Connect with us

Kannur

ഇന്ന് ലോക പരിസ്ഥിതി ദിനം: ഔഷധസസ്യ വിതരണവുമായി ദാസനെന്ന നന്മമരം

Published

on

Share our post

പെരളശ്ശേരി: മൂന്നുപെരിയ-പാറപ്രം റോഡിലെ അക്ഷരയിൽ പി.വി. ദാസന്റെ വീട്ടുമുറ്റത്തും പറമ്പിലും നിറയെ ഔഷധസസ്യങ്ങളാണ്. വീട്ടിലെത്തുന്ന എല്ലാവർക്കും സൗജന്യമായി ഔഷധസസ്യ തൈകൾ നൽകും. ഇതുവരെയായി നൽകിയത് 14 ലക്ഷത്തോളം ഔഷധസസ്യ തൈകൾ. 15 വർഷമായി ദാസൻ ഔഷധ സസ്യത്തൈകൾ നൽകുന്നു.

പ്രതിഫലം പറ്റാത്ത സാമൂഹിക പ്രവർത്തനമാണ് ഇദ്ദേഹത്തിന് ഔഷധസസ്യങ്ങളുടെ വിതരണം. ഇതിന്റെ വില്പനയിലൂടെ നഴ്സറികൾ വൻ ലാഭം കൊയ്യുന്ന കാലത്താണ് ഒരു രൂപ പോലും വാങ്ങിക്കാതെയുള്ള സേവനം. പിണറായി സർവീസ് സഹകരണ ബാങ്ക് അസി. സെക്രട്ടറിയായിരുന്ന ദാസൻ വിരമിച്ചതിനുശേഷമാണ് ഇങ്ങനെയൊരു പ്രവർത്തനം തുടങ്ങിയത്.

വീട്ടുപറമ്പിലെ മണ്ണ് കിളച്ച് വളംചേർത്ത് ചെറിയ പായ്ക്കറ്റുകളിലാക്കി ഔഷധസസ്യങ്ങൾ നട്ടുവളർത്തും. ദാസൻ ഔഷധസസ്യങ്ങളെക്കുറിച്ച് ക്ലാസെടുക്കുകയും ചെയ്യും. പോകുമ്പോൾ ഒരു വണ്ടി നിറയെ തൈകളും ഉണ്ടാവും. ഓരോ സസ്യവും കാണിച്ച് അതിന്റെ ഗുണങ്ങൾ വിവരിച്ചതിനുശേഷം ഇവ പഠിതാക്കൾക്ക് സൗജന്യമായി നൽകുന്നതാണ് രീതി.

സസ്യങ്ങൾ കൊണ്ടുവരാനുള്ള വണ്ടിവാടക മാത്രമാണ് സംഘാടകർക്കുള്ള ചെലവ്. കൂർക്കല, അയ്യമ്പന, ചിറ്റരത്ത, നിലാവേപ്പ്, സർപ്പപ്പോള, രാമനാമ പച്ച, ആടലോടകം, രംഭ, മാവ്, ഇഞ്ചി, വിവിധയിനം തുളസികൾ, പൊന്നാങ്കണ്ണി ചീര, ആരോഗ്യ ചീര, കറിവേപ്പില തുടങ്ങി പല സസ്യങ്ങളും ഇവിടെനിന്ന് ലഭിക്കും. കൂടാതെ, മംഗളാകവുങ്ങ്, പാഷൻ ഫ്രൂട്സ്, പ്ലാവ്, മാവ്, ഞാവൽ, ബദാം തുടങ്ങിയ ഫലവൃക്ഷച്ചെടികളും ഇവിടെനിന്ന് നൽകുന്നു.

ഔഷധസസ്യങ്ങളും നാട്ടറിവുകളും ഒന്നും രണ്ടും ഭാഗം, ഇലയറിവുകൾ, മാവിലക്കാവും ഐതിഹ്യങ്ങളും എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ പരിഗണിച്ച് രണ്ടാഴ്ച മുൻപ് പെരളശ്ശേരി പഞ്ചായത്ത് ആദരിച്ചിരുന്നു. വിവിധ കോളേജുകളിൽനിന്ന് ഗവേഷണത്തിനായി വിദ്യാർഥികളും അധ്യാപകരും വീട് സന്ദർശിക്കാൻ എത്താറുണ്ട്. ചെറുമാവിലായി എ.കെ.ജി. വായനശാലയുടെ സെക്രട്ടറിയാണ്. ശാസ്ത്രസാഹിത്യപരിഷത്തിന്റെയും പുരോഗമന കലാസംഘത്തിന്റെയും പ്രവർത്തകൻ കൂടിയാണ്. 2021-ലെ സരോജിനി ദാമോദരൻ പുരസ്കാരത്തിന് അർഹനായിട്ടുണ്ട്. റിട്ട. അധ്യാപിക കെ.വി. ലീനാകുമാരിയാണ് ഭാര്യ. ദിൽനാദാസ്, സിംനദാസ് എന്നിവർ മക്കളാണ്.


Share our post

Kannur

തൂക്കുകയറിന്റെ നിശ്ശബദ്ത; കാണാം ജയിലിന്റെ അകക്കാഴ്ചകൾ

Published

on

Share our post

പൊതുജനങ്ങൾക്ക് അധികം പരിചയമില്ലാത്ത ജയിലിന്റെ അകക്കാഴ്ചകൾ തുറന്നുകാട്ടുന്ന ജയിൽ വകുപ്പിന്റെ സ്റ്റാൾ ജനശ്രദ്ധ നേടുന്നു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ എന്റെ കേരളം പ്രദർശന വിപണന മേളയിൽ വന്നാൽ ജയിലിനെക്കുറിച്ചും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചും നേരിൽക്കണ്ട് മനസ്സിലാക്കാം.

