Kannur
ഭയപ്പാടിന്റെ നഗരം; സുരക്ഷയൊരുക്കാൻ പോലീസ്

കണ്ണൂർ: അടുത്തടുത്ത ദിവസങ്ങളിൽ ട്രെയിൻ തീവെപ്പും കൊലപാതകവും നടന്നതോടെ ആളുകൾ രാത്രി കണ്ണൂർ നഗരത്തിലെത്തുന്നത് ഭയത്തോടെ. വിവിധയിടങ്ങളിലേക്ക് യാത്രചെയ്യാനും ജോലികഴിഞ്ഞും മറ്റും കണ്ണൂരിലെത്തുന്നവരെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അനിഷ്ട സംഭവങ്ങൾ ചില്ലറയൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. ഇരുട്ടിന്റെ മറവിൽ അക്രമങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
കണ്ണൂർ എ.സി.പി ടി.കെ. രത്നകുമാർ, ടൗൺ ഇൻസ്പെക്ടർ ബിനു മോഹൻ എന്നിവരുടെ നേതൃത്വത്തിൽ രാത്രിപരിശോധന നടത്തുന്നുണ്ട്. അമ്പതിലേറെ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അക്രമസംഭവങ്ങൾക്ക് തടയിടുകയാണ് ലക്ഷ്യം.
ബുധനാഴ്ച രാത്രി തുടങ്ങിയ പരിശോധന വ്യാഴാഴ്ച പുലർച്ച വരെ നീണ്ടു. സംശയാസ്പദമായി കണ്ടെത്തിയവരെ ചോദ്യം ചെയ്തു. ചിലരെ താക്കീത് ചെയ്തുവിട്ടയച്ചു. അനധികൃതമായി റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ കറങ്ങി നടന്നവരെ ചോദ്യം ചെയ്തു. കണ്ണൂരിൽ തെരുവുവിളക്കുകൾ കത്താത്ത ഭാഗങ്ങളിൽ വെളിച്ചമുറപ്പാക്കാൻ നടപടി വേണമെന്ന് നഗരത്തിലെത്തുന്നവർ പറയുന്നു.
യോഗശാല റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ്, പഴയ സ്റ്റാൻഡ്, താവക്കര, കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരം, പ്രസ് ക്ലബിന് സമീപത്തെ മേൽപ്പാലം തുടങ്ങിയ ഭാഗങ്ങളിൽ ഇരുട്ടിന്റെ മറവിൽ നിരവധി അതിക്രമങ്ങൾ അരങ്ങേറുന്നുണ്ട്. പലതും പരാതിയും കേസുമാകുന്നില്ലെന്ന് മാത്രം.
കഴിഞ്ഞദിവസം പുലർച്ചെ പഴയ ബസ് സ്റ്റാൻഡിൽ സ്റ്റേഡിയത്തിന് സമീപം കവർച്ചശ്രമം തടയുന്നതിനിടെ ലോറി ഡ്രൈവർ കുത്തേറ്റ് റോഡരികിൽ ചോരവാർന്ന് മരിച്ചത് ഞെട്ടലുണ്ടാക്കിയിരുന്നു. കണിച്ചാര്‍ പൂളക്കുറ്റി സ്വദേശി വടക്കേത്ത് വി.ഡി. ജിന്റോ (39) യാണ് കണ്ണൂർ റെയില്‍വേ സ്റ്റേഷന് കിഴക്കേ കവാടത്തിന് സമീപം റോഡരികിൽ ചോരവാർന്ന് മരിച്ചത്. സംഭവത്തിൽ സ്ഥിരം കുറ്റവാളികളായ മൂന്നുപേരെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നഗരമധ്യത്തിൽ കുറ്റവാളികളും സാമൂഹികവിരുദ്ധരും അഴിഞ്ഞാടുകയാണെന്നും പൊലീസ് പരിശോധന കാര്യക്ഷമമല്ലെന്നും വ്യാപക പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് രാത്രിസുരക്ഷയൊരുക്കാൻ പൊലീസ് അരയും തലയും മുറുക്കിയിറങ്ങിയത്.
താവക്കര ബസ് സ്റ്റാൻഡ് വന്നതോടെ കണ്ണൂർ പഴയ സ്റ്റാൻഡിൽ തിരക്കൊഴിഞ്ഞു. പലപ്പോഴും രാത്രി യാത്രക്കാരില്ലാതെ വിജനതയിലായിരിക്കും. വേണ്ടത്ര വെളിച്ചവുമില്ല. ഇത് മുതലെടുത്താണ് സാമൂഹിക വിരുദ്ധർ ഈ ഭാഗത്ത് തമ്പടിക്കുന്നത്.
