Kannur
പാതി തളർന്ന ശരീരത്തിലും തളരാതെ എഴുതും ‘പാഠ”മാണ് റഫ്സാനയുടെ ‘ജിന്ന് “
പഴയങ്ങാടി:ജനിച്ച് ആറാം മാസത്തോടെ സെറിബ്രൽ പൾസിയുടെ ലക്ഷണങ്ങൾ റഫ്സാനയിൽ കണ്ടുതുടങ്ങിയത്. പാതി തളർന്ന ശരീരവും സംസാരിക്കാൻ കഴിയാത്ത അവസ്ഥയുമായുള്ള കുട്ടിക്കാലം. മകളെ സ്കൂളിൽ എങ്ങനെ കൊണ്ടുപോകണമെന്നറിയാതെ കുഴങ്ങിയ പിതാവ് അബ്ദുൾഖാദറും അമ്മ മറിയുമ്മയും.
കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ വീട്ടിൽ നിന്ന് കെ കണ്ണപുരം എൽ.പി സ്കൂളിലേക്കുള്ള ബുദ്ധിമുട്ടിയുള്ള യാത്ര വെറുതെയായില്ല. ‘ജിന്ന്” എന്ന പേരിൽ ആദ്യനോവൽ പുറത്തിറക്കുന്നതിലേക്ക് എത്തിയിരിക്കുന്നു ഈ പെൺകുട്ടി.സെറിബ്രൽ പൾസി ബാധിച്ചിട്ടും വായനയുടേയും എഴുത്തിന്റെയും ലോകം പുതിയൊരു ജീവിതം നൽകിയ അനുഭവമാണ് റഫ്സാനയുടേത്.
ഒന്നാം ക്ലാസു മുതൽ കോളേജ് വരെ ഓട്ടോറിക്ഷയിൽ എത്തിയിരുന്ന റഫ്സാന വീൽ ചെയറിൽ ഇരുന്നായിരുന്നു പഠിച്ചിരുന്നത്. ചെറുകുന്ന് ഗേൾസ് സ്കൂൾ, ചെറുകുന്ന് ബോയ്സ് സ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മാടായി കോളേജിൽ ഡിഗ്രി പൂർത്തിയാക്കി.അദ്ധ്യാപകരും സഹപാഠികളുമായിരുന്നു ബലം നൽകിയത്.
എഴുതാൻ പ്രയാസമുള്ളതിനാൽ ടാബിലും മൊബൈൽ ഫോണിലും ടൈപ്പ് ചെയ്യും. കുഞ്ഞു കവിതകളും കഥകകളും നോവലുകളുമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ വായനക്കാരിലേക്ക് എത്തി.എന്റെ തൂലിക എന്ന ഫെയ്സ് ബുക്ക് പേജിലൂടെയാണ് സൃഷ്ടികൾ ആദ്യം വായനക്കാരിലെത്തിയത്. എല്ലാവരും പിന്തുണച്ചതോടെ പുസ്തകം എന്ന സ്വപ്നത്തിലെത്തി.
സൃഷ്ടിപഥം പബ്ലിക്കേഷൻസാണ് ജിന്ന് പുറത്തിറക്കുന്നത്. പുരോഗമന കലാസാഹിത്യസംഘം കണ്ണപുരം ഏരിയ സെക്രട്ടറി കെ.വി ശ്രീധരനും കണ്ണപുരം പഞ്ചായത്ത് അംഗം ടി.പി ഗംഗാധരനും പുസ്തക പ്രകാശനത്തിൽ റഫ്സാനയുടെ കൂടെയുണ്ട്.മകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ പിന്തുണയുമായി രക്ഷിതാക്കൾക്കൊപ്പം സഹോദരങ്ങളായ റാഹിമ വസീമും ഹനയും കൂടെ തന്നെയുണ്ട് .
