Connect with us

Kerala

ക്ലര്‍ക്ക്, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്..; വിശ്വഭാരതി സര്‍വകലാശാലയില്‍ 709 അനധ്യാപക ഒഴിവുകള്‍

Published

on

Share our post

പശ്ചിമബംഗാളിലെ ശാന്തിനികേതനിലുള്ള കേന്ദ്രസര്‍വകലാശാലയായ വിശ്വഭാരതിയില്‍ അനധ്യാപകതസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 709 ഒഴിവുണ്ട്.

അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്: ഒഴിവ്-29. യോഗ്യത: ബിരുദം, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/ജൂനിയര്‍ ഓഫീസ് അസിസ്റ്റന്റ്-കം-ടൈപ്പിസ്റ്റ്/തത്തുല്യ തസ്തികയില്‍ കേന്ദ്ര/സംസ്ഥാന ഗവണ്‍മെന്റ്/പൊതുമേഖലാ/യൂണിവേഴ്സിറ്റി/റിസര്‍ച്ച്/സ്വയംഭരണ സ്ഥാപനത്തിലോ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലോ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം, മിനിറ്റില്‍ 35 ഇംഗ്ലീഷ് വാക്ക് ടൈപ്പിങ് സ്പീഡ്, കംപ്യൂട്ടര്‍ പരിചയം. ശമ്പളം: 5,200-20,200 രൂപ (ഗ്രേഡ് പേ: 2,400 രൂപ). പ്രായം 30 വയസ്സ് കവിയരുത്.

ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്: ഒഴിവ്-99. യോഗ്യത: ബിരുദം, മിനിറ്റില്‍ 35 ഇംഗ്ലീഷ് വാക്ക് ടൈപ്പിങ് സ്പീഡ്, കംപ്യൂട്ടര്‍ പരിചയം. ശമ്പളം: 5,200-20,200 രൂപ (ഗ്രേഡ് പേ: 1,900 രൂപ).

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്: ഒഴിവ്-405. യോഗ്യത: പത്താംക്ലാസ് വിജയം. അല്ലെങ്കില്‍, ഐ.ടി.ഐ. വിജയം. ശമ്പളം: 5,200-20,200 രൂപ (ഗ്രേഡ് പേ 1,800 രൂപ). പ്രായം: 30 വയസ്സ് കവിയരുത്.

കരിയർ സംബന്ധമായ വാർത്തകൾക്കും വിവരങ്ങൾക്കും JOIN Whatsapp Group

ലൈബ്രറി അറ്റന്‍ഡന്റ്: ഒഴിവ്-30. യോഗ്യത: പ്ലസ്ടു/തത്തുല്യം, ലൈബ്രറി സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്, യൂണിവേഴ്‌സിറ്റി/കോളേജ്/എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ലൈബ്രറിയില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം, കംപ്യൂട്ടര്‍ പരിചയം. ശമ്പളം: 5,200-20,200 രൂപ (ഗ്രേഡ് പേ: 1,800 രൂപ). പ്രായം: 30 വയസ്സ് കവിയരുത്.

ലബോറട്ടറി അസിസ്റ്റന്റ്: ഒഴിവ്-16. യോഗ്യത: ബിരുദവും സര്‍വകലാശാലാ/ഗവേഷണ സ്ഥാപനത്തിലോ കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ/സ്വയംഭരണ സ്ഥാപനത്തിലോ പ്രമുഖ സ്വകാര്യസ്ഥാപനത്തിലോ ലബോറട്ടറിയിലെ സോഫിസ്റ്റിക്കേറ്റഡ് സയന്റിഫിക് ഇന്‍സ്ട്രുമെന്റ്സില്‍ രണ്ടുവര്‍ഷത്തെ പരിചയം. ശമ്പളം: 5,200-20,200 രൂപ (ഗ്രേഡ് പേ: 2,400 രൂപ). പ്രായം: 30 വയസ്സ് കവിയരുത്.

ലബോറട്ടറി അറ്റന്‍ഡന്റ്: ഒഴിവ്-45. യോഗ്യത: സയന്‍സ് പ്ലസ്ടു. അല്ലെങ്കില്‍, സയന്‍സുള്‍പ്പെട്ട പത്താംക്ലാസ് വിജയവും ലബോറട്ടറി ടെക്നോളജിയില്‍ സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം വിജയവും. ശമ്പളം: 5,200-20,200 രൂപ (ഗ്രേഡ് പേ: 1,800 രൂപ). പ്രായം: 30 വയസ്സ് കവിയരുത്.

