Connect with us

Kannur

തെരുവുവിളക്കുകൾ കത്തുന്നില്ല: കണ്ണൂർ നഗരം ഇരുട്ടിലാണ്

Published

on

Share our post

കണ്ണൂർ : പൊലീസിന്റെ രാത്രികാല പരിശോധനയ്‌ക്കുപോലും തടസമായി നഗരത്തിലെ ചില പ്രധാന ഭാഗങ്ങൾ ഇരുട്ടിൽ മുങ്ങുന്നു. യോഗശാല റോഡ്, പഴയ ബസ്‌സ്റ്റാൻഡിന് സമീപത്തെ അണ്ടർപാസ്, താളിക്കാവ് ഡിവിഷനിലെ പടന്നപ്പാലം പാസ്പോർട്ട് ഓഫീസിന് സമീപത്തെ റോഡ്, ജവഹർ സ്റ്റേഡിയം പരിസരത്തെ ചിലഭാഗങ്ങൾ എന്നിവിടങ്ങളിൽ രാത്രി തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല. ഹൈമാസ്‌റ്റ്‌ വിളക്ക്‌ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസിപി കോർപ്പറേഷന് പരാതി നൽകി ഒരുവർഷമായിട്ടും നടപടിയെടുക്കാത്തതിലും പ്രതിഷേധം ശക്തമാകുന്നു. 

ജൂൺ അഞ്ചിന് പുലർച്ചെ കണിച്ചാർ സ്വദേശിയായ ലോറി ഡ്രൈവർ ജവഹർ സ്റ്റേഡിയം പരിസരത്ത് കൊലപ്പെട്ടിരുന്നു. സംഭവത്തിനു പിന്നാലെ പൊലീസ് നഗരത്തിൽ രാത്രികാല പട്രോളിങ്ങും കർശനമാക്കി. എന്നാൽ പലയിടങ്ങളിലും വെളിച്ചം ഇല്ലാത്തതിനാൽ പരിശോധന നടത്താൻ സാധിക്കുന്നില്ലെന്നും ചിലയിടങ്ങളിൽ ഇരുട്ടിന്റെ മറപറ്റി ലഹരിമാഫിയ സംഘങ്ങളും സമൂഹവിരുദ്ധരും തമ്പടിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

തെരുവുവിളുക്കുകൾ പ്രകാശിക്കാത്തത് ലഹരി മാഫിയ സംഘങ്ങൾക്ക് ഒത്തുകൂടാൻ സാഹചര്യമൊരുക്കുന്നതായും പ്രശ്‌നബാധിതമേഖലയിൽ പൊതുജന സുരക്ഷ ഉറപ്പുവരുത്താൻ ഹൈമാസ്റ്റ്‌ വിളക്കുകൾ സ്ഥാപിക്കണമെന്നും പൊലീസ് കോർപറേഷനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. 2022 ആഗസ്ത് 20ന് എ.സി.പി ടി.കെ. രത്നകുമാർ ഇത് സംബന്ധിച്ച് കോർപറേഷന് പരാതിയും നൽകി. എന്നാൽ ആവശ്യം ഇതുവരെയയായിട്ടും പരിഗണിച്ചിട്ടില്ല. 

കണ്ണൂർ നഗരത്തിന്റെ ഹൃദയഭാഗമായ യോഗശാല റോഡിലൂടെയുള്ള രാത്രിസഞ്ചാരം ഏറെ ദുഷ്കരം. സന്ധ്യയായാൽ വെളിച്ചം തീരെയില്ലാത്തതിനാൽ കാൽനടയാത്രക്കാർ ഇതുവഴി നടന്നുപോകാൻ ബുദ്ധിമുട്ടുകയാണ്. രാത്രി ലഹരിമാഫിയ സംഘങ്ങൾ ഇവിടെ തമ്പടിക്കുന്നതായും പരാതിയുണ്ട്‌. ജൂൺ 20ന് കണ്ണൂർ സിറ്റി ഡാൻസാഫും ടൗൺ പൊലീസും ചേർന്ന് യോഗശാല റോഡിൽ നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എ.യും കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിലാവുകയും ചെയ്‌തിരുന്നു. 

ജവഹർസ്റ്റേഡിയത്തിന്റെ കഫംർട്ട് സ്റ്റേഷന് സമീപം ഒരു തെരുവുവിളക്കുമാത്രം. സ്‌റ്റേഡിയം കോംപ്ലക്സിലെ അപകടഭീഷണി ഉയർത്തി നിൽക്കുന്ന കെട്ടിടത്തിന്റെ ഭാഗത്തൊന്നും വെളിച്ചം തീരെയില്ല. രാത്രി റെയിൽ‍വേ സ്റ്റേഷനിൽനിന്ന്‌ ട്രെയിനിറങ്ങി വരുന്നവരെ ഈ ഭാഗത്തുവെച്ച് മോഷ്ടാക്കൾ ആക്രമിച്ച് പണം തട്ടിയ സംഭവം നിരവധിയാണ്‌.


