Connect with us

Kerala

സംസ്ഥാന മെഡിക്കൽ റാങ്ക് ലിസ്റ്റ് നടപടികളുമായി പ്രവേശന പരീക്ഷാകമ്മിഷണർ

Published

on

Share our post

തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കാനൊരുങ്ങി പ്രവേശന പരീക്ഷാ കമ്മിഷണർ. രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിന് ഏകീകൃത കൗൺസിലിങ് നടപ്പിലാക്കുമെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ വിജ്ഞാപനം ഇറക്കിയെങ്കിലും ഏത് വർഷമാണ് നടപ്പിലാക്കുകയെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നില്ല.

മാത്രമല്ല സംസ്ഥാന സർക്കാരുകളുമായി ധാരണയിൽ എത്തിയശേഷം മാത്രമേ നടപ്പിലാക്കൂവെന്ന് അധികൃതർ അറിയിച്ചിരുന്നു. ഏകീകൃത കൗൺസലിങ് സംബന്ധിച്ച് കേരളത്തിന്റെ നിലപാട് ഇതുവരെ കേന്ദ്രത്തെ അറിയിച്ചിട്ടില്ല.

അതിനാൽ സംസ്ഥാന സർക്കാർ നിർദേശം ലഭിച്ചാൽ നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള നപടികൾ അടുത്തയാഴ്ചയോടെ തുടങ്ങാനാണ് പ്രവേശന പരീക്ഷാകമ്മിഷണറേറ്റിന്റെ ആലോചന. മെഡിക്കൽ കമ്മിഷൻ പ്രവേശന നടപടികളുടെ നിയന്ത്രണം ഏറ്റെടുത്താൽ സർക്കാർ കോളേജുകളിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ടയടക്കം മുഴുവൻ സീറ്റുകളും അവരാകും നികത്തുക.

കേരളത്തിൽ സർക്കാർ മേഖലയിലേതടക്കം 33 കോളേജുകളിലെ 4,700 എം.ബി.ബി.എസ്. സീറ്റുകൾക്കാണ് അനുമതിയുള്ളത്. കോന്നി, ഇടുക്കി സർക്കാർ മെഡിക്കൽ കോളേജുകളിലെ 100 സീറ്റുകളിൽ വീതം ഇക്കുറി പ്രവേശനം നടത്തും. എം.ബി.ബി.എസിന് കഴിഞ്ഞവർഷം രണ്ടാം അലോട്‌മെന്റിൽ 424 മുതൽ 898 വരെയായിരുന്നു ജനറൽ വിഭാഗത്തിൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിച്ച അവസാനറാങ്കുകാർ.

തുടർന്നുള്ള അലോട്‌മെന്റുകളിൽ വിരലിലെണ്ണാവുന്ന സീറ്റുകൾ മാത്രമായിരുന്നു അവശേഷിച്ചത്. 696 റാങ്കിൽ ആദ്യ അലോട്‌മെന്റ് അവസാനിച്ചിരുന്നു. ബി.ഡി.എസിൽ 2194 മുതൽ 3865 വരെയുള്ള റാങ്കുകാർ ആദ്യ രണ്ട് അലോട്‌മെന്റുകളിൽ പ്രവേശനംനേടി.

സർക്കാർ കനിഞ്ഞാൽ 150 സീറ്റുകൾ കൂടി

പാലക്കാട് വാളയാറിലെ പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് സംസ്ഥാനസർക്കാർ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റും ആരോഗ്യസർവകലാശാല അനുമതിയും നൽകിയാൽ ഇക്കുറി 150 മെഡിക്കൽ സീറ്റുകൾ കൂടി സ്വശ്രയ മേഖലയിൽ ലഭിക്കും. 2008 മുതൽ സംസ്ഥാന സർക്കാരിന്റെയും സർവകലാശാലയുടെയും അനുമതിക്കായി മാനേജ്‌മെന്റ് ശ്രമിക്കുന്നുണ്ടെങ്കിലും പലകാരണങ്ങൾ പറഞ്ഞ് അപേക്ഷ തള്ളുകയായിരുന്നു.

ഇതേത്തുതുടർന്ന്‌ കോളേജ് സുപ്രീംകോടതിയെ സമീപിക്കുകയും കോടതി നിർദേശാനുസരണം ദേശീയമെഡിക്കൽ കമ്മിഷൻ കോളേജിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാർ അനുമതി ലഭിച്ചാൽ 150 സീറ്റുകൾക്ക് ഇക്കൊല്ലംതന്നെ പ്രവേശനാനുമതി നൽകമെന്ന് പരിശോധനയ്ക്കുശേഷം മെഡിക്കൽ കമ്മിഷൻ സുപ്രീം കോടതിയെയും മാനേജ്‌മെന്റിനെയും അറിയിച്ചിട്ടുണ്ട്.


