THALASSERRY
വീട്ടിലെത്തിക്കും വിഭവസമൃദ്ധമായ ഊൺ

തലശേരി : മീൻ അച്ചാർ, ഉപ്പേരി, ചമ്മന്തി, മീൻ കറി, സാമ്പാർ, കൊണ്ടാട്ടം, ചിക്കൻ ഫ്രൈ, ഫിഷ് ഫ്രൈ, ഓംലറ്റ്… ഒരു ഊണ് കഴിക്കാൻ ‘തലശേരി ടച്ചിങ്സിൽ’ ഇത്രയും വിഭവങ്ങളുണ്ട്. വെജിറ്റേറിയനാണെങ്കിൽ സാമ്പാറിനൊപ്പം തക്കാളിക്കറി, പച്ചടി, കൂട്ടുകറി, പപ്പടം എന്നിവയാകും. പേടിക്കേണ്ട, ബജറ്റ് തെറ്റില്ല, ഒരു പൊതിച്ചോറിന് നൂറ് രൂപയേയുള്ളൂ. വെജിറ്റേറിയന്‍ 80 രൂപയും. രുചിയും വിലയുംകൊണ്ട് കഴിക്കുന്നവരുടെ വയറും മനസും നിറയ്ക്കുകയാണ് ‘തലശേരി ടച്ചിങ്സ്’.
തലശേരി പാറാലിലെ രമ്യയുടെ വീട്ടിലെ ‘തലശേരി ടച്ചിങ്സ്’ അടുക്കളയിലാണ് നൂറ് രൂപയ്ക്ക് വിഭവസമൃദ്ധമായ ഊൺ തയ്യാറാക്കുന്നത്. നല്ല ഭക്ഷണം ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആറ് മാസംമുമ്പാണ് ‘ ഉച്ചയൂൺ സംരംഭം തുടങ്ങിയത്. തിങ്കൾ, ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളായാൽ പുലർച്ചെ നാലുമുതൽ പാചകപ്പുരയിൽ തിരക്ക് തുടങ്ങും. സമയം പത്താകുമ്പോഴേക്കും വിഭവങ്ങളെല്ലാം തയ്യാർ. വാട്ടിയ വാഴയിലയിൽ ചോറും കൂട്ടങ്ങളും
കൂട്ടങ്ങളും പൊതിഞ്ഞ് സ്കൂട്ടറിൽ രമ്യതന്നെ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കും. സഹായത്തിന് അമ്മയും ഭർത്താവ് സത്യനുമുണ്ടാകും. ഞായറാഴ്ചകളിലാണെങ്കിൽ സഹോദരനും അടുത്ത ബന്ധുവും ഡെലിവറിക്ക് സഹായിക്കും.
പത്ത് കിലോമീറ്ററിനകത്തുള്ള വീടുകൾ, ആശുപത്രി, ഹോസ്റ്റൽ എന്നിവിടങ്ങളിലാണ് ഭക്ഷണം എത്തിക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്നതിന്റെ തലേദിവസങ്ങളിലാണ് ഓർഡറുകൾ എടുക്കുക. നവമാധ്യമങ്ങളും മറ്റുംവഴിയാണ് പ്രചാരണം. ദിവസം പരമാവധി 200 ഓർഡർ മാത്രമാണ് എടുക്കുക. കറിക്കൂട്ടുകളിൽ ഇടുന്ന മസാലപ്പൊടികളെല്ലാം വീട്ടിൽതന്നെ നാടൻ രീതിയിൽ തയ്യാറാക്കി എടുക്കുന്നതാണെന്ന് രമ്യ പറയുന്നു. സമാന്തരമായി അച്ചാർ നിർമാണം നടക്കുന്നതിനാൽ ദിവസവും ഭക്ഷണവിതരണം അസാധ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
രമ്യ ഉണ്ടാക്കുന്ന ചെമ്മീൻ, കല്ലുമ്മക്കായ, അയക്കൂറ, ഈത്തപ്പഴം, ബീറ്റ്റൂട്ട്, ഉണക്ക മാങ്ങ അച്ചാറുകൾക്ക് ആവശ്യക്കാർ ഏറെ. നൂറോളം വീടുകളിൽ ഭക്ഷണം എത്തിക്കുമ്പോൾ ഒരുപാട് സന്തോഷവും സംതൃപ്തിയുമുണ്ട്. ഓർഡർ കൂടുതൽ കിട്ടിയാൽ ദൂരം നോക്കാതെ എത്തിച്ചു കൊടുക്കാനും രമ്യ തയ്യാറാണ്. 96059 78441 നമ്പറിൽ വിളിച്ചാൽ നാടൻ ഊൺ വീട്ടിലെത്തും.
THALASSERRY
തലശേരിയിൽ ഗർഭിണിയായ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം; മൂന്നുപേർ കസ്റ്റഡിയിൽ

തലശേരി: തലശേരി റെയിൽവെ സ്റ്റേഷൻ പരിസരത്ത് 33 കാരിയായ ഗഭർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ബിഹാർ സ്വദേശികളടക്കം മൂന്നുപേർ കസ്റ്റഡിയിൽ. മുഴപ്പിലങ്ങാട് മഠത്തിനടുത്ത ശ്രീജ ഹൗസിൽ പ്രജിത്ത് (30), ബിഹാർ സ്വദേശികളായ ദുർഗാപുരിലെ ആസിഫ് (19), പ്രാൻപുർ കതിഹാറിലെ സഹബുൾ (24) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചൊദ്യം ചെയ്തുവരികയാണ്. ഏപ്രിൽ 26ന് രാത്രി ഏഴു മണിയോടെയാണ് യുവതിയെ സംഘം ചേർന്ന് ആക്രമിച്ചത്. അവശനിലയിലായ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. യുവതി തനിക്ക് നേരിട്ട ദുരനുഭവം ഡോക്ടർമാരെ അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് അധികൃതരാണ് പൊലീസിന് വിവരം നൽകിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്. ഇതിൽ രണ്ടുപേർക്ക് നേരിട്ട് ബന്ധമുള്ളതായി തലശേരി എഎസ്പി എഎസ്പി പിബി കിരൺ പറഞ്ഞു .തലശേരി റെയിൽവെ സ്റ്റേഷനിൽ നിന്ന് പുതിയബസ്സ്റ്റാന്റിലേക്കുള്ള എളുപ്പ വഴിയിലെ റെയിൽവെ മേൽപാലത്തിനടുത്ത് വെച്ചായിരുന്നു ആദ്യത്തെ പീഡനം. പിന്നീട് ബലമായി മേലൂട്ട്മേൽപാലം ഭാഗത്തേക്ക് കൊണ്ടുപോയി. യുവതിയെ എരഞ്ഞോളിയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.
THALASSERRY
തലശ്ശേരി മൈസൂര്‍ റെയില്‍ പാതക്ക് തുരങ്കം വച്ച് അധികൃതര്‍: 2. 63 ഏക്കര്‍ സ്വകാര്യ സ്ഥാപനത്തിന് ലീസിന് നല്കാൻ നീക്കം

തലശ്ശേരി: നൂറ്റാണ്ട് പഴക്കമുള്ള തലശ്ശേരി-മൈസൂർ റെയില്‍പാതയെന്ന സ്വപ്നത്തിന് തുരങ്കം വെക്കുന്ന തരത്തില്‍ തലശ്ശേരിയില്‍ റെയില്‍വേയുടെ കണ്ണായ ഇടത്തെ 2.63 ഏക്കർ സ്വകാര്യ സ്ഥാപനത്തിന് ലീസിന് നല്കാൻ ഗൂഢ നീക്കം. പാലക്കാട് റെയില്‍വേ ഡിവിഷൻ കേന്ദ്രീകരിച്ച് 45 വർഷത്തേക്ക് ഈ സ്ഥലം ലീസിന് നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്.തലശ്ശേരിയില്‍ റെയില്‍വേക്ക് 50 ഏക്കർ സ്ഥലമാണുള്ളത്. ഷോർണൂർ കഴിഞ്ഞാല്‍ മലബാറില്‍ റെയില്‍വേയ്ക്ക് ഏറ്റവും കൂടുതല്‍ സ്ഥലം ഇവിടെയാണ്. തലശ്ശേരി -മൈസൂരു റെയില്‍പാത യാഥാർത്ഥ്യമാകാനുള്ള നീക്കം നടക്കുമ്പോഴെല്ലാം ഇതില്ലാതാക്കാൻ ഇത്തരം ഗൂഢ നീക്കങ്ങള്‍ നടത്താറുള്ളതാണ്. ബ്രിട്ടീഷുകാർ തലശ്ശേരി -മൈസൂരു പാത വിഭാവനം ചെയ്തത് 1907ലാണ്.
ലോക മഹായുദ്ധം അടക്കമുള്ള കാരണങ്ങളാല്‍ ഇത് നടന്നില്ല. മൈസൂരിലേക്ക് 295 കി.മി ദൂരമുണ്ടെന്ന തരത്തില്‍ സർവേ നടത്തി ചിലവിന്റെ പേരില്‍ പദ്ധതി തള്ളാനുള്ള ശ്രമവും നടന്നിരുന്നു.ഇരിട്ടി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ആക്ഷൻ കമ്മിറ്റി ജിയോളജിക്കല്‍ സർവ്വേ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ നടത്തിയ ജനകീയ സർവ്വേ പ്രകാരം തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, ഇരിട്ടി, കുടകിലെ തിത്തിമത്തി, പൊന്നം പേട്ട്, ഹുൻസൂർ വഴി മൈസൂരിലേക്ക് വെറും 145.5 കി.മി ദൂരം മാത്രമേയുള്ളുവെന്ന കണ്ടെത്തല്‍ ഈ വാദത്തെ പൊളിച്ചു.പിന്നീട് മാനന്തവാടി വഴി മൈസൂരിലേക്ക് പാത പരിഗണിക്കണമെന്ന തരത്തില്‍ സംസ്ഥാന സർക്കാരില്‍ നിന്നുള്ള നിർദ്ദേശവും ഉയർന്നു വന്നു.
