Kerala
നക്ഷത്രയുടെ അമ്മയുടെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ആരോപണം; പരാതി നല്‍കുമെന്ന് ബന്ധുക്കള്‍

ആലപ്പുഴ: മാവേലിക്കര പുന്നമൂടില്‍ കൊല്ലപ്പെട്ട ആറുവയസ്സുകാരി നക്ഷത്രയുടെ അമ്മ വിദ്യയുടെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ആരോപണം. നാലു വര്‍ഷം മുന്‍പ് ആത്മഹത്യയാണെന്ന് കരുതിയ വിദ്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഇവരുടെ ബന്ധുക്കളാണ് രംഗത്തെത്തിയത്.
കഴിഞ്ഞദിവസമാണു നക്ഷത്രയെ അച്ഛന്‍ ശ്രീമഹേഷ് വെട്ടിക്കൊലപ്പെടുത്തിയത്. നക്ഷത്രയുടെ അമ്മ വിദ്യയെ 2019 ജൂണ്‍ നാലിന് ശ്രീമഹേഷിന്റെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ആത്മഹത്യ ചെയ്തതെന്നാണു കരുതിയിരുന്നത്. ഇപ്പോഴത്തെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അതും കൊലപാതകമാണെന്നു സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അടുത്ത ദിവസം പോലീസില്‍ പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.
നക്ഷത്രയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് വിദ്യയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ശ്രീമഹേഷ് ആത്മഹത്യഭീഷണി മുഴക്കിയതോടെ പരാതി പിന്‍വലിക്കുകയായിരുന്നു.
അമ്മയ്ക്കരികെ അന്ത്യവിശ്രമം
കായംകുളം: കളിയും ചിരിയുമായി നക്ഷത്ര ഇനിയില്ല. അമ്മയോടുചേര്‍ന്ന് അവളുറങ്ങി; എന്നെന്നേക്കുമായി. മഴയില്‍ നനഞ്ഞ പകലില്‍ അമ്മവീടായ പത്തിയൂര്‍ തൃക്കാര്‍ത്തികയിലായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍.
കഴിഞ്ഞ ദിവസം അച്ഛന്‍ ശ്രീമഹേഷ് കൊലപ്പെടുത്തിയ മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ ആറുവയസ്സുകാരി നക്ഷത്രയെ അവസാനമായി ഒരുനോക്കു കാണാന്‍ നൂറുകണക്കിനാളുകള്‍ പത്തിയൂരിലേക്കൊഴുകി. പ്രകാശംപരത്തിയ ആ കുഞ്ഞുചിരി ഇനി വിടരില്ലെന്ന ദുഃഖം അവരുടെ മുഖങ്ങളില്‍ കണ്ണീര്‍മഴയായി.
നക്ഷത്രയുടെ അമ്മ വിദ്യയെ 2019 ജൂണ്‍ നാലിനു പുന്നമൂട്ടിലുള്ള വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. പത്തിയൂര്‍ കാര്‍ത്തികയില്‍ ലക്ഷ്മണന്റെയും രാജശ്രീയുടെയും മകളാണു വിദ്യ. വിദ്യയുടെ സംസ്‌കാരച്ചടങ്ങുകളും പത്തിയൂരുള്ള വീട്ടിലായിരുന്നു. വിദ്യയെ അടക്കിയതിന്റെ സമീപത്തുതന്നെയാണു നക്ഷത്രയ്ക്കും അന്ത്യവിശ്രമം ഒരുക്കിയത്. വിദ്യയുടെ സഹോദരന്‍ വിഷ്ണു വിദേശത്തു നിന്നു രാവിലെയെത്തി. ഇതേത്തുടര്‍ന്നാണു സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം നടത്താന്‍ നിശ്ചയിച്ചത്.
