Connect with us

Kannur

നാവികസേനയില്‍ ഓഫീസറാകാം; വനിതകള്‍ക്കും അവസരം

Published

on

Share our post

കണ്ണൂര്‍ : നാവികസേന ഏഴിമലയിലെ നേവല്‍ അക്കാദമിയില്‍ 2024 ജനുവരിയില്‍ ആരംഭിക്കുന്ന ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിലായി ആകെ 242 ഒഴിവാണുള്ളത്. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.

ഒഴിവ്, യോഗ്യത, പ്രായപരിധി എന്ന ക്രമത്തില്‍
എക്‌സിക്യുട്ടീവ് ബ്രാഞ്ച്: 150 ഒഴിവ് (ജനറല്‍ സര്‍വീസ്-50, എയര്‍ട്രാഫിക് കണ്‍ട്രോളര്‍-10, നേവല്‍ എയര്‍ ഓപ്പറേഷന്‍സ് ഓഫീസര്‍-20, പൈലറ്റ്-25, ലോജിസ്റ്റിക്‌സ്-30, നേവല്‍ ആര്‍മമെന്റ് ഇന്‍സ്‌പെക്ടറേറ്റ് കേഡര്‍-15). 60 ശതമാനം മാര്‍ക്കോടെയുള്ള എന്‍ജിനീയറിങ് ബിരുദമാണ് യോഗ്യത. പത്ത്, പന്ത്രണ്ട് ക്ലാസുകളിലും 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.

ലോജിസ്റ്റിക്‌സ് വിഭാഗത്തിലേക്ക് എം.ബി.എ., ബി.എസ്‌സി./ ബി.കോം (വിത്ത് പി.ജി. ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ്/ സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്), എം.സി.എ./ എ.എസ്‌സി. ഐ.ടി. യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് ഉള്ളവര്‍ക്കും പൈലറ്റ് വിഭാഗത്തിലേക്ക് അപേക്ഷിക്കാം. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ 20-24, നേവല്‍ എയര്‍ ഓപ്പറേഷന്‍സ് ഓഫീസര്‍ 18-23, പൈലറ്റ് 18-23, മറ്റ് വിഭാഗങ്ങളില്‍ 19-23 എന്നിങ്ങനെയാണ് പ്രായപരിധി.

എജ്യുക്കേഷന്‍ ബ്രാഞ്ച്: 12 ഒഴിവ് (മാത്‌സ്/ ഓപ്പറേഷണല്‍ റിസര്‍ച്ച്-3, ഫിസിക്‌സ്/ അപ്ലൈഡ് ഫിസിക്‌സ്-2, കെമിസ്ട്രി-1, മെക്കാനിക്കല്‍ എന്‍ജിനീയറിങ്-2, ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍-2, തെര്‍മല്‍/ പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്/ മെഷിന്‍ ഡിസൈന്‍-1, കമ്യൂണിക്കേഷന്‍ സിസ്റ്റംസ് എന്‍ജിനീയറിങ്/ ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്/ പവര്‍ സിസ്റ്റം എന്‍ജിനീയറിങ്-1). ബന്ധപ്പെട്ട ബ്രാഞ്ചില്‍ 60 ശതമാനം മാര്‍ക്കോടെ എം.എസ്‌സി./ ബി.ടെക്/ എം.ടെക്. ആണ് യോഗ്യത. എം.ടെക്. യോഗ്യതയുള്ള വിഭാഗങ്ങളിലേക്ക് 20-26, മറ്റുള്ളവയില്‍ 20-24 വയസ്സാണ് പ്രായപരിധി.

ടെക്‌നിക്കല്‍ ബ്രാഞ്ച്: ആകെ 80 ഒഴിവ്. എന്‍ജിനീയറിങ് വിഭാഗത്തില്‍ 20; 60 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍/ മറൈന്‍/ ഇന്‍സ്ട്രുമെഷേന്‍/ പ്രൊഡക്ഷന്‍/ എയറോനോട്ടിക്കല്‍/ ഇന്‍ഡസ്ട്രിയല്‍/ കണ്‍ട്രോള്‍/ എയറോസ്‌പേസ്/ ഓട്ടോമൊബൈല്‍/ മെറ്റലര്‍ജി/ മെക്കട്രോണിക്‌സില്‍ എന്‍ജിനീയറിങ് ബിരുദം. ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ 60 ഒഴിവ്; 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ അപ്ലൈഡ് ഇലക്ട്രോണിക്‌സ്/ പവര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. പ്രായം: 19-24 വയസ്സ്.

തിരഞ്ഞെടുപ്പ്: ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡിന്റെ ഇന്റര്‍വ്യൂ, വൈദ്യപരിശോധന എന്നിവയുണ്ടായിരിക്കും. ബി ഗ്രേഡോഡെ എന്‍.സി.സി. ‘സി’ സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്ക് കട്ട്-ഓഫ് മാര്‍ക്കില്‍ ഇളവുണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരെ സബ്-ലെഫ്റ്റനന്റ് റാങ്കില്‍ നിയമിക്കും. തുടക്കത്തില്‍ 10 വര്‍ഷത്തേക്കായിരിക്കും നിയമനം. പിന്നീട് നാല് വര്‍ഷംകൂടി നീട്ടിനല്‍കിയേക്കും.

