Connect with us

Kannur

വെളിച്ചം കെടില്ല; ‘അണയാവിളക്കായി’ ഇവരുണ്ട്‌

Published

on

Share our post

കണ്ണൂർ : നിർത്താതെ പെയ്യുന്ന മഴയത്ത്‌ വീട്ടിലോ സുരക്ഷിതസ്ഥാനങ്ങളിലോ എത്താൻ ആഗ്രഹിക്കുന്നവരാണ്‌ നമ്മളെല്ലാവരും. എന്നാൽ, വെളിച്ചം കെടാതിരിക്കാൻ പെരുമഴയും കാറ്റും വകവയ്‌ക്കാതെ രാപകൽ ഭേദമന്യേ കർമനിരതരാകുകയാണ്‌ വൈദ്യുതി വകുപ്പ്‌ ജീവനക്കാർ. ഒരാഴ്‌ചയായി പെയ്യുന്ന കൊടുംമഴയിൽ ജില്ലയിൽ പലയിടങ്ങളിലും വൈദ്യുതകമ്പികളും പോസ്‌റ്റുകളും പൊട്ടിവീണു. എന്നിട്ടും ജനജീവിതത്തെ ബാധിക്കാത്ത നിലയിൽ വൈദ്യുതി വിതരണം പുനസ്ഥാപിക്കുന്നതിൽ കാര്യക്ഷമമായ പ്രവർത്തനമാണ്‌ കെ.എസ്‌.ഇ.ബി വകുപ്പും ജീവനക്കാരും നടത്തുന്നത്‌. മഴ കനത്ത സാഹചര്യത്തിൽ പ്രത്യേകം കൺട്രോൾ റൂം തുറന്നാണ്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്‌. 

15,144 പ്രശ്‌നം പരിഹരിച്ചു

മഴയിൽ വൈദ്യുതിബന്ധം തടസ്സപ്പെട്ട 15,144 ഗുണഭോക്താക്കളുടെ പ്രശ്‌നം കഴിഞ്ഞ അഞ്ചുദിവസത്തിനുള്ളിൽ കെഎസ്‌ഇബി പരിഹരിച്ചു. 2100 ഇടങ്ങളിലാണ്‌ ലൈനിൽ വൃക്ഷങ്ങൾ പൊട്ടിവീണത്‌. കണ്ണൂർ, ശ്രീകണ്ഠപുരം രണ്ട്‌ സർക്കിളുകളിലായി പ്രത്യേകം കൺട്രോൾ റൂമുകൾ തുറന്നു. നോർത്ത് മലബാർ വിതരണ വിഭാഗം ചീഫ് എൻജിനിയർ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നുണ്ട്‌.  

നഷ്‌ടം – 70 ലക്ഷം

കഴിഞ്ഞ ഒരാഴ്‌ചത്തെ മഴയുടെ ഭാഗമായി കെ.എസ്‌.ഇ.ബി നഷ്‌ടം കണക്കാക്കുന്നത്‌ 70 ലക്ഷം രൂപയാണ്‌. 16 ഹൈടെൻഷൻ പോസ്‌റ്റുകളും 185 ലോ ടെൻഷൻ – പോസ്‌റ്റുകളും തകർന്നു. അഞ്ച്‌ ഹൈടെൻഷൻ ലൈനുകളും 734 ലോ ടെൻഷൻ ലൈനുകളും. മൂന്ന്‌ ട്രാൻസ്‌ഫോമർ ലൈനുകളും തകരാറിലായി. 31 ട്രാൻസ്ഫോർമറുകളും സ്വിച്ച് ഓഫ് ചെയ്യേണ്ടിവന്നു. 

വെള്ളമുയർന്ന 12 സ്ഥലങ്ങളിൽ ട്രാൻസ്‌ഫോർമർ ഓഫ് ചെയ്‌തു. 420 ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്‌. –


Share our post

Kannur

കണ്ണൂരിൽ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

Published

on

Share our post

പരിയാരം: പാണപ്പുഴയില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര്‍ പുഹാനെ (46) ആണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസില്‍ ഏല്‍പിച്ചത്.


Share our post
Continue Reading

Kannur

ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം നഷ്ടമായി

Published

on

Share our post

കണ്ണൂർ: സർക്കാറും വിവിധ സംഘടനകളും ബോധവത്കരണം തുടരുന്നതിനിടെ ജില്ലയിൽ ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം രൂപയോളം നഷ്ടമായി. ഇടവേളകളില്ലാതെ ഓൺലൈൻ തട്ടിപ്പ് തുടരുമ്പോൾ പറ്റിക്കപ്പെടാൻ തയാറായി കൂടുതൽ പേർ മുന്നോട്ടുവരുന്ന കാഴ്ചയാണ്.

