Kannur
കനിവില്ലാതെ കാലവർഷം നെൽപ്പാടങ്ങളിൽ കണ്ണീർ‘മഴ‘

കണ്ണൂർ: ജൂൺ പകുതിയായിട്ടും തുടരുന്ന കാലാവസ്ഥാ വ്യതിയാനത്തിൽ താളംതെറ്റി ഒന്നാംവിള നെൽകൃഷി. വളർച്ചയുടെ ഓരോഘട്ടത്തിലും നെൽകൃഷിക്ക് പാടങ്ങളിൽ ശരാശരി അഞ്ചുമുതൽ 10 സെന്റീമീറ്റർ വരെ വെള്ളം വേണം. സാധാരണ ഭൂരിഭാഗം പാടങ്ങളിലും ജൂൺ പകുതിയോടെ നാട്ടിപ്പണിയും തീരും.
എന്നാൽ, ഇക്കുറി ഒറ്റ പാടശേഖരത്തിലും ഞാറ് പറിച്ച് നടാൻ പോലും തുടങ്ങിയിട്ടില്ല. വെള്ളക്കെട്ടുണ്ടാവുന്ന പാടശേഖരങ്ങൾപോലും വരണ്ടു. ജലസേചനത്തിലൂടെ നാട്ടിപ്പണി നടത്താനുള്ള അവസ്ഥയുമില്ല.
മഴയില്ലാത്തതിനാൽ കളയും കീടങ്ങളും വർധിക്കും.
നെല്ലിന് ശാഖ പൊട്ടാതാകും. നിലവണ്ടിന്റെയും ഓല ചുരുട്ടിപ്പുഴുവിന്റെയും ആക്രമണവുമുണ്ടാകും. കതിരിടുന്ന സമയം അമിതമഴ പെയ്‌താൽ നെല്ല് പതിരാവും. പരാഗം നടക്കുമ്പോഴും അമിതമഴ പ്രശ്‌നമാണ്. മഴയുടെ ഈ അസ്ഥിര സ്വഭാവം രണ്ടാം വിള നെൽകൃഷിയെയും ബാധിക്കും.
കഴിഞ്ഞ മെയ് മാസത്തുണ്ടായ അമിതമഴ കാരണം പൊടി ഞാറിടുന്നതിന് പകരം വിതയ്‌ക്കുകയായിരുന്നു. എന്നാൽ, ജൂണിൽ മഴ നന്നേ കുറഞ്ഞു. ഇക്കുറിയും നെൽകൃഷിക്ക് കാലവർഷം കനിയാതായതോടെ മൂപ്പെത്തിയ ഞാറ് കീടബാധയിൽ നശിക്കുകയാണ്. നാലില വരുമ്പോൾ ഞാറ് പറിച്ച് നട്ടില്ലെങ്കിൽ ചെടി അഴുകാൻ തുടങ്ങും. ഇപ്പോൾ ഇലകൾ ആറിലെത്തിയിരിക്കുകയാണ്.
മഴയും വെയിലും മാറിവരുന്ന കാലാവസ്ഥയിൽ പുഴുശല്യം കൂടുമെന്ന് മയ്യിൽ നെല്ലുൽപാദക സംഘം എംഡി ടി കെ ബാലകൃഷ്‌ണൻ പറയുന്നു. മയ്യിൽ പഞ്ചായത്തിലെ മുഴുവൻ പാടശേഖരങ്ങളിലും കീടബാധയുണ്ട്. ഒന്നാംവിള നെൽകൃഷി ചെയ്യുന്നത് 500 ഏക്കറോളം പാടങ്ങളിലാണ്. പുള്ളിക്കുത്തും കുമിൾ രോഗവും ഞാറിനെ ബാധിച്ചതിനൊപ്പം കാട്ടുപന്നി ശല്യവുമുണ്ട്. വേനൽമഴ ലഭിക്കാത്തതിനാൽ കരനെൽകൃഷിയും കുറഞ്ഞു–- ബാലകൃഷ്‌ണൻ കൂട്ടിച്ചേർത്തു.
ഞാറ് കൃത്യസമത്ത് നട്ടില്ലെങ്കിൽ ഉൽപാദനം 40 ശതമാനം കുറയുമെന്ന് കൃഷിവിദഗ്‌ധൻ മലപ്പട്ടം പ്രഭാകരൻ പറയുന്നു. നെല്ലിന് ആവശ്യമായ ചിനപ്പുണ്ടാകുന്നതിനും കൃത്യസമയത്ത് നടണം. ഹ്രസ്വകാല വിളകളായ ജ്യോതി, ത്രിവേണി, അന്നപൂർണ എന്നിവ 20 ദിവസത്തിനകവും മധ്യകാല വിളകളായ ഉമ, ജയ, ആതിര, ശ്രേയസ്, പ്രത്യാശ എന്നിവ 30 ദിവസത്തിനകവും പറിച്ചുനടണം. കൂടുതൽ കർഷകർ ആശ്രയിക്കുന്നത് മധ്യകാല വിളകളെയാണ്–- പ്രഭാകരൻ വ്യക്തമാക്കി.
പാടശേഖരസമിതിക്ക് നെൽവിത്തും കുമ്മായവും നേരത്തെ എത്തിച്ചതായി കൃഷി ഡെപ്യൂട്ടി ഡയറക്ടർ എം എൻ പ്രദീപൻ പറഞ്ഞു. മറ്റ് ആനുകൂല്യങ്ങളും കൃത്യസമയത്ത് ലഭിക്കും. നാട്ടിപ്പണി വൈകിയതിനാൽ ഒന്നാംവിള നെൽകൃഷയുടെ കണക്ക് കൃത്യമായി ലഭിച്ചിട്ടില്ല. ജില്ലയിൽ ഏകദേശം 2500 ഹെക്ടറിലാണ് ഒന്നാംവിള നെൽകൃഷി. കരനെൽകൃഷി ഈ വർഷം കുറവാണ്–- പ്രദീപൻ പറഞ്ഞു.
Kannur
മാലൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 16ന്

