Connect with us

Kerala

ഇനി വീട് തകരുമെന്ന പേടിയില്ല, നാലു കുട്ടികളും പുതിയ വീട്ടിലേക്ക്; സ്നേഹ വീടൊരുക്കി അധ്യാപിക

Published

on

Share our post

വണ്ടിപ്പെരിയാർ: അച്ഛനമ്മമാരെ നഷ്ടപ്പെട്ട നാല് സഹോദരങ്ങൾക്ക് സ്നേഹ വീടൊരുക്കി മുൻ അധ്യാപിക. ചുരക്കുളം 59-ാം മൈലിൽ ഏതുനിമിഷവും നിലം പൊത്താറായ ഷെഡിൽ താമസിച്ചിരുന്ന സവിത, സജിത, സജിത്, സനിത എന്നീ സഹോദരങ്ങൾക്കാണ് വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹൈസ്കൂളിലെ മുൻ അധ്യാപിക എം.സി. ശോശാമ്മ വീട് നിർമിച്ച് നൽകിയത്.

കുട്ടികളിൽ മൂന്നുപേർ ശോശാമ്മ പഠിപ്പിച്ച സ്കൂളിലെ പൂർവ വിദ്യാർഥികളാണ്. ഒരാൾ അവിടെ പഠിക്കുന്നുണ്ട്. കുട്ടികളുടെ അച്ഛനെ ശോശാമ്മ മുൻപ് പഠിപ്പിച്ചിട്ടുണ്ട്.

പോരാട്ടമാണ് ഇവരുടെ ജീവിതം

താന്നിക്കളം വീട്ടിൽ സന്തോഷ് അർബുദ ബാധിതനായി 15 വർഷം മുൻപാണ് മരിച്ചത്. തുടർന്ന് ഭാര്യ വിജയമ്മ കൂലിപ്പണിയെടുത്താണ് മക്കളായ സവിത, സജിത, സജിത്, സനിത എന്നിവരെ വളർത്തിയത്. നാല് വർഷം മുൻപ് വിജയമ്മയും അർബുദ ബാധിതയായി മരിച്ചു.

ഇതോടെ നാല് കുട്ടികളുടേയും ജീവിതം ഇരുളടഞ്ഞു. വിജയമ്മയുടെ പ്രായമായ അമ്മ അന്നമ്മയാണ് നാല് പേരേയും പിന്നീട് സംരക്ഷിച്ചത്. എന്നാൽ, പ്രായാധിക്യം കൊണ്ട് വിജയമ്മയ്ക് ജോലിക്ക് പോകാൻ കഴിയാതെയായി.

ഇതോടെ മൂത്തവരായ സവിതയും സജിതയും പ്ലസ്ടുവിന് നല്ല മാർക്കുണ്ടായിട്ടും സഹോദരങ്ങളെയും പ്രായമായ മുത്തശ്ശിയേയും സംരക്ഷിക്കുന്നതിനായി പഠനം നിർത്തി തുണിക്കടയിൽ ജോലിക്ക് കയറി.

എപ്പോൾ വേണമെങ്കിലും തകർന്നുവീഴാവുന്ന കൂരയിൽ ഇവർ കഴിയുന്ന വിവരം വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹൈസ്കൂളിലെ 1984 ബാച്ച് പൂർവ വിദ്യാർഥികളുടെ വാട്സാപ്പ് കൂട്ടായ്മയിൽ സി.ഡി.എസ്. ചെയർപേഴ്സൺ ലിസി തോമസ് ഇട്ടു.

ശോശാമ്മ ടീച്ചറിന്റെ മകൾ ആശ ഈ ഗ്രൂപ്പിലെ അംഗമായിരുന്നു. അവരാണ് കുട്ടികളുടെ ദുരവസ്ഥ അമ്മയെ അറിയിച്ചത്. തുടർന്ന് ശോശാമ്മ നേരിട്ട് സ്ഥലത്തെത്തി കുട്ടികളെ കണ്ടു. അപ്പോഴാണ് കുട്ടികളുടെ അച്ഛനെ താൻ പഠിപ്പിച്ചിട്ടുണ്ടെന്ന് മനസ്സിലായത്.

കൂടാതെ ടീച്ചർ പഞ്ചായത്ത് ഹൈസ്കൂളിൽ ജോലിചെയ്യുന്ന സമയത്ത് അവരുടെ മുത്തശ്ശൻ തങ്കപ്പൻ അവിടെ പ്യൂണായിരുന്നു. കുട്ടികളുടെ ദുരവസ്ഥകണ്ട് എത്രയും പെട്ടെന്ന് വീട് നിർമിക്കണമെന്ന് ശോശാമ്മ ടീച്ചർ തീരുമാനിക്കുകയായിരുന്നു.

