Connect with us

Kannur

ശ്രീനിധിയെന്ന അമൂല്യനിധി

Published

on

Share our post

പയ്യന്നൂർ : സ്വപ്ന സാക്ഷാത്കാരത്തിന്റെ ത്രില്ലിലാണ് ശ്രീനിധിയെന്ന സെറിബ്രൽ പാൾസി ബാധിച്ച 20 വയസ്സുള്ള ഭിന്നശേഷിക്കാരൻ. ക്വാഡ്രാ പ്ലീജിക് സിവിയർ ആയ ശ്രീനിധിയുടെ ഡിസെബിലിറ്റി 80 ശതമാനത്തിനടുത്താണ്.

എന്നാൽ ഇതൊന്നും ശ്രീനിധിയെ തളർത്തിയില്ല. കേരളത്തിലങ്ങോളമിങ്ങോളമുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്വയംപര്യാപ്തരാകാനുള്ള സാങ്കേതിക പരിശീലനം ലഭ്യമാക്കുകയെന്ന മഹത്തായ സ്വപ്നവുമായി മുന്നോട്ടുപോകുകയാണ് ശ്രീനിധി.

പയ്യന്നൂർ ∙ സ്വപ്ന സാക്ഷാത്കാരത്തിന്റെ ത്രില്ലിലാണ് ശ്രീനിധിയെന്ന സെറിബ്രൽ പാൾസി ബാധിച്ച 20 വയസ്സുള്ള ഭിന്നശേഷിക്കാരൻ. ക്വാഡ്രാ പ്ലീജിക് സിവിയർ ആയ ശ്രീനിധിയുടെ ഡിസെബിലിറ്റി 80 ശതമാനത്തിനടുത്താണ്. എന്നാൽ ഇതൊന്നും ശ്രീനിധിയെ തളർത്തിയില്ല.

കേരളത്തിലങ്ങോളമിങ്ങോളമുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്വയംപര്യാപ്തരാകാനുള്ള സാങ്കേതിക പരിശീലനം ലഭ്യമാക്കുകയെന്ന മഹത്തായ സ്വപ്നവുമായി മുന്നോട്ടുപോകുകയാണ് ശ്രീനിധി.

ഇതിനായി തയാറാക്കിയ സാങ്കേതിക പരിശീലന പദ്ധതിയാണ് എസ്ആർ ടോക്സ്. താൻ മുൻകയ്യെടുത്ത് ഓൺലൈനിൽ ആരംഭിച്ച ഈ സ്ക്രീൻ റീഡർ ടാസ്കിന്റെ (എസ്ആർ ടോക്സ്) സാങ്കേതിക പരിശീലന പദ്ധതിയുടെ ക്യാംപ് പൂർത്തീകരിച്ച ത്രില്ലിലാണ് ശ്രീനിധി ഇപ്പോൾ.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിവിധ സോഫ്റ്റ്‌വെയറുകളിൽ ഉൾപ്പെടെ വിദഗ്ധ പരിശീലകർ എസ്ആർ ടോക്സിലൂടെ മാസങ്ങളായി പരിശീലനം നൽകുന്നുണ്ട്.

ഓൺലൈനിൽ നടന്നുവന്ന പരിശീലനക്കളരിയെ ഓഫ് ലൈൻ ക്യാംപാക്കി മാറ്റിയെടുത്തു ഈ ഭിന്നശേഷിക്കാരൻ. പയ്യന്നൂർ ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യൽറ്റി കണ്ണാസ്പത്രിയും കൊക്കാനിശ്ശേരി ജേസീസും സഹായിച്ചപ്പോൾ ശ്രീനിധിയുടെ സ്വപ്ന സാക്ഷാത്കാരത്തിന് വേഗം കൂടി. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ചക്ഷുമതി എന്ന സന്നദ്ധ സംഘടനയുടെ സഹകരണത്തോടെയാണ് ക്യാംപ് ഒരുക്കിയത്.

ഓൺലൈൻ പരിശീലനം

എസ്ആർ ടോപ് എന്ന വാട്സാപ് കൂട്ടായ്മയിലൂടെ കണ്ടെത്തിയ ഭിന്നശേഷിക്കാർക്ക് ഓൺലൈനിലൂടെ കംപ്യൂട്ടർ പരിശീലനം നൽകി വന്നപ്പോൾ ഈ കൂട്ടായ്മയുടെ പ്രസിഡന്റായ ശ്രീനിധിക്ക് ഇവരെയെല്ലാം ഒരുമിച്ചിരുത്തി കംപ്യൂട്ടർ പരിശീലന ക്യാംപ് നൽകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കൊക്കാനിശ്ശേരി ജേസീസ് പിന്തുണച്ചതോടെ ഇതു യാഥാർഥ്യമായി.

