Connect with us

Kannur

മൂന്നുമാസത്തിൽ കോർപറേഷന് കിട്ടിയത് അഞ്ച് ലക്ഷം: കുറയാതെ പ്ളാസ്റ്റിക് പ്രേമം

Published

on

Share our post

കണ്ണൂർ:പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് നൽകാതെ വലിച്ചെറിയുന്ന രീതി നഗരത്തിൽ വ്യാപകമാകുന്നു. കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തുന്ന നൈറ്റ് റൈഡിലാണ് ഒളിഞ്ഞും പതിഞ്ഞും പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നതും കെട്ടുകളാക്കി ആരും കാണാതെ നഗരത്തിൽ പലയിടങ്ങളിലായി നിക്ഷേപിക്കുന്നതും ശ്രദ്ധയിൽപ്പെട്ടത്. ഓവുചാലുകളിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഉൾപ്പെടെ തള്ളുന്നതും പിടികൂടിയിട്ടുണ്ട്.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ക്യാരിബാഗുകളും പല കടകളിലും വ്യാപകമായി ഉപയോഗിക്കുന്നതായി അധികൃതർ പറഞ്ഞു.ഇത്തരത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ അഞ്ച് ലക്ഷം രൂപ പിഴയാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗം വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഈടാക്കിയത്.

ദിവസവും അഞ്ച് മുതൽ പത്ത് വരെ ഗുരുതര വീഴ്ച്ചകൾ കണ്ടെത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.പ്ലാസ്റ്റിക് കാര്യബാഗുകളും പുനരുപയോഗിക്കാൻ കഴിയാത്ത വസ്തുക്കളുടെയും വിൽപ്പന പൂർണമായും നിരോധിച്ച് ഉത്തരവുണ്ടായെങ്കിലും ഇപ്പോഴും വൻതോതിൽ പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ വിപണിയിൽ സുലഭമാണ്.

രാത്രിയാവട്ടെ,​ കത്തിക്കാം

നഗരത്തിലെ വിവിധ പാർക്കുകളിൽ ഉൾപ്പെടെ രാത്രികാലങ്ങളിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തള്ളുന്നതും സ്ക്വാഡ് കണ്ടെത്തിയിട്ടുണ്ട്. ആഴ്ച്ചകൾക്ക് മുൻപ് കോർപ്പറേഷൻ പരിധിയിലെ ഒരു കല്ല്യാണ വീട്ടിലെ മാലിന്യങ്ങൾഗുഡ്സ് ഓട്ടോയിൽ കൊണ്ട് വന്ന് ആരും കാണാതെ വഴിയിൽ കൊണ്ടു തള്ളുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഈ കേസിൽ അധികൃതർ പിഴയും ഈടാക്കിയിരുന്നു .ഇന്ധിരാഗാന്ധി റോഡ്,പയ്യാമ്പലം,പഴയ ബസ് സ്റ്റാന്റ് ജംഗ്ഷൺ എന്നിവിടങ്ങളിൽ നിന്നെല്ലാം നിരോധിത പ്ലാസ്റ്റിക്ക് പിടിച്ചെടുത്തിട്ടുണ്ട്.

നിരോധിത പ്ളാസ്റ്റിക്കിൽ ഉയർന്ന പിഴ : 10000

50 രൂപയോ,​ ഹരിത കർമ്മസേനയ്ക്കോ!

പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ 50 രൂപ നൽകി ഹരിതകർമ്മ സേനയെ ഏൽപ്പിക്കാൻ മടിയാണ് പലർക്കും. പേപ്പറുകൾ പോലും നിയമപ്രകാരം കത്തിക്കാൻ പാടില്ലെന്നിരിക്കെ പ്ളാസ്റ്റിക് കത്തിക്കുകയാണ് പലരും. പ്രതിദിനം ടൺക്കണക്കിന് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഹരിതസേന പ്രവർത്തകർ ശേഖരിക്കുന്നുണ്ട്.

