THALASSERRY
നാട്ടിലേക്കിറങ്ങി തെരുവുനായ്ക്കൾ; വില്ലൻ മാലിന്യം തള്ളലോ?

മുഴപ്പിലങ്ങാട് : അറവുമാലിന്യം സുലഭമായി ലഭിക്കുന്നതാണു മുഴപ്പിലങ്ങാട് പഞ്ചായത്തിൽ തെരുവുനായ്ക്കൾ വർധിക്കാനും അക്രമണകാരികളാകാനും കാരണമെന്ന് നാട്ടുകാർ. പഞ്ചായത്തിലെ അറവുശാലകളിൽ നിന്നുള്ള മാലിന്യം എവിടെയാണു സംസ്കരിക്കുന്നതെന്ന് അധികൃതർക്കു നിശ്ചയമില്ല.
അറവുമാലിന്യം തിന്നു ശീലിച്ച തെരുവുനായ്ക്കൾ കൂടുതൽ അക്രമകാരികളാകുന്നോ എന്നാണു നാട്ടുകാരുടെ സംശയം. മുഴപ്പിലങ്ങാടിന്റെ ഉൾപ്രദേശത്തെ റോഡുകളിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ കോഴിമാലിന്യം തള്ളാറുണ്ട്. ബീച്ച് സന്ദർശിക്കുന്നവർ വാഹനങ്ങളിൽ നിന്ന് ഭക്ഷണാവശിഷ്ടങ്ങൾ റോഡിലേക്ക് തള്ളുന്നതും പതിവാണ്. ബീച്ച് പരിസരത്തും മാലിന്യം തള്ളൽ ഏറെയാണ്.
അറവ് മാലിന്യമടക്കം പൊതുസ്ഥലത്തു തള്ളുന്നതിനെതിരെ കർശന നടപടികയെടുത്തും മാലിന്യസംസ്കരണ സംവിധാനങ്ങൾ ഉറപ്പാക്കിയും നായ്ക്കൾ തമ്പടിക്കുന്നകാടുകൾ വെട്ടിത്തെളിച്ചും ആളൊഴിഞ്ഞ കെട്ടിടങ്ങൾ അടച്ചുപൂട്ടിയും തെരുവുനായ ശല്യം ഒരു പരിധിവരെ കുറയ്ക്കാനാകുമെന്ന് അധികൃതരും സമ്മതിക്കുന്നുണ്ട്. മാലിന്യം തള്ളുന്നതിനെതിരെ കർശന നടപടികൾക്ക് പഞ്ചായത്ത് തുടക്കമിടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ബോധവൽക്കരണ പ്രവർത്തനങ്ങളും തുടങ്ങും.
കടലുകയറി; നാട്ടിലേക്കിറങ്ങി തെരുവുനായ്ക്കൾ
കുറ്റിക്കാടുകളും ആൾപ്പെരുമാറ്റമില്ലാത്ത കെട്ടിടങ്ങളും ഡ്രൈവ് ഇൻ ബീച്ചിനു പരിസരത്ത് ഏറെയാണ്. ഡ്രൈവ് ഇൻ ബീച്ചിന്റെ എടക്കാട് ഭാഗത്തെ ചിൽഡ്രൻസ് പാർക്ക് ഉപയോഗ ശൂന്യമായിട്ട് കാലങ്ങളായി. ഇവിടെ തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമാണ്. മഴ തുടങ്ങുന്നതോടെ ഡ്രൈവ് ഇൻ ബീച്ചിലേക്ക് കടൽ കയറുന്നത് പതിവാണ്. ബീച്ച് കടലെടുത്താൽ ഇവിടത്തെ തെരുവുനായ്ക്കൾ ജനവാസ മേഖലകളിലേക്കെത്തുന്നതും പതിവാണ്.
ദിവ്യയ്ക്കുനേരെ വധഭീഷണി: യുവതിക്കെതിരെ കേസെടുത്തു
കണ്ണൂർ ∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കുനേരെ മൃഗസ്നേഹികളുടെ വാട്സാപ് ഗ്രൂപ്പിൽ വധഭീഷണി മുഴക്കിയ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ദിവ്യയുടെ പരാതിയിൽ പാപ്പിനിശേരി സ്വദേശി ധന്യയ്ക്കെതിരെയാണു ടൗൺ പൊലീസ് കേസെടുത്തത്.
ഇന്നലെ സ്റ്റേഷനിൽ ഹാജരാകാൻ ഇവരോടു പൊലീസ് നിർദേശിച്ചെങ്കിലും ഹാജരായില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് ഇൻസ്പെക്ടർ വി.എ.ബിനു മോഹൻ പറഞ്ഞു. അതിനിടെ, കേസ് പിൻവലിക്കണമെന്നഭ്യർഥിച്ച് മൃഗസ്നേഹികൾ ഇന്നലെ പി.പി.ദിവ്യയെ ഫോണിൽ ബന്ധപ്പെട്ടു. മൃഗസ്നേഹികളുടെ വാട്സാപ് ഗ്രൂപ്പായ ഫീഡേഴ്സ് ഗ്രൂപ്പ് കേരളയിലാണു യുവതിയുടെ ഭീഷണി സന്ദേശം പ്രചരിച്ചത്.
ജാൻവിയ ആസ്പത്രിയിൽ തന്നെ
മുഴപ്പിലങ്ങാട്∙ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റ ജാൻവിയ ഇനിയും 20 ദിവസത്തോളം ആസ്പത്രിയിൽ തുടരേണ്ടിവരും. പ്ലാസ്റ്റിക് സർജറി അടക്കം വേണ്ടത് കൊണ്ടാണ് ചികിത്സ നീളുന്നത്. ജാൻവിയയ്ക്കു ചികിത്സാ സഹായം അനുവദിക്കണമെന്നു മുഴപ്പിലങ്ങാട് ചേർന്ന സർവകക്ഷി യോഗം ആവശ്യപ്പെട്ടു.
നായ്ക്കളെ തിരിച്ച് കൊണ്ടുവരരുതെന്ന് നാട്ടുകാർ
മുഴപ്പിലങ്ങാട്∙ മൃഗസംരക്ഷണവകുപ്പും എബിസി പ്രവർത്തകരും ചേർന്ന്പിടിച്ച് പടിയൂരിലെ എബിസി കേന്ദ്രത്തിൽ എത്തിച്ച തെരുവുനായ്ക്കളെ തിരിച്ച് മുഴപ്പിലങ്ങാട്ടെത്തിക്കരുതെന്ന് നാട്ടുകാർ. തെരുവുനായ വിഷയത്തിൽ ഇന്നലെ മുഴപ്പിലങ്ങാട് ചേർന്ന സർവകക്ഷി യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വന്ധ്യംകരണം നടത്തുന്ന നായ്ക്കളെ പിടിച്ചിടത്തുതന്നെ വിട്ടയയ്ക്കണമെന്നാണു ചട്ടം.യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ യോഗം ഉദ്ഘാടനം ചെയ്തു.
തെരുവുനായ ശല്യം പരിഹരിക്കാൻ അറവ് മാലിന്യം അടക്കമുള്ളവ പൊതു സ്ഥലങ്ങളിൽ തള്ളുന്നില്ലെന്ന് ഉറപ്പാക്കാൻ ജനത്തിന്റെ പിന്തുണ അത്യാവശ്യമാണെന്നു ദിവ്യ പറഞ്ഞു. തമിഴ്നാട്ടിലെ ചില കേന്ദ്രങ്ങളിൽ തെരുവുനായ്ക്കളെ ഏറ്റെടുക്കുന്നുണ്ട്. ഈ സാധ്യത പരിശോധിക്കുന്നുണ്ടെന്നും പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ടി.സജിത അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ.വി.ബിജു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.കെ.ദിനേശൻ, വി.പ്രഭാകരൻ, സി.ദാസൻ, കെ.രത്നബാബു,കെ.വി.പത്മനാഭൻ,സി.എം.അജിത്കുമാർ, സി.എം.ഇബ്രാഹിം, ഡി.കെ.മനോജ്, സി.കെ.രമേശൻ, ഫൈസൽ, പി.മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.ഇന്നലെ പ്രദേശത്തു തെരുവുനായ പിടിത്തം നടന്നില്ല.
THALASSERRY
കൊടുവള്ളിയിൽ റെയിൽവേ മേൽപ്പാലം

തലശേരി: വർഷങ്ങളുടെ കാത്തിരിപ്പിനും അനിശ്‌ചിതത്വത്തിനുമൊടുവിൽ കൊടുവള്ളി റെയിൽവേ മേൽപാലം പൂർത്തിയാകുന്നതിന്റെ ആഹ്ലാദത്തിലാണ് വടക്കൻ കേരളം. സ്റ്റീൽ സ്‌ട്രെക്ച്ചറിൽ നിർമിക്കുന്ന റെയിൽവേ മേൽപാലം നിർമാണം അവസാനഘട്ടത്തിലാണ്. അനുബന്ധറോഡ് നിർമാണം പൂർത്തിയായതോടെ കൈവരിനിർമാണം, പെയിന്റിങ്, റോഡ് മാർക്കിങ് തുടങ്ങിയ മിനുക്ക് ജോലികൾ മാത്രമാണിനി ബാക്കി. ഈ മാസം മേൽപാലം ഉദ്‌ഘാടന സജ്ജമാകും. കൊടുവള്ളിയിൽ 230ാം നമ്പർ ലെവൽക്രോസിന് പകരമാണ് പാലം. ദേശീയപാതയിലടക്കം കുരുക്ക് തീർത്ത കൊടുവള്ളി റെയിൽവേ ലെവൽ ക്രോസിലെ അനന്തമായ കാത്തിരിപ്പാണ് ഇതോടെ അവസാനിക്കുന്നത്. കൊടുവള്ളിയിൽനിന്ന് 314 മീറ്റർ നീളത്തിൽ 10.05 മീറ്റർ വീതിയിൽ രണ്ടുവരിപാതയോടെയാണ് മേൽപ്പാലം. 36.37കോടി രൂപ ചെലവിലാണ് നിർമാണം. 16.25 കോടി രൂപ സ്ഥലമെടുപ്പിന് മാത്രമായി. 