രണ്ടര ലക്ഷത്തിലധികം രൂപ ചെലവു വന്ന പദ്ധതിക്ക് ജേസീസ് പ്രസിഡന്റും ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി ഉടമയുമായ മുകേഷ് അത്തായി തയാറായപ്പോൾ ശ്രീനിധി വീൽ ചെയറിലിരുന്ന് അതിനു നേതൃത്വം നൽകി. കൂട്ടായ്മയുടെ തിരുവല്ലയിലുള്ള അഡ്മിനെയും സെക്രട്ടറി അനന്തുവിനെയും ട്രെയിനർ അതുലിനെയും ബന്ധപ്പെട്ട് ക്യാംപിനുള്ള ഒരുക്കം തുടങ്ങി.

5 ദിവസം ക്യാംപ്

കേരളത്തിലങ്ങോളമിങ്ങോളമുള്ള 32 ഭിന്നശേഷിക്കാർ പയ്യന്നൂർ ഐഎംഎ ഭവനിലൊരുക്കിയ 5 ദിവസത്തെ ക്യാംപിൽ പങ്കെടുക്കുന്നു. ക്യാംപ് ഇന്നു സമാപിക്കും. 32 പേരും ഇന്നു പിരിഞ്ഞു പോകുമ്പോൾ ശ്രീനിധി ഹാപ്പിയാണ്. ആർക്കും ഒരുക്കാൻ കഴിയാത്ത ഒരു അപൂർവ ഒത്തുചേരലിന് വേദിയൊരുക്കുകയും 5 ദിവസം വളരെ സന്തോഷത്തോടെ, വിജയകരമായി ക്യാംപ് പൂർത്തിയാക്കാനും കഴിഞ്ഞതിലുള്ള ചാരിതാർഥ്യം ഈ മുഖത്തുണ്ട്.

സാമ്പത്തിക ശേഷിയില്ലാത്ത 10 കുട്ടികൾക്കെങ്കിലും ലാപ്ടോപ്പുകൾ നൽകണമെന്ന സ്വപ്നം കൂടിയുണ്ട് ശ്രീനിധിക്ക്. അതിന് സ്പോൺസറെ കിട്ടുമോ എന്ന അന്വേഷണത്തിലാണ് ജീവിതത്തെ കുറിച്ച് ശുഭപ്രതീക്ഷ മാത്രമുള്ള ഈ വിദ്യാർഥി. ചെറുതാഴം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥിയായ ശ്രീനിധിയുടെ പഠനം വീട്ടിൽ നിന്നാണ്. ഒട്ടേറെ ശസ്ത്രക്രിയകൾ കഴിഞ്ഞതിനാൽ പലപ്പോഴും കിടപ്പിൽ തന്നെയാണ് ശ്രീനിധി.

പെരിങ്ങോം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകനായ ടി.വി.മാധവന്റെയും ലളിതാംബികയുടെയും മകനാണ്. പ്ലസ് വൺ വിദ്യാർഥിയായ ശ്രീവർദ്ധൻ സഹോദരനാണ്. ബിഎസ്ഡബ്ല്യു പൂർത്തിയാക്കി സാമൂഹിക പ്രവർത്തനം പ്രഫഷനാക്കാനാണ് ശ്രീനിധിയുടെ സ്വപ്നം. കുടുംബവും കൂട്ടുകാരും സദാ സന്നദ്ധരായി കൂട്ടിനുള്ളപ്പോൾ അതു സാധ്യമാണെന്നു തന്നെ ശ്രീനിധി വിശ്വസിക്കുന്നു.


Share our post

Kannur

കാർഷിക മേഖലക്ക് ഉണർവ് പകരാൻ വരുന്നു കൃഷി സമൃദ്ധി

Published

on

Share our post

കണ്ണൂർ: കാർഷിക സംസ്കാരം തിരിച്ചുപിടിക്കൽ, ഭക്ഷ്യ സ്വയം പര്യാപ്തത എന്ന ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന ജനകീയ ക്യാമ്പയിന്റെ രണ്ടാംഘട്ടമെന്ന നിലയിൽ കൃഷിസമൃദ്ധി പദ്ധതിയുമായി കൃഷിവകുപ്പ്. കൃഷിക്കൂട്ടങ്ങളുടെ ശാക്തീകരണം, ദ്വിതീയ കാർഷിക വികസനം, ഭക്ഷ്യ സ്വയംപര്യാപ്തത, സുരക്ഷിത ഭക്ഷണം, കർഷകരുടെ വരുമാന വർദ്ധനവ് എന്നീ ദൗത്യങ്ങളാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.മൂന്നു ഘട്ടങ്ങളായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പദ്ധതി നടപ്പിലാക്കുന്നത്.