കണ്ണൂർ :മാലൂർ ഇടൂഴി ഇല്ലം ആയുർവേദ ട്രസ്റ്റും സലിൽ ശിവദാസ് ഫൗണ്ടേഷനും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. 16-ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ ശിവപുരം സലിൽ ഭവനിലാണ് ക്യാമ്പ്. പരിശോധനയും സൗജന്യമരുന്ന് വിതരണവും ഉണ്ടായിരിക്കും. ഫോൺ: 9446061640,9495725128, 9400805459.
Kannur
കണ്ണൂരിൽ മിനി ജോബ് ഫെയർ മെയ് 16ന്

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 16ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മിനി ജോബ് ഫെയർ സംഘടിപ്പിക്കും. സൂപ്പർവൈസർ, ഡ്രൈവർ (എൽഎംവി / മെഷീൻ ഓപ്പറേറ്റർ), ഡ്രാഫ്റ്റ്സ് മാൻ ഇലക്ട്രിക്കൽ, കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം (വർക്ക് ഫ്രം ഹോം) തസ്തികകളിലേക്ക് അഭിമുഖം വഴിയാണ് നിയമനം. കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിൻഡോസ് 10 ഐ 5 പ്രൊസസറോട് കൂടിയ ലാപ്ടോപ് കൂടി കൊണ്ടുവരണം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് ഉപയോഗിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.
Kannur
ടൂറിസത്തിന്റെ പുത്തൻ അനുഭവങ്ങളുമായി കാരവാൻ

യാത്രയ്ക്ക് പുതുമയും ആഡംബരവും ചേർന്ന അതുല്യ അനുഭവം തേടുന്നവർക്കായി ടൂറിസം വകുപ്പ് ഒരുക്കിയിട്ടുള്ള കാരവൻ എന്റെ കേരളം പ്രദർശന വിപണന മേളയിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. കാരവൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കാരവന്റെ സവിശേഷതകളെ ജനങ്ങൾക്ക് നേരിട്ട് അനുഭവിച്ചറിയാനുമാണ് മേളയിൽ ഇത് പ്രദർശിപ്പിച്ചിട്ടുള്ളത്. പ്രീമിയർ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഈ കാരവനിൽ നാല് റിക്ലൈനർ സീറ്റുകളും രണ്ട് ബെഡ് അടങ്ങുന്ന ഒരു ബെഡ്റൂമും, ബാത്റൂം, ഓവൻ, ഫ്രിഡ്ജ്, ഇൻഡക്ഷൻ കുക്കർ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നൂറ് കിലോമീറ്റർ യാത്രയ്ക്ക് ഇരുപതിനായിരം രൂപയാണ് ഈടാക്കുന്നത്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും അറുപത് രൂപ അധികം നൽകണം. ആഡംബര യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതിനു സമാനമായ മറ്റൊരു അനുഭവം കണ്ടെത്താൻ സാധിക്കില്ല എന്നുറപ്പ്. മേള സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്. മേള ബുധനാഴ്ച സമാപിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്