Connect with us

India

കാലിക്കറ്റില്‍ ബിരുദ പ്രവേശനത്തിന് രജിസ്ട്രേഷന്‍ തുടങ്ങി; പ്രവേശനം 306 കോളജുകളിലെ 87,809 സീറ്റുകളിലേക്ക്

Published

on

Share our post

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല 2023-24 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ജൂണ്‍ 12ന് വൈകീട്ട് അഞ്ച് വരെ അപേക്ഷ സമര്‍പ്പിക്കാം. എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് 185 രൂപയും മറ്റുള്ളവര്‍ക്ക് 445 രൂപയുമാണ് അപേക്ഷ ഫീസ്.

മാനേജ്മെന്റ്, സ്പോര്‍ട്സ് േക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവർ ഓണ്‍ലൈന്‍ രജിസ്ട്രേഷന് പുറമെ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിലും അപേക്ഷ സമര്‍പ്പിക്കണം. സര്‍വകലാശാലക്ക് കീഴിലെ 35 സര്‍ക്കാര്‍, 50 എയ്ഡഡ്, 10 സെന്റര്‍, 211 സ്വാശ്രയം ഉള്‍പ്പെടെ 306 കോളജുകളിലെ 87,809 സീറ്റുകളിലേക്കാണ് ബിരുദ പ്രവേശനം.

സര്‍ക്കാര്‍ മേഖലയില്‍ 8268, എയ്ഡഡില്‍ 20071, സെന്ററില്‍ 328, സ്വശ്രയ കോളജുകളില്‍ 59142 എന്നിങ്ങനെയാണ് സീറ്റ് നില. ആകെ 135 ബിരുദ പ്രോഗ്രാമുകളാണുള്ളത്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന്റെ ആദ്യഘട്ടത്തില്‍ കാപ്പ് ഐഡിയും പാസ്വേഡും മൊബൈലില്‍ ലഭ്യമാകുന്നതിന് അപേക്ഷകര്‍ http;//admission.uoc.ac.in/ug/- applynow എന്ന ലിങ്കില്‍ അടിസ്ഥാന വിവരങ്ങള്‍ നല്‍കണം.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ തുടക്കത്തില്‍ മൊബൈല്‍ നമ്പര്‍ നല്‍കുന്നതിലെ പിഴവ് കാരണം കാപ്പ് ഐഡി, സെക്യൂരിറ്റി കീ എന്നിവ ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കാന്‍ മൊബൈല്‍ നമ്പര്‍ ഒ.ടി.പി വെരിഫിക്കേഷന്‍ നടപ്പാക്കിയിട്ടുണ്ട്. വിദ്യാർഥികള്‍ അവരുടെയോ രക്ഷിതാവിന്റെയോ ഫോണ്‍ നമ്പര്‍ മാത്രമേ നല്‍കാവൂ.

മൊബൈലില്‍ ലഭിച്ച കാപ്പ് ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ സമര്‍പ്പണം പൂര്‍ത്തീകരിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണ വേളയില്‍ ലഭിക്കുന്ന പാസ്വേഡിന്റെ രഹസ്യസ്വഭാവം വെളിപ്പെടുത്താന്‍ പാടില്ല.

പ്രവേശനപ്രക്രിയ അവസാനിക്കുന്നത് വരെ സുരക്ഷിതമായി സൂക്ഷിക്കണം. അപേക്ഷയുടെ അവസാനമാണ് രജിസ്‌ട്രേഷന്‍ ഫീസ് അടക്കേണ്ടത്. അപേക്ഷാ ഫീസ് അടച്ച് വീണ്ടും ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കണം. ഇതോടെ അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയാകും.

വിദ്യാർഥികള്‍ക്ക് 20 ഓപ്ഷന്‍ വരെ നല്‍കാം. ഗവ, എയ്ഡഡ്, സ്വാശ്രയ കോളജുകളിലെ കോഴ്‌സുകളില്‍ ഏറ്റവും താല്‍പര്യമുള്ള ഓപ്ഷനുകള്‍ മുന്‍ഗണന ക്രമത്തില്‍ സമര്‍പ്പിക്കണം. സ്വശ്രയ കോഴ്‌സുകളുടെ ഫീസ് എയ്ഡഡ്, ഗവ. കോഴ്‌സുകളുടെ ഫീസില്‍നിന്ന് വ്യത്യസ്തമായിരിക്കും.