ജൂനിയര്‍ എന്‍ജിനീയര്‍: ഒഴിവ്-10 (സിവില്‍-9, ഇലക്ട്രിക്കല്‍-1). യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ്/ടെക്നോളജി ബിരുദവും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍, ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ഡിപ്ലോമയും കേന്ദ്ര/സംസ്ഥാന ഗവണ്‍മെന്റ് പൊതുമരാമത്ത്/സമാനസര്‍വീസിലോ സ്വയംഭരണ/സ്റ്റാറ്റിയൂട്ടറി സ്ഥാപനത്തിലോ സര്‍വകലാശാലകളിലോ പ്രമുഖ സ്വകാര്യസ്ഥാപനത്തിലോ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. ശമ്പളം: 9,300-34,800 രൂപ (ഗ്രേഡ് പേ: 4,200 രൂപ). പ്രായം: 35 വയസ്സ് കവിയരുത്.

ടെക്നിക്കല്‍ അസിസ്റ്റന്റ്: ഒഴിവ്-17. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ലബോറട്ടറി/ആര്‍ക്കൈവ്സ്/സ്റ്റോര്‍/പ്രസ്/ഓഡിയോ വിഷ്വല്‍ യൂണിറ്റില്‍ മെയിന്റനന്‍സ്/ഓപ്പറേഷനില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. സര്‍വകലാശാലകളിലോ റിസര്‍ച്ച് സ്ഥാപനങ്ങളിലോ കേന്ദ്ര/സംസ്ഥാന ഗവണ്‍മെന്റ്/പൊതുമേഖലാ/സ്വയംഭരണ സ്ഥാപനത്തിലോ പ്രമുഖ സ്വകാര്യസ്ഥാപനത്തിലോ നേടിയതായിരിക്കണം പ്രവൃത്തിപരിചയം. ശമ്പളം: 5,200-20,200 രൂപ (ഗ്രേഡ് പേ: 2,400 രൂപ). പ്രായം: 30 വയസ്സ് കവിയരുത്.

മറ്റ് തസ്തികകളും ഒഴിവും: രജിസ്ട്രാര്‍ (കരാര്‍ നിയമനം)-1, ഫിനാന്‍സ് ഓഫീസര്‍ (കരാര്‍ നിയമനം)-1, ലൈബ്രേറിയന്‍-1, ഡെപ്യൂട്ടി രജിസ്ട്രാര്‍-1, ഇന്റേണല്‍ ഓഡിറ്റ് ഓഫീസര്‍ (ഡെപ്യൂട്ടേഷന്‍)-1, അസിസ്റ്റന്റ് ലൈബ്രേറിയന്‍-6, അസിസ്റ്റന്റ് രജിസ്ട്രാര്‍-2, സെക്ഷന്‍ ഓഫീസര്‍-4, അസിസ്റ്റന്റ്/സീനിയര്‍ അസിസ്റ്റന്റ്-5, പ്രൊഫഷണല്‍ അസിസ്റ്റന്റ്-5, സെമി പ്രൊഫഷണല്‍ അസിസ്റ്റന്റ്-4, ലൈബ്രറി അസിസ്റ്റന്റ്-1, അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍)-1, അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍)-1, പ്രൈവറ്റ് സെക്രട്ടറി/പി.എ.-7, പേഴ്സണല്‍ അസിസ്റ്റന്റ്-8, സ്റ്റെനോഗ്രാഫര്‍-2, സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്-2, സെക്യൂരിറ്റി ഇന്‍സ്‌പെക്ടര്‍-1, സീനിയര്‍ സിസ്റ്റം അനലിസ്റ്റ്-1, സിസ്റ്റം പ്രോഗ്രാമര്‍-3.

ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷത്തെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാരിലെ ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗത്തിന് 13 വര്‍ഷത്തെയും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 15 വര്‍ഷത്തെയും ഇളവുണ്ട്. വിമുക്തഭടന്മാര്‍ക്ക് അഞ്ചുവര്‍ഷത്തെ ഇളവ് ലഭിക്കും.

വിശദവിവരങ്ങള്‍ക്ക് www.visva-bharati.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: മേയ് 16.


