Connect with us

Kerala

‘അഖിയേട്ടൻ’ ആളൊരു കൊടും ക്രിമിനൽ, ജീവനെടുത്ത് മൂന്നാം ദിവസം റീൽസ്, മൃതദേഹത്തിൽ ആരും ചെയ്യാത്ത ഒന്നുകൂടി ചെയ്തു, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

Published

on

Share our post

കൊച്ചി: അങ്കമാലിയിലെ ഒരു സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയായിരുന്ന ആതിരയെ സഹപ്രവർത്തകനായ അഖിൽ കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. എറണാകുളം റൂറൽ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇപ്പോൾ റിമാൻഡിൽ കഴിയുന്ന അഖിലിനെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്നാണ് പൊലീസ് കരുതുന്നത്. ഇതിനായി അഖിലിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും.അഖിലിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടായ ‘അഖിയേട്ടൻ’ വിശദമായി പരിശോധിച്ച് ഇയാളുമായി അടുത്ത ബന്ധമുള്ളവരെ ചോദ്യംചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിൽ പതിനായിരത്തിലധികം ഫോളവേഴ്‌സാണ് ഇയാൾക്കുള്ളത്. ഇതിൽ ഏറെയും സ്ത്രീകളാണ്. ആതിരയിൽ നിന്നെന്നപോലെ മറ്റുചില സ്ത്രീകളിൽ നിന്നും അഖിൽ പണവും സ്വർണവും വാങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഒരുസ്ത്രീയിൽ നിന്ന് ഒന്നരലക്ഷത്തോളം രൂപ വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. അഖിലിനെ ചോദ്യംചെയ്യുന്നതോടെ ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം കൂടുതൽ വ്യക്തത വരും.

കൊലപാതകത്തിന് ശേഷം ഒന്നും സംഭവിക്കാത്തതുപോലെയായിരുന്നു അഖിലിന്റെ പെരുമാറ്റം. അരുംകൊല നടത്തിയതിന്റെ പിറ്റേന്ന് ചിരിച്ച് പ്രസന്ന വദനനായി എത്തിയ ഇയാൾ മൂന്നുദിവസം കഴിഞ്ഞ് ഇൻസ്റ്റാഗ്രാമിൽ പുതിയ റീൽ പോസ്റ്റുചെയ്യുകയും ചെയ്തു. കൊലനടത്തിയാൽ പിടിക്കപ്പെടാതിരിക്കാനുളള പദ്ധതികളും അഖിൽ നേരത്തേ തയ്യാറാക്കിയിരുന്നു.

ആതിരയെ കാറിൽ ആതിരപ്പിളളിയിലേക്ക് കൊണ്ടുപോകുന്നവഴി അങ്കമാലിയിൽ ഇവർ ജോലിചെയ്യുന്ന സ്ഥാപനത്തിൽ ഇയാൾ കയറിയിരുന്നു. താൻ സ്ഥലത്തുതന്നെയുണ്ടെന്ന് വരുത്താനാണ് ഇങ്ങനെ ചെയ്തത്. കടയിൽ കയറിയ സമയത്ത് ആതിരയെ കാറിൽ ആരും കാണാതെ ഒളിച്ചിരുത്താനും ഇയാൾ ശ്രദ്ധിച്ചിരുന്നു.

ആതിരയുടെ മൃതദേഹത്തിന് നിന്ന് സ്വർണമാല ഊരിയെടുത്ത് അങ്കമാലിയിലെ തന്നെ ഒരു ജുവലറിയിൽ അഖിൽ പണയം വയ്ക്കുകയും ചെയ്തിരുന്നു.പലപ്പോഴായി തന്നിൽ നിന്ന് വാങ്ങിയ പത്ത് പവനോളം സ്വർണം ആതിര തിരികെ ചോദിച്ചതാണ് കൊലയ്ക്ക് കാരണമെന്നാണ് അഖിൽ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇക്കാര്യം പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല.

ഇതിനെക്കുറിച്ചും അന്വേഷണം തുടരുകയാണ്.എറണാകുളം കാലടി കാഞ്ഞൂർ നിന്നും ഒരാഴ്ച മുമ്പ് കാണാതായ ആതിരയെ കഴിഞ്ഞദിവസമാണ് അതിരപ്പിള്ളി വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിരയെ സുഹൃത്തായ ഇടുക്കി ആനവെട്ടി സ്വദേശി പാപ്പനശേരി വീട്ടിൽ അഖിൽ കൊന്ന് തള്ളുകയായിരുന്നു.

കൊല്ലപ്പെട്ട ആതിരയും പ്രതി അഖിലും കഴിഞ്ഞ ആറ് മാസമായി അടുപ്പത്തിലായിരുന്നു. ഒരേ സൂപ്പർമാർക്കറ്റിലെ ജീവനക്കാരായിരുന്നു ഇരുവരും. കടം വാങ്ങിയ സ്വർണം തിരിച്ചു ചോദിച്ചതിനെ ചൊല്ലി തർക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നതെന്നുമാണ് അഖിൽ പൊലീസിന് നൽകിയ മൊഴി. ആതിരയുടെ വീട്ടിൽ നിന്ന് അഞ്ച് പവൻ സ്വർണാഭരണം കാണാതായെന്നും അന്വേഷണത്തിൽ വ്യക്തമായി.


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!