Share our post

Breaking News

കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

Published

on

Share our post

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.


Share our post
Continue Reading

Kannur

കണ്ണൂരിൽ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

Published

on

Share our post

പരിയാരം: പാണപ്പുഴയില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര്‍ പുഹാനെ (46) ആണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസില്‍ ഏല്‍പിച്ചത്.


Share our post
Continue Reading

Kannur

ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം നഷ്ടമായി

Published

on

Share our post

കണ്ണൂർ: സർക്കാറും വിവിധ സംഘടനകളും ബോധവത്കരണം തുടരുന്നതിനിടെ ജില്ലയിൽ ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം രൂപയോളം നഷ്ടമായി. ഇടവേളകളില്ലാതെ ഓൺലൈൻ തട്ടിപ്പ് തുടരുമ്പോൾ പറ്റിക്കപ്പെടാൻ തയാറായി കൂടുതൽ പേർ മുന്നോട്ടുവരുന്ന കാഴ്ചയാണ്.

ഏഴ് പരാതികളിൽ സൈബർ പൊലീസ് കേസെടുത്തു. കണ്ണൂർ, വളപട്ടണം, ചൊക്ലി, ചക്കരക്കല്ല് സ്വദേശികൾക്കാണ് പണം നഷ്ടമായത്. ഓൺലൈൻ മുഖേന ട്രേഡിങിനായി പണം കൈമാറിയ കണ്ണൂർ ടൗൺ സ്വദേശിക്ക് ഒമ്പത് ലക്ഷം രൂപ നഷ്ടപ്പെട്ടു. ടെലഗ്രാം വഴി ട്രേഡിങ് ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ ലഭിക്കാതായതോടെ പരാതിപ്പെടുകയായിരുന്നു.ചൊക്ലി സ്വദേശിനിക്ക് 2.38 ലക്ഷമാണ് നഷ്ടമായത്. വാട്സ് ആപ്പിൽ സന്ദേശം കണ്ട് ഷോപിഫൈ എന്ന ആപ്ലിക്കേഷൻ വഴി പണം നിക്ഷേപിക്കുകയായിരുന്നു. ലാഭം ലഭിക്കുന്നതിനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കി വഞ്ചിക്കപ്പെടുകയായിരുന്നു. ചക്കരക്കൽ സ്വദേശിക്ക് 68,199 രൂപയാണ് നഷ്ടമായത്. പരാതിക്കാരന്റെ അറിവോ സമ്മതമോ ഇല്ലാതെ പരാതിക്കാരന്റെ ക്രെഡിറ്റ് കാർഡിൽനിന്നും പണം നഷ്ടപ്പെടുകയായിരുന്നു.ചക്കരക്കൽ സ്വദേശിനിക്ക് 19,740 രൂപ നഷ്ടമായി. വാട്സ് ആപ് വഴി പാർട്ട് ടൈം ജോലി ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയ ശേഷം പറ്റിക്കുകയായിരുന്നു. മറ്റൊരു കേസിൽ കണ്ണൂർ ടൗൺ സ്വദേശിക്ക് 9001രൂപ നഷ്ടമായി. പരാതിക്കാരിയെ എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഓഫിസിൽ നിന്നെന്ന വ്യാജേന വിളിക്കുകയും ഡി-ആക്ടിവേറ്റ് ചെയ്യാനെന്ന ഡെബിറ്റ് കാർഡിന്റെ വിവരങ്ങളും ഒ.ടി.പിയും കരസ്ഥമാക്കി പണം തട്ടിയെടുക്കുകയായിരുന്നു.ഒ.എൽ.എക്സിൽ പരസ്യം കണ്ട് മൊബൈൽ ഫോൺ വാങ്ങുന്നതിനായി വാട്സ് ആപ് വഴി ചാറ്റ് ചെയ്ത് അഡ്വാൻസ് ആയി പണം നല്‍കിയ കണ്ണൂർ സ്വദേശിക്ക് 26000 രൂപയും നഷ്ടപ്പെട്ടു. സുഹൃത്തെന്ന വ്യാജേന ഫേസ്ബുക്ക് വഴി ബന്ധപ്പെട്ട് വളപട്ടണം സ്വദേശിയുടെ 25,000 രൂപ തട്ടി.സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളുകൾ സൈബർ കുറ്റകൃത്യങ്ങളെ പറ്റി നിരന്തരം ജാഗ്രത പുലർത്തണമെന്ന് സൈബർ പൊലീസ് അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ അറിയിക്കാം. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.


Share our post
Continue Reading

Trending

error: Content is protected !!