളനവും സെക്രട്ടറിസ്ഥാനത്ത് എം.വി. ജയരാജൻ തുടരാൻ തീരുമാനിച്ചു.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പാർട്ടി സംസ്ഥാനസമിതി അംഗവുമായ കെ.കെ. രാഗേഷ്, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എം.വി. ജയരാജൻ സ്ഥാനാർഥിയായപ്പോൾ സെക്രട്ടറിയുടെ ചുമതല വഹിച്ച ടി.വി. രാജേഷ് എന്നിവരുടെ പേരുകൾ ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും സൂചനകളുണ്ടായിരുന്നു.
Breaking News
തളിപ്പറമ്പിൽ ഇന്ന് ഉച്ചകഴിഞ്ഞ് ഗതാഗത നിയന്ത്രണം
തളിപ്പറമ്പ്: സി.പി.എം ജില്ലാ സമ്മേളന ഭാഗമായുള്ള പൊതു സമ്മേളനം നടക്കുന്നതിനാൽ ഇന്ന് ഉച്ചക്ക് രണ്ട് മുതൽ തളിപ്പറമ്പ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.കണ്ണൂരിൽ നിന്ന് പയ്യന്നൂരിലേക്ക് ബസ് ഒഴികെയുള്ള വാഹനങ്ങൾ വളപട്ടണം പഴയങ്ങാടി കെ എസ് ടി പി വഴി പോകണം. കണ്ണൂരിൽ നിന്ന് ചുടല ഭാഗത്തേക്കുള്ള വാഹനങ്ങൾ ധർമശാല വെള്ളിക്കീൽ പട്ടുവം വഴിയോ ഏഴാം മൈൽ പറപ്പൂൽ പട്ടുവം വഴിയോ പോകണം.കണ്ണൂരിൽ നിന്ന് ആലക്കോട്, ശ്രീകണ്ഠപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ ധർമശാല കോൾമെട്ട ബാവുപ്പറമ്പ് കുറുമാത്തൂർ വഴിയോ തൃച്ചംബരം ഭ്രാന്തൻ കുന്ന് സർസയ്യിദ് ടാഗോർ വഴിയോ പോകണം.
പയ്യന്നൂർ പിലാത്തറ ഭാഗങ്ങളിൽ നിന്ന് കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ പഴയങ്ങാടി വളപട്ടണം കെ എസ് ടി പി റോഡ് വഴി പോകണം.പിലാത്തറ ചുടല ഭാഗങ്ങളിൽ നിന്ന് ശ്രീകണ്ഠപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ ചുടല കുറ്റ്യേരി കാഞ്ഞിരങ്ങാട് കരിമ്പം വഴി പോകണം.ആലക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ടാഗോർ അള്ളാംകുളം സർസയ്യിദ് തൃച്ചംബരം വഴി പോകണം.ആലക്കോട്, ശ്രീകണ്ഠപുരം ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ മന്നയിൽ യാത്രക്കാരെ ഇറക്കി തിരികെ സർവീസ് മന്നയിൽ നിന്ന് തന്നെ തുടങ്ങണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു