Kerala
നക്‌സലൈറ്റ്, ജയില്‍വാസം, മനുഷ്യാവകാശ പോരാട്ടം; ജീവിക്കണം, മാറ്റമില്ലാതെ ഗ്രോ വാസുവിന്റെ കുട വില്‍പ്പന

കോഴിക്കോട്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായും ഗ്വാളിയോര്‍ റയോണ്‍സിലെ തൊഴിലാളി നേതാവായും നക്‌സലൈറ്റായുമെല്ലാം പ്രവര്‍ത്തിച്ച അയിനൂര്‍ വാസു, ഗ്രോ വാസു എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും സുപരിചിതന്‍. ഇപ്പോള്‍ പ്രായം 94 കടന്നു.
സംഘടനയുടെ പേര് പറഞ്ഞ് പിരിവെടുക്കാതെയും ആരേയും ആശ്രയിക്കാതെയും ജീവിക്കണം എന്ന് നാല്‍പ്പത്തിയെട്ടാമത്തെ വയസ്സില്‍ എടുത്ത തീരുമാനത്തിന് ഇപ്പോഴും മാറ്റമൊന്നുമില്ല, 46 വര്‍ഷമായി കുട വില്‍പ്പന ഉപജീവനമാര്‍ഗമായിട്ട്. പൊറ്റമ്മലിലെ ചെറിയ കടയില്‍ മാരിവില്‍ കുടകളുമായി ഈ മഴക്കാലത്തുമുണ്ട് ഗ്രോ വാസു.
നക്‌സലൈറ്റ് ആയിരുന്ന ഗ്രോ വാസുവിനെ 1970ലാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് 7 വര്‍ഷത്തെ ജയില്‍വാസം. 1977ല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഉപജീവനമായിരുന്നു മുമ്പിലെ പ്രധാന പ്രശ്‌നം. നക്‌സലൈറ്റായിരുന്ന ഒരാള്‍ക്ക് പണി കൊടുക്കാന്‍ ആരു തയ്യാറായില്ല.
20 വയസ്സില്‍ സി.പി.എം പ്രവര്‍ത്തകനായിരുന്ന കാലത്ത് കുട നിര്‍മാണത്തില്‍ കിട്ടിയ പരിശീലനം ഉപജീവനമാര്‍ഗമാക്കാന്‍ തീരുമാനിച്ചത് അങ്ങനെയാണ്. കുടനിര്‍മാണ വസ്തുക്കള്‍ സംഘടിപ്പിച്ച് പലരേയും ഏല്‍പ്പിച്ചാണ് കുട ഉണ്ടാക്കുന്നത്. ആ കുട തന്റെ കടയില്‍ കൊണ്ടുവന്ന് വില്‍ക്കും. സ്വന്തം വരുമാനത്തിനൊപ്പം മറ്റൊരാള്‍ക്ക് കൂടി വരുമാനം ഉണ്ടാക്കാന്‍ സഹായിക്കുന്നു എന്ന സന്തോഷമുണ്ട് .
നക്‌സലൈറ്റ് ആശയങ്ങള്‍ വിട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായി, പ്രായം 94 കടക്കുന്നു, ഇടയ്ക്ക് ആസ്തമയുടെ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്, എന്നാലും മരണം വരെ ആരുടെയും മുന്നില്‍ കൈ നീട്ടാതെ ജീവിക്കണം എന്ന് തന്നെയാണ് തീരുമാനം.
രാവിലെ എട്ട് മണിയോടെ പൊറ്റമ്മലിലെ കട തുറക്കും, വൈകീട്ട് വരെ കടയിലാണ്. ഇത്തവണ മഴ വൈകിയതിനാല്‍ കുടക്കച്ചവടം സജീവമാകുന്നേയുള്ളൂ, മഴ ശക്തമാകുമ്പോള്‍ വാസുവേട്ടന്റെ മാരിവില്‍ കുടകള്‍ തേടി ആളുകളെത്തുമെന്നാണ് അദ്ദേഹം പറയുന്നത്.
വര്‍ഷങ്ങളായി മാരിവില്‍ കുടകള്‍ മാത്രം ഉപയോഗിക്കുന്നവരുണ്ട്, എനിക്ക് ഒരു സഹായമാവാന്‍ വേണ്ടി കൂടിയാണ് അവരെന്റെ കുടകള്‍ തേടി എത്തുന്നതെന്ന് പറയുന്നു വാസു. മഴകനക്കും മുമ്പേ തന്നെ പല വര്‍ണങ്ങളിലുള്ള കുട്ടിക്കുടകളും, കാലന്‍ കുടകളുമെല്ലാം ഒരുക്കി കാത്തിരിക്കുകയാണ് വാസു.
Kerala
മേയ് മാസത്തെ റേഷൻ വിതരണം ഇന്ന് മുതൽ

2025 മേയ് മാസത്തെ റേഷൻ വിതരണം ഇന്ന് (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നതാണെന്ന് സിവിൽ സപ്ലൈസ് വിഭാഗം അറിയിച്ചു. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2025 മേയ് മാസത്തെ റേഷൻ വിഹിതം ആണ് മുകളിലുള്ള ചിത്രത്തിലുള്ളത്. ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos .kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.
Kerala
അപകീർത്തി കേസിൽ അറസ്റ്റിലായ ഷാജൻ സ്കറിയയ്ക്ക് ജാമ്യം

തിരുവനന്തപുരം: യൂട്യൂബിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി യുവതിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി ശ്വേത ശശികുമാർ ആണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഷാജൻ സ്കറിയയുടെ അഭിഭാഷകൻ വാദിച്ചു. കസ്റ്റഡിയിലെടുക്കും മുൻപ് നോട്ടീസ് നൽകണമെന്ന ഹൈക്കോടതി ഉത്തരവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. 2024 ഡിസംബർ 23 ന് മറുനാടൻ മലയാളിയുടെ ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി മാഹി സ്വദേശിയായ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്.
ഹണി ട്രാപ്പിലൂടെ ലൈംഗിക വാഗ്ദാനം നൽകി പണം തട്ടുന്നുവെന്ന് വാർത്ത നൽകി തന്നെ സമൂഹത്തിന് മുന്നിലും കുടുംബത്തിന് മുന്നിലും മോശം സ്ത്രീയായി ചിത്രീകരിച്ച് അപകീർത്തിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. യു.എ.ഇയിൽ പ്രമുഖ ബാങ്കിലെ ജീവനക്കാരിയാണ് താനെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് ഇപ്പോൾ പൊലീസ് നടപടിയെടുത്തിരിക്കുന്നത്. രാത്രി എട്ടരയോടെയാണ് ഷാജൻ സ്‌കറിയയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 79ാം വകുപ്പ്, ഐടി നിയമത്തിലെ 120ാം വകുപ്പ്, കേരളാ പൊലീസ് ചട്ടങ്ങളും ചുമത്തിയാണ് പൊലീസ് കേസ്.
Kerala
തൃശൂർ പൂരത്തിന് തുടക്കം

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിനു തുടക്കം. വടക്കുനാഥ സന്നിധിയിലേക്ക് ആദ്യ ഘടക പൂരമായ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് ആരംഭിച്ചു. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8 ഘടക ക്ഷേത്രങ്ങളിൽ നിന്നുള്ള ദേവീ, ദേവൻമാരും വടക്കുംനാഥനെ വണങ്ങാനെത്തും. പുലർച്ചെ അഞ്ചരയോടെയാണ് കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് ആരംഭിച്ചത്. പൂര പ്രേമികളിൽ ആവേശം തീർത്ത് ഗജ ചക്രവർത്തി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇത്തവണ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നുണ്ട്.
ഏഴരയോടെ തിരുവമ്പാടി ഭഗവതിയുടെ പുറപ്പാട് ആരംഭിക്കും. 11.30 ഓടെയാണ് മഠത്തിൽ വരവ് പഞ്ചവാദ്യം. കോങ്ങാട് മധുവിന്റെ നേതൃത്വത്തിൽ പ്രശസ്തരായ കലാകാരൻമാർ അണിനിരക്കും. പാറമേക്കാവ് ഭഗവതി 12 മണിയോടെ വടക്കുംനാഥ സന്നിധിയിലെത്തും. രണ്ടരയ്ക്കാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം. കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിലാണ് മേളം. വൈകീട്ട് അഞ്ചരയോടെ കുടമാറ്റം. നാളെ പുലർച്ചെ മൂന്ന് മണിയോടെയായിരിക്കും വെടിക്കെട്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്