Kerala
കക്ഷികളിലൊരാള്‍ വിസമ്മതിച്ചാൽ വിവാഹ മോചനം അനുവദിക്കാനാകില്ല: ഹൈക്കോടതി

കൊച്ചി: ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചന ഹര്‍ജി പരിഗണിക്കുന്നതിനിടെ കക്ഷികളിലൊരാള്‍ സമ്മതം പിന്‍വലിച്ചാല്‍ വിവാഹ മോചനം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ഉഭയസമ്മത പ്രകാരമുള്ള ഹര്‍ജി ഭാര്യ സമ്മതമല്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം കുടുംബക്കോടതി തള്ളിയതിനെതിരേ കായംകുളം സ്വദേശിയായ ഭര്‍ത്താവ് നല്കിയ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് പി.ജി. അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. 2019 ഒക്ടോബര്‍ 11നുണ്ടാക്കിയ ഉടമ്പടിയെത്തുടര്‍ന്നാണ് ഹര്‍ജിക്കാരനും ഭാര്യയും പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന ഹര്‍ജി നല്‍കിയത്.
എന്നാല്‍ മകന്റെ ഭാവിയെയോര്‍ത്ത് വിവാഹമോചനമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറുകയാണെന്ന് ഭാര്യ 2021 ഏപ്രില്‍ 12ന് കോടതിയില്‍ പത്രിക നല്കി. തുടര്‍ന്നാണ് കുടുംബക്കോടതി ഹര്‍ജി തള്ളിയത്. ആദ്യം സമ്മതം തന്നശേഷം പിന്നീട് സമ്മതം പിന്‍വലിച്ചതിന്റെ പേരില്‍ ഹര്‍ജി തള്ളിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍ ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചന ഹര്‍ജികളില്‍ വിധി വരുന്നതുവരെ ഇരുകക്ഷികള്‍ക്കും വിവാഹമോചനത്തിന് സമ്മതമാണെന്ന കാര്യം കോടതി ഉറപ്പാക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. രണ്ടുകൂട്ടരുടെയും സമ്മതമില്ലെങ്കില്‍ ഉഭയ സമ്മതപ്രകാരം നല്കിയ ഹര്‍ജിയില്‍ വിവാഹമോചനം അനുവദിക്കാന്‍ കോടതിക്ക് അധികാരമില്ല.
കക്ഷികളിലൊരാളുടെ മാത്രം സമ്മത പ്രകാരം വിവാഹമോചനം അനുവദിച്ചാല്‍ ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനമാണെന്ന് പറയാനാകില്ല. കക്ഷികള്‍ ഇരുവരും വിവാഹമോചനത്തിന് സമ്മതമാണെന്ന നിലപാടില്‍ തുടര്‍ന്നാല്‍ മാത്രമേ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 13 ബിയില്‍ പറയുന്ന ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചന ഹര്‍ജി പരിഗണിച്ച് തീര്‍പ്പാക്കാനാകൂ.
ഇത്തരം കേസുകളില്‍ വിധി പറയും മുമ്പ് ഇരുകക്ഷികള്‍ക്കും വേര്‍പിരിയാന്‍ സമ്മതമാണെന്ന് ഉറപ്പാക്കാന്‍ കോടതിക്ക് ബാധ്യതയുണ്ട്. ഭാര്യ സമ്മതം പിന്‍വലിച്ച സാഹചര്യത്തില്‍ ഹര്‍ജി തള്ളുകയാണ് കുടുംബക്കോടതിക്ക് മുന്നിലുള്ള ഏക പോംവഴിയെന്നും ഹൈക്കോടതി വിലയിരുത്തി.
Breaking News
വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Kerala
തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയിനിലിരുന്ന് കണ്ടു; തൃശൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിൽ

ട്രെയിനിൽ ഇരുന്ന് തുടരും സിനിമയുടെ വ്യാജ പതിപ്പ് മൊബൈലിൽ കണ്ട യുവാവ് തൃശൂർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽ. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ മലയാളിയായ റെജിൽ (22) ആണ് കസ്റ്റഡിയിൽ ആയത്. മൊബൈലിൽ സിനിമ കാണുന്നത് കണ്ട സഹയാത്രികൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബാംഗ്ലൂർ – എറണാകുളം ഇന്റർ സിറ്റി ട്രെയിനിൽ ആയിരുന്നു സംഭവം. ബാംഗ്ലൂരിൽ നിന്നും തൃശൂരിലേക്ക് പൂരം കാണാൻ വരികയായിരുന്നു യുവാവ്.ബാംഗ്ലൂരിൽ എഞ്ചിനീയറിങ് വിദ്യാർഥിയാണ് റെജിൽ. സിനിമ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടില്ലെന്നും ഓൺലൈൻ വഴി തന്നെ കാണുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതിയെ തൃശ്ശൂർ റെയിൽവേ പൊലീസ് ചോദ്യം ചെയ്യുന്നു.
Kerala
ഇ.വി ചാർജിങ് നിരക്ക് പരിഷ്ക്കരിച്ചു; ഇനിമുതൽ രണ്ട് നേരം രണ്ട് നിരക്ക്

വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ദിവസത്തിൽ രണ്ട് നിരക്കെന്ന പുതിയ നിയമം പ്രാബല്യത്തിലായി. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ കുറഞ്ഞനിരക്കും നാല് മുതൽ അടുത്ത ദിവസം രാവിലെ ഒമ്പതുവരെ കൂടിയനിരക്കുമായിരിക്കും ഈടാക്കുക. പകൽ സമയങ്ങളിൽ സൗരോർജം കൂടി ഉപയോഗപ്പെടുത്താനാകുന്നതിനാലാണ് ഈ ആനുകൂല്യം വാഹന ഉടമകൾക്ക് ലഭിക്കുന്നതെന്ന് റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. നിലവിൽ ചാർജിങ് ചെയ്യാൻ പൊതുവായ നിരക്ക് യൂനിറ്റിന് 7.15 രൂപയാണ്. ഇത് വൈകുന്നേരം നാലിന് മുമ്പാണെങ്കിൽ 30 ശതമാനം കുറവായിരിക്കും. അതായത് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ ചാർജ് ചെയ്യാൻ യൂനിറ്റിന് 5 രൂപയാകും. എന്നാൽ വൈകുന്നേരം നാലുമണിക്ക് ശേഷം പിറ്റേ ദിവസം രാവിലെ ഒമ്പത് മണിവരെ ചാർജ് ചെയ്യാൻ 30 ശതമാനം അധികം നൽകേണ്ടി വരും. ഇത് യൂനിറ്റിന് 9.30 രൂപ ചെലവ് വരും. ഇതിനെല്ലാം പുറമെ ഓരോയിടത്തും വ്യത്യസ്തനിരക്കിൽ സർവീസ് ചാർജും ഈടാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്