ഒരുങ്ങുന്നു ഒന്നര മണിക്കൂറില്‍ മൈസൂരു-ചെന്നൈ യാത്ര
ഒന്നര മണിക്കൂർ യാത്രയില്‍ മൈസൂരു-ചെന്നൈ അതിവേഗ പാത ഒരുങ്ങുമ്പോള്‍ തലശ്ശേരി മൈസൂരു ലൈനിന് ഏറെ പ്രാധാന്യമുണ്ട്. നിലവില്‍ തലശ്ശേരിയില്‍ നിന്ന് ചെന്നൈയിലേക്ക് 14 മണിക്കൂറാണ് ട്രെയിൻ യാത്ര. ജനകീയ സർവേ പ്രകാരം കണ്ടെത്തിയ ലൈനില്‍ പാത യാഥാർത്ഥ്യമായാല്‍ പരമാവധി രണ്ടര മണിക്കൂർ കൊണ്ട് മൈസൂരിലെത്താനാകും. അവിടെ നിന്ന് അതിവേഗ പാത വഴി ബംഗളൂരുവിലേക്കും ചെന്നൈയിലേക്കും അതിവേഗ പാതയും പ്രയോജനപ്പെടുത്താം.
മണ്ണിടിച്ചില്‍ മൂലം മഴക്കാലത്ത് ക്ലേശകരമാകുന്ന കൊങ്കണിനെ ആശ്രയിക്കാതെ ഉത്തരേന്ത്യയിലേക്ക് എളുപ്പത്തില്‍ ഏത്താമെന്ന സൗകര്യവും നിർദ്ദിഷ്ട മൈസൂരു-തലശ്ശേരി പാതയ്ക്കുണ്ട്.ഭാവിയില്‍ തലശ്ശേരിയെ റെയില്‍വേ ജംഗ്ഷനാക്കി മാറ്റിയെടുക്കാനുള്ള സാദ്ധ്യത മുന്നിലുള്ളപ്പോഴാണ് കണ്ണായ സ്ഥലം റെയില്‍വേ സ്വകാര്യ സ്ഥാപനത്തിന് പാട്ടത്തിന് നല്‍കുന്നത്. തലശ്ശേരിയിലെ ഒരു സെന്റ് സ്ഥലം പോലും റെയില്‍വേ കൈമാറരുത്. രണ്ടര ഏക്കറിലേറെ കണ്ണായ സ്ഥലം പോയാല്‍ പിന്നെ തലശ്ശേരി-മൈസൂർ റെയില്‍ പാത മാത്രമല്ല, തലശ്ശേരിയുടെ മുഴുവൻ റെയില്‍വേ വികസന സ്വപ്നങ്ങളും ഇല്ലാതാകും-കെ.വി.ഗോകുല്‍ ദാസ് (പ്രസിഡന്റ്, തലശ്ശേരി വികസന വേദി)
നേരത്തെയും ലീസിന് നല്കി
പുതിയ ബസ്സ് സ്റ്റാൻഡിനോട് ചേർന്നുളള ഫുട്ട് ഓവർ ബ്രിഡ്ജിന് താഴെ ഇടതു ഭാഗത്ത് സ്വകാര്യ വ്യക്തിക്ക് നല്കിയ ലീസിന്റെ കാലാവധി വർഷങ്ങള്‍ക്ക് മുമ്പേ കഴിഞ്ഞതാണ്. ഇവിടം മാലിന്യ നിക്ഷേപ കേന്ദ്രമാണിന്ന്. സ്റ്റേറ്റ് വേർ ഹൗസ്, സ്വകാര്യ പെട്രോള്‍ പമ്പ്, പഴയ തീവണ്ടിക്കുളം, പച്ചക്കറി മാർക്കറ്റ് പ്രദേശമെല്ലാം റെയില്‍വേ 40 വർഷത്തേക്ക് ലീസിന് നല്‍കിയതാണ്.
THALASSERRY
എരഞ്ഞോളി നെട്ടൂര്‍ റോഡില്‍ ഗതാഗതം നിരോധിക്കും

തലശ്ശേരി: എരഞ്ഞോളി നെട്ടൂര്‍ റോഡില്‍ ഇല്ലിക്കുന്ന് മുത്തപ്പന് മഠപ്പുരയ്ക്കും കൊളശ്ശേരി ജംഗ്ഷനും ഇടയില്‍ ഉപരിതല നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് അഞ്ച് മുതല്‍ മെയ് ഏഴ് വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് തലശ്ശേരി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴി പോകേണ്ടുന്ന വാഹനങ്ങള്‍ കൊടുവള്ളി വഴിയോ അനുയോജ്യമായ മറ്റ് വഴികളില്‍കൂടിയോ കടന്നുപോകണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്