Kerala
സീറ്റ് ബെല്‍റ്റ് അലാറം തടയാന്‍ പൊടിക്കൈ; ‘ക്ലിപ്പി’ന്റെ വില്‍പ്പനക്ക് ക്ലിപ്പിട്ട് സര്‍ക്കാര്‍

കാറുകളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുമ്പോള്‍ അലാറം മുഴങ്ങുന്നത് ഒഴിവാക്കാന്‍ ഉപേയാഗിക്കുന്ന ക്ലിപ്പുകളുടെ വില്‍പ്പന തടഞ്ഞ് കേന്ദ്ര ഉപേഭാക്തൃസംരക്ഷണ അതോറിറ്റി (സി.സി.പി.എ.). ആമേസാണ്‍, ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, ഷോപ്ക്ലൂസ്, മീഷോ എന്നിങ്ങനെ അഞ്ച് ഇ-കൊേമഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍നിന്ന് ഇത്തരം ഉത്പന്നങ്ങള്‍ നീക്കം ചെയ്യാനും ഉത്തരവിട്ടു.
ഇത്തരം ഉത്പന്നങ്ങളുടെ വിപണനം 2019-ലെ ഉപേഭാക്തൃസംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും ഉപേഭാക്താക്കളുടെ ജീവനുതന്നെ ഇത് ഭീഷണിയാകുമെന്നും നിരീക്ഷിച്ചാണ് നടപടി. പുതിയ വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ഓര്‍മപ്പെടുത്താന്‍ അലാറം മുഴങ്ങിക്കൊണ്ടിരിക്കും. സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ഇത് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഈ പ്രശ്‌നം ഒഴിവാക്കാനാണ് അലാറം മുഴങ്ങാതിരിക്കാന്‍ ഇത്തരം ക്ലിപ്പുകളുടെ ഉപയോഗം തുടങ്ങിയത്.
ഇ-കൊമേഴ്‌സ് പോര്‍ട്ടലുകളില്‍ ഇവ സുലഭമായി ലഭിക്കാന്‍ തുടങ്ങിയതോടെ കേന്ദ്ര ഗതാഗത മന്ത്രാലയമാണ് വിഷയം ഉപേഭാക്തൃ സംരക്ഷണ അതോറിറ്റിയുടെ ശ്രദ്ധയില്‍പെടുത്തിയത്. ക്ലിപ്പുകളുപയോഗിച്ച് അലാറം മുഴങ്ങുന്നതു നിര്‍ത്തുകയും സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയും ചെയ്യുന്നത് വാഹന ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നതില്‍ തടസ്സമുണ്ടാക്കാനിടയുണ്ടെന്ന് സി.പി.പി.എ. മുന്നറിയിപ്പ് നല്‍കുന്നു.
സീറ്റ് ബെല്‍റ്റ് ഉപയോഗിച്ചാല്‍ മാത്രമേ അപകടസമയത്ത് കൃത്യമായി എയര്‍ ബാഗുകള്‍ പ്രവര്‍ത്തിക്കൂ. ക്ലിപ്പുകളുപയോഗിച്ച് അലാറം നിര്‍ത്തുന്ന സമയത്ത് അപകടമുണ്ടായാല്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് വേണമെങ്കില്‍ ക്ലെയിം നിഷേധിക്കാനാകുമെന്നും ചൂണ്ടിക്കാട്ടെപ്പടുന്നു. മാത്രമല്ല, ഇത്തരം ഉത്പന്നങ്ങളുടെ വില്‍പ്പന രാജ്യത്തെ ഉപേഭാക്തൃസംരക്ഷണ നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നും സി.സി.പി.എ. വ്യക്തമാക്കി.
