Kannur
എം.എൽ.എ ഫണ്ട് വിനിയോഗം; സമയബന്ധിതമായി എസ്റ്റിമേറ്റ് സമർപ്പിക്കണം

കണ്ണൂർ: എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളിന്മേൽ സമയബന്ധിതമായി എസ്റ്റിമേറ്റ് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറാവണമെന്ന് ജില്ല വികസനസമിതി യോഗത്തിൽ എം.എൽ.എമാർ ആവശ്യപ്പെട്ടു. നിലവിൽ ആറ് മാസത്തിലേറെയാണ് പല പദ്ധതികളുടെയും എസ്റ്റിമേറ്റ് തയാറാക്കാൻ എടുക്കുന്നത്. ഇത് പദ്ധതി പൂർത്തീകരണത്തെ സാരമായി ബാധിക്കുന്നു. ഇക്കാര്യത്തിൽ ജില്ല കലക്ടർ ഇടപെടണം.
വകുപ്പുകൾ തമ്മിലുള്ള ഏകോപനം കാര്യക്ഷമമാക്കണം. എം.എൽ.എ ഫണ്ടിന്റെ കാര്യത്തിൽ അവലോകനം കൃത്യമായി നടക്കണമെന്നും കെ.പി. മോഹനൻ, കെ.വി. സുമേഷ് എന്നിവർ പറഞ്ഞു. വിഷയം തദ്ദേശ സ്വയംഭരണ ജോയന്റ് ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി രണ്ടാഴ്ചക്കകം പരിഹരിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു.
പാപ്പിനിശ്ശേരി-ചൊവ്വ ദേശീയപാത കുഴികളടച്ച് ഓവർ ലേ ചെയ്യാത്തത് ഗതാഗതക്കുരുക്കിനിടയാക്കുന്നുണ്ടെന്നും കഴിഞ്ഞ തവണ കലക്ടറുടെ സാന്നിധ്യത്തിൽ കരാർ കമ്പനിയും എം.എൽ.എമാരുമായി ചേർന്ന യോഗത്തിന്റെ തീരുമാനം നടപ്പാക്കണമെന്നും കെ.വി. സുമേഷ് എം.എൽ.എ ആവശ്യപ്പെട്ടു. തന്ത്രപരമായി മിനുക്കുപണികൾ നടത്തുക മാത്രമാണ് കരാർ കമ്പനി ചെയ്യുന്നത്.
വലിയ അപകട സാധ്യതകളാണ് ഓരോ ദിവസവും റോഡിൽ ഉണ്ടാകുന്നത്. ഓവർ ലേ ടാറിങ് അടിയന്തരമായി ചെയ്യണമെന്നും എം.എൽ.എ പറഞ്ഞു. പ്രവൃത്തി ദിവസങ്ങളിൽ രാവിലെയും വൈകീട്ടും വലിയ വാഹനങ്ങളുടെയും കണ്ടെയ്നർ ട്രക്കുകളുടെയും യാത്ര നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപകടകാരികളാണെന്ന് പൂർണ ബോധ്യമുള്ള തെരുവ് നായ്ക്കളെ സി.ആർ.പി.സി 133 പ്രകാരം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊല്ലുന്നതിന് ജില്ല കലക്ടർ, സബ് കലക്ടർ, എ.ഡി.എം ഇവരിലാരുടെയെങ്കിലും ഉത്തരവിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് അനുവാദം നൽകാൻ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചതായി കലക്ടർ യോഗത്തെ അറിയിച്ചു.
എന്നാൽ, ഒരു പൊതു ഉത്തരവായി ഇത് നൽകാൻ കഴിയില്ലെന്നും അതീവ അപകടകാരികളെന്ന് തെളിവ് സഹിതം ബോധ്യമുള്ള നായ്ക്കളുടെ കാര്യത്തിൽ മാത്രമേ ഈയൊരു നടപടിയുണ്ടാകൂവെന്നും കലക്ടർ പറഞ്ഞു. തെരുവ് നായ് ശല്യം സംബന്ധിച്ച കെ.പി. മോഹനൻ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കൂത്തുപറമ്പ് സ്റ്റേഡിയത്തിന്റെ പരിപാലന ചുമതല നഗരസഭ ഏറ്റെടുക്കണമെന്ന് യോഗം നിർദേശം നൽകി. കണ്ണൂർ നഗരപ്രദേശത്ത് രൂക്ഷമായ തെങ്ങോലപ്പുഴുശല്യം പരിഹരിക്കണമെന്ന രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എയുടെ നിർദേശമനുസരിച്ച് മിത്ര കീടത്തെ ഉപയോഗിച്ചുള്ള നിയന്ത്രണ മാർഗങ്ങൾ പുരോഗമിക്കുന്നതായി കൃഷിവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ടാങ്കറിലുള്ള കുടിവെള്ള വിതരണം രണ്ടാഴ്ചത്തേക്ക് കൂടി തുടരാൻ യോഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.കണ്ണൂർ ഗവ. ഐ.ടി.ഐ കെട്ടിട നിർമാണം ജൂലൈ 31ന് പൂർത്തിയാക്കുമെന്ന് കെയ്സ് ജില്ല കോഓഡിനേറ്റർ അറിയിച്ചു. എടക്കാട് പി.എച്ച്.സിയിലെ ഡയാലിസിസ് യൂനിറ്റ് ഒരാഴ്ചക്കകം പ്രവർത്തനക്ഷമമാകുമെന്ന് കോർപറേഷൻ സെക്രട്ടറി അറിയിച്ചു.
ചപ്പാരപ്പടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണ പ്രവൃത്തി കിഫ്ബിയിൽ നിന്നുള്ള അനുമതി ലഭിക്കുന്ന മുറക്ക് തുടങ്ങുമെന്ന് കെ.ഐ.ഐ.ഡി.സി ഡെപ്യൂട്ടി ജനറൽ മാനേജർ അറിയിച്ചു. ടി.ഐ. മധുസൂദനൻ എം.എൽ.എയുടെ യോഗ നിർദേശത്തെ തുടർന്നാണിത്. കവ്വായി ബോട്ട് ജെട്ടി നിർമാണത്തിന്റെ ഭാഗമായി ഡ്രഡ്ജ് ചെയ്ത ചളിയും മണലും നീക്കം ചെയ്തതായി ഇൻലാന്റ് നാവിഗേഷൻ എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു.
കണ്ണൂർ, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മാഹി പാലത്തിന്റെ പുനരുദ്ധാരണത്തിന് 21 ലക്ഷം രൂപയുടെ വിശദമായ എസ്റ്റിമേറ്റ് ദേശീയപാത അതോറിറ്റിക്കും പാലത്തിന്റെ പഴക്കം കണക്കിലെടുത്ത് പകരം പുതിയ പാലം നിർമിക്കുന്നതിന് 20 കോടിയുടെ പ്രപ്പോസൽ സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിനും സമർപ്പിച്ചതായി പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
ആലക്കോട് താബോർ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് സർവിസ് പുനരാരംഭിക്കണമെന്ന സജീവ് ജോസഫ് എം.എൽ.എയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് താമസ സൗകര്യം നൽകിയാൽ സർവിസ് ഉടൻ ആരംഭിക്കാമെന്ന് ഡി.ടി.ഒ അറിയിച്ചു. നടുവിൽ പോളിടെക്നിക്ക് റൂട്ടിലേക്ക് സ്വകാര്യ ബസ് അനുവദിക്കണമെന്ന നിർദേശം പരിശോധിച്ച് നടപടിയെടുക്കാൻ ആർ.ടി.ഒയെ യോഗം ചുമതലപ്പെടുത്തി.
കലക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത്, സബ് കലക്ടർ സന്ദീപ് കുമാർ, അസി. കലക്ടർ മിസാൽ സാഗർ ഭരത്, ജില്ല പ്ലാനിങ് ഓഫിസറുടെ ചുമതലയുള്ള ടി. രാജേഷ് എന്നിവരും പങ്കെടുത്തു.
Kannur
കണ്ണൂർ-മസ്കറ്റ് ഇൻഡിഗോ സർവീസ് മേയ് 15 മുതൽ

