വീണ്ടും ആർ.ടി.ഒ. ഓഫീസിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി.; ഇത്തവണ മട്ടന്നൂരിൽ

Share our post

കണ്ണൂർ: മാസങ്ങളായി ബില്ലടക്കാത്തതിനെത്തുടർന്ന് മട്ടന്നൂർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ഓഫീസിന്റെ ഫ്യൂസ് കെ.എസ്.ഇ.ബി. ഊരി. 57,000 രൂപ വിവിധ മാസങ്ങളിലായി വൈദ്യുതി ബില്ലായി അടക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ഇ.ബി. ഫ്യൂസ് ഊരിയതെന്നാണ് വിശദീകരണം.

വയനാട്ടിൽ കെ.എസ്.ഇ.ബി. അവരുടെ വാഹനത്തിന് മുകളിൽ തോട്ടി കൊണ്ടു പോയി എന്ന് ചൂണ്ടിക്കാട്ടി ആർ.ടി.ഒ. പിഴ ഈടാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെത്തി ആർ.ടി.ഒ. ഒഫീസിന്റെ ഫീസ് ഊരിയിരുന്നു.
ഇതോടെയാണ് കെ.എസ്.ഇ.ബിയും ആർ.ടി.ഒയും തമ്മിലുള്ള തർക്കത്തിന്റെ തുടക്കം. ഇതിനുശേഷം, ബില്ല് കുടിശ്ശികയായിക്കിടക്കുന്ന ആർ.ടി.ഒ. ഓഫീസുകളുടെ ഫ്യൂസുകൾ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെത്തി ഊരുന്ന കാഴ്ചയാണ് കണ്ടത്.
കഴിഞ്ഞ ദിവസം കാസർകോട് കറന്തക്കാട്ടെ ആർ.ടി.ഒ. എൻഫോഴ്‌സ്‌മെന്റ് ഓഫീസിലേക്കുള്ള വൈദ്യുതിബന്ധം കെ.എസ്.ഇ.ബി. വിച്ഛേദിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ കറന്തക്കാട്ടെ ഓഫീസിലെത്തി കെ.എസ്.ഇ.ബി. അധികൃതർ ഫ്യൂസ് ഊരുകയായിരുന്നു.
രണ്ടുമാസത്തെ ബിൽ തുകയായ 23,000 രൂപയാണ് കുടിശ്ശികയായുണ്ടെന്നാണ് കെ.എസ്.ഇ.ബി. വ്യക്തമാക്കുന്നത്.
എ.ഐ. ക്യാമറാ പ്രവർത്തനങ്ങളൊക്കെ നിരീക്ഷിക്കുന്ന പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് മട്ടന്നൂർ ആർ.ടി.ഒ. ഓഫീസ്. ഈ ഓഫീസിന്റെ ഫ്യൂസാണ് ഇപ്പോൾ ഊരിയത്. നിലവിൽ ഓഫീസിന്റെ പ്രവർത്തനമാകെ നിലച്ച നിലയിലാണ്. ഈ ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഓഫീസുകളുടേയും പ്രവർത്തനം നിലച്ച മട്ടാണ്.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!