Kerala
പൂരവഴികളിലുണ്ട്, അവർണന്റെ ചോരപ്പാടുകൾ

തൃശൂർ: തൃശൂർ പൂരത്തിനും ഉണ്ടായിരുന്നു ഒരു അയിത്തക്കാലം. സ്വന്തം വീട്ടിലിരുന്നുപോലും പൂരം കാണാൻ അവർണർക്ക് വിലക്കുള്ള കാലം. പൂരം കാണാനെത്തിയ താഴ്‌ന്ന ജാതിക്കാരെ ഉയർന്ന ജാതിക്കാർ മർദിച്ച് ഓടിക്കും കാലം. 1918ലാണ് വീടുകളിൽ ഇരുന്നെങ്കിലും അവർണർക്ക് തൃശൂർ പൂരം പ്രദക്ഷിണം കാണാൻ അനുമതി ലഭിച്ചത്.
കൊച്ചി മഹാരാജാവായിരുന്ന രാമവർമ 16-ാമനാണ് അനുമതി നൽകിയത്. ഇന്ന് ജാതിഭേദമില്ലാതെ ജനലക്ഷങ്ങൾ ഒത്തുചേർന്നു മഹാപൂരം ആഘോഷിക്കുമ്പോഴും പൂരം കടന്നെത്തിയ വഴികളിൽ അവർണന്റെ ചോരപ്പാടുകൾ കാണാം.
ഘടകപൂരങ്ങൾ സ്വന്തം ക്ഷേത്രങ്ങളിൽനിന്ന് പ്രദക്ഷിണമായി വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് വരികയാണ് പതിവ്. 1918ൽ കണിമംഗലത്തുനിന്നുള്ള പൂര പ്രദക്ഷിണം കാണാൻ ശ്രമിച്ച അവർണന് മർദനമേറ്റതായി കൊച്ചി മഹാരാജാവായിരുന്ന രാമവർമയ്‌ക്ക് പരാതി ലഭിച്ചു.
അവർണർ പൂരം പ്രദക്ഷിണവഴികളിൽ പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുന്നതായി ഒരു കൂട്ടം സവർണരും പരാതി നൽകി. എന്നാൽ, പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല.
പരാതിയിൽ അന്വേഷണം നടത്താൻ മഹാരാജാവ് കമ്മിറ്റിയെ നിയോഗിച്ചു. ദിവാൻ പേഷ്‌കാർ, പൊലീസ് സൂപ്രണ്ട്, ജില്ലാ മജിസ്ട്രേറ്റ്, ദേവസ്വം സൂപ്രണ്ടുമാർ എന്നിവരുൾപ്പെട്ടതായിരുന്നു കമ്മിറ്റി. വിഷയം പഠിച്ച് 1918 സെപ്‌തംബർ രണ്ടിന് റിപ്പോർട്ട് സമർപ്പിച്ചു.
പ്രദക്ഷിണം കടന്നുപോവുന്ന വഴിയിൽ വീടുകളുള്ള അവർണർക്ക് പുറത്തിറങ്ങാതെ വീടുകളിൽ ഇരുന്ന് തൃശൂർ പൂരം പ്രദക്ഷിണം കാണാനുള്ള അനുമതി നൽകുന്ന റിപ്പോർട്ടാണ് സമർപ്പിച്ചത്. എന്നാൽ, പ്രദക്ഷിണത്തിലുള്ള വിഗ്രഹത്തിൽനിന്ന് 150 അടി അകലം ഉറപ്പാക്കണം.
ഈ റിപ്പോർട്ട് പ്രകാരം പൂരം പ്രദക്ഷിണം കാണാൻ അവർണർക്ക് മഹാരാജാവ് അനുമതി നൽകി. കേരള സർക്കാരിന്റെ കൾച്ചറൽ പബ്ലിക്കേഷൻ പുറത്തിറക്കിയ ദ ഹിസ്‌റ്ററി ഓഫ് ഫ്രീഡം മൂവ്‌മെന്റ് ഇൻ കേരള എന്ന പുസ്‌തകത്തിൽ രണ്ടാം വാള്യത്തിൽ 345, 346 പേജുകളിൽ ഇക്കാര്യങ്ങൾ പ്രതിപാദിക്കുന്നുണ്ട്.
മഹാരാജാവ് രാമവർമയുടെ പ്രതിമയാണ് തൃശൂർ കോർപറേഷനു മുന്നിൽ സ്ഥാപിച്ചിട്ടുള്ളത്. പൂരം ചടങ്ങിൽ ചരിത്രപ്രസിദ്ധമായ തെക്കോട്ടിറക്കത്തിനും കുടമാറ്റത്തിനുംശേഷം ഈ രാജപ്രതിമയെ വലംവച്ചാണ് ഇരുവിഭാഗങ്ങളും ക്ഷേത്രങ്ങളിലേക്ക് മടങ്ങുക.
നവോത്ഥാന പോരാട്ടങ്ങളുടെ തുടർച്ചയായി പിന്നീട് ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷമാണ് ക്ഷേത്രത്തിൽ കയറാനും പൂരപപ്പറമ്പിലെത്താനും അവർണർക്ക് അനുമതി ലഭിച്ചത്.
Kerala
കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.
Kerala
ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്പെന്ഷന്

തിരുവനന്തപുരം: ഓപ്പറേഷന് തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യന് അരുണിനെയാണ് സസ്പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.
Kerala
നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്