കായംകുളം താലൂക്കാസ്പത്രി മോര്‍ച്ചറിയില്‍ നിന്ന് വെള്ളിയാഴ്ച രണ്ടുമണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. ബന്ധുക്കള്‍ ഉള്‍പ്പെടെ വന്‍ ജനാവലി നിറകണ്ണുകളോടെ നക്ഷത്രയ്ക്കു വിടചൊല്ലാനെത്തിയിരുന്നു. ഇടയ്ക്കിടെ പെയ്യുന്ന മഴ അവഗണിച്ചും ആളുകള്‍ എത്തിക്കൊണ്ടിരുന്നു. അച്ഛന്‍തന്നെ കുഞ്ഞിനെ വെട്ടിക്കൊന്നതിന്റെ അവിശ്വസനീയത ആളുകള്‍ പരസ്പരം പങ്കിട്ടു.
മൂന്നരയോടെ നക്ഷത്രയുടെ ചേതനയറ്റ കുഞ്ഞുശരീരം കുഴിയിലേക്കെടുത്തു. മകളെയും ചെറുമകളെയും നഷ്ടപ്പെട്ടതിന്റെ സങ്കടം ഉള്ളിലമര്‍ത്തി അപ്പൂപ്പനും അമ്മൂമ്മയും കുഴിയിലേക്ക് ഒരുപിടി മണ്ണിട്ടു, പിന്നെ കൂടി നിന്നവരും. നക്ഷത്രയുടെ സംസ്‌കാരച്ചടങ്ങിലെത്തി എം.എം. ആരിഫ് എം.പി., യു. പ്രതിഭ എം.എല്‍.എ., രമേശ് ചെന്നിത്തല എം.എല്‍.എ., വി.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ, കായംകുളം നഗരസഭാധ്യക്ഷ പി. ശശികല തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
മകളെ മഴു ഉപയോഗിച്ചു വെട്ടിക്കൊലപ്പെടുത്തിയ ശ്രീമഹേഷ് (38) ആത്മഹത്യാശ്രമത്തെത്തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലാണിപ്പോള്‍. മകളെ കൊന്നശേഷം ആത്മഹത്യചെയ്യാനാണു ലക്ഷ്യമിട്ടിരുന്നതെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞിരുന്നു. മകള്‍ അനാഥയാകരുതെന്നു കരുതിയാണു കൊലപ്പെടുത്തിയതെന്നും ഇയാള്‍ വ്യക്തമാക്കിയിരുന്നു.
ആത്മഹത്യക്കു ശ്രമിച്ച ശ്രീമഹേഷ് അപകടനില തരണംചെയ്തു
മാവേലിക്കര: പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്ര(ആറ്)യെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അച്ഛന്‍ ശ്രീമഹേഷ് അപകടനില തരണംചെയ്തതായി വണ്ടാനം മെഡിക്കല്‍ കോളേജ് ആസ്പത്രി കേന്ദ്രങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം ജയിലില്‍ വെച്ച് പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് കഴുത്തിലും കൈയിലും മുറിവേല്‍പ്പിച്ച് ആത്മഹത്യക്കു ശ്രമിച്ച ശ്രീമഹേഷിനെ രാത്രിയില്‍ മെഡിക്കല്‍ കോളജാസ്പത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. വെള്ളിയാഴ്ച രാവിലെ ആസ്പത്രിയിലെ പോലീസ് സെല്ലിലേക്കു മാറ്റിയ ഇയാള്‍ക്കു കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇയാളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് ഇതോടെ വൈകും. ശ്രീമഹേഷിനെ തിരികെ ജയിലിലെത്തിച്ച ശേഷം കസ്റ്റഡി അപേക്ഷ നല്‍കുമെന്നു മാവേലിക്കര ഇന്‍സ്‌പെക്ടര്‍ സി. ശ്രീജിത്ത് പറഞ്ഞു. ആസ്പത്രിയില്‍ നിന്ന് ഇയാളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു മാറ്റാനും സാധ്യതയുണ്ട്.
