THALASSERRY
തലശ്ശേരി – മാഹി ബൈപ്പാസിൽ ഇനിയും കടമ്പകൾ; യാത്രയ്ക്ക് ഇനിയും കാത്തിരിപ്പ്

തലശ്ശേരി: തൊണ്ണൂറ് ശതമാനത്തിലേറെ നിർമ്മാണം പൂർത്തീകരിച്ച തലശ്ശേരി – മാഹി ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം എന്ന് നടക്കുമെന്ന് പറയാൻ അധികൃതർക്കാവുന്നില്ല. പലവട്ടം ഉദ്ഘാടന തീയതികൾ മാറ്റി മാറ്റി പറഞ്ഞ ദേശീയപാതാ അധികൃതർ ഇപ്പോഴും ഇക്കാര്യത്തിൽ ഉരുണ്ടുകളിക്കുകയാണ്.
ബൈപ്പാസ് പൂർത്തീകരണം അപ്രതീക്ഷിത കടമ്പകളിൽ ഉടക്കി അനിശ്ചിതമായി നീളുന്നതാണ് കാരണമായി പറയുന്നത്.നിട്ടൂർ ബാലത്തിലും മാഹി അഴിയൂരിലും നിർമ്മാണത്തിലുള്ള രണ്ട് പാലങ്ങളുടെ പ്രവൃത്തികൾ വൈകുന്നതാണ് നിലവിലെ പ്രശ്നമെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
അഞ്ചരക്കണ്ടി പുഴയുടെ കൈവഴിയായ ധർമ്മടം പുഴക്ക് കുറുകെ കിഴക്കേ പാലയാട് മുതൽ നിട്ടൂർ ബാലം വരെ പണിയുന്ന ബൈപ്പാസിലെ ഏറ്റവും നീളം കൂടിയ പാലത്തിന്റെ ശനിദശ 2020 ആഗസ്റ്റ് 26ന് ബീമുകൾ പുഴയിൽ തകർന്നു വീണതോടെ തുടങ്ങിയതാണ്.പുതുക്കി പണിതുവെങ്കിലും വൈകി വന്ന തീരുമാനത്തെ തുടർന്ന് 67 മീറ്റർ കൂടി പാലം പുതുതായി നീട്ടി പണിയുന്നുണ്ട്.
ഇത് ഏതാണ്ട് അവസാനഘട്ടത്തിലാണുള്ളത്. മാഹി അഴിയൂരിലെ റെയിൽ പാലമാണ് ബൈപ്പാസ് വഴിയിൽ മറ്റൊരു ചോദ്യചിഹ്നമായി കിടക്കുന്നത്. മാഹി റെയിൽവേ സ്റ്റേഷന് സമീപം പാളത്തിന് മുകൾ ഭാഗത്ത് സ്ഥാപിക്കേണ്ട ഓവർ ബ്രിഡ്ജ് ഗർഡറുകൾ യഥാസമയം എത്താത്തതാണ് ഇവിടത്തെ പ്രയാസം. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം റെയിൽവേക്കാണ്.
ചെന്നൈയ്ക്കടുത്ത് കാട്പാടിയിലെ റെയിൽവേ ഗാരേജിൽ ഗർഡറുകൾ ഒരുങ്ങുന്നുണ്ട്. ഇത് മാഹിയിലെത്തിച്ച് ട്രെയിൻ ഗതാഗതം ക്രമീകരിച്ചു വേണം സ്പാനുകളിൽ കയറ്റിവെക്കേണ്ടത്. ഇതിന് ശേഷം കോൺക്രീറ്റും ടാറിംഗും കഴിഞ്ഞാലേ അഴിയൂരിലേക്ക് ബൈപാസ് ബന്ധിക്കപ്പെടുകയുളളൂ.
സ്ഥലം എം.എൽ.എകൂടിയായ സ്പീക്കർ അഡ്വ. എ.എൻ. ഷംസീറിന്റെ ഇടപെടലിനെ തുടർന്ന് ഉടൻ ശരിയാക്കാമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിക്കുന്നുണ്ടെങ്കിലും, വാക്കുപാലിക്കുന്നില്ല.30 മാസത്തിൽ തീർക്കേണ്ടുന്ന പ്രവൃത്തി2017ൽ തുടങ്ങിയ ബൈപ്പാസ് നിർമ്മാണ പ്രവൃത്തി 30 മാസംകൊണ്ട് പൂർത്തിയാക്കാനായിരുന്നു കരാർ.