കമ്യൂണിറ്റി  ക്വാട്ടയില്‍ പ്രവേശനത്തിന് 20 കോളജ് ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്ന എയ്ഡഡ് കോളജുകളിലെ അര്‍ഹമായ കമ്യൂണിറ്റി േക്വാട്ടയായിരിക്കും പരിഗണിക്കുക. ഓരോ കമ്യൂണിറ്റിക്കും അര്‍ഹമായ കോളജുകളുടെ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യാൻ സൗകര്യമുണ്ടാകും. പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാലയിലേക്കോ കോളജുകളിലേക്കോ അയക്കേണ്ടതില്ല. അഡ്മിഷന്‍ സമയത്ത് അനുബന്ധ രേഖകളോടൊപ്പം സമര്‍പ്പിക്കണം.

പ്രവേശനം ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാഥികളും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം. മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് േക്വാട്ടകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് പുറമെ ആഗ്രഹിക്കുന്ന കോളജുകളില്‍ അപേക്ഷിക്കണം.

അലോട്ട്‌മെന്റ്, അഡ്മിഷന്‍ തുടങ്ങിയ പ്രധാന വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ്, അഡ്മിഷന്‍ സംബന്ധിച്ച് വ്യക്തിഗത അറിയിപ്പുകള്‍ ഉണ്ടാകില്ലെന്ന് ഡയറക്ടറേറ്റ് ഓഫ് അഡ്മിഷന്‍ ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ admission.uoc.ac.inല്‍ ലഭിക്കും.


Share our post

India

പുതിയ ഇടയനെ കാത്ത് കത്തോലിക്ക സഭ; കോൺക്ലേവിന് തുടക്കം

Published

on

Share our post

റോം: കത്തോലിക്ക സഭയുടെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചടങ്ങുകൾക്ക് തുടക്കം. സിസ്റ്റെയ്ൻ ചാപ്പലിനുള്ളിൽ നടക്കുന്ന കോൺക്ലേവിൽ വെച്ചാണ് വോട്ടിങ് നടക്കുന്നത്. ആദ്യ റൗണ്ട് വോട്ടെടുപ്പ് ഉടനെ ആരംഭിക്കും. 10.30 ഓടെ ഫലം പുറത്തുവിടുമെന്നാണ് റിപ്പോർട്ട്. വോട്ടവകാശമുള്ള 133 കർദിനാൾമാരാണ് വോട്ട് രേഖപ്പെടുത്തുന്നത്. 89 വോട്ടുകൾ ലഭിക്കുന്ന കർദിനാളായിരിക്കും അടുത്ത ഇടയനായി തിരഞ്ഞെടുക്കപ്പെടുക. പാപ്പയെ തിരഞ്ഞെടുത്താൽ ചിമ്മിനിയിൽനിന്ന് വെളുത്ത പുക ഉയരും. തിരഞ്ഞെടുപ്പിൽ തീരുമാനമായില്ലെങ്കിൽ ബാലറ്റുകൾ കത്തിക്കുമ്പോൾ അതിൽച്ചേർക്കുന്ന രാസവസ്തുക്കളുടെ പ്രവർത്തനഫലമായി കറുത്ത പുകയും തീരുമാനമായ തിരഞ്ഞെടുപ്പിനുശേഷം വെളുത്ത പുകയുമാകും ചിമ്മിനിയിൽക്കൂടെ പുറത്തുവരിക.