അപേക്ഷ: www.joinindiannavy.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ഫോട്ടോ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 14.


Share our post

Kannur

കണ്ണൂരിൽ മെത്തഫിറ്റാമിനും കഞ്ചാവുമായി യുവാവ് പിടിയിൽ

Published

on

Share our post

കണ്ണൂർ: എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ സി. പി.ഷനിൽ കുമാറും പാർട്ടിയും ചേർന്ന്‌ 6.137 ഗ്രാം മെത്തഫിറ്റാമിനും 11 ഗ്രാം കഞ്ചാവുംകാറിൽ കടത്തിയ തോട്ടട കാക്കറ റോഡിൽ റാഷി നിവാസിൽ മുഹമ്മദ്‌ റാഷിദിനെ(30) പിടികൂടി. കണ്ണൂർ ടൗണിൽ വെച്ച് വാഹന പരിശോധന നടത്തി വരവേ, എക്‌സൈസ് പാർട്ടിയെ വെട്ടിച്ചു പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വിധം നഗരത്തെ ഭീതിയിലാഴ്‌ത്തി നിരവധി യാത്രാ വാഹനങ്ങളെ ഇടിച്ചു കേടുവരുത്തി കടന്നുപോയ പ്രതിയെ കണ്ണൂർ തളാപ്പിൽ വെച്ച് സാഹസികമായാണ് പിടികൂടിയത്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്‌സൈസ് ഉദ്യോഗസ്ഥരായ വി. പി. ഉണ്ണികൃഷ്ണൻ, എം. കെ.സന്തോഷ്‌,ഇ. സുജിത്, എൻ. രജിത് കുമാർ, ടി.അനീഷ്, പി. വി. ഗണേഷ് ബാബു, എം. പി ഷമീന, പി. ഷജിത്ത് എന്നിവരും റെയ്ഡിൽ ഉണ്ടായിരുന്നു.


Share our post
Continue Reading

Breaking News

ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

Published

on

Share our post

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.


Share our post
Continue Reading

Kannur

വളപട്ടണം പുഴയിൽ നിന്നു മണലൂറ്റാൻ 25 വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് കരാർ; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

Published

on

Share our post

പാപ്പിനിശ്ശേരി: ജനവാസ കേന്ദ്രമായ പാപ്പിനിശ്ശേരി ബോട്ടുജെട്ടിക്ക് സമീപം മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താനുളള യൂണിറ്റ് തുടങ്ങുന്നു. ഒരു പ്രദേശത്തിന്റെ ആകെ ശുദ്ധജല ലഭ്യത പ്രശ്നവും പരിസ്ഥിതി പ്രശ്നവും ഉന്നയിച്ചു നാട്ടുകാർ ജനകീയ പ്രക്ഷോഭത്തിലേക്ക്. അഴീക്കൽ തുറമുഖത്തെ കപ്പൽ ചാലിന് ആഴം കൂട്ടാൻ എന്ന പേരിൽ വളപട്ടണം പുഴയിൽ നിന്നു മണൽ ശേഖരിക്കാനാണ് സ്വകാര്യ കമ്പനിക്ക് അനുമതി കൊടുത്തിരിക്കുന്നത്. മണലൂറ്റാൻ 25 വർഷത്തേക്കാണ് സ്വകാര്യ കമ്പനി കരാർ എടുത്തിരിക്കുന്നത്.

അഴീക്കൽ തുറമുഖ പരിസരത്തു തന്നെ ഒട്ടേറെ സ്ഥലസൗകര്യം ഉണ്ടായിട്ടും അവ ഉപയോഗപ്പെടുത്താതെ ലക്ഷക്കണക്കിന് ടൺ പുഴമണൽ പാപ്പിനിശ്ശേരി തീരത്ത് ശേഖരിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഇവിടെ തന്നെ കൂറ്റൻ മണൽ ഫിൽറ്ററിങ് കേന്ദ്രവും തുടങ്ങും. അനിയന്ത്രിതമായി മണലൂറ്റ് നടക്കുന്നതിനാൽ കരയിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശം കൂടിയാണ്. ഇവിടെ തന്നെ വീണ്ടും മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താൻ തീരുമാനിക്കുന്നത് പരിസ്ഥിതി നാശത്തിനും ഇടയാക്കും.

ഫിൽറ്ററിങ് പ്രദേശത്തെ കിണറുകളിൽ ഉപ്പുവെള്ളം കയറാൻ സാധ്യത ഏറെയാണെന്നു പ്രദേശവാസികൾ പരാതിപ്പെട്ടു. ഇതോടൊപ്പം മണൽ കയറ്റാൻ നൂറുകണക്കിന് വാഹനങ്ങൾ കടന്നുവരുന്നതും പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതത്തെ ബാധിക്കുമെന്നും പരാതിയുണ്ട്. മണലൂറ്റൽ കേന്ദ്രത്തിനെതിരെ 25ന് 4ന് പാപ്പിനിശ്ശേരി ബോട്ടുജെട്ടി പരിസരത്തു നിന്നും പ്രതിഷേധ പ്രകടനവും, ഹാജിറോഡിൽ പ്രതിഷേധ സംഗമവും നടക്കും.


Share our post
Continue Reading

Trending

error: Content is protected !!