പ്രളയവും കൊവിഡും കാരണം നിർമ്മാണം നീണ്ടു. ഇതിൽ പിന്നീട് പലതവണ സമയം നീട്ടി നൽകി.മഴക്കാലം കഴിഞ്ഞാൽ പ്രതീക്ഷയുണ്ട്പൂർത്തിയായി വരുന്ന സർവീസ് റോഡുകളാണ് ബൈപാസിന്റെ മറ്റൊരു സവിശേഷത.
നിർമ്മാണം പൂർത്തിയായാൽ മാഹിയിലേയും, തലശ്ശേരിയിലേയും പതിവ് ഗതാഗതക്കുരുക്കിൽ പെടാതെ വാഹനങ്ങൾക്ക് മുഴപ്പിലങ്ങാട് നിന്നും അതിവേഗം മാഹി കടന്ന് അഴിയൂരിലെത്താനാവും. ഇതിന് മഴക്കാലം കഴിയുന്നത് വരെ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് അറിയുന്നത്.
പല കാരണങ്ങൾ പറഞ്ഞ് അനന്തമായി നിർമ്മാണ പൂർത്തീകരണം നീട്ടിക്കൊണ്ടുപോകുന്നത് അംഗീകരിക്കാനാവില്ല. വീണ്ടും ഒരു ജനകീയ പ്രക്ഷോഭത്തിലേക്ക് നാട്ടുകാരെ തള്ളിവിടരുത്.ടി.എം. സുധാകരൻ, ജനശബ്ദം, മാഹി.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
THALASSERRY
ലോഗൻസ് റോഡ് കോൺക്രീറ്റ് പ്രവൃത്തി; 19 മുതൽ ഒരുമാസം തലശ്ശേരി നഗരത്തിൽ ഗതാഗത ക്രമീകരണം

തലശ്ശേരി: നഗരത്തിലെ ലോഗൻസ് റോഡ് കോൺക്രീറ്റ് പ്രവൃത്തി ഏപ്രിൽ 19ന് തുടങ്ങുന്നതിനാൽ ഒരു മാസം ഇതുവഴിയുള്ള ഗതാഗതം നിർത്തി വെയ്ക്കും. നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ക്രമീകരണം ഇങ്ങനെ:
1. കോഴിക്കോട്, വടകര ഭാഗത്ത് നിന്നു വരുന്ന ബസ്സുകൾ സെയ്‌ദാർ പള്ളി, രണ്ടാം ഗേറ്റ്, എവികെ നായർ റോഡ് വഴി പുതിയ ബസ്സ്റ്റാന്റിൽ പ്രവേശിക്കണം (വൺ വേ).
2. തലശ്ശേരി ഭാഗത്ത് നിന്നു വടകരയിലേക്ക് പോകേണ്ട ബസ്സുകൾ എൻസിസി റോഡ്, ഒവി റോഡ്, പഴയ ബസ്സ് സ്റ്റാൻ്റ്, ട്രാഫിക്ക് യൂണിറ്റ് ജങ്ഷൻ, മട്ടാമ്പ്രം, സെയ്ദാർ പള്ളി വഴി പോകണം.
3. തലശ്ശേരി ഭാഗത്ത് നിന്നു കോഴിക്കോട് ഭാഗത്തേക്ക്പോകേണ്ട ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ സംഗമം ജംഗ്ഷൻ- ചോനാടം ബൈപാസ് റോഡ് വഴി പോകണം.
4. കണ്ണൂർ, അഞ്ചരക്കണ്ടി, മേലൂർ എന്നീ ഭാഗങ്ങളിൽനിന്നു തലശ്ശേരി ഭാഗത്തക്ക് വരുന്ന ബസ്സുകൾ കൊടുവള്ളിവീനസ് ജങ്ഷനിൽ നിന്ന് സംഗമം ജംങ്ഷൻ, ഒ വി റോഡ്, എൻസിസി റോഡ് വഴി പുതിയ ബസ്റ്റാൻ്റിൽ പ്രവേശിക്കണം.