വാർഡ് തലത്തിൽ മൈക്രോ പ്ലാൻ തയ്യാറാക്കിയായിരിക്കും പദ്ധതി ഒരുങ്ങുന്നത്.ഇതിന് പഞ്ചായത്ത് ,നഗരസഭാ,ബ്ലോക്ക് ,ജില്ലാ ,സംസ്ഥാന തലങ്ങളിൽ പിന്തുണ നൽകും.തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളും ഏജൻസികളും പദ്ധതിയുടെ സംയോജനം ഉറപ്പ് വരുത്തും.

കൃഷി വകുപ്പിന്റെ കതിർ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ കൃത്യതയാർന്ന വിവരശേഖരണവും സാദ്ധ്യമാക്കും.വാർഡ് തലത്തിൽ രൂപീകരിക്കുന്ന ഉത്പ്പാദന,വിലനിർണ്ണയ,വിപണന രേഖ അനുസരിച്ച് പ്രാദേശിക അടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ട പദ്ധതി ഘടകങ്ങൾ കണ്ടെത്തും. കൃഷി വകുപ്പിന്റെ പദ്ധതികളോടൊപ്പം വിവിധ വകുപ്പുകളുടേയും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടേയും പദ്ധതികളെ കൂട്ടിയിണക്കാനും കൃഷിസമൃദ്ധി ലക്ഷ്യമിടുന്നുണ്ട്.

107 തദ്ദേശസ്ഥാപനങ്ങളിൽ ഒരു കർമ്മപദ്ധതി

ഒന്നാം ഘട്ടത്തിൽ വിവിധ കാർഷിക പാരിസ്ഥിതിക മേഖലകൾക്ക് ഊന്നൽ നൽകി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വിവിധ വകുപ്പുകളുടേയും ഏജൻസികളുടേയും കൃഷി വകുപ്പിന്റേയും വിഭവ സംയോജനത്തിലൂടെ 14 ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത 107 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒരു കർമ്മ പദ്ധതിയായാണ് കൃഷി സമൃദ്ധി നടപ്പിലാക്കുന്നത്.

കാർഷിക സാക്ഷരതാ യജ്ഞം

അനുയോജ്യമായ മുഴുവൻ പ്രദേശത്തും കൃഷി

സാധ്യമാകുന്ന എല്ലാ ഭക്ഷ്യവിളകളുടേയും ഉത്പ്പാദനം

ദ്വിതീയ കാർഷിക വികസനത്തിന് പ്രോത്സാഹനം

ഉന്നതമൂല്യമുള്ള വിളകളുടെ കൃഷി വ്യാപനം.


Share our post
Continue Reading

Kannur

കണ്ണൂരിൽ കാപ്പാകേസുകളിൽ വൻ വർദ്ധന

Published

on

Share our post

കണ്ണൂർ: കഴിഞ്ഞ മൂന്നുവർഷത്തിനിടെ കണ്ണൂർ ജില്ലയിൽ കാപ്പ കേസുകളിൽ വൻ വർദ്ധനവ്.കാപ്പ ചുമത്തിയ കേസുകളിൽ 159 എണ്ണമാണ് 2022ൽ നിന്നും 2024ൽ എത്തുമ്പോൾ വർദ്ധിച്ചിരിക്കുന്നത്. ഏഴു വർഷത്തിനിടയിൽ മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയായവർക്കും കുറ്റകൃത്യങ്ങളിൽ നേരിട്ട് പങ്കെടുത്തവർക്കും ആറുമാസത്തിനകം അവസാന കേസിൽ പ്രതിയായവർക്കുമെതിരെയാണ് കാപ്പ ചുമത്തുന്നത്.റൗഡി ലിസ്റ്റിൽ പേരുണ്ടാകുകയും നേരത്തെ 107 വകുപ്പ് പ്രകാരമുള്ള കേസിൽ പ്രതിയാകുകയും വേണം.

റൗഡി ലിസ്റ്റിൽ പേരില്ലെങ്കിലും പ്രതിയെ ഒരുവർഷം വരെ കരുതൽ തടങ്കലിൽ വയ്ക്കാൻ കാപ്പാ ബോർഡിന് അധികാരമുണ്ട്. കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടിയെടുക്കുന്നതാണ് ക്രൈം റേറ്റിലെ വർദ്ധനവെന്നാണ് പൊലീസിന്റെ അവകാശവാദം.