ഏഴ് പരാതികളിൽ സൈബർ പൊലീസ് കേസെടുത്തു. കണ്ണൂർ, വളപട്ടണം, ചൊക്ലി, ചക്കരക്കല്ല് സ്വദേശികൾക്കാണ് പണം നഷ്ടമായത്. ഓൺലൈൻ മുഖേന ട്രേഡിങിനായി പണം കൈമാറിയ കണ്ണൂർ ടൗൺ സ്വദേശിക്ക് ഒമ്പത് ലക്ഷം രൂപ നഷ്ടപ്പെട്ടു. ടെലഗ്രാം വഴി ട്രേഡിങ് ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ ലഭിക്കാതായതോടെ പരാതിപ്പെടുകയായിരുന്നു.ചൊക്ലി സ്വദേശിനിക്ക് 2.38 ലക്ഷമാണ് നഷ്ടമായത്. വാട്സ് ആപ്പിൽ സന്ദേശം കണ്ട് ഷോപിഫൈ എന്ന ആപ്ലിക്കേഷൻ വഴി പണം നിക്ഷേപിക്കുകയായിരുന്നു. ലാഭം ലഭിക്കുന്നതിനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കി വഞ്ചിക്കപ്പെടുകയായിരുന്നു. ചക്കരക്കൽ സ്വദേശിക്ക് 68,199 രൂപയാണ് നഷ്ടമായത്. പരാതിക്കാരന്റെ അറിവോ സമ്മതമോ ഇല്ലാതെ പരാതിക്കാരന്റെ ക്രെഡിറ്റ് കാർഡിൽനിന്നും പണം നഷ്ടപ്പെടുകയായിരുന്നു.ചക്കരക്കൽ സ്വദേശിനിക്ക് 19,740 രൂപ നഷ്ടമായി. വാട്സ് ആപ് വഴി പാർട്ട് ടൈം ജോലി ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയ ശേഷം പറ്റിക്കുകയായിരുന്നു. മറ്റൊരു കേസിൽ കണ്ണൂർ ടൗൺ സ്വദേശിക്ക് 9001രൂപ നഷ്ടമായി. പരാതിക്കാരിയെ എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഓഫിസിൽ നിന്നെന്ന വ്യാജേന വിളിക്കുകയും ഡി-ആക്ടിവേറ്റ് ചെയ്യാനെന്ന ഡെബിറ്റ് കാർഡിന്റെ വിവരങ്ങളും ഒ.ടി.പിയും കരസ്ഥമാക്കി പണം തട്ടിയെടുക്കുകയായിരുന്നു.ഒ.എൽ.എക്സിൽ പരസ്യം കണ്ട് മൊബൈൽ ഫോൺ വാങ്ങുന്നതിനായി വാട്സ് ആപ് വഴി ചാറ്റ് ചെയ്ത് അഡ്വാൻസ് ആയി പണം നല്‍കിയ കണ്ണൂർ സ്വദേശിക്ക് 26000 രൂപയും നഷ്ടപ്പെട്ടു. സുഹൃത്തെന്ന വ്യാജേന ഫേസ്ബുക്ക് വഴി ബന്ധപ്പെട്ട് വളപട്ടണം സ്വദേശിയുടെ 25,000 രൂപ തട്ടി.സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളുകൾ സൈബർ കുറ്റകൃത്യങ്ങളെ പറ്റി നിരന്തരം ജാഗ്രത പുലർത്തണമെന്ന് സൈബർ പൊലീസ് അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ അറിയിക്കാം. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.


Share our post
Continue Reading

Kannur

കണ്ണൂർ ജില്ലയിൽ പടക്കം, സ്ഫോടക വസ്തു, ഡ്രോൺ നിരോധനം പിൻവലിച്ചു

Published

on

Share our post

കണ്ണൂർ: ജില്ലയിൽ പടക്കങ്ങളും സ്ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ഡ്രോൺ ഉപയോഗിക്കുന്നതും നിരോധിച്ച് മെയ് 11ന് പുറപ്പെടുവിച്ച ഉത്തരവ് രാജ്യാതിർത്തിയിലെ വെടിനിർത്തലിന്റെയും സമാധാന അന്തരീക്ഷത്തിന്റെയും പശ്ചാത്തലത്തിൽ അടിയന്തിര പ്രാബല്യത്തോടെ പിൻവലിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു. ഭാരതീയ് ന്യായ സംഹിത സെക്ഷൻ 163 പ്രകാരമാണ് ജില്ലാ കലക്ടർ മെയ് 11 മുതൽ 17 വരെ നിരോധന ഉത്തരവിട്ടിരുന്നത്.


Share our post
Continue Reading

Trending

error: Content is protected !!