എന്നാൽ ഒരു വിഭാഗം ആളുകൾ ഹരിത കർമ്മസേനയുടെ പ്രവർത്തനത്തോട് സഹകരിക്കുന്നില്ല. മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് കൗൺസിലർമാരോട് വീടുകളിൽ കയറി ബോധവൽക്കരണം നടത്തണമെന്നും ഹരിത കർമ്മ സേനയുമായി സഹകരിക്കാത്തവർക്കെതിരെ നടപടിയെക്കുറിച്ച് ആലോചിക്കുമെന്നും മേയർ കൗൺസിൽ യോഗത്തിൽ പറഞ്ഞിരുന്നു.

കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തുന്ന നൈറ്റ് റൈഡിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാതെ വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നത് വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്.നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളും പിടിച്ചെടുത്തു.മൂന്ന് മാസത്തിനിടെ അഞ്ച് ലക്ഷം പിഴ ഈടാക്കി.


Share our post

Kannur

കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.

ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

കണ്ണൂർ-ദമാം സെക്ടറിൽ എയർഇന്ത്യ എക്സ്‌പ്രസും സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. കണ്ണൂരിൽനിന്ന് മസ്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ മാസം ഇൻഡിഗോ സർവീസ് തുടങ്ങിയിരുന്നു. ദോഹ, അബുദാബി എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവീസുകൾ നടത്തുന്നുണ്ട്.

Share our post
Continue Reading

Kannur

നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

Published

on

Share our post

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.

13 പരാതി സ്വീകരിച്ച് എല്ലാ പോലീസ് സ്റ്റേഷനുകളിൽനിന്ന്‌ റിപ്പോർട്ട് തേടിയശേഷം നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ പോലീസ് സ്റ്റേഷനുകളിൽനിന്ന് പ്രത്യേകിച്ച് ടൗൺ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയിൽനിന്ന് വളരെ മോശം പ്രതികരണമാണുണ്ടായത്. അവധികൾ കേട്ടുമടുത്ത നിക്ഷേപകർ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികൾ നൽകിയിട്ടുണ്ട്. പലതവണ ജയിലിൽ കിടന്ന ചക്രപാണി മാസങ്ങൾ കഴിയുമ്പോൾ ജാമ്യം കിട്ടി പുറത്തിറങ്ങാറാണ് പതിവ്. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഗത്യന്തരമില്ലാതെയാണ് കർമസമിതി രൂപവത്കരിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.

വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.


Share our post
Continue Reading

Kannur

നെയ്യമൃതുമായി പാതിരിയാട് മഠം വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

Published

on

Share our post

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി കുറ്റിയാട്ടൂർ പാതിരിയാട് മഠം സംഘം പുറപ്പെട്ടു. തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് നെയ്യാട്ടത്തിനായി പുറപ്പെട്ടത്.

കഠിന വ്രതത്തോടെ പാതിരിയാട് മഠത്തിൽ അഞ്ചുനാളുകളായുള്ള നിഴലിൽക്കൂടൽ, ശിവ പാർവതി പൂജകൾ തുടങ്ങിയ ചടങ്ങുകളെ തുടർന്നാണ് കലശപാത്രത്തിൽ നെയ് നിറച്ചത്. തന്ത്രി പേർക്കുണ്ഡി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

വേടിയേര, മീത്തലെ ഒടവര, താഴെ ഒടവര, കുറ്റിയാടൻ രയരോത്ത് എന്നീ തറവാടുകളിലെ അംഗങ്ങളാണ് കലശപാത്രം തലയിലേറ്റുന്നത്. കാൽനടയായി പോകുന്ന സംഘം ചാവശ്ശേരി, തില്ലങ്കേരി, മണത്തണ എന്നിവിടങ്ങളിൽ തങ്ങിയാണ് യാത്ര. മണത്തണ ചപ്പാരത്തുനിന്ന് വില്ലിപ്പാലൻ കുറുപ്പൻമാരുടെ സംഘവുമായി ചേർന്ന് എട്ടിന് രാത്രിയാണ് നെയ്യാട്ടച്ചടങ്ങുകൾ നടത്തുക.

 


Share our post
Continue Reading

Trending

error: Content is protected !!