Kerala
മദ്യലഹരിയില്‍ ദമ്പതികള്‍ ഒന്നര വയസുള്ള കുഞ്ഞിനെ എടുത്തെറിഞ്ഞു
മദ്യലഹരിയില്‍ ദമ്പതികള്‍ ഒന്നര വയസുള്ള കുഞ്ഞിനെ എടുത്തെറിഞ്ഞു. തലയ്ക്ക് പരിക്കേറ്റ തമിഴ്‌നാട് സ്വദേശികളുടെ ഒന്നര വയസുള്ള കുഞ്ഞ് തിരുവനന്തപുരം എസ്.എ.ടി ആസ്പത്രിയില്‍ ചികിത്സയിലാണ്. കൊല്ലം കുറവമ്പാലത്താണ് ദമ്പതികള്‍ താമസിക്കുന്നത്.
സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛൻ മുരുകന്‍, അമ്മ മാരിയമ്മ എന്നിവരെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും പരസ്പരം ആരോപണം ഉന്നയിക്കുകയാണെന്നും അതിനാലാണ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതെന്നും പൊലീസ് അറിയിച്ചു.
Kerala
ഫയലുകൾ തീര്‍പ്പാക്കിയില്ല, അച്ചടക്കനടപടി നേരിടേണ്ടവർ വിരമിച്ചുപോയി; രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ


കോഴിക്കോട്: സർക്കാർ ജീവനക്കാർക്കെതിരായ അച്ചടക്കനടപടിയുടെ ഫയലുകൾ പിടിച്ചുവെച്ച സംഭവത്തിൽ കളക്ടറേറ്റിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ.സീക്രട്ട് വിഭാഗത്തിലെ ക്ളാർക്കുമാരായിരുന്ന പി.പി. രജിലേഷ്, പി. ജസി എന്നിവരെയാണ് റവന്യുവകുപ്പ് സസ്പെൻഡുചെയ്തത്. ലാൻഡ് റവന്യു കമ്മിഷണറേറ്റിൽനിന്നും സെക്രട്ടേറിയറ്റിൽനിന്നും അയച്ചുകൊടുക്കുന്ന ഫയലുകളിൽ കളക്ടറേറ്റിലെ സീക്രട്ട് സെക്‌ഷൻ ഒരു തുടർനപടിയും സ്വീകരിക്കുന്നില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. അതുകൊണ്ട് അച്ചടക്കനടപടിക്ക് ശുപാർശചെയ്യപ്പെട്ടവർ വിരമിച്ചുപോയതായും പറയുന്നു.
അഡ്മിനിസ്‌ട്രേറ്റീവ് വിജിലൻസ് സെല്ലിന്റെ പരിശോധനയിലാണ് ഗുരുതരവീഴ്ച കണ്ടെത്തിയത്. ഓഫീസ് വളപ്പിലെ ചന്ദനമരം അനധികൃതമായി മുറിച്ച കേസിലെ വില്ലേജ് ഓഫീസർ സദാശിവനെതിരായ അന്വേഷണറിപ്പോർട്ട് ഫയലിൽ ചേർത്ത് സമർപ്പിക്കുകയോ വനംവകുപ്പിനെ അറിയിച്ച് കേസ് രജിസ്റ്റർചെയ്യുകയോ ചെയ്യാതെ വീഴ്ചവരുത്തിയെന്നാണ് രജിലേഷിനെതിരേയുള്ള ഒരു കണ്ടെത്തൽ.2023-ൽ സ്ഥലംമാറിപ്പോവുമ്പോൾ പെൻഡിങ് ഫയലുകളുടെ പട്ടിക, രജിസ്റ്റർ എന്നിവ പുതിയക്ലാർക്കിന് കൈമാറിയില്ല.2017 മുതൽ 2023 വരെയുള്ള 617 ഫയലുകളാണ് തീർപ്പാക്കാതെ സെക്‌ഷനിൽ കെട്ടിക്കിടക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലമാണ് നടപടിക്ക് കാരണം. ജസി നിലവിൽ ചെലവൂർ വില്ലേജ് ഓഫീസറും രജിലേഷ് കോഴിക്കോട് താലൂക്ക് ഓഫീസിലെ സീനിയർ ക്ലാർക്കുമാണ്.
Kerala
വിദ്യാർത്ഥിനിയെയും ബന്ധുവായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി


പാലക്കാട് മുതലമടയിൽ വിദ്യാർത്ഥിനിയെയും ബന്ധുവായ യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുതലമട പത്തിച്ചിറ സ്വദേശിനിയും പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ അർച്ചന, മിനിക്കുംപ്പാറ സ്വദേശി ഗിരീഷ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അർച്ചനയെ പത്തിച്ചിറയിലെ വീടിനകത്തും, ഗിരീഷിനെ വീടിനു സമീപത്തെ തോട്ടത്തിലും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം. കൊല്ലങ്കോട് പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.മറ്റൊരു സംഭവത്തിൽ, വയനാട് കലക്ടറേറ്റിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ക്ലര്‍ക്കായ ജീവനക്കാരിയാണ് ഓഫീസ് ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഓഫീസിലെ സഹപ്രവര്‍ത്തകന്റെ മാനസിക പീഡനം എന്നാണ് ആരോപണം.
ജോയിന്റ് കൗണ്‍സില്‍ നേതാവ് പ്രജിത്ത് മാനസികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി നിലനില്‍ക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റി എന്നാണ് ആരോപണം.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).
Kerala
മതവിദ്വേഷ പരാമർശക്കേസ്: പി.സി ജോർജിന് ജാമ്യം


കോട്ടയം: മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പിസി ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പിസി ജോർജിൻ്റെ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്