ഇതിനിടെ, നക്ഷത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വ്യാപകഅഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതു പോലീസിനു തലവേദനയായി. സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള ഇത്തരം പ്രചാരണങ്ങളില്‍ അടിസ്ഥാനമില്ലെന്നും അസത്യപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ഇന്‍സ്‌പെക്ടര്‍ സി. ശ്രീജിത്ത് അറിയിച്ചു.
Kerala
മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കും: എം.വി ഗോവിന്ദൻ


തിരുവനന്തപുരം: സംസ്ഥാനത്ത് സി.പി.എമ്മിന് അംഗബലം കൂടിയെന്ന് എം.വി ഗോവിന്ദൻ. കൊല്ലത്ത് നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പാർട്ടിക്കും സർക്കാരിനുമെതിരെ പ്രതിപക്ഷത്തിൻ്റെശക്തി കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളാണ്. ലഹരിക്കെതിരാണ് പാർട്ടി നിലപാട്. ‘മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
Kerala
കാർ ഡിവൈഡറിലിടിച്ച് അപകടം: മൂന്ന് പേർ മരിച്ചു


കാസർകോട്: കാസർകോട് ഉപ്പളയിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ബേക്കൂർ സ്വദേശി കൃഷ്ണകുമാർ, ബായിക്കട്ട സ്വദേശി വരുൺ, മംഗലാപുരം സ്വദേശി കിഷുൻ എന്നിവരാണ് മരിച്ചത്. ഇവർ മംഗലാപുരത്തേക്ക് പോവുകയായിരുന്നു എന്നാണ് വിവരം.രാത്രി പത്തരയോടെ ഉപ്പള ചെക്പോസ്റ്റിനടുത്ത് പാലത്തിൻ്റെ കൈവരിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. 50 മീറ്റോളം ദൂരം കൈവരി ഇടിച്ച് തകർത്ത് കാർ മുന്നോട്ട് പോയി. ഇതേത്തുടർന്ന് റോഡിൽ കാറിൻ്റെ ഭാഗങ്ങൾ ചിതറിക്കിടക്കുകയാണ്. അപകടത്തിൽ മരിച്ച മൂന്ന് പേരും കാറിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ നിലയിലായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ ഉപ്പിനങ്ങാടി സ്വദേശി രത്തനെ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Kerala
ആദ്യ ദിവസത്തെ പ്ലസ് ടു പരീക്ഷയെഴുതി മടങ്ങിയെത്തിയ 17കാരി വീടിനുള്ളിൽ മരിച്ച നിലയിൽ


കോഴിക്കോട്: വടകര വില്യാപ്പള്ളിയിൽ പ്ളസ് ടു വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടകര പുത്തൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി അനന്യ (17) യാണ് മരിച്ചത് . വീട്ടുകാർ പുറത്ത് പോയി തിരിച്ച് വന്നപ്പോഴാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ പെൺകുട്ടിയെ കണ്ടത്. വൈകിട്ട് 6.30 ഓടെയാണ് സംഭവം. പ്ളസ് ടു പരീക്ഷ എഴുതി വീട്ടിൽ തിരിച്ചെത്തിയതായിരുന്നു കുട്ടി. വില്യാപ്പള്ളി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വടകര പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. തിരുവനന്തപുരം മരുതുംകുഴി സ്വദേശി ദർശൻ്റെ മരണവാർത്തയുടെ നടുക്കം മാറും മുൻപാണ് മറ്റൊരു പ്ലസ് ടു വിദ്യാർത്ഥിയുടെ മരണവാർത്ത കൂടെയെത്തുന്ന്. ഇന്ന് പരീക്ഷ തുടങ്ങാനാരിക്കെയാണ് ദർശനെ മരുതംകുഴിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പഠിച്ചതെല്ലാം മറന്ന് പോകുന്നുവെന്നും അച്ഛനും അമ്മയും വിഷമിക്കരുതെന്നും പറയുന്ന ആത്മഹത്യാ കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തി. പഠനത്തിലും കലയിലും മിടുക്കനായ ഏക മകനെയാണ് മാതാപിതാക്കൾക്ക് നഷ്ടമായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്