നിലവിലുള്ള കാനോൻ നിയമപ്രകാരം 80 വയസ്സിൽത്താഴെ പ്രായമുള്ള കർദിനാൾമാർക്കാണ് പാപ്പയെ തിരഞ്ഞെടുക്കാൻ വോട്ടവകാശമുള്ളത്‌. ബാലറ്റ് പേപ്പറുകളിൽ ഓരോ സമ്മതിദായകനും മാർപാപ്പയാവുന്നതിന് തങ്ങൾ തിരഞ്ഞെടുത്ത കർദിനാളിന്റെ പേര് എഴുതും. ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമാണ് വോട്ട് രേഖപ്പെടുത്തുന്നത്. ബുധനാഴ്ച ഒരു തവണയാണ് വോട്ട് രേഖപ്പെടുത്തുന്നത്. വ്യാഴാഴ്ച മുതൽ ദിവസേന നാല് തവണ വോട്ടെടുപ്പ് നടക്കും. അന്തരിച്ച ഫ്രാൻസിസ് പാപ്പയെ രണ്ടാം ദിവസം അവസാനവട്ട വോട്ടെടുപ്പിലാണ് തിരഞ്ഞെടുത്തത്.

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് തുടക്കംകുറിക്കുന്ന നടപടിക്രമങ്ങളിൽ കർദിനാൾ മാർ ജോർജ് കൂവക്കാടിനാണ് പ്രധാന ചുമതല. മൂന്ന് പ്രധാന ചുമതല വഹിക്കുന്ന ഒൻപത് കർദിനാൾമാരെ തിരഞ്ഞെടുത്തത് ഇദ്ദേഹമാണ്. വോട്ടുകൾ എണ്ണുന്ന മൂന്ന്‌ കർദിനാൾമാർ, രോഗംകാരണം സന്നിഹിതരാകാൻ കഴിയാത്തവരിൽനിന്ന്‌ ബാലറ്റ് ശേഖരിക്കുന്ന മൂന്ന്‌ കർദിനാൾമാർ, വോട്ടെണ്ണലിന്റെ കൃത്യത പരിശോധിക്കുന്ന മൂന്ന്‌ കർദിനാൾമാർ എന്നിവരെയാണ് മാർ ജോർജ് കൂവക്കാട് തിരഞ്ഞെടുക്കുക. കോൺക്ലേവ് നടക്കുന്ന വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിന്റെ വാതിലുകൾ തുറക്കുന്നതും അടയ്ക്കുന്നതും മാർ കൂവക്കാടിന്റെ മേൽനോട്ടത്തിലാകും


Share our post
Continue Reading

India

മോക്ക് ഡ്രില്ലില്‍ പങ്കുചേര്‍ന്ന് ജനം: ജില്ലയില്‍ ‘ഓപ്പറേഷന്‍ അഭ്യാസ്’ വിജയകരമായി നടത്തി

Published

on

Share our post

ആക്രമണങ്ങളില്‍ നിന്ന് സ്വയം രക്ഷയ്ക്കുള്ള മുന്നൊരുക്കം ലക്ഷ്യമിട്ട് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തിയ സിവില്‍ ഡിഫെന്‍സ് മോക്ക് ഡ്രില്‍, ‘ഓപ്പറേഷന്‍ അഭ്യാസ്’ ജില്ലയിലെ അഞ്ചിടങ്ങളില്‍ വിജയകരമായി സംഘടിപ്പിച്ചു.

വൈകിട്ട് നാലുമണിയോടെ നഗരസഭാ അപകട സൈറണ്‍ മുഴക്കിയതോടെ തലശ്ശേരി കണ്ണിച്ചിറ ഗാര്‍ഡന്‍സ് അപ്പാര്‍ട്ട്‌മെന്റിലെ ജാസ്മിന്‍ ബ്ലോക്കിലാണ് ഷെല്‍ ആക്രമണവും തുടര്‍ന്ന് തീപിടുത്തവുമുണ്ടായാല്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളുടെ മോക്ക്ഡ്രില്‍ നടന്നത്. പോലീസും, അഗ്നിശമന സേനയും, മെഡിക്കല്‍ ടീമുകളും സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തി. ബ്ലോക്കിലെ താമസക്കാരെ ഒഴിപ്പിച്ചു. അപകടത്തില്‍പ്പെട്ടവരെയും മരണപ്പെട്ടവരെയും അഗ്നിശമനാ സേനാംഗങ്ങളും സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും ചേര്‍ന്ന് ആംബുലന്‍സില്‍ തൊട്ടടുത്ത ആശുപത്രികളിലേക്ക് മാറ്റി. അപ്പാര്‍ട്ട്‌മെന്റിന് ചുറ്റുമുള്ളവര്‍ ആദ്യം പരിഭ്രാന്തരായെങ്കിലും ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ നടന്ന മോക്ഡ്രില്ലാണെന്ന് തിരിച്ചറിഞ്ഞതോടെ മോക്ക്ഡ്രില്ലിന്റെ ഭാഗമായ നടപടികളോട് സഹകരിച്ചു.

തലശ്ശേരി തഹസില്‍ദാര്‍ എം വിജേഷിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പോലീസ് സംഘത്തിന് എസ് ഐമാരായ പ്രശോഭ്, ധനേഷ്, എ എസ് ഐ അഖിലേഷ് , സി പി ഓ മാരായ അരുണ്‍, ഷിജിന്‍ എന്നിവര്‍ നേതൃത്വം നല്‍കി, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര് സിവി ദിനേശന്‍, ബി ജോയി, നിഖില്‍ എന്നിവരാണ് അഗ്നിരക്ഷാ സംഘത്തില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നത്. തളിപ്പറമ്പ് എല്‍.ഐ.സി കോംപ്ലക്സ്, പരിശോധന, രക്ഷപ്പെടുത്തല്‍ എന്നിവ സംബന്ധിച്ച് സെന്റ് തെരേസാസ് സ്‌കൂളിലും ആളുകളെ ഒഴിപ്പിക്കല്‍ ഇരിട്ടി താലൂക്ക് സിവില്‍ സ്റ്റേഷനിലും നടന്നു. മോക്ക് ഡ്രില്ലിന്റെ ഭാഗമായി താത്കാലിക ആശുപത്രി പയ്യന്നൂര്‍ റവന്യു ടവറില്‍ സജ്ജമാക്കി. ഓപ്പറേഷന്‍ അഭ്യാസിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും റസ്‌പോണ്‍സിബിള്‍ ഓഫീസറും ജില്ലാ കലക്ടറുമായ അരുണ്‍ കെ വിജയന്‍ മേല്‍നോട്ടം വഹിച്ചു.


Share our post
Continue Reading

India

എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി; ആറ് വിമാനത്താവളങ്ങളിൽ നിന്ന് വിമാന സർവീസില്ല

Published

on

Share our post

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ 9 വിമാനത്താവളങ്ങളിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി. ജമ്മു കശ്മീരിലെ ജമ്മു, ശ്രീനഗർ, ലേ എന്നിവിടങ്ങളിലെയും ഉത്തരേന്ത്യയിലെ ജോധ്പൂർ, അമൃത്‌സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിൽ നിന്നും പുറപ്പെടാനിരുന്നതും, ഈ വിമാനത്തവാളങ്ങളിലേക്ക് പോകാനിരുന്നതുമായ വിമാനങ്ങളാണ് റദ്ദാക്കിയത്. മെയ് 10 വരെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ നിർദ്ദേശ പ്രകാരം സർവീസുകൾ റദ്ദാക്കിയത്.

അതേസമയം ഈ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് സൗജന്യ റീഷെഡ്യൂൾ അല്ലെങ്കിൽ ടിക്കറ്റ് പണം തിരികെ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേകം ഹെൽപ് ലൈൻ നമ്പറുകളും നൽകിയിട്ടുണ്ട്. അതേസമയം ഓപറേഷൻ സിന്ദൂറിന് പിന്നാലെ വിമാന സർവീസുകൾ വഴിതിരിച്ചുവിട്ടതായി ഇത്തിഹാദ് എയർലൈൻസ് അധികൃതർ അറിയിച്ചു. ഇൻഡിഗോ, സ്പൈസ് ജെറ്റ് എയർലൈനുകളും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ദുബൈ, സിയാൽകോട്ട്, ലാഹോർ, ഇസ്ലാമാബാദ്, പെഷവാർ എന്നിവിടങ്ങളിലേക്ക് സർവീസുകൾ വഴിതിരിച്ചുവിട്ടു.


Share our post
Continue Reading

Trending

error: Content is protected !!