27 ഭൂവുടമകളിൽനിന്ന് 123.6 സെന്റ് സ്ഥലമാണ് ഏറ്റെടുത്തത്. കിഫ്‌ബി ധനസഹായത്തോടെ സംസ്ഥാനത്ത് നിർമിക്കുന്ന പത്ത് മേൽപാലങ്ങളിലൊന്നാണിത്. റെയിൽവേയും സംസ്ഥാനവും സംയുക്തമായാണ് നിർമാണം. മൊത്തം നിർമാണ ചെലവിന്റെ 26.31 കോടി രൂപ സംസ്ഥാനവും 10.06 കോടിരൂപ റെയിൽവേയുമാണ് വഹിച്ചത്. ലെവൽക്രോസ് ഇല്ലാത്ത കേരളം പദ്ധതിയിലാണ് കൊടുവള്ളി മേൽപാലത്തിന്റെയും നിർമാണം. സ്‌റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്‌ട്രെക്‌ചർ പാലം 2021 ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം നിർമാണോദ്‌ഘാടനം നിർവഹിച്ചത്. കൊടുവള്ളിയിൽ പഴയബാങ്ക് കെട്ടിടത്തിന്റെ സമീപത്തുനിന്ന് ഇല്ലിക്കുന്നിൽ റെയിൽവേ സിഗ്നൽ ഗേറ്റിനടുത്തുവരെയാണ് മേൽപ്പാലം. സ്‌റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്‌ട്രെക്‌ചറിലാണ് നിർമാണം. പാലത്തിന്റെ പൈലും പൈൽകാപ്പും കോൺക്രീറ്റും പിയറും പിയർക്യാപ്പും ഗർഡറും സ്‌റ്റീലും സ്ലാബ് കോൺക്രീറ്റുമാണ്. ഗതാഗതക്കുരുക്കിനോട് വിടപറയാം. ദേശീയപാതയിൽ കൊടുവള്ളിയിൽ വർഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കും യാത്രാക്ലേശവുമാണ് മേൽപാലംവരുന്നതോടെ പരിഹരിക്കപ്പെടുക. തലശേരി–-അഞ്ചരക്കണ്ടി റോഡിലെ കൊടുവള്ളി റെയിൽവേ ലെവൽക്രോസ് അടക്കുമ്പോൾ ദേശീയപാതയിൽ ഗതാഗതസ്‌തംഭനമായിരുന്നു. സ്ഥലമേറ്റെടുക്കലിന് തുടക്കംമുതൽ പലവിധ തടസ്സങ്ങളായിരുന്നു. സ്ഥലമെടുപ്പ് ചോദ്യംചെയ്‌ത് കോടതിയിലും ഹർജിയെത്തി. എൽഡിഎഫ് അധികാരത്തിൽ വന്നശേഷമാണ് സ്ഥലമെടുപ്പ് വേഗത്തിലായത്. ആകർഷകമായ പാക്കേജോടെ മെച്ചപ്പെട്ട നഷ്‌ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്തു. ഇല്ലിക്കുന്നിലെ കുത്തനെയുള്ള കയറ്റത്തിൽ ചരക്കുവാഹനങ്ങൾ നിയന്ത്രണംവിട്ട് റെയിൽവേ ഗേറ്റ് തകർന്ന് ട്രെയിൻ ഗതാഗതമടക്കം തടസ്സപ്പെട്ടിരുന്നു. പാലംവരുന്നതോടെ ചരക്കുവാഹനങ്ങൾക്കുംഎളുപ്പം ഇല്ലിക്കുന്ന് കടന്നുപോവാം.
THALASSERRY
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

തലശ്ശേരി: ഹൃദയാഘാതത്തെ തുടർന്ന് പോലീസുകാരൻ മരിച്ചു. ചോമ്പാല പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സന്തോഷ് (41) ആണ് മരണപ്പെട്ടത്. ചോമ്പാല പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ തലശ്ശേരി പുന്നോലിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
THALASSERRY
തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡ് അടച്ചു

തലശേരി: തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡിൽ ബാലത്തിൽ അണ്ടർ പാസിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11 മുതൽ 45 ദിവസം കൊളശേരിയിൽ നിന്ന് ബാലത്തിൽ വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ കൊളശേരി വഴി ഇല്ലിക്കുന്ന് ബാലത്തിൽ ഭാഗത്തേക്ക് പോകണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്