ഏറ്റവുമൊടുവിൽ പ്രതിയായത് യുവതി

ഏറ്റവും ഒടുവിൽ 2025 ൽ തലശ്ശേരി സ്വദേശിനിയായ യുവതിക്കെതിരെയാണ് ജില്ലയിൽ കാപ്പ ചുമത്തിയത്. ഫാത്തിബ ഹബീബ എന്ന യുവതിക്കെതിരെ ലഹരിക്കേസിലാണ് കാപ്പ ചുമത്തിയത്.

വർഷം -കാപ്പ ചുമത്തിയവരുടെ എണ്ണം

2023 -106

2024 – 220

കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് എന്നതാണ് കാപ്പ എന്നറിയപ്പെടുന്നത്. സമൂഹവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി 2007 ലാണ് ഈ നിയമം നിലവിൽ വന്നത്.

ആദ്യം ജയിൽ പിന്നെ നാട് കടത്തൽ

പൊലീസ് ഇൻസ്പെക്ടർ പ്രതിയെ പറ്റിയുള്ള വിശദമായ രേഖ ജില്ല പൊലീസ് മേധാവിക്കും പിന്നീട് കളക്ടർക്കും നൽകും. കളക്ടറാണ് കാപ്പ വാറന്റ് പുറപ്പെടുവിപ്പിക്കുന്നത്. റേഞ്ച് ഡി.ഐ.ജിക്കോ , ഐ.ജിക്കോ പ്രതികളെ ഒരു വർഷം വരെ നാട് കടത്താനുള്ള അധികാരം നിയമത്തിലുണ്ട്. കാപ്പ പ്രാകാരം ജയിലിൽ കഴിയുകയും പുറത്തിറങ്ങിയ ശേഷം വീണ്ടും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവരെ ജില്ലയിൽ നിന്നും നാട് കടത്തും. ഇത് ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയാണെങ്കിൽ വീണ്ടും ജയിലിൽ കഴിയേണ്ടി വരും. കാപ്പയിൽ പെട്ട ജയിലിൽ കഴിയുന്നവർക്ക് അപ്പീൽ നൽകാനുള്ള സാദ്ധ്യതകളും നിയമം അനുശാസിക്കുന്നുണ്ട്.

സാമൂഹ വിരുദ്ധപ്രവർത്തനങ്ങൾ തടയാനാണ് കാപ്പ കേസുകൾ ചുമത്തുന്നത്. സാമൂഹിക വിരുദ്ധപ്രവ‌ർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് കാപ്പയുടെ എണ്ണം കൂടിയതും-പൊലീസ് മേധാവിയുടെ കാര്യാലയം


Share our post
Continue Reading

Kannur

കൈതപ്രം രാധാകൃഷ്‌ണൻ വധം: സന്തോഷിന് തോക്ക് നൽകിയ പ്രതി അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ : കൈതപ്രത്തെ പ്രാദേശിക ബിജെപി നേതാവും ഗുഡ്‌സ് ഡ്രൈവറുമായ കെ.കെ രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസിൽ പ്രതി സന്തോഷിന് തോക്ക് എത്തിച്ച് നൽകിയയാൾ അറസ്റ്റിൽ. പെരുമ്പടവ് അടുക്കത്തെ വെട്ടുപാറ വീട്ടിൽ സിജോ ജോസഫിനെയാണ്(35) കേസന്വേഷിക്കുന്ന പരിയാരം എസ്എച്ച്‌ഒ എം.പി.വിനീഷ് കുമാർ അറസ്റ്റ് ചെയ്തത്.

ഇയാളുടെ കെഎൽ-60 എ 3401 ആൾട്ടോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ പ്രതി സന്തോഷിന് രാധാകൃഷ്ണനെ വെടിവെച്ചുകൊല്ലാനുള്ള തോക്ക് നൽകിയത് സിജോയാണെന്ന് ചോദ്യം ചെയ്യലിൽ സന്തോഷ് വെളിപ്പെടുത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സിജോയുടെ കാറിലാണ് തോക്ക് പെരുമ്പടവിൽ എത്തിച്ചതെന്ന് വ്യക്തമായതിനെതുടർന്നാണ് അറസ്റ്റ് ചെയ്തത്.സന്തോഷ് ഈ തോക്കുമായി ഓട്ടോറിക്ഷയിലാണ് കൈതപ്രത്ത് എത്തി രാധാകൃഷ്ണനെ വെടി വെച്ചു കൊന്നത്. മാർച്ച് 20 നാണ് രാധാകൃഷ്ണൻ പുതുതായി പണിയുന്ന വീടിന് സമീപം വെച്ച് രാത്രി ഏഴോടെ കൊല്ലപ്പെട്ടത്. എസ്ഐ സി.സനീത്, എഎസ്ഐ ചന്ദ്രൻ, സിപിഒ ഷിബു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!