Connect with us

Kannur

കെട്ടിട വസ്തു നികുതി വർദ്ധന പിൻവലിക്കണം: കോർപ്പറേഷൻ യോഗത്തിൽ ഭരണപക്ഷത്തിന്റെ അടിയന്തര പ്രമേയം

Published

on

Share our post

കണ്ണൂർ: വർദ്ധിപ്പിച്ച കെട്ടിട വസ്തു നികുതി തുക പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ സുരേഷ് ബാബു എളയാവൂരാണ് പ്രമേയം അവതരിപ്പിച്ചത്.

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കാനെന്ന രീതിയിൽ നടക്കുന്ന പകൽകൊള്ളയാണിത്. അപേക്ഷാ ഫീസും പെർമിറ്റ് ഫീസും വർദ്ധിപ്പിച്ചതോടെ സാധാരണക്കാരന് വീട് വയ്ക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് കൗൺസിലർ മുസ് ലീഹ് മഠത്തിൽ പ്രമേയത്തെ പിന്താങ്ങി. വർദ്ധിപ്പിച്ച തുക ഈടാക്കണോ വേണ്ടയോയെന്ന് കണ്ണൂർ കോർപ്പറേഷന് തീരുമാനക്കാമെന്നും കണ്ണൂർ കോർപ്പറേഷൻ വർദ്ധിപ്പിച്ച നിരക്ക് പിരിച്ചെടുക്കില്ലെന്ന് കൂടി പ്രമേയത്തിൽ ഉൾപ്പെടുത്തിയാൽ പിന്താങ്ങാമെന്നുമായിരുന്നു എൽ.ഡി.എഫ് കൗൺസിലർ എൻ. സുകന്യ ഇതിനെതിരെ പ്രതികരിച്ചത്.

കൗൺസിലിൽ തീരുമാനിക്കേണ്ട കാര്യമല്ല ഇതെന്നും സർക്കാർ അനുവാദം തരുമെങ്കിൽ കണ്ണൂർ കോർപ്പറേഷൻ നിരക്ക് ഈടാക്കില്ലെന്നും മേയർ അഡ്വ. ടി.ഒ. മോഹനൻ മറുപടി നൽകി.ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ശുചീകരണ പ്രവൃത്തികൾ എങ്ങുമെത്തിയില്ലെന്ന് കൗൺസിലർ കെ. പ്രദീപൻ ആരോപിച്ചു. മഴയ്ക്ക് മുമ്പ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ നാട്ടുകാർ ഉൾപ്പെടെ സമരത്തിനിറങ്ങാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചേലോറയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ബയോമൈനിംഗ് പ്രവൃത്തിയിലൂടെ നീക്കം ചെയ്യുകയാണെന്നും ഇതുവരെ 70,000 ക്യൂബിക് മീറ്റർ മാലിന്യം ബയോമൈനിംഗ് നടത്തിയെന്നും കൗൺസിലിനെ തെറ്റിദ്ധരിപ്പക്കരുതെന്നും സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ പി. ഇന്ദിര മറുപടി പറഞ്ഞു. പൂട്ടിയിട്ട വീടുകളിൽ നിന്നും പാഴ്സ്തു ശേഖരണത്തിനുള്ള യൂസർ ഫീ ഒഴിവാക്കുന്ന കാര്യം പരിശോധിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു.

സർക്കസ് കുലപതി ജെമിനി ശങ്കരൻ, സിനിമാതാരങ്ങളായ ഇന്നസെന്റ്, മാമുക്കോയ എന്നിവരുടെ മരണത്തിൽ കൗൺസിൽ അനുശോചിച്ചു. മേയർ അഡ്വ. ടി.ഒ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് സിയാദ് തങ്ങൾ, എൻ. ഉഷ, ചിത്തിര ശശിധരൻ എന്നിവർ സംസാരിച്ചു.

