Connect with us

Kerala

ബിരുദഫലം വന്നിട്ടും സപ്ലിമെന്ററി ഫലമില്ല, വിദ്യാർഥികൾക്ക് നഷ്ടമാകുന്നത് ഒരു വർഷം

Published

on

Share our post

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ അവസാനവർഷ ബിരുദപരീക്ഷാഫലം വന്നശേഷവും സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാത്തതിനാൽ വിദ്യാർഥികൾക്ക് ഒരുവർഷം നഷ്ടമാവുന്നു. കഴിഞ്ഞമാസമാണ് അവസാന സെമസ്റ്റർ ഫലംവന്നത്.

എന്നാൽ, മുമ്പ് സപ്ലിമെന്ററി പരീക്ഷയെഴുതിയ വിദ്യാർഥികളാണ് ശരിക്കും കുടുങ്ങിയത്. സപ്ലിമെന്ററി പരീക്ഷാഫലം സർവകലാശാല ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതുകാരണം ഈ കുട്ടികൾക്ക് പുതിയ കോഴ്‌സുകൾക്കും പ്രവേശനപരീക്ഷകൾക്കും മറ്റും അപേക്ഷിക്കാനാവാത്ത സ്ഥിതിയാണ്.

സപ്ലിമെന്ററി പരീക്ഷയുടെ ഫലംവരാൻ ഇനിയും മൂന്നോ നാലോ മാസം വേണ്ടിവരും. അപ്പോഴേക്കും മറ്റു പ്രവേശനപരീക്ഷകൾക്കും കോഴ്‌സുകൾക്കും അപേക്ഷിക്കാനുള്ള സമയം കഴിയും. ഈ വിദ്യാർഥികൾക്ക് ഒരുവർഷം നഷ്ടമാവുകയും ചെയ്യും.

സെമസ്റ്റർ സമ്പ്രദായം നടപ്പാക്കിയശേഷമാണ് കാലിക്കറ്റ് സർവകലാശാല സപ്ലിമെന്ററി പരീക്ഷകൾ സെമസ്റ്റർ പരീക്ഷയ്ക്കൊപ്പം നടത്താൻ തുടങ്ങിയത്. ഇതോടെയാണ് ഇവയുടെ ഫലപ്രഖ്യാപനവും വൈകിത്തുടങ്ങിയത്.

സെമസ്റ്റർ പരീക്ഷകളുടെ കൂടെ നടത്തുന്നതിനാൽ അതിന്റെ ഫലംവരുമ്പോൾ മാത്രമേ സപ്ലിമെന്ററിഫലവും പ്രസിദ്ധീകരിക്കൂ. വിജയം നേടാനാവാത്തവർക്കുപുറമെ ആരോഗ്യപ്രശ്നങ്ങളാൽ പരീക്ഷയെഴുതാൻ കഴിയാത്തവരും ഇംപ്രൂവ്‌മെന്റിനുള്ളവരും സപ്ലിമെൻററി പരീക്ഷ എഴുതാറുണ്ട്.

സെമസ്റ്റർ പരീക്ഷകളോടൊപ്പം നടത്തുന്ന സപ്ലിമെൻററി പരീക്ഷയുടെ പേപ്പറുകൾ മാറ്റിവെച്ച് അവ മാത്രം സമയത്തിന് പരിശോധിച്ചു ഫലം പ്രസിദ്ധീകരിച്ചാൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാവുന്നതേയുള്ളൂവെന്നാണ് വിദ്യാർഥികൾ പറയുന്നത്.

ലക്ഷക്കണക്കിന് കുട്ടികളെഴുതുന്ന പരീക്ഷയായതിനാലാണ് മൂല്യനിർണയം താമസിക്കുന്നതെന്നും എങ്കിലും എത്രയും പെട്ടെന്ന് പൂർത്തിയാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും പരീക്ഷാകൺട്രോളർ പറഞ്ഞു. പരീക്ഷാമൂല്യനിർണയം പൂർണമായും പുതിയരീതിയിലേക്ക് മാറുന്നതോടെ അടുത്തവർഷത്തോടെ പ്രശ്നം പരിഹരിക്കാനാവുമെന്ന് പരീക്ഷാകൺട്രോളർ വ്യക്തമാക്കി.


Share our post

Breaking News

താമരശ്ശേരിയിൽ ജേഷ്ഠൻ അനുജൻ്റെ തലക്ക് വെട്ടി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിക്ക് സമീപം ചമലിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിപ്പരിക്കേൽപിച്ചു. ചമൽ അംബേദ്കർ കോളനിയിലെ അഭിനന്ദിനാണ് വെട്ടേറ്റത്. സഹോദരൻ അർജുനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അർജുൻ ലഹരിക്കടിമയെന്ന് പൊലീസ് പറഞ്ഞു.ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് അർജുൻ അനുജനെ ആക്രമിക്കച്ചത്. വീട്ടുകാർ പിടിച്ചുവെച്ചതിനെ തുടർന്നാണ് അഭിനന്ദിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. അഭിനന്ദിന്റെ നില ​ഗുരുതരമല്ല.


Share our post
Continue Reading

Kerala

ലഹരി ഉപയോഗവും വിൽപനയും അറിയിക്കാം

Published

on

Share our post

ലഹരി ഉപയോഗവും വിൽപനയും തടയുന്നതിനായി സമൂഹം ജാഗ്രത പാലിക്കണം. സമൂഹത്തിന്റെ സുരക്ഷയ്ക്കും യുവതയുടെ ഭാവിക്കുമുള്ള വെല്ലുവിളിയായ ലഹരിക്ക് എതിരെ ഉറച്ച നിലപാട് സ്വീകരിക്കുക എല്ലാവരുടെയും കടമയാണ്.സംശയാസ്പദമായ ലഹരി ഇടപാടുകൾ, ഉപയോഗം, അല്ലെങ്കിൽ ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ വിവിധ സഹായ സേവനങ്ങൾ ലഭ്യമാണ്.

📞9995 966 666: യോദ്ധാവ്
📞14405: വിമുക്തിയുടെ സൗജന്യ കൗൺസിലിംഗ് സെന്റർ
📞1090: ജില്ല നാർക്കോട്ടിക് സെന്റർ
📞1098: ചൈൽഡ് ലൈൻ
📞112: പൊലീസ് ഹെല്പ് ലൈൻ


Share our post
Continue Reading

Kerala

എങ്ങനെയാ മക്കളിങ്ങനെ ആവുന്നേ, അടി കൊടുത്ത് വളര്‍ത്തണം, കേരളം മുടിഞ്ഞു’ പ്രതിഷേധിച്ച് അധ്യാപിക

Published

on

Share our post

താമരശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമിനു മുമ്പില്‍ റിട്ടയേര്‍ഡ് അധ്യാപികയുടെ പ്രതിഷേധം. ജുവനൈല്‍ ഹോമിലെ അധ്യാപികയായിരുന്ന ജയാ രാമചന്ദ്രക്കുറുപ്പാണ് പ്രതിഷേധവുമായി എത്തിയത്. എന്റെ കുഞ്ഞാണെങ്കില്‍ സഹിക്കുവോ? ഒരിക്കലും ആ കുട്ടികളെ പരീക്ഷ എഴുതിപ്പിക്കരുത്, നല്ല ശിക്ഷ കൊടുക്കണം, ബാലനിയമങ്ങള്‍ മാറ്റണം, പ്രതികരിക്കാന്‍ തന്നെയാണ് വന്നത് എന്ന് ജയാരാമചന്ദ്രന്‍ പറഞ്ഞു. അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ശിക്ഷിക്കാനുള്ള അധികാരമില്ലെങ്കില്‍ ലോകം നന്നാകില്ലെന്നും അവര്‍ പറഞ്ഞു


Share our post
Continue Reading

Trending

error: Content is protected !!