മാധ്യമപ്രവർത്തകന്റെ മരണത്തിൽ ദുരൂഹത ബുധനാഴ്ച മരിച്ച പ്രാദേശിക മാധ്യമപ്രവർത്തകനും പാപ്പിനിശ്ശേരി കരിക്കൻകുളം സ്വദേശിയുമായ ഷാജി ദാമോദരനെ മൂന്നാഴ്ച മുമ്പ് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ ഗുരുതരമായി പരിക്കേറ്റനിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ പൊലീസ് അന്വേഷിച്ചുവരികയാണ്. മേയ് 18ന് പുലർച്ചെയാണ് പട്രോളിങ് നടത്തുന്ന പൊലീസ് ഷാജിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
പാപ്പിനിശ്ശേരിയിൽ നടന്ന കാറപകടത്തിൽ പരിക്കേറ്റ ഷാജിയെ കണ്ണൂർ നഗരത്തിൽ തള്ളി കാറോടിച്ചവർ കടന്നുകളഞ്ഞതാണെന്ന് സുഹൃത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, അന്വേഷണത്തിൽ ഇത് ഷാജിയല്ലെന്ന് കണ്ടെത്തി. അബോധാവസ്ഥയിലായതിനാൽ ഷാജിയിൽനിന്ന് മൊഴിയെടുക്കാനുമായില്ല. എങ്ങനെയാണ് പരിക്കേറ്റതെന്ന കാര്യം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.
റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞയാഴ്ച കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസിന്റെ കോച്ചുകൾ തീവെച്ച് നശിപ്പിച്ചത് സുരക്ഷാവീഴ്ചയായാണ് കാണുന്നത്. ഇതേ തുടർന്ന് ആർ.പി.എഫും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നഗരത്തിൽ ഇരുട്ടിന്റെ മറവിൽ മയക്കുമരുന്ന് വിൽപനയും പിടിച്ചുപറിയും മറ്റും സജീവമാണ്.
2017ൽ മദ്യപർ തമ്മിലുണ്ടായ തർക്കത്തിൽ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം ഒരാൾ കൊല്ലപ്പെട്ടിരുന്നു. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ സ്ഥിരം പൊലീസ് പട്രോളിങ് ഉറപ്പാക്കണമെന്നാണ് ആവശ്യം.
Kannur
പാപ്പിനിശ്ശേരി, അഴീക്കോട് മൂന്നുനിരത്ത് ദിനേശ് ബീഡി ശാഖ അടച്ചുപൂട്ടി

പാപ്പിനിശ്ശേരി: അഴീക്കോട് ദിനേശ് ബീഡി വ്യവസായ സഹകരണ കേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തിച്ചു വന്ന പാപ്പിനിശ്ശേരിയിലും അഴീക്കോട് മൂന്നു നിരത്തിലെയും രണ്ടു ശാഖകളും അടച്ചുപൂട്ടി. 1985 മേയ് ഒന്നിന് 130 ഓളം തൊഴിലാളികളുമായാണ് സ്വന്തം കെട്ടിടത്തിൽ പാപ്പിനിശ്ശേരിയിൽ ദിനേശ് ബീഡി സംഘം ശാഖ പ്രവർത്തനം ആരംഭിച്ചത്.അന്നത്തെ എം.എൽ.എ ആയിരുന്ന ഇ.പി. ജയരാജനാണ് പാപ്പിനിശ്ശേരി സംഘം ശാഖ ഉദ്ഘാടനം ചെയ്തത്. 1975 ജനുവരി മുന്നിന് കരിക്കൻകുളത്ത് 150 ഓളം തൊഴിലാളികളുമായി വാടക കെട്ടിടത്തിൽ തുടക്കം കുറിച്ച സംഘം ശാഖ അടച്ചു പൂട്ടിയിട്ട് പത്തുവർഷത്തോളമായി. പാപ്പിനിശ്ശേരി ശാഖയും മൂന്നുനിരത്തിലെ ശാഖയും ചിറക്കൽ ബ്രാഞ്ചിലേക്ക് ലയിപ്പിച്ചു.