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റിലേക്ക് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15-ലേക്ക് മാറ്റി. ഏപ്രിൽ 22 സർവീസ് മുതൽ തുടങ്ങും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസും മേയ് 15 മുതൽ തുടങ്ങും.കണ്ണൂരിൽ നിന്ന് ആദ്യമായാണ് ഫുജൈറയിലേക്ക് സർവീസ് തുടങ്ങുന്നത്. കണ്ണൂർ- ദമാം സെക്ടറിൽ ഇൻഡിഗോയുടെ സർവീസ് ജൂൺ 15 മുതലാണ് ആരംഭിക്കുക. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ഏപ്രിൽ ഇരുപത് മുതൽ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കണ്ണൂർ- ഹൈദരാബാദ് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് മേയ് 11 മുതൽ തുടങ്ങും. ഞായറാഴ്ചകളിൽ മാത്രമാണ് സർവീസ്.
Kannur
ആലക്കോട്ടെ വിസ തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റില്‍

നടുവിൽ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ സ്വദേശിയും ദക്ഷിണ കന്നട ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ നിതിന്‍ പി. ജോയി (37)യെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ എം.പി ഷാജി അറസ്റ്റുചെയ്തത്.നടുവിൽ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ സ്വദേശിയും ദക്ഷിണ കന്നട ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ നിതിന്‍ പി. ജോയി (37)യെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ എം.പി ഷാജി അറസ്റ്റുചെയ്തത്.
Kannur
കണ്ണൂർ സർവകലാശാലക്ക് നടുക്കം, അധ്യാപകർ തന്നെ ചോദ്യപേപ്പർ വാട്സാപ്പിൽ ചോർത്തി; ഗ്രീൻവുഡ് കോളേജിനെതിരെ പരാതി

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നിന്നും നടുക്കുന്ന വാർത്ത. കോളേജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് കണ്ണൂർ സർവകലാശാലയുടെ കണ്ടത്തൽ. കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് കോളേജിൽ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ കണ്ണൂർ സർവകലാശാല അധികൃതർ ഗ്രീൻവുഡ് കോളേജിനെതിരെ പൊലീസിൽ പരാതി നൽകി. സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു. കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂർ സർവകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പർ ചോർച്ചയിൽ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിലും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ബി സി എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർത്തിയത്. മാർച്ച് 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ. സർവകലാശാല സ്ക്വാഡ് പരിശോധനയിലാണ് ചോർത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യ പേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്