ചില കമ്പനികള്‍ സോഡ ഒപ്പണര്‍, സിഗരറ്റ് ലൈറ്റര്‍, എന്നിവയുടെ രൂപത്തില്‍ തിരിച്ചറിയാത്ത വിധമാണ് ഇത്തരം ഉത്പന്നം ലഭ്യമാക്കിയിട്ടുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ഗതാഗത വകുപ്പിന്റെ കണക്കനുസരിച്ച് 2021-ല്‍ റോഡപകടങ്ങളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതുവഴി 16,000 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
Kerala
കേരള-കർണാടക അതിർത്തിയിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി, ഒരാന ചരിഞ്ഞു

ബെംഗളൂരു: കേരള-കർണാടക അതിർത്തിയിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി ഒരു കട്ടാന ചരിഞ്ഞു. പുൽപ്പള്ളിക്ക് അടുത്തുള്ള കന്നാരം പുഴയിലാണ് ആനകൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ചരിഞ്ഞ ആനയുടെ മൃതശരീരം കണ്ടെത്തിയിട്ടുണ്ട്. ഏറ്റുമുട്ടലിനെ തുടർന്ന് ചരിഞ്ഞ ആനയുടെ ശരീരത്തിൽ മുറിപ്പാടുകളുണ്ട്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം നടന്നത്. ആനകൾ തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ ശബ്ദം കേട്ടെന്ന് നാട്ടുകാർ പറഞ്ഞു. കേരള കർണാടക വനപാലകർ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.
Kerala
സിനിമാ-നാടക പ്രവർത്തകനും നടനുമായ മുഹമ്മദ് പുഴക്കര അന്തരിച്ചു

മൂവാറ്റുപുഴ: പ്രശസ്ത സിനിമാ-നാടക പ്രവർത്തകനും നടനുമായ മുഹമ്മദ് പുഴക്കര അന്തരിച്ചു. 78 വയസ്സായിരുന്നു. മൂവാറ്റുപുഴ പുഴക്കര സ്വദേശിയായ മുഹമ്മദ് ആറു പതിറ്റാണ്ടിലേറെ നാടക രചയിതാവ്, നടൻ, സംവിധായകൻ തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ ഉൾപ്പെടെ നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിനെതിരെ പടനയിച്ച വീരപാണ്ഡ്യ കട്ടബൊമ്മൻ എന്ന കഥാപാത്രത്തെ പുഴക്കര വേദികളിൽ അവതരിപ്പിച്ചത് നാടകപ്രേമികളായ മൂവാറ്റുപുഴയിലെ പഴയ തലമുറക്ക് ആവേശം പകരുന്ന ഓർമയാണ്. കട്ടബൊമ്മന്‍ എന്ന വിളിപ്പേരുകൂടി നേടിക്കൊടുത്തു ഈ പ്രകടനം. വിശ്വരൂപം, പർവ്വസന്ധി തുടങ്ങിയവയാണ് മറ്റു നാടകങ്ങൾ. കലിയുഗ കലാസേന, കോഴിക്കോട് മ്യൂസിക്കൽ തിയറ്റേഴ്സ്, കോഴിക്കോട് കലാ കേന്ദ്രം തുടങ്ങിയ കലാസമിതികളിൽ പ്രവർത്തിച്ചു. മൂവാറ്റുപുഴയിലെ കലാകാരന്മാർ ചേർന്ന് രൂപവത്കരിച്ച ‘കലയരങ്ങിന്റെ’ സ്ഥാപകനാണ്. നിരവധി സീരിയലുകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആമിന. മക്കൾ: ആലിഷ, അജാസ്, ജാനിഷ്. മരുമക്കൾ: ഷീബ, സർജു, മജീദ്. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 12 ന് വെങ്ങല്ലൂർ വലിയവീട്ടിൽ പള്ളി ഖബർസ്ഥാനിൽ.
Kerala
വാട്സാപ്പിൽ ട്രാഫിക് നിയമലംഘനസന്ദേശം കിട്ടിയാൽ തൊട്ടുപോകരുത്, ക്രെഡിറ്റ് കാർഡിൽനിന്നുവരെ പണംപോകും

കൊച്ചി: ഗതാഗതനിയമലംഘനം നടത്തിയെന്ന സന്ദേശം വാട്സാപ്പിൽ ലഭിച്ചാൽ തൊട്ടുപോകരുത്. പണം ക്രെഡിറ്റ് കാർഡിൽനിന്നുവരെ അപഹരിക്കപ്പെടും. എറണാകുളം സ്വദേശിയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 20,000 രൂപയാണ് ഇത്തരത്തിൽ അപഹരിച്ചത്.
എറണാകുളം സ്വദേശിയുടെ അനുഭവം ഇങ്ങനെ
ഏപ്രിൽ 11-ന് രാവിലെ 11-ന് നിങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനം ട്രാഫിക് നിയമലംഘനം നടത്തിയെന്നും ചെലാൻ ലഭിക്കാൻ മെസേജിന് ഒപ്പമുള്ള പരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നുമായിരുന്നു വാട്സാപ്പ് സന്ദേശം. ചെലാൻ നമ്പർ, ട്രാഫിക് നിയമലംഘനം നടത്തിയതിന്റെ തീയതി, വാഹന നമ്പർ എന്നിവയടക്കമായിരുന്നു സന്ദേശം. വാട്‌സാപ്പ് നമ്പറിന്റെ ഡിപി മോട്ടോർവാഹന വകുപ്പിന്റേതെന്ന് തോന്നിപ്പിക്കുന്ന എംബ്ലമായിരുന്നു.
ആപ്പ് ഡൗൺലോഡ് ചെയ്തപ്പോൾ ചെലാൻ ലഭിക്കാൻ ഒരു രൂപ അടയ്ക്കണമെന്ന സന്ദേശം കിട്ടി. ഇത് 24 മണിക്കൂറിനുള്ളിൽ തിരികെ ലഭിക്കുമെന്നും അറിയിച്ചു. സംശയം തോന്നിയതിനാൽ പണം അടച്ചില്ല. പക്ഷേ, ഡൗൺലോഡ് ചെയ്ത ആപ്പ് ഡിലീറ്റ് ചെയ്യാൻ വിട്ടുപോയി.
ഇതിനിടയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മൊബൈൽ ഫോൺ റീ ചാർജ് ചെയ്തു. ഇതിനുപിന്നാലെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 9999 രൂപയുടെ ഇടപാട് നടന്നുവെന്നും ഇത് സംശയകരമായതിനാൽ കാർഡ് ബ്ലോക്ക് ചെയ്യണമെന്നുമുള്ള സന്ദേശം ക്രെഡിറ്റ് കാർഡ് സംരംഭകരിൽനിന്ന് ലഭിച്ചു. കാർഡ് ബ്ലോക്ക് ചെയ്തു. പക്ഷേ, 9999 രൂപയുടെ രണ്ട് ഇടപാടുകൾ നടന്നുവെന്നാണ് ക്രെഡിറ്റ് കാർഡ് അധികൃതർ അറിയിച്ചത്.സുമാറ്റോ വാലറ്റ് ഗുരുഗ്രാം എന്ന അക്കൗണ്ടിലേക്ക് പണം അടച്ചതായ സന്ദേശമാണ് ലഭിച്ചത്.
പരാതിക്കാരന് ലഭിച്ചതരത്തിലുള്ള സന്ദേശം വാട്സാപ്പ് വഴി ആർക്കും അയക്കാറില്ലെന്നാണ് മോട്ടാർ വാഹന വകുപ്പ് അധികൃതർ പറയുന്നത്.
പരാതിനൽകാൻ പെടാപ്പാട്
പരാതിയുമായി എളമക്കര പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ 1930 എന്ന നമ്പറിലോ cybercrime.gov.in വെബ് സൈറ്റിലോ പരാതിനൽകണമെന്ന് നിർദേശിച്ചു. ആ നമ്പറും വെബ് സൈറ്റും പലപ്പോഴും ബിസിയാണ്. പരാതിനൽകിയാൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് കൈമാറും. അവിടെ കാലതാമസമുണ്ടാവുമെന്നും പോലീസ് പറയുന്നു.
ക്രെഡിറ്റ് കാർഡുകാർ പറയുന്നത്
ഡിസ്പ്യുട്ട് ഫോം അടക്കം ഫയൽചെയ്തു. കാത്തിരിക്കാനാണ് അവർ പറയുന്നത്. നഷ്ടപ്പെട്ട പണം തിരികെലഭിക്കുമോ എന്നതിൽ ആരും ഉറപ്പുപറയുന്നില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്