Share our post

Kerala

ചൂതാട്ട വീഡിയോകൾ: ഇൻഫ്ളുവൻസർമാരുടെ അക്കൗണ്ടുകൾക്ക് പൂട്ടിടുന്നു, പ്രമുഖരെ നീക്കി മെറ്റ

Published

on

Share our post

കോഴിക്കോട്: ഗെയിം കളിച്ചുനേടിയ പണംകൊണ്ട് ഞങ്ങൾ മൊബൈലും ഫ്ലാറ്റും വാഹനങ്ങളും വാങ്ങി, ഇതുപോലെ നിങ്ങൾക്കും വാങ്ങാമെന്നു പറഞ്ഞുള്ള ഇൻസ്റ്റഗ്രാം റീലുകളിൽ നമ്മുടെ കണ്ണുടക്കിയിട്ടുണ്ടാവും.ആപ്പ് ഉപയോഗിക്കുന്നതോടെ രാജ്യത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന വൻചൂതാട്ടസംഘങ്ങളുടെ വലയിലേക്കാവും ഇവ നമ്മളെ കൊണ്ടുപോകുക. ഇത്തരം ചൂതാട്ട ആപ്പുകൾ പ്രചരിപ്പിക്കുന്ന വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന വ്ലോഗർമാർക്കെതിരേ നടപടി സ്വീകരിച്ചിരിക്കുകയാണ് കേരള സൈബർ പോലീസ്.പോലീസ് നിർദേശപ്രകാരം വയനാടൻ വ്ളോഗർ, മല്ലു ഫാമിലി സുജിൻ, ഫഷ്മിന സാക്കിർ തുടങ്ങിയ പ്രമുഖ അക്കൗണ്ടുകളാണ് മെറ്റ നീക്കംചെയ്തിരിക്കുന്നത്.

വീഡിയോ തിരക്കഥയനുസരിച്ച്

ചൂതാട്ട ആപ്പ് കമ്പനികൾ നൽകുന്ന തിരക്കഥയനുസരിച്ചാണ് ഇൻഫ്ളുവൻസർമാർ വീഡിയോ ചെയ്യുന്നത്. ഇവർ ഗെയിം കളിക്കുന്നത് കമ്പനികൾ നൽകുന്ന ഡെമോ അക്കൗണ്ടുകൾ വഴിയായതിനാൽ എങ്ങനെ കളിച്ചാലും ജയിക്കുംവിധമായിരിക്കും സംവിധാനം. പ്ലേ സ്റ്റോറിൽ ലഭ്യമല്ലാത്ത ആപ്പുകളാണ് ഇൻഫ്ലുവൻസർമാർ ലിങ്കുകളിലൂടെ നൽകുന്നത്.

പ്രവർത്തിക്കുന്നത് അനുമതിയില്ലാതെ

1960-ലെ കേരള ഗെയിമിങ് ആക്ട്, 1998-ലെ ലോട്ടറീസ് റെഗുലേഷൻ ആക്ട് തുടങ്ങിയവ അനുസരിച്ച് കേരളത്തിൽ ചൂതാട്ടം നിരോധിച്ചിട്ടുണ്ട്. ഓൺലൈൻ ഗെയിമുകളെ ‘സ്‌കിൽ’ ഉപയോഗിച്ച് കളിക്കുന്നവ ‘ചാൻസ്’ ഉപയോഗിച്ച് കളിക്കുന്നവ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. 2021-ലെ ഹൈക്കോടതി വിധിയനുസരിച്ച് സ്‌കിൽ ഉപയോഗിച്ച് കളിക്കുന്ന ഓൺലൈൻ ഗെയിമുകൾക്കുമാത്രമേ കേരളത്തിൽ പ്രവർത്തനാനുമതിയുള്ളൂ.ചാൻസ് ഉപയോഗിച്ച് കളിക്കുന്ന പ്രവചന, വാതുവെപ്പ്‌ സ്വഭാവമുള്ള ഗെയിമുകളാണ് അനുമതിയില്ലാത്ത ആപ്പുകളുടെ പരിധിയിൽ വരുന്നത്.

തട്ടിപ്പ് കണ്ടെത്താൻ സൈബർ പട്രോളിങ് ടീം

സൈബർ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്താൻ കേരള സൈബർ പോലീസിന് കീഴിൽ സൈബർ പട്രോളിങ് ടീമുണ്ട്. ഇത്തരത്തിലുള്ള ഒട്ടേറെ ആപ്പുകൾ കേന്ദ്ര ഇലക്‌ട്രോണിക്സ്, ഐ.ടി. മന്ത്രാലയവും നിരോധിച്ചിട്ടുണ്ട്. ഇത്തരം ആപ്പുകളുടെ പ്രചാരണത്തിന് പണം കൈപ്പറ്റിയ പല സിനിമാതാരങ്ങളും നിയമക്കുരുക്കിലാണ്.


