Connect with us

Kerala

കോൺഗ്രസിന്റെ മറുനാടൻ സ്‌നേഹം പാളി ; പാളയത്തിൽ നിന്നുതന്നെ അടി

Published

on

Share our post

കോഴിക്കോട്‌:  മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയക്കെതിരായ നിയമ നടപടിയെ തള്ളിപ്പറഞ്ഞ കോൺഗ്രസ്‌ നേതൃത്വം വെട്ടിൽ. തുടക്കം മുതൽ ഷാജൻ സ്‌കറിയക്കൊപ്പം ഉറച്ചുനിന്ന കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരനും പ്രതിപക്ഷ നേതാവ്‌ വി. ഡി സതീശനും കനത്ത തിരിച്ചടിയേകി മുതിർന്ന നേതാവ്‌ കെ. മുരളീധരൻതന്നെ രംഗത്തെത്തി.

വിഷയത്തിൽ മുസ്ലിം ലീഗ്‌ നേരത്തെ കോൺഗ്രസ്‌ നിലപാട്‌ തള്ളിയിരുന്നു. വർഗീയതയും മുസ്ലിം വിദ്വേഷവും പ്രചരിപ്പിക്കുന്ന ചാനലിനെ പിന്തുണയ്ക്കുന്ന നേതൃത്വത്തിന്റെ നിലപാടിൽ കോൺഗ്രസിൽ തന്നെ അതൃപ്‌തി ശക്തമാണ്‌. ഇതാണ്‌ മുരളീധരനിലൂടെ പുറത്തുവന്നത്‌.

മറുനാടൻ മലയാളിയെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്നായിരുന്നു കെ സുധാകരൻ പറഞ്ഞത്‌. വി. ഡി സതീശനും ഇതേ നിലപാടുമായി രംഗത്തെത്തി. മറുനാടനെതിരായ നീക്കത്തെ മാധ്യമ വേട്ടയായി ചിത്രീകരിച്ച്‌ 26ന്‌ കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊലീസ്‌ സ്‌റ്റേഷൻ മാർച്ച്‌ നടത്താനും കെ.പി.സി.സി തീരുമാനിച്ചു. ഇതിനിടയിലാണ്‌ മുരളീധരന്റെ അപ്രതീക്ഷത അടി. ഇതോടെ സമരപരിപാടി ഉപേക്ഷിക്കേണ്ട ഗതികേടിലായി കോൺഗ്രസ്‌.

മറുനാടന്റെത്‌ മാധ്യമ പ്രവർത്തനമായി കാണാനാകില്ലെന്നായിരുന്നു മുരളീധരൻ പറഞ്ഞത്‌. രാഹുൽ ഗാന്ധിയെ വളരെ മോശക്കാരനായി ചിത്രീകരിക്കുന്നതിന്‌ മറുനാടൻ ബോധപൂവം വാർത്ത നൽകിയ കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഇതെല്ലാം മറന്നാണ്‌ ചിലരുടെ മറുനാടൻ പ്രേമമെന്ന്‌ ഓർമിപ്പിക്കുകയായിരുന്നു മുരളീധരൻ.

സമൂഹത്തിൽ മതസ്‌പർധയും വിദ്വേഷവും വളർത്തുന്നതാണ്‌ അതിലെ വീഡിയോകൾ. ചാനലിനെതിരെ ലീഗ്‌ നേരത്തെ ആക്ഷേപമുന്നയിച്ചിരുന്നുവെന്നാണ് ലീഗ്‌ ജനറൽ സെക്രട്ടറി പി. എം. എ സലാം പറഞ്ഞത്‌.

ഷാജൻ സ്‌കറിയയുടേത്‌ 
മാധ്യമപ്രവർത്തനമല്ല : കെ. മുരളീധരൻ മറുനാടൻ മലയാളി യു ട്യൂബ്‌ ചാനൽ ഉടമ ഷാജൻ സ്‌കറിയക്കെതിരായ നിയമനടപടിയിൽ തെറ്റില്ലെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ കെ. മുരളീധരൻ എം.പി.ഷാജൻ സ്‌കറിയ നടത്തുന്നത്‌ മാധ്യമ പ്രവർത്തനമായി കാണുന്നില്ല. രാഹുൽ ഗാന്ധിയെയും കോൺഗ്രസ്‌ നേതാക്കളെയും വളരെ മോശമായി ചിത്രീകരിച്ച ആളാണ്‌ ഷാജൻ.