അഴീക്കോട് അടക്കമുള്ള പ്രൈമറി സംഘവും കണ്ണൂർ സംഘവും ലയിപ്പിച്ച് ഒറ്റ സംഘമായി പ്രവർത്തിക്കാനുള്ള തീരുമാനത്തിലാണ് സംഘം ഭാരവാഹികൾ. ഇതോടെ പാപ്പിനിശ്ശേരിയിൽ ജോലിചെയ്തു വരുന്ന 21 തൊഴിലാളികളും മൂന്നു നിരത്തിലെ 16 തൊഴിലാളികളും ഇനി ചിറക്കൽ ബ്രാഞ്ചിലാണ് തൊഴിൽ ചെയ്യേണ്ടത്. പാപ്പിനിശ്ശേരിയിൽ നിന്നും ചിറക്കലിലേക്ക് പോകാൻ ദിനംപ്രതി 25 രൂപയോളം ബസ് ചാർജ് കൊടുക്കേണ്ടി വരുന്നതിൽ തൊഴിലാളികൾ നിരാശ പ്രകടിപ്പിച്ചു.പാപ്പിനിശ്ശേരിയിൽ ജോലിചെയ്തുവരുന്ന തൊഴിലാളികൾക്ക് ചിറക്കൽ ദിനേശ് ബീഡി ബ്രാഞ്ചിലേക്ക് മാറുന്നതിന്റെ ഭാഗമായി യാത്രയപ്പും അനുമോദനവും സംഘടിപ്പിച്ചു. സി.പി.എം പാപ്പിനിശ്ശേരി ഏരിയ സെക്രട്ടറി കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ, കാസർകോട് ജില്ലയിൽ ദിനേശ് ബീഡി വ്യവസായത്തിൽ 42000 ത്തോളം തൊഴിലാളികൾ ജോലി ചെയ്തിരുന്നു. അതിൽ രണ്ടായിരത്തിൽ താഴെ തൊഴിലാളികൾ മാത്രമാണ് നിലവിൽ ജോലി ചെയ്യുന്നത്.യാത്രയയപ്പിന്റെ ഭാഗമായി ആദ്യകാല ബീഡി തൊഴിലാളിയായ കോട്ടൂർ ഉത്തമനെ പൊന്നാടയണിയിച്ച് ആദരിച്ചു. അഴീക്കോട് ബീഡി തൊഴിലാളി വ്യവസായ സഹകരണ സംഘത്തിന്റെ കീഴിലുള്ള പാപ്പിനിശ്ശേരി വർക്ക് ഷെഡിലെ തൊഴിലാളികൾ ചിറക്കൽ ദിനേശ് ബീഡി ബ്രാഞ്ചിലേക്ക് മാറുന്നതിനുള്ള യാത്രയപ്പും അനുമോദനവും സംഘടിപ്പിച്ചു. സി.പി.എം പാപ്പിനിശ്ശേരി ഏരിയ സെക്രട്ടറി കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. ടി.വി. രാജീവൻ അധ്യക്ഷത വഹിച്ചു. ഇ.എൻ. ഉഷ, മണ്ടൂക്ക് മോഹനൻ, കെ. രജനി, കെ. ദീപ, ചെരിച്ചൻ ഉഷ എന്നിവർ സംസാരിച്ചു.
Kannur
എന്റെ കേരളം മേള ഉദ്ഘാടനം എട്ടിന്; മിക്സ്ഡ് വോളി ആറിന്

രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ മേളയുടെ ജില്ലാതല ഉദ്ഘാടനം മെയ് എട്ടിന് വൈകീട്ട് നാല് മണിക്ക് കണ്ണൂർ പോലീസ് മൈതാനിയിൽ രജിസ്ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. കെ കെ ശൈലജ ടീച്ചർ എം.എൽ.എ അധ്യക്ഷയാവും. വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസും കണ്ണൂർ പ്രസ് ക്ലബും ജയിൽ സ്റ്റാഫ് റിക്രിയേഷൻ ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന മിക്സഡ് വോളിബോൾ മത്സരം മെയ് ആറിന് വൈകീട്ട് നാല് മണിക്ക് കണ്ണൂർ സെൻട്രൽ ജയിൽ സ്റ്റേഡിയത്തിൽ നടക്കും. ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ, ജയിൽ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
Kannur
കണ്ണൂർ ജില്ലാപഞ്ചായത്തിൽ ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് ഒഴിവ്

കണ്ണൂർ: ജില്ലാപഞ്ചായത്തിൽ ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. അപേക്ഷകർ ബയോഡാറ്റ സഹിതം മെയ് അഞ്ചിന് രാവിലെ 11 ന് ജില്ലാപഞ്ചായത്ത് ഓഫീസിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്