Share our post
Continue Reading

Kerala

കിണറ്റില്‍ വീണ നാലരവയസുകാരനെ കിണറ്റില്‍ ഇറങ്ങി രക്ഷിച്ച് 63കാരി

Published

on

Share our post

തൃശൂര്‍: പുന്നയൂര്‍ക്കുളത്ത് കിണറ്റില്‍ വീണ നാലരവയസുകാരനെ ബന്ധുവായ 63കാരി രക്ഷിച്ചു. വടക്കേക്കാട് മണികണ്‌ഠേശ്വരം കിഴക്ക് തെക്കേപാട്ടയില്‍ മുഹമ്മദ് ഹാജിയുടെ ഭാര്യ സുഹറയാണ് (63) ഭര്‍തൃസഹോദരന്റെ പേരക്കിടാവ് മുഹമ്മദ് ഹൈസിനെ കിണറ്റില്‍ ഇറങ്ങി രക്ഷിച്ചത്. മോട്ടോര്‍ഷെഡ്ഡിന്റെ മുകളില്‍ വീണ നെല്ലിക്ക പെറുക്കാന്‍ കിണറിന്റെ ആള്‍മറയില്‍ ചവിട്ടി കയറിയപ്പോഴാണ് മുഹമ്മദ് ഹൈസിന്‍ കിണറ്റിലേക്ക് വീണത്. ഈ സമയം സുഹറയുടെ മകന്റെ മകള്‍ ഫിന്‍സയും (7) ഭര്‍ത്താവിന്റെ മറ്റൊരു സഹോദരന്റെ മകന്‍ ബാരിഷും (7) മോട്ടര്‍പുരയുടെ മുകളിലുണ്ടായിരുന്നു. ഇവരാണ് ഹൈസിന്‍ കിണറ്റില്‍ വീണ കാര്യം സുഹറയെ വിവരം അറിയിച്ചത്. ഓടിയെത്തിയ സുഹറ മോട്ടറിന്റെ ഹോസ് കെട്ടിയ കയറില്‍ തൂങ്ങി കിണറ്റില്‍ ഇറങ്ങി ഹൈസിനെ പൊക്കിയെടുത്തു. കുട്ടിയെ വെള്ളത്തില്‍ നിന്നു കോരിയെടുത്തെങ്കിലും ശരീരം തളര്‍ന്ന് മുകളിലേക്ക് കയറാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു സുഹറ. കുട്ടിയെ അടക്കിപിടിച്ച് കിണര്‍ റിങ്ങില്‍ പിടിച്ച് 10 മിനിറ്റോളം വെള്ളത്തില്‍ കിടന്നു. കുട്ടികളുടെ വിളികേട്ട് ഓടിയെത്തിയ ബന്ധുവായ അഷ്‌കര്‍ ആണ് കിണറ്റില്‍ ഇറങ്ങി സുഹറയെയും ഹൈസിനെയും പുറത്തെത്തിച്ചത്. വീഴ്ച്ചയില്‍ ഹൈസിന് ചെവിയില്‍ നേരിയ പരിക്കേറ്റിട്ടുണ്ട്.


Share our post
Continue Reading

Kerala

ലഹരിക്കടത്തിന് തടയിടാൻ പൊലീസിന്റെ ഓപ്പറേഷൻ ഡി ഹണ്ട്

Published

on

Share our post

തിരുവനന്തപുരം: മയക്കുമരുന്നിനെതിരായ ഓപ്പറേഷൻ ഡി ഹണ്ടിലൂടെ സംസ്ഥാനത്ത് ഒരാഴ്ചക്കിടെ അറസ്റ്റിലായത് 2854 പേർ. ഫെബ്രുവരി 22 മുതൽ നടത്തിയ പരിശോധനയിൽ ഒന്നര കിലോ എം.ഡി.എം.എയും 154 കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 2762 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എഡിജിപി മനോജ് എബ്രാഹാമിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ ഡി-ഹണ്ട് നടത്തിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരമായിരുന്നു സംസ്ഥാന വ്യാപകമായ പരിശോധന.വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. ലഹരിവസ്തുക്കൾ വിൽപ്പന നടത്തുകയോ, ഉപയോഗിക്കുകയോ, കൈവശം വയ്ക്കുകയോ ചെയ്തിട്ടുള്ള 2854 പേരെ അറസ്റ്റ് ചെയ്തത്.ഒമ്പത് ദിവസങ്ങൾക്കുള്ളിലാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.


Share our post
Continue Reading

Trending

error: Content is protected !!