5. കണ്ണൂർ, അഞ്ചരക്കണ്ടി, മേലൂർ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട ബസ്സുകൾ സാധാരണ പോകുന്ന വഴി തന്നെ പോകണം. (ഒ വി റോഡ്, പഴയ ബസ്സ് സ്റ്റാന്റ്)
6. നാദാപുരം, പാനൂർ ഭാഗങ്ങളിൽനിന്നു വരുന്ന ബസ്സുകൾ മഞ്ഞോടി, ടൌൺ ബാങ്ക്, മേലൂട്ട് മഠപ്പുര വഴി പുതിയ ബസ്റ്റാന്റിൽ പ്രവേശിക്കണം.
7. നാദാപുരം, പാനൂർ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട ബസ്സുകൾ സദാനന്ദ പൈ, സംഗമം ജങ്ഷൻ, ടൌൺഹാൾ ജങ്ഷൻ, ടൌൺ ബാങ്ക് വഴി പോകണം.
8. കണ്ണൂർ ഭാഗത്ത് നിന്നു കോഴിക്കോട് ഭാഗത്തേക്കും കോഴിക്കോട് ഭാഗത്ത് നിന്നു കണ്ണൂർ ഭാഗത്തേക്കും പോകുന്ന ലോറികൾ ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങൾ തലശ്ശേരി ടൗണിൽ പ്രവേശിക്കാതെ ബൈപ്പാസ് വഴി പോകണം.
9. കീർത്തി ഹോസ്‌പിറ്റൽ ഭാഗത്ത് എൻസിസി റോഡിൽ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾ വധു, എസ്ബിഐ റോഡിൽ പാർക്ക് ചെയ്യണം.
10. മഞ്ഞോടിയിലുള്ള 2 ഓട്ടോ പാർക്കിങ് കേന്ദ്രങ്ങൾ ഒന്നായി ക്രമപ്പെടുത്തും. (കള്ളു ഷാപ്പിന്റെ ഭാഗത്തുള്ളത് ഒഴിവാക്കും).
11. സംഗമം ജങ്ഷനിലുള്ള ഓട്ടോ പാർക്കിംഗ് നിലവിലുള്ളസ്ഥലത്ത് നിന്നു മാറ്റി ബാറ്റാ ഷോ റൂമിൻ്റെ ഇടത് വശം, ബ്രിഡ്‌ജിന് താഴെയായി ക്രമീകരിക്കും.
12. മിഷൻ ഹോസ്‌പിറ്റലിന് മുൻവശത്തുള്ള ഓട്ടോ പാർക്കിംഗ് റെയിൽവേ പ്രവേശന കവാടത്തിന്സമീപത്ത് വൺ വേ ആയി ക്രമീകരിക്കും.
13. രണ്ടാം ഗേറ്റ്- സെയ്‌ദാർ പള്ളി റോഡിൽ സെയ്‌ദാർ പള്ളി ഭാഗത്തേക്കുള്ള ഗതാഗതം താൽകാലികമായി നിരോധിക്കും.
14. മട്ടാമ്പ്രം ഭാഗത്ത് ചരക്ക് കയറ്റി ഇറക്ക് ജോലി രാവിലെ 10 മണിക്ക് മുമ്പായി ചെയ്‌ത് തീർക്കണം.
15. കൂത്തുപറമ്പ് ഭാഗത്ത് നിന്നു പർച്ചേസിനും മറ്റുമായി തലശ്ശേരി ടൌണിലേക്ക് വരുന്നതായസ്വകാര്യ വാഹനങ്ങൾക്ക് ടൌൺ ഹാൾ ജംഗ്ഷന് സമീപത്തുള്ള പഴയ സർക്കസ് ഗ്രൌണ്ടിൽ സൌജന്യമായി പാർക്ക് ചെയ്യാം.
16. പാനൂർ ഭാഗത്ത് നിന്നു പർച്ചേസിനും മറ്റുമായി തലശ്ശേരി ടൌണിലേക്ക് വരുന്ന സ്വകാര്യ വാഹനങ്ങൾ ടൌണിലെ തിരക്ക് ഒഴിവാക്കുന്നതിനായി ടൌൺ ബാങ്കിനു മുൻവശത്തായുള്ള ഗ്രൌണ്ടിൽ സൌജന്യമായി പാർക്ക് ചെയ്യാം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്