ബഷീറിന്റെയും പൊറ്റക്കാടിന്റെയും കഥകളും ഷെർലോക് ഹോംസിന്റെ ക്രൈം ത്രില്ലറുകളുമാണ് റഫ്സാനയ്ക്ക് പ്രീയം. ഓൺലൈൻ പി.എസ്.സി കോച്ചിംഗ് ക്ലാസിലും ചേർന്ന് ജോലിയ്ക്കുള്ള ശ്രമവും ഈ പെൺകുട്ടി നടത്തുന്നുണ്ട്. റഫ്സാനയുടെ കഥ കേട്ടറിഞ്ഞ് കല്യാശ്ശേരി എം.എൽ.എ എം.വിജിൻ പിന്തുണയുമായി എത്തിയിട്ടുണ്ട്.
തീവണ്ടി എന്ന പേരിൽ ക്രൈം തില്ലർ നോവലിന്റെ പണിപ്പുരയിലാണ് റഫ്‌സാന ഇപ്പോൾ.തന്നെ പോലെ എഴുന്നേറ്റ് നിൽക്കാൻ കഴിയാത്തവർക്ക് പ്രചോദനവും പ്രോത്സാഹനവും പകരുകയെന്നതാണ് തന്റെ ജീവിതലക്ഷ്യമെന്ന് ഈ യുവ എഴുത്തുകാരി സാക്ഷ്യപ്പെടുത്തുന്നു.
Kannur
സ്റ്റാഫ് നേഴ്സ് തസ്തികയിൽ ഒഴിവ് ;വാക്ക് ഇൻ ഇന്റർവ്യൂ വ്യാഴാഴ്ച
കണ്ണൂർ: സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് തസ്തികയിൽ ഒഴിവുണ്ട്. വ്യാഴാഴ്ച (06.02.2025 ) മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. കാരുണ്യാ ആരോഗ്യ സുരക്ഷാ പദ്ധതി (KASP ) ക്ക് കിഴിലായിരിക്കും നിയമനം. സയൻസ് വിഷയത്തിൽ നേടിയ പ്രീ-ഡിഗ്രി / പ്ലസ്‌ടു / വിഎച്ച് എസ് ഇ ക്കുശേഷം, ബി.എസ്.സി നേഴ്സിംഗ് അല്ലെങ്കിൽ ജി.എൻ.എം പാസായിരിക്കണം എന്നതാണ് യോഗ്യത. കേരളാ സർക്കാരിന്റെ നേഴ്സിംഗ് കൗൺസിൽ രജിസ്‌ട്രേഷനും നിർബന്ധമാണ്.താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് അരമണിക്കൂർ മുമ്പ് സൂപ്രണ്ട് ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. നിയമനം ഒരു വർഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ആയിരിക്കും. കൂടുതൽ വിവരങ്ങൾ gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.
Kannur
ഭാഗ്യക്കുറി ക്ഷേമനിധി ഭവന പദ്ധതി
കണ്ണൂർ: അഞ്ച് വർഷത്തിൽ അധികം ഭാഗ്യക്കുറി ക്ഷേമനിധി അംഗമായ സജീവ അംഗങ്ങൾക്ക് ഭവന പദ്ധതിയിൽ അപേക്ഷിക്കാം.അപേക്ഷകൻ ഉൾപ്പെടുന്ന റേഷൻ കാർഡിലെ ആർക്കും സ്വന്തമായി വീട് ഉണ്ടാവരുത്. വിവിധ അർഹത മാനദണ്ഡങ്ങൾക്ക് വിധേയമായും മുൻഗണന ക്രമം അനുസരിച്ചും ജില്ലയിൽ ഒൻപത് പേർക്കാണ് വീട് അനുവദിക്കുക.മാർച്ച് 31 വരെ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷ ഫോറം, കൂടുതൽ വിവരങ്ങൾ എന്നിവ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസിൽ ലഭിക്കും.
Kannur
പി.എസ്.സി വിജ്ഞാപനം റദ്ദാക്കി
കണ്ണൂര്‍: ജില്ലയില്‍ എക്സൈസ് വകുപ്പില്‍ ഡ്രൈവര്‍ (തസ്തിക മാറ്റം വഴിയുള്ള നിയമനം- കാറ്റഗറി നമ്പര്‍ 406/2021) തസ്തികയിലേക്ക് 2021 സെപ്റ്റംബര്‍ 30 ന് ഗസറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ആഫീസര്‍ അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു