Connect with us

Kerala

പുല്‍പള്ളി ബാങ്ക്‌ തട്ടിപ്പ്; വായ്പയെടുത്ത കര്‍ഷകന്‍ ജീവനൊടുക്കി

Published

on

Share our post

വയനാട്: പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പുകേസിലെ പരാതിക്കാരനെ വിഷംകഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. പുല്‍പള്ളി കേളക്കവല കിഴക്കേ ഇടയിളത്ത് രാജേന്ദ്രന്‍ നായരാണ് (60) ജീവനൊടുക്കിയത്.

സമീപവാസിയുടെ കൃഷിയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ കുറ്റപ്പെടുത്തി നാട്ടുകാര്‍ രംഗത്തെത്തി.

ഭൂമി പണയപ്പെടുത്തി 25 ലക്ഷം രൂപ വായ്പയെടുത്തതായാണ് രാജേന്ദ്രന്റെ പേരില്‍ ബാങ്ക് രേഖയുള്ളത്. എന്നാല്‍ 80,000 രൂപമാത്രമാണ് വായ്പയെടുത്തതെന്നും ബാക്കി തുക തന്റെ അറിവോടെ എടുത്തതല്ലെന്നും രാജേന്ദ്രന്‍ പറയുന്നു.

ചെറിയ ഒരു കാര്‍ഷിക വായ്പയ്ക്കുവേണ്ടിയാണ് ഒപ്പിട്ടുനല്‍കിയത്. പക്ഷേ പിന്നീട് പരിശോധിച്ചപ്പോള്‍ പലിശയടക്കം 40 ലക്ഷം രൂപയോളം ബാധ്യത വരുന്ന സ്ഥിതിയിലെത്തിയെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

ഇത്തരത്തില്‍ പലരുടെയും പേരില്‍ പുല്‍പള്ളി സഹകരണ ബാങ്ക് വായ്പാതട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു. വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി പട്ടയം കൊടുത്ത് രണ്ടുലക്ഷം രൂപ വേണമെന്നാവശ്യപ്പെട്ടു.

ഇതിനായുള്ള ഒപ്പുകള്‍ പതിച്ചുനല്‍കി. എന്നാല്‍ ഒരു രൂപ പോലും വായ്പയെടുത്തിരുന്നില്ല. തുടര്‍ന്ന് 36 ലക്ഷം രൂപ ബാധ്യത വന്നെന്നും പലിശ സഹിതം നിലവില്‍ 60 ലക്ഷം രൂപയായെന്നും നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞു.

2017-ല്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായിരുന്ന കെ.കെ. എബ്രഹാമിന്റെ നേതൃത്വത്തില്‍ പുല്‍പള്ളി സഹകരണ ബാങ്കില്‍ ഒരു ജനകീയ ബോഡി അധികാരത്തില്‍ വന്നു.

തുടര്‍ന്ന് ഇദ്ദേഹവും കൂട്ടരും ചേര്‍ന്ന് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുകള്‍ നടത്തുകയായിരുന്നെന്ന് ഇതിനെതിരേ സമരം നടത്തിയവര്‍ പറയുന്നു. ചെറിയ വായ്പയ്ക്ക് ചെന്നവരുടെ പട്ടയം ഉപയോഗിച്ച് അവരറിയാതെ ലക്ഷങ്ങള്‍ കൈപ്പറ്റി.

തുടര്‍ന്ന് സഹകരണ വകുപ്പ് അന്വേഷണത്തില്‍ നാല്‍പതോളം വായ്പകളിലായി എട്ടരക്കോടി ക്രമക്കേട് നടന്നതായി കണ്ടെത്തി. 2017 മുതല്‍ ഇതില്‍ അകപ്പെട്ടവര്‍ നീതിക്കായി പോരാടുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.

സംഭവത്തില്‍ വിജിലന്‍സ് കേസെടുത്തെങ്കിലും തുടര്‍നടപടികളുണ്ടായില്ല. അഞ്ചുകൊല്ലമായി ഒരു നടപടിയുമില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!