Connect with us

Kerala

നേട്ടങ്ങൾ വേഗത്തിൽ; മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലകളിലേക്ക്‌

Published

on

Share our post

തിരുവനന്തപുരം : സമയബന്ധിതമായി പദ്ധതി പൂർത്തീകരിച്ച്‌ വികസനം ത്വരിതപ്പെടുത്താനും ഭരണനേട്ടങ്ങൾ ജനങ്ങളിൽ വേഗമെത്തിക്കാനും മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലകളിലേക്ക്‌. കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നാല്‌ മേഖലാ അവലോകന യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. ജില്ലകളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും വികസനം ത്വരിതപ്പെടുത്തുന്നതിനുമാകും ഊന്നൽ. തുടർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പൊലീസ് ഓഫീസർമാരുടെ യോഗവും ചേരും. മേഖലാ യോഗങ്ങളിൽ പരി​ഗണിക്കേണ്ട കാര്യങ്ങൾ ജൂൺ 30നുമുമ്പ് കലക്ടർമാർ തയ്യാറാക്കും.

അവലോകനം ഇങ്ങനെ

അടിസ്ഥാനസൗകര്യ വികസനം ഉൾപ്പെടെ പദ്ധതികളുടെ പുരോഗതി, ക്ഷേമ പദ്ധതികളുടെയും പരിപാടികളുടെയും സ്ഥിതിവിവരങ്ങളും വിലയിരുത്തലും പരിഹാരങ്ങളും, കേന്ദ്രാവിഷ്കൃത പദ്ധതികളിലെ പുരോഗതി, മുടങ്ങിക്കിടക്കുന്നവ ഉണ്ടെങ്കിൽ കാരണവും പരിഹാര നിർദേശവും, ആരംഭിക്കാനിരിക്കുന്നവ ഉണ്ടെങ്കിൽ അവയുടെ തൽസ്ഥിതിയും തടസ്സങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അവയുടെ പരിഹാര നിർദേശവും, ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ തുടങ്ങിയവയാണ്‌ ആദ്യഘട്ടത്തിൽ പരിഗണിക്കുക.

പദ്ധതികളുടെ ഭൂമി ഏറ്റെടുക്കൽ പുരോഗതി , പൊതുവിദ്യാലയങ്ങൾ, പൊതുജനാരോഗ്യ കേന്ദ്രങ്ങൾ, ആശുപത്രികൾ, അങ്കണവാടികൾ, സിവിൽ സ്റ്റേഷനുകൾ ഉൾപ്പെടെ പൊതുസ്ഥാപനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, സർക്കാരിന്റെ നാല് മിഷനുമായി ബന്ധപ്പെട്ട് നടപ്പാക്കിയ വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതി, ലൈഫ്/പുനർഗേഹം പദ്ധതിയുടെ സ്ഥിതിവിവരം, മലയോര / തീരദേശ ഹൈവേ, ദേശീയ ജലപാത പരോഗതി തുടങ്ങിയ കാര്യങ്ങളാണ്‌ അവലോകനം ചെയ്യുക. ഇതിനുമുമ്പായി കലക്ടർമാർ ജില്ലാതല ശിൽപ്പശാല സംഘടിപ്പിക്കും.

മൂന്നായി തരംതിരിക്കും

അവലോകന യോഗത്തിൽ പരിഗണിക്കേണ്ട വിഷയങ്ങളെ മൂന്നായി തരംതിരിക്കും. സർക്കാർ തലത്തിൽ തീരുമാനം എടുക്കേണ്ടവ, വിവിധ വകുപ്പുകളുമായി ചർച്ചചെയ്ത് പരിഹരിക്കാവുന്നവ എന്നിവ ആദ്യതരത്തിൽ ഉൾപ്പെടുത്തും. ജില്ലകളിൽ പരിഹരിക്കാവുന്നവ, ജില്ലാതലത്തിൽ വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും ഏകോപനത്തിലൂടെ പരിഹരിക്കാവുന്നവ എന്നിവയെ രണ്ടാംതരത്തിലാക്കും. രണ്ടിലും ഉൾപ്പെടാത്തവ പ്രത്യേകം പരിഗണിക്കും.

48 മണിക്കൂറിനുള്ളിൽ ഉത്തരവ്‌

ഓരോ മേഖലയിലും അവലോകന യോഗത്തിന്റെ ആദ്യഘട്ടത്തിൽ ചീഫ് സെക്രട്ടറിയും വകുപ്പുസെക്രട്ടറിമാരും പങ്കെടുക്കും. തുടർന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന യോഗങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളും. തീരുമാനത്തിൽ 48 മണിക്കൂറിനുള്ളിൽ ഉത്തരവിറക്കും. കലക്ടർമാർ ജില്ലാതലത്തിൽ കണ്ടെത്തുന്ന വിഷയങ്ങൾ സമർപ്പിക്കുന്നതിനും വകുപ്പുസെക്രട്ടറിമാർക്ക് നിരീക്ഷിക്കുന്നതിനും വകുപ്പുകൾക്ക് നടപടിയായി കൈമാറുന്നതിനും പ്രത്യേകം സോഫ്റ്റ് വെയറും തയ്യാറാക്കും.


Share our post

Breaking News

താമരശ്ശേരിയിൽ ജേഷ്ഠൻ അനുജൻ്റെ തലക്ക് വെട്ടി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിക്ക് സമീപം ചമലിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിപ്പരിക്കേൽപിച്ചു. ചമൽ അംബേദ്കർ കോളനിയിലെ അഭിനന്ദിനാണ് വെട്ടേറ്റത്. സഹോദരൻ അർജുനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അർജുൻ ലഹരിക്കടിമയെന്ന് പൊലീസ് പറഞ്ഞു.ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് അർജുൻ അനുജനെ ആക്രമിക്കച്ചത്. വീട്ടുകാർ പിടിച്ചുവെച്ചതിനെ തുടർന്നാണ് അഭിനന്ദിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. അഭിനന്ദിന്റെ നില ​ഗുരുതരമല്ല.


Share our post
Continue Reading

Kerala

ലഹരി ഉപയോഗവും വിൽപനയും അറിയിക്കാം

Published

on

Share our post

ലഹരി ഉപയോഗവും വിൽപനയും തടയുന്നതിനായി സമൂഹം ജാഗ്രത പാലിക്കണം. സമൂഹത്തിന്റെ സുരക്ഷയ്ക്കും യുവതയുടെ ഭാവിക്കുമുള്ള വെല്ലുവിളിയായ ലഹരിക്ക് എതിരെ ഉറച്ച നിലപാട് സ്വീകരിക്കുക എല്ലാവരുടെയും കടമയാണ്.സംശയാസ്പദമായ ലഹരി ഇടപാടുകൾ, ഉപയോഗം, അല്ലെങ്കിൽ ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ വിവിധ സഹായ സേവനങ്ങൾ ലഭ്യമാണ്.

📞9995 966 666: യോദ്ധാവ്
📞14405: വിമുക്തിയുടെ സൗജന്യ കൗൺസിലിംഗ് സെന്റർ
📞1090: ജില്ല നാർക്കോട്ടിക് സെന്റർ
📞1098: ചൈൽഡ് ലൈൻ
📞112: പൊലീസ് ഹെല്പ് ലൈൻ


Share our post
Continue Reading

Kerala

എങ്ങനെയാ മക്കളിങ്ങനെ ആവുന്നേ, അടി കൊടുത്ത് വളര്‍ത്തണം, കേരളം മുടിഞ്ഞു’ പ്രതിഷേധിച്ച് അധ്യാപിക

Published

on

Share our post

താമരശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമിനു മുമ്പില്‍ റിട്ടയേര്‍ഡ് അധ്യാപികയുടെ പ്രതിഷേധം. ജുവനൈല്‍ ഹോമിലെ അധ്യാപികയായിരുന്ന ജയാ രാമചന്ദ്രക്കുറുപ്പാണ് പ്രതിഷേധവുമായി എത്തിയത്. എന്റെ കുഞ്ഞാണെങ്കില്‍ സഹിക്കുവോ? ഒരിക്കലും ആ കുട്ടികളെ പരീക്ഷ എഴുതിപ്പിക്കരുത്, നല്ല ശിക്ഷ കൊടുക്കണം, ബാലനിയമങ്ങള്‍ മാറ്റണം, പ്രതികരിക്കാന്‍ തന്നെയാണ് വന്നത് എന്ന് ജയാരാമചന്ദ്രന്‍ പറഞ്ഞു. അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ശിക്ഷിക്കാനുള്ള അധികാരമില്ലെങ്കില്‍ ലോകം നന്നാകില്ലെന്നും അവര്‍ പറഞ്ഞു


Share our post
Continue Reading

Trending

error: Content is protected !!