ഏഴ് ലക്ഷം രൂപ ചെലവിൽ രണ്ടര മാസം കൊണ്ടാണ് വീട് പൂർത്തിയാക്കിയത്. മൂന്ന് മുറികളും അടുക്കളയും ഹാളുമുണ്ട്. ജൂൺ ആറിന് ഗൃഹപ്രവേശവും നടത്തി. ടീച്ചർക്കും ‘84 ബാച്ചി’നും നിറ കണ്ണുകളോടെയാണ് കുട്ടികൾ അന്ന് നന്ദി പറഞ്ഞത്. സജിതയ്ക്ക് പഠനം തുടരണമെന്ന് ആഗ്രഹമുണ്ട്.

ടി.ടി.സി. പഠിക്കുകയെന്നതാണ് സ്വപ്നം. പക്ഷേ, സാന്പത്തികം അതിന് അനുവദിക്കുന്നില്ല. സജിത് പ്ലസ്ടു വിലാണ്. സനിത പ്ലസ് വൺ പ്രവേശനം കാത്തിരിക്കുന്നു. പഠനത്തിനുള്ള ചെലവ് എങ്ങനെ കണ്ടെത്തുമെന്ന് ഇവർക്ക് അറിയില്ല.


Share our post

Breaking News

താമരശ്ശേരിയിൽ ജേഷ്ഠൻ അനുജൻ്റെ തലക്ക് വെട്ടി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിക്ക് സമീപം ചമലിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിപ്പരിക്കേൽപിച്ചു. ചമൽ അംബേദ്കർ കോളനിയിലെ അഭിനന്ദിനാണ് വെട്ടേറ്റത്. സഹോദരൻ അർജുനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അർജുൻ ലഹരിക്കടിമയെന്ന് പൊലീസ് പറഞ്ഞു.ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് അർജുൻ അനുജനെ ആക്രമിക്കച്ചത്. വീട്ടുകാർ പിടിച്ചുവെച്ചതിനെ തുടർന്നാണ് അഭിനന്ദിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. അഭിനന്ദിന്റെ നില ​ഗുരുതരമല്ല.


Share our post
Continue Reading

Kerala

ലഹരി ഉപയോഗവും വിൽപനയും അറിയിക്കാം

Published

on

Share our post

ലഹരി ഉപയോഗവും വിൽപനയും തടയുന്നതിനായി സമൂഹം ജാഗ്രത പാലിക്കണം. സമൂഹത്തിന്റെ സുരക്ഷയ്ക്കും യുവതയുടെ ഭാവിക്കുമുള്ള വെല്ലുവിളിയായ ലഹരിക്ക് എതിരെ ഉറച്ച നിലപാട് സ്വീകരിക്കുക എല്ലാവരുടെയും കടമയാണ്.സംശയാസ്പദമായ ലഹരി ഇടപാടുകൾ, ഉപയോഗം, അല്ലെങ്കിൽ ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ വിവിധ സഹായ സേവനങ്ങൾ ലഭ്യമാണ്.

📞9995 966 666: യോദ്ധാവ്
📞14405: വിമുക്തിയുടെ സൗജന്യ കൗൺസിലിംഗ് സെന്റർ
📞1090: ജില്ല നാർക്കോട്ടിക് സെന്റർ
📞1098: ചൈൽഡ് ലൈൻ
📞112: പൊലീസ് ഹെല്പ് ലൈൻ


Share our post
Continue Reading

Kerala

എങ്ങനെയാ മക്കളിങ്ങനെ ആവുന്നേ, അടി കൊടുത്ത് വളര്‍ത്തണം, കേരളം മുടിഞ്ഞു’ പ്രതിഷേധിച്ച് അധ്യാപിക

Published

on

Share our post

താമരശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമിനു മുമ്പില്‍ റിട്ടയേര്‍ഡ് അധ്യാപികയുടെ പ്രതിഷേധം. ജുവനൈല്‍ ഹോമിലെ അധ്യാപികയായിരുന്ന ജയാ രാമചന്ദ്രക്കുറുപ്പാണ് പ്രതിഷേധവുമായി എത്തിയത്. എന്റെ കുഞ്ഞാണെങ്കില്‍ സഹിക്കുവോ? ഒരിക്കലും ആ കുട്ടികളെ പരീക്ഷ എഴുതിപ്പിക്കരുത്, നല്ല ശിക്ഷ കൊടുക്കണം, ബാലനിയമങ്ങള്‍ മാറ്റണം, പ്രതികരിക്കാന്‍ തന്നെയാണ് വന്നത് എന്ന് ജയാരാമചന്ദ്രന്‍ പറഞ്ഞു. അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ശിക്ഷിക്കാനുള്ള അധികാരമില്ലെങ്കില്‍ ലോകം നന്നാകില്ലെന്നും അവര്‍ പറഞ്ഞു


Share our post
Continue Reading

Trending

error: Content is protected !!