വാക് ശരങ്ങൾ ഇരുപക്ഷത്തു നിന്നും രാഷ്ട്രീയ നാടകമല്ലെങ്കിൽ ആണത്തമുണ്ടെങ്കിൽ വർദ്ധിപ്പിച്ച കെട്ടിട വസ്തു നികുതി ഈടാക്കാതിരിക്കണമെന്ന്എൽ.ഡി.എഫ് കൗൺസിലർ ടി. രവീന്ദ്രൻ പറഞ്ഞു. ഇത് ഭരണ പ്രതിപക്ഷ ബഹളത്തിനിടയാക്കി.

കൗൺസിൽ യോഗത്തിൽ മോശമായ വാക്കുകൾ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇതു പിൻവലിക്കണമെന്നും മേയർ ടി.ഒ മോഹനൻ പറഞ്ഞു. എന്നാൽ രവീന്ദ്രൻ പരാമർശം പിൻവലിക്കാൻ തയാറായില്ല. ആണത്തമുണ്ടെങ്കിൽ വർദ്ധിപ്പിച്ച നിരക്ക് പിൻവലിക്കണമെന്ന് തെക്കോട്ട് നോക്കി പറഞ്ഞാൽ മതിയെന്നും അവിടെയാണ് മന്ത്രിമാരുള്ളതെന്നും സുരേഷ് ബാബു എളയാവൂർ തിരിച്ചടിച്ചു.


Share our post

Kannur

ജലബജറ്റ് തയ്യാറാക്കല്‍; കണ്ണൂര്‍ ജില്ല ലക്ഷ്യത്തിലേക്ക്

Published

on

Share our post

കണ്ണൂര്‍: ജല ലഭ്യതയും ഉപഭോഗവും ആവശ്യകതയും കണക്കാക്കി ഭാവി ഉപയോഗം ആസൂത്രണം ചെയ്യുന്ന ജലബജറ്റ് എന്ന ലക്ഷ്യ പൂര്‍ത്തീകരണത്തോടടുത്ത് കണ്ണൂര്‍ ജില്ല. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മെയ് 31 നകം ജലബജറ്റ് പൂര്‍ത്തിയാക്കും. ബജറ്റിനായി ഓരോ പ്രദേശത്തെയും പുഴകള്‍, തോടുകള്‍, കുളങ്ങള്‍, കിണറുകള്‍ തുടങ്ങിയ ജലസ്രോതസ്സുകളില്‍ നിന്ന് ലഭ്യമാകുന്ന ജലത്തിന്റെ കണക്കുകള്‍ ശേഖരിക്കും. വേനല്‍മഴയുടെ വിതരണം, തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍, വടക്കു കിഴക്കന്‍ മണ്‍സൂണ്‍, ഭൂപ്രകൃതിയിലെ വ്യതിയാനം, വന വിസ്തൃതി, ഭൂപ്രദേശത്തിന്റെ രീതി, മഴയുടെ നുഴഞ്ഞുകയറ്റം, ഭൂഗര്‍ഭ ജല റീച്ചാര്‍ജിങ്ങ്, പഞ്ചായത്തിലേക്ക് ഒഴുകുന്ന വെള്ളം, പഞ്ചായത്തിന് പുറത്ത് ലഭ്യമായ വെള്ളം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി കണക്കാക്കും. പിന്നീട് എത്രമാത്രം കാര്യക്ഷമമായി ഇവ സംഭരിച്ചു നിര്‍ത്താന്‍ കഴിയുമെന്നു പരിശോധിക്കും. ലഭ്യമായ ജലത്തിന്റെ അളവ് കുറവാണെങ്കില്‍ അതിനനുസരിച്ച് ലഭ്യത കൂട്ടാനും ഉപയോഗം ക്രമപ്പെടുത്താനുമുള്ള തുടര്‍ നടപടികളുമുണ്ടാകും. പ്രാഥമിക വിവരങ്ങള്‍ക്ക് പുറമെ കൃഷി, മൃഗസംരക്ഷണം, ഭൂഗര്‍ഭജലം, ജലസേചനം തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള ദ്വിതീയ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് ജലബജറ്റ് തയ്യാറാക്കുന്നത്. ഗാര്‍ഹികാവശ്യങ്ങള്‍, ജലസേചനം, ബിസിനസ്സ്, ടൂറിസം, വ്യാവസായിക ആവശ്യങ്ങള്‍, കൃഷിയുടെ വ്യാപ്തി, വ്യവസായങ്ങളുടെ സാന്നിധ്യം, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയ്ക്കായുള്ള ജലത്തിന്റെ മൊത്തം ആവശ്യം കണക്കാക്കുവാന്‍ ഇതിലൂടെ സാധിക്കും. കണ്ണൂര്‍ ജില്ലയിലെ 51 ഗ്രാമപഞ്ചായത്തുകളിലും ആന്തൂര്‍ നഗരസഭയിലും പേരാവൂര്‍, പാനൂര്‍, പയ്യന്നൂര്‍ ബ്ലോക്ക്പഞ്ചായത്തുകളും ഇതിനോടകംതന്നെ ജലബജറ്റ് പ്രകാശനം ചെയ്തിട്ടുണ്ട്.