വ്യക്തികളെ അടച്ചാക്ഷേപിക്കുന്ന രീതി ശരിയല്ല. മുസ്ലിം സമുദായത്തെ അടച്ചാക്ഷേപിക്കുന്ന അദ്ദേഹത്തിന്റെ രീതി സംഘിയുടെ സംഭാഷണമായാണ്‌ തോന്നിയത്‌. പി. വി. ശ്രീനിജൻ എം.എൽ.എയുടെ ജാതിയെ അധിക്ഷേപിച്ചതിനാണ്‌ അദ്ദേഹത്തിനെതിരെ കേസെടുത്തത്‌.

കേസിൽ മെറിറ്റ്‌ ഉള്ളതുകൊണ്ടാണ്‌ മുൻകൂർ ജാമ്യം തള്ളിയത്‌. അത്‌ നിയമത്തിന്റെ വഴിക്ക്‌ നടക്കട്ടേയെന്നും അദ്ദേഹം വാർത്താലേഖകരോട്‌ പറഞ്ഞു.


Share our post

Kerala

വിദ്യാർത്ഥിനിയെയും ബന്ധുവായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

പാലക്കാട് മുതലമടയിൽ വിദ്യാർത്ഥിനിയെയും ബന്ധുവായ യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുതലമട പത്തിച്ചിറ സ്വദേശിനിയും പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ അർച്ചന, മിനിക്കുംപ്പാറ സ്വദേശി ഗിരീഷ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അർച്ചനയെ പത്തിച്ചിറയിലെ വീടിനകത്തും, ഗിരീഷിനെ വീടിനു സമീപത്തെ തോട്ടത്തിലും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം. കൊല്ലങ്കോട് പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.മറ്റൊരു സംഭവത്തിൽ, വയനാട് കലക്ടറേറ്റിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ക്ലര്‍ക്കായ ജീവനക്കാരിയാണ് ഓഫീസ് ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഓഫീസിലെ സഹപ്രവര്‍ത്തകന്റെ മാനസിക പീഡനം എന്നാണ് ആരോപണം.

ജോയിന്റ് കൗണ്‍സില്‍ നേതാവ് പ്രജിത്ത് മാനസികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി നിലനില്‍ക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റി എന്നാണ് ആരോപണം.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Kerala

മതവിദ്വേഷ പരാമർശക്കേസ്: പി.സി ജോർജിന് ജാമ്യം

Published

on

Share our post

കോട്ടയം: മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പിസി ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പിസി ജോർജിൻ്റെ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.


Share our post
Continue Reading

Kerala

കോട്ടയത്ത് മൂന്നു പേര്‍ ട്രെയിന്‍തട്ടി മരിച്ചു; അമ്മയും മക്കളുമെന്ന് വിവരം, ആത്മഹത്യയെന്ന് ലോക്കോ പൈലറ്റ്

Published

on

Share our post

കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് അമ്മയും മക്കളുമാണെന്നാണ് വിവരം. പുലർച്ചെയോടെയാണ് നാട്ടുകാരിൽ ചിലർ മൃതദേഹം റെയിൽവേ ട്രാക്കിനടുത്ത് കണ്ടെത്തിയത്. ഏറ്റുമാനൂർ പോലീസ് പരിശോധന നടത്തുന്നു.പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്തായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ട്രെയിൻ കയറി ഇറങ്ങിയ നിലയിലായതിനാൽ മൂന്ന് മൃതദേഹങ്ങളും പൂർണ്ണമായും തിരിച്ചറിയാനാകാത്ത രീതിയിലാണ്. കാലിന്റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളുമാണ് പോലീസിന് തിരിച്ചറിയാൻ സാധിച്ചിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!