കണ്ണൂർ സെൻട്രൽ ജയിലിന്റെ മാതൃകയിൽ നിർമിച്ച മിനിയേച്ചർ രൂപം, ഇരട്ട തൂക്കുമരത്തിന്റെ മാതൃക, തൂക്കുകയർ, വധശിക്ഷയ്ക്ക് വിധിച്ച പ്രതികളെ പാർപ്പിക്കുന്ന കണ്ടംഡ് സെൽ, തടവുകാർക്ക് ഫോൺ ചെയ്യാൻ പ്രത്യേകം ഒരുക്കിയ സ്മാർട്ട് കാർഡ് ഉപകരണം, തടവുകാരുടെ പരാതിപ്പെട്ടികൾ എന്നിവയും വിവിധ ശിക്ഷാ നടപടികൾ, ശിക്ഷാ തടവുകാർക്കുള്ള അവധികൾ തുടങ്ങി ജയിൽ വകുപ്പിന്റെ ചരിത്രവും ഒൻപത് വർഷത്തെ നേട്ടങ്ങളും ഇവിടെ കാണാം.

ലഹരിക്കെതിരായുള്ള ‘നവജീവന’ ത്തിന്റെ ഭാഗമായി അന്തേവാസികൾ തയ്യാറാക്കിയ ശിലാ രൂപവും മറ്റൊരു അന്തേവാസി നിർമിച്ച മുണ്ടക്കൈ ചൂരൽമല മലയുടെ മാതൃകയും പൊതു ജനങ്ങളുടെ ശ്രദ്ധയാകർഷികുന്നു. ഇതിനുപുറമെ തടവുകാരുടെ വൈവിധ്യമാർന്ന കരകൗശല വസ്തുക്കളും കലാസൃഷ്ടികളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മരം ഉപയോഗിച്ച് നിർമിച്ച കെട്ടിടങ്ങളുടെ ലഘു മാതൃകകൾ, മനോഹരമായ ശിൽപ്പങ്ങൾ, പെൻ, പേപ്പർ ബാഗ്, പാന്റ്, ഷർട്ട്, കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള വസ്ത്രങ്ങൾ എന്നിവ മേളയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. പഴയ ചെടികളും മരങ്ങളുമുപയോഗിച്ച് തടവുകാർ തയ്യാറാക്കിയ ത്രീ ഡി കാർബൺ ചിത്രങ്ങളും മ്യൂറൽ പെയിന്റിങ്ങുകളും പ്രദർശനത്തിലുണ്ട്. ജയിൽ തോട്ടത്തിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളും മുട്ടകളും പൊതുജനങ്ങൾക്ക് സ്റ്റാളിൽ നിന്നും വാങ്ങാം. ശിക്ഷയോടൊപ്പം പുതിയ ജീവിതപാഠങ്ങൾ കൂടി തടവുകാർ പഠിക്കുന്നു എന്നതിന്റെ തെളിവാണ് ഇവിടെയുള്ള ഓരോ ഉൽപ്പന്നങ്ങളും.


Share our post
Continue Reading

Kannur

തിരിച്ചറിയൽ രേഖകൾ കർശനമാക്കി റെയിൽവേ

Published

on

Share our post

കണ്ണൂർ: പഹൽഗാമിലെ ഭീകര ആക്രമണത്തിന് ശേഷം യാത്രക്കാർക്ക് തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കി റെയിൽവേ. ടിക്കറ്റ് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കും റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തുന്നവർക്കും രേഖകൾ ആവശ്യപ്പെടാം. ആധാർ കാർഡോ മറ്റ് തിരിച്ചറിയൽ രേഖകളോ ആണ് കരുതേണ്ടത്. ടിക്കറ്റ് പരിശോധനയോടൊപ്പം തിരിച്ചറിയൽ കാർഡും ആവശ്യപ്പെടാനാണ് ടിക്കറ്റ് എക്സാമിനർക്ക് നിർദേശം നൽകിയിരിക്കുന്നത്. സ്റ്റേഷനിലും തീവണ്ടിയിലും സുരക്ഷ സന്നാഹങ്ങൾ ശക്തിപ്പെടുത്താനും നിർദേശമുണ്ട്.


Share our post
Continue Reading

Kannur

ഭാര്യയുടെ പ്രസവ ശുശ്രൂഷക്ക് എത്തിയ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു

Published

on

Share our post

പരിയാരം: ഗവ: മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവ ശുശ്രൂഷയുംആയി ബന്ധപ്പെട്ട് കൂട്ടിരിപ്പിന് വന്ന ഭർത്താവ് ശുചിമുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു.  കുടുക്കിമൊട്ട കാഞ്ഞിരോട് ബൈത്തുൽ ഇസ്സത്തിൽ സി. സാദിഖ് (48) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കുളിക്കാൻ എട്ടാം നിലയിലെ ശുചിമുറിയിൽ പോയതായിരുന്നു. ഭാര്യ റസിയയെ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മക്കൾ: സഹൽ,
ഷസ്സിൻ, അജ് വ.


Share our post
Continue Reading

Trending

error: Content is protected !!