Kerala
സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കൂപ്പണില്‍ ലക്ഷങ്ങള്‍ സമ്മാനമെന്ന് പറഞ്ഞ് വന്‍ തട്ടിപ്പ്; പിടിയില്‍

ഹരിപ്പാട്: നാപ്ടോള്‍ കമ്പനിയുടെ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കൂപ്പണിലൂടെ 13.5 ലക്ഷം രൂപ സമ്മാനം ലഭിച്ചെന്നു വിശ്വസിപ്പിച്ച് 1.35 ലക്ഷം രൂപ തട്ടിയെടുത്ത കര്‍ണാടകസ്വദേശികള്‍ അറസ്റ്റില്‍. കര്‍ണാടകയിലെ കല്ലുഗുണ്ടി സ്വദേശികളായ ജഗദീഷ് (40), ദേവിപ്രസാദ് (35) എന്നിവരെയാണ് ഹരിപ്പാട് പോലീസ് പിടികൂടിയത്. പള്ളിപ്പാട് നീണ്ടൂര്‍ ഈശ്വരന്‍പറമ്പില്‍ ഗോപാലകൃഷ്ണപിള്ള(74)യുടെ പരാതിയിലാണിത്. കഴിഞ്ഞവര്‍ഷം ജൂണിലാണ് തട്ടിപ്പു നടന്നത്.
ഗോപാലകൃഷ്ണപിള്ള നാപ്ടോളില്‍ നിന്ന് ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങാറുണ്ടായിരുന്നു. ഇതിനിടെയാണ് തപാലില്‍ സ്‌ക്രാച്ച് കാര്‍ഡ് കിട്ടിയത്. ഇതു പരിശോധിച്ചപ്പോള്‍ 13.5 ലക്ഷം രൂപ സമ്മാനം ലഭിച്ചതായി രേഖപ്പെടുത്തിയതായാണു കണ്ടത്.
കാര്‍ഡിലുണ്ടായിരുന്ന ഫോണ്‍ നമ്പരില്‍ വിളിച്ചപ്പോള്‍ നാപ്ടോളിന്റെ പി.ആര്‍.ഒ.യാണെന്നു പരിചയപ്പെടുത്തിയാണ് സംസാരിച്ചത്. പേര് അമല്‍ദേവ് എന്നാണെന്നും ഓച്ചിറ സ്വദേശിയായ താന്‍ ഡല്‍ഹിയില്‍ ജോലിചെയ്യുകയാണെന്നും പറഞ്ഞു.
ഗോപാലകൃഷ്ണപിള്ള സംശയംപറഞ്ഞപ്പോള്‍ അമല്‍ദേവിന്റെ ആധാര്‍ കാര്‍ഡിന്റെയും കമ്പനിയുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെയും ചിത്രങ്ങള്‍ വാട്‌സാപ്പില്‍ അയച്ചുകൊടുത്തു. സമ്മാനത്തുകയുടെ 10 ശതമാനം ജി.എസ്.ടി.യായി 1.35 ലക്ഷം രൂപ അടയ്ക്കാനാവശ്യപ്പെട്ട് അക്കൗണ്ട് നമ്പരും നല്‍കി. ഇതിനുശേഷം നികുതിയിനത്തില്‍ കൂടുതല്‍ പണമാവശ്യപ്പെട്ടപ്പോള്‍ ഗോപാലകൃഷ്ണപിള്ള പോലീസിനെ സമീപിക്കുകയായിരുന്നു.
പണമയച്ച ബാങ്ക് അക്കൗണ്ട് നമ്പര്‍ കര്‍ണാടകത്തിലുള്ളതാണെന്നു തിരിച്ചറിഞ്ഞ പോലീസ് അവിടെയെത്തി ബാങ്കില്‍നിന്ന് അക്കൗണ്ട് ഉടമകളുടെ വിവരം ശേഖരിച്ചു. ഒന്നാംപ്രതി ജഗദീഷിനെ കര്‍ണാടകയിലെ മടിക്കേരിയില്‍നിന്നാണ് പിടികൂടിയത്.
കല്ലുഗുണ്ടിയില്‍നിന്നാണ് രണ്ടാംപ്രതി ദേവിപ്രസാദിനെ പിടികൂടിയത്. ഹരിപ്പാട് എസ്.എച്ച്.ഒ. വി.എസ്. ശ്യാംകുമാര്‍, എസ്.ഐ. ഷൈജ, എ.എസ്.ഐ.മാരായ ശ്രീകുമാര്‍, പ്രദീപ്, സീനിയര്‍ സി.പി.ഒ. അരുണ്‍, സി.പി.ഒ. എ. നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്.
സംസാരം നല്ല മലയാളത്തില്‍; തട്ടിപ്പ് ഓച്ചിറക്കാരനെന്നു വിശ്വസിപ്പിച്ച് സ്‌ക്രാച്ച് ആന്‍ഡ് വിന്‍ തട്ടിപ്പിനു പിടിയിലായ കര്‍ണാടക സ്വദേശി ജയപ്രസാദിന് കന്നടയ്ക്കു പുറമേ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി ഭാഷകള്‍ സംസാരിക്കാനറിയാമെന്നു പോലീസ്.
ഓച്ചിറ സ്വദേശി അമല്‍ദേവിന്റെ ആധാര്‍ കാര്‍ഡാണ് പ്രതികള്‍ ഉപയോഗിച്ചുവന്നത്. ഒരുവര്‍ഷം മുന്‍പ് അമല്‍ദേവ് ഇവരുടെ തട്ടിപ്പില്‍നിന്നു രക്ഷപ്പെട്ടയാളാണ്. തപാലില്‍ ലഭിച്ച കാര്‍ഡിലെ ഫോണ്‍ നമ്പരില്‍ വിളിച്ചപ്പോള്‍ ആധാര്‍ കാര്‍ഡും ഫോട്ടോയുമാണ് ആദ്യമാവശ്യപ്പെട്ടത്.
ഇവ അയച്ചുകൊടുത്തപ്പോള്‍ ജി.എസ്.ടി. തുക നല്‍കണമെന്നായി. ഇതോടെ സമ്മാനത്തുക വേണ്ടെന്നുപറഞ്ഞ് അമല്‍ദേവ് പിന്‍വാങ്ങി. ഇങ്ങനെ തട്ടിപ്പുകാരുടെ കൈവശമെത്തിയ രേഖകളാണ് പ്രതികള്‍ ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു.
സംസ്ഥാനത്ത് പലഭാഗങ്ങളിലും സമാനമായ രീതിയില്‍ പ്രതികള്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്. തട്ടിപ്പിനിരയായവരില്‍ പലരും ഓച്ചിറയില്‍ അമല്‍ദേവിന്റെ വിലാസം തേടിപ്പിടിച്ച് എത്തിയിട്ടുണ്ട്. ഇതോടെ, തന്റെ ആധാര്‍ കാര്‍ഡും ഫോട്ടോയും തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നതായി കാണിച്ച് അമല്‍ദേവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
Kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല.
കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്