Share our post
Continue Reading

Kannur

വേനൽ: തൊഴിൽ സമയ പുനക്രമീകരണം മെയ് 30 വരെ നീട്ടി

Published

on

Share our post

കണ്ണൂർ: വേനൽ ഏറി വരുന്ന സാഹചര്യത്തിൽ വെയിലത്ത് തൊഴിലെടുക്കുന്നവർക്കായുള്ള സമയ പുനക്രമീകരണം മെയ് 30 വരെ നീട്ടി. നേരത്തെ മെയ് 10 വരെയായിരുന്നു. സമയം പുനക്രമീരിച്ചത്. വേനലിൻ്റെ തീവ്രതയേറി വരുന്ന സഹചര്യത്തിലാണ് പുതിയ കാലപരിധി നിശ്ചയിച്ച് സംസ്ഥാന തൊഴിൽ വകുപ്പ് ഉത്തരവിറക്കിയത്.


Share our post
Continue Reading

Kannur

കണ്ണൂരിൽ യുവാവ് വാഹനമിടിച്ച് മരിച്ചു ; ഇടിച്ച വാഹനം നിർത്താതെ പോയി

Published

on

Share our post

പഴയങ്ങാടി: യുവാവിനെ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തി വാഹനമിടിച്ച് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇടിച്ച വാഹനം നിർത്താതെ പോയി. ഇരിണാവ് മടക്കരയിലെ പനയൻ ഹൗസിൽ നാരായണൻ- സരോജിനി ദമ്പതികളുടെ മകൻ കല്ലേൻ മണി (49) യെയാണ് രക്തത്തിൽ കുളിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ മാട്ടൂൽ മടക്കരയിലെ ബസ്റ്റോപ്പിന് സമീപത്താണ് മണിയുടെ മൃതദേഹം കാണപ്പെട്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോ പണവുമായിനാട്ടുകാരും രംഗത്ത് എത്തിയിരുന്നു. തുടർന്ന് സഹോദരൻ കെ. രാജീവൻ കണ്ണപുരം പോലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്ന് ഇൻസ്പെക്ടർ പി. ബാബുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൃതദേഹംഇൻക്വസ്റ്റ് നടത്തുകയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിൽ മണിയെ വാഹനം ഇടിച്ചതിന് ശേഷം ശരീരത്തിലൂടെ വാഹനം കയറി ഇറങ്ങിയതായചതവുകളും തുടയെല്ലുകൾ പൊട്ടിയ നിലയിലും ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ചതും തലയിലെ മുറിവിൽ നിന്നുണ്ടായ രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പരാതിയിൽ കേസെടുത്ത പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് വരികയാണ്. ഇടിച്ച വാഹനം കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. ഭാര്യ:മിനി( പാപ്പിനിശ്ശേരി തുരുത്തി).മക്കൾ: പൂജ ഗൗതമി, ഗൗതം ദേവ്സഹോദരങ്ങൾ: രാജീവൻ, സജീവൻ, ഷൈന. 


Share our post
Continue Reading

Trending

error: Content is protected !!