Share our post

Kerala

മുസ്ലിംലീഗ്‌: ഖാദർ മൊയ്‌തീൻ വീണ്ടും പ്രസിഡന്റ്, കുഞ്ഞാലിക്കുട്ടി ജനറൽ സെക്രട്ടറി

Published

on

Share our post

ചെന്നൈ: മുസ്ലിംലീഗ്‌ അഖിലേന്ത്യാ പ്രസിഡന്റായി പ്രൊഫ. കെ എം ഖാദർ മൊയ്‌തീനെയും ജനറൽ സെക്രട്ടറിയായി പി കെ കുഞ്ഞാലിക്കുട്ടിയേയും വീണ്ടും തെരഞ്ഞെടുത്തു. സാദിഖലി ശിഹാബ്‌ തങ്ങൾ അഡ്വൈസറി കമ്മിറ്റി ചെയർമാനാണ്‌. പി വി അബ്‌ദുൾ വഹാബാണ്‌ ചെയർമാൻ. ചെന്നൈയിൽ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിലാണ്‌ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. പ്രധാന ഭാരവാഹികൾക്ക്‌ ആർക്കും മാറ്റമില്ല.

ഇ ടി മുഹമ്മദ്‌ ബഷീർ എംപി ഓർഗനൈസിംഗ്‌ സെക്രട്ടറിയും എം പി അബ്‌ദുൾ സമദ്‌ സമാദാനി എംപി സീനിയർ വൈസ്‌ പ്രസിഡന്റുമാണ്. മറ്റു ഭാരവാഹികൾ: കെ പി എ മജീദ്‌, എം അബ്‌ദുൾ റഹ്‌മാൻ, സിറാജ്‌ ഇബ്രാഹിം സേഠ്‌, ദസ്‌തകിർ ഇബ്രാഹിം ആഗ, നയാം അക്‌തർ, കൗസുർ ഹയാത്‌ ഖാൻ, കെ സൈനുൽ ആബ്‌ദീൻ ( വൈസ്‌ പ്രസിഡണ്ടുമാർ), മുനവ്വറലി ശിഹാബ്‌ തങ്ങൾ, ഖൊറും അനീസ്‌ ഒമർ, നവാസ്‌ കനി എംപി, അഡ്വ. ഹാരിസ്‌ ബീരാൻ എംപി, എച്ച്‌ അബുദുൽ ബാസിത്‌, ടി എ അഹമ്മദ്‌ കബീർ, സി കെ സുബൈർ ( സെക്രട്ടറിമാർ) .

ചരിത്രത്തിലാദ്യമായി വനിതകൾ

ചരിത്രത്തിലാദ്യമായി രണ്ട് വനിതകളെയും ദേശീയ നേതൃത്വത്തില്‍ ഉള്‍പ്പെടുത്തി. അസിസ്റ്റന്റ് സെക്രട്ടറിമാരായി ജയന്തി രാജനെയും ഫാത്തിമ മുസാഫറിനെയുമാണ് ഉൾപ്പെടുത്തിയത്. ഇരുവരുടെയും പേരുകൾ സാദിഖ് അലി തങ്ങൾ പ്രഖ്യാപിച്ചു. വയനാട്ടില്‍ നിന്നുള്ള വനിതാ ലീഗ് ദേശീയ സെക്രട്ടറിയാണ് ജയന്തി രാജൻ. വയനാട് ഇരളം സ്വദേശിയാണ്. ദലിത് ലീഗ് വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റാണ്. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

കീം പരീക്ഷാ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷം എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കായി നടന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സ്‌കോര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

www.cee.kerala.gov.in വെബ്‌സൈറ്റില്‍ സ്‌കോര്‍ ലഭ്യമാണ്. ഏപ്രില്‍ 23 മുതല്‍ 29 വരെ കേരളത്തിലെ 134 പരീക്ഷ കേന്ദ്രങ്ങളിലായി 192 വെന്യൂകളിലായാണ് പരീക്ഷ നടന്നത്. കേരളത്തില്‍ നിന്ന് 85,296 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ദുബായില്‍ നിന്നും ചേർന്ന് 1105 പേരുമാണ് എന്‍ജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയത്.കേരളത്തില്‍ 33,304 പേരും മറ്റ് സ്ഥലങ്ങളില്‍ നിന്ന് 111 പേരും ഫാര്‍മസി കോഴ്‌സിനായുള്ള പരീക്ഷ എഴുതി.


Share our post
Continue Reading

Kerala

കുട്ടനാടിനെ അടുത്തറിയാം, അഷ്ടമുടിയിലൂടെ സഞ്ചരിക്കാം; ബോട്ട് യാത്രയ്ക്ക് സഞ്ചാരികളുടെ വന്‍ തിരക്ക്

Published

on

Share our post

ആലപ്പുഴ: ഇത്തവണത്തെ അവധിക്കാലം ജലഗതാഗത വകുപ്പിനു നേട്ടമായി. ആലപ്പുഴ വേമ്പനാട്ടു കായലിലും കൊല്ലം അഷ്ടമുടിക്കായലിലും ബോട്ടുകളില്‍ സഞ്ചാരികളുടെ വന്‍തിരക്കാണ്. സീ കുട്ടനാട്, വേഗ, സീ അഷ്ടമുടി ബോട്ടുകളാണ് വിനോദസഞ്ചാരികള്‍ക്കായി ഓടുന്നത്. എന്നും മികച്ച ബുക്കിങ്ങാണ്. ഒരു സീറ്റു പോലും ഒഴിവില്ല. ഒരാഴ്ച മുന്‍പേ ഈയാഴ്ചത്തെ ബുക്കിങ് തീര്‍ന്നെന്ന് ജലഗതാഗത വകുപ്പ് അധികൃതര്‍ പറഞ്ഞു.സീ കുട്ടനാട്, വേഗ ബോട്ടുകള്‍ ആലപ്പുഴ മുതല്‍ പാതിരാമണല്‍ വരെയും തിരിച്ചുമാണ് സഞ്ചരിക്കുന്നത്. എസി, നോണ്‍ എസി വിഭാഗങ്ങളിലായി 90 സീറ്റുള്ള വേഗയ്ക്ക് (വേഗ-2) എന്നും കുറഞ്ഞത് 39,000 രൂപ വരുമാനമുണ്ട്. രാവിലെ 11 മുതല്‍ നാലുവരെയാണു സഞ്ചാരം.

എസിക്ക് 600 രൂപയും എസി ഇല്ലാതെ 400 രൂപയുമാണു നിരക്ക്. അപ്പര്‍, ലോവര്‍ ക്ലാസുകളിലായി 120 സീറ്റുള്ള സീ കുട്ടനാടിന് (സീ കുട്ടനാട് -2) 56,000 രൂപ നിത്യവരുമാനമുണ്ട്. നിരക്ക്- അപ്പര്‍ ക്ലാസിന് 500 രൂപ, ലോവര്‍ ക്ലാസിന് 400 രൂപ. രാവിലെ 11.15 മുതല്‍ വൈകുന്നേരം 4.15 വരെയാണു യാത്ര.സീ കുട്ടനാടിന്റെ അതേ മാതൃകയിലുള്ള ബോട്ടാണ് സീ അഷ്ടമുടിയുടേത്. രാവിലെ പതിനൊന്നരയ്ക്ക് കൊല്ലം ജെട്ടിയില്‍നിന്നു സാമ്പ്രാണിക്കോടിയിലേക്കു പുറപ്പെടും. 4.30-നു മടങ്ങും. ബോട്ടുകളിലെല്ലാം കുടുംബശ്രീ ഒരുക്കുന്ന നാടന്‍ ഭക്ഷണ സ്റ്റാളുണ്ട്.

മറ്റു ജില്ലകളില്‍നിന്നുള്ള യാത്രക്കാരാണ് അധികവും. സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, പൂര്‍വവിദ്യാര്‍ഥി സംഘങ്ങള്‍ എന്നിങ്ങനെ ഗ്രൂപ്പുകളായി വരുന്നവരുണ്ട്. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കായല്‍യാത്ര നടത്തുന്നവരുമുണ്ട്. അഞ്ചുവര്‍ഷം മുന്‍പാണ് വേഗ ഓടിത്തുടങ്ങിയത്. സീ കുട്ടനാട് തുടങ്ങിയിട്ട് രണ്ടര വര്‍ഷമായി. സീ അഷ്ടമുടി തുടങ്ങിയിട്ട് രണ്ടു വര്‍ഷവും.ബുക്കിങ്ങിനുള്ള ഫോണ്‍ നമ്പറുകള്‍: 9400050326, 9400050325.


Share our